ലോകത്തെ വിസ്മയിപ്പിക്കാൻ റിസറക്‌ഷൻ
ആ മൂന്നു ദിവസത്തിൽ എന്താണ് സംഭവിച്ചത്? ക്രിസ്തുവിന്‍റെ കുരിശുമരണത്തിനും ഉയിർപ്പിനുമിടയിലെ മൂന്നു ദിവസങ്ങൾ! ലോകത്തിനു വേണ്ടി ജീവൻ ത്യജിച്ചവന്‍റെ ഉയർപ്പിലേക്കുള്ള വഴിയിൽ എന്തൊക്കെ സംഭവവികാസങ്ങൾ നടന്നുകാണും..? അറിയില്ല ഒരു മനുഷ്യനും! ആ ദിവസങ്ങളിലെ സംഭവവികാസങ്ങൾ ഭാവനയുടെ കണ്ണിലൂടെ നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുകയാണ്, പാഷൻ ഓഫ് ദി ക്രൈസ്റ്റ്: റിസറക്ഷൻ എന്ന ചിത്രത്തിലൂടെ. ഹോളിവുഡിൽ ചരിത്രം സൃഷ്ടിച്ച പാഷൻ ഓഫ് ദി ക്രൈസ്റ്റിന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിലും ക്രിസ്തുവായി എത്തുന്നത് ആദ്യഭാഗത്തിലെ വേഷം അനശ്വരമാക്കിയ ജിം കാവിയേസലാണ്.

രണ്ടായിരം വർഷങ്ങൾക്കുമുന്പ് ലോകത്തിന്‍റെ പാപങ്ങൾക്കു വേണ്ടിയാണ് ക്രിസ്തു കുരിശിൽ കൊല്ലപ്പെട്ടതും മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ് നാൽപതാംനാൾ സ്വർഗാരോഹിതനായതും. ക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ദൃശ്യവത്കരിച്ച ഹോളിവുഡ് ചിത്രമായിരുന്നു 2004-ലെത്തിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്. നടനും സംവിധായകനുമായ മെൽ ഗിബ്സണ്‍ ഒരുക്കിയ ചിത്രത്തിൽ ജിം കാവിയേസലാണ് ക്രിസ്തുവായി അഭിനയിച്ചത്. ഇപ്പോൾ അതിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകർക്കു മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് സംവിധായകനും നായകനും. ആദ്യ ചിത്രം നേടിയ പ്രേക്ഷകപിന്തുണയാണ് രണ്ടാം ഭാഗം ഒരുക്കുന്നതിനുള്ള പ്രേരണയായത്. ഒരു ചലച്ചിത്രം എന്നതിനപ്പുറം ക്രിസ്തുവിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം ഇരുവരുടേയും ജീവിതത്തെതന്നെ മാറ്റിമറിച്ചിരുന്നു. പാഷൻ ഓഫ് ദി ക്രൈസ്റ്റിലെ അഭിനയത്തിനു ശേഷം ശക്തമായ പ്രോ ലൈഫ് അനുഭാവിയായി ജിം കാവിയേസൽ മാറിയിരുന്നു. പിന്നീട് മറ്റൊരു ചിത്രത്തിൽ ജിം, നഗ്നയായ നായികയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതുപോലും ആ മൂല്യബോധത്തിൽ നിന്നുമാണ്.

മരണത്തിനുശേഷവും ജീവിതമുണ്ടെന്ന വലിയ സത്യത്തെ ഉൗട്ടി ഉറപ്പിച്ചുകൊണ്ടാണ് റിസറക്‌ഷൻ എത്തുന്നത്. ഇതൊരു മഹത്തായ ചിത്രമായിരിക്കുമെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉതകുന്ന കാര്യങ്ങൾ പുതിയ സിനിമയിൽ ഉണ്ടായിരിക്കുമെന്നും ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഈ ചിത്രം നേടുന്നതെന്നും ജിം കാവിയേസൽ അഭിപ്രായപ്പെടുകയുണ്ടായി. അത്രമാത്രം നൂതനമായ സാങ്കേതികവിദ്യയും ശക്തമായ അവതരണശൈലിയുമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളും ചർച്ചകളും നടന്നുവരികയാണ്. സംവിധായകൻ മെൽ ഗിബ്സണിന് ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത മുൻ ചിത്രം ബ്രേവ് ഹാർട്ടിന്‍റെ തിരക്കഥാകൃത്ത് റണ്ടാൾ വല്ലാസാണ് പുതിയ ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്.

പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ അഭിനയിച്ചിരുന്ന സമയത്ത് നടൻ ജിം കാവിയേസൽ ചമ്മട്ടികൊണ്ടുള്ള അടിയിൽ നിന്നുള്ള സുരക്ഷിതത്വത്തിനായി അരയിഞ്ചു കനത്തിലുള്ള ഒരു ബോർഡ് പുറത്തു കെട്ടിവെച്ചിരുന്നു. എന്നാൽ ഒന്നു രണ്ടു തവണ അടിയുടെ ലക്ഷ്യം മാറി പുറത്ത് ആഴത്തിലുള്ള മുറിവേല്പിച്ച അവസരങ്ങളുമുണ്ടായിട്ടുണ്ട്. പിന്നീടുള്ള ജീവിതത്തിൽ ക്രിസ്തുവിന്‍റെ സാക്ഷിയാകാനുള്ള തിരിച്ചറിവ് ഈ നടനു നൽകിയതും ആ വേദനയുടെ കാഠിന്യമായിരിക്കാം.
ജിം പ്രധാന കഥാപാത്രമായ ബൈബിൾ ആസ്പദമാക്കി ഒരുക്കിയ "പോൾ അപ്പോസ്റ്റൽ ഓഫ് ക്രൈസ്റ്റ്’ തിയറ്ററിലെത്തിയിട്ട് രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. ക്രിസ്തു ശിഷ്യനായിരുന്ന പൗലോസിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ക്രിസ്തുവിന്‍റെ മറ്റൊരു ശിഷ്യനായ വിശുദ്ധ ലൂക്കോയായാണ് ജിം അഭിനയിച്ചിരിക്കുന്നത്. തന്‍റെ കർമമണ്ഡലത്തിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാൻ ജിം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതേ സമയം ഇടക്കാലത്തിറങ്ങിയ എസ്കേപ്, പ്ലാൻ തുടങ്ങിയ ചിത്രങ്ങളിൽ ക്രൂരനായ വില്ലൻ കഥാപാത്രത്തെയും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ നടൻ.

കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിന്‍റെ ജീവിതത്തിലൂടെ പാഷൻ ഓഫ് ദി ക്രൈസ്റ്റ്: റിസറക്‌ഷൻ സഞ്ചരിക്കുന്പോൾ അതിൽ ഭാവനയ്ക്കാണ് പ്രാധാന്യം ഏറുന്നത്. അതുകൊണ്ടുതന്നെ ഭൂമിയിലെ സുവിശേഷജീവിതത്തിന്‍റെ ബാക്കിപത്രംപോലെ സ്വർഗവും നരകവുമെല്ലാം ചിത്രത്തിലിടംപിടിക്കുമെന്ന് അണിയറക്കാർപറയുന്നു.