പുരസ്കാരങ്ങൾക്ക് പിറകേ പോയിട്ടില്ല: ശ്രീകുമാരൻ തന്പി
സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാ അവാർഡായ ജെ.സി.ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തന്പിയെ തേടിയെത്തുന്പോൾ അതു തികച്ചും അർഹതയ്ക്കുള്ള അംഗീകാരം തന്നെ. സിനിമയുടെ വിവിധ മേഖലകളിൽ കൈയൊപ്പു പതിച്ച ഈ കലാകാരൻ തന്‍റേതായ പാത വെട്ടിത്തുറന്നാണ് ഈ മേഖലയിൽ സഞ്ചരിച്ചത്. ഒട്ടേറെ പ്രതിഭാധനന്മാർ അരങ്ങുവാണ എഴുപതുകളിലാണ് ശ്രീകുമാരൻ തന്പിയുടെ വരവ്. എൻജിനിയറിംഗ് പഠനത്തിനുശേഷം 24-ാം വയസിൽ ചലച്ചിത്രലോകത്ത് എത്തുന്പോൾ വയലാറും പി.ഭാസ്കരനും ഒ.എൻ.വി കുറുപ്പുമൊക്കെ നിറഞ്ഞു നിൽക്കുകയായിരുന്നു ഈ രംഗത്ത്. അവരുടെ ഇടയിലൂടെ തന്നെ വളരെപ്പെട്ടെന്ന് സ്വന്തമായ മേൽവിലാസം ഉണ്ടാക്കാൻ ഈ കലാകാരനു കഴിഞ്ഞു. സംവിധായകൻ, നിർമാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ശ്രീകുമാരൻ തന്പിയെ തേടി ഒടുവിൽ ജെ.സി.ഡാനിയേൽ പുരസ്കാരവും എത്തിയിരിക്കുന്നു. “ഈ പ്രായത്തിലും എന്‍റെ മനസിൽ ഒരു തീയുണ്ട്. അതൊരിക്കലും കെട്ടടങ്ങില്ല. അതുകൊണ്ടു തന്നെ 78വയസു പിന്നിടുന്പോഴും എനിക്ക് സിനിമയും എഴുത്തുമൊന്നും മടുത്തിട്ടില്ല” ശ്രീകുമാരൻ തന്പി പറയുന്നു.

1993ൽ ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം 2014ൽ അമ്മയ്ക്കൊരു താരാട്ടിലൂടെ വീണ്ടും എത്തി. സംവിധാന രംഗത്തു നിന്നുള്ള പിന്മാറ്റത്തിനു കാരണമെന്തായിരുന്നു?

‘ബന്ധുക്കൾ ശത്രുക്കൾ’ എന്ന സിനിമയ്ക്കുശേഷം പടം ചെയ്യേണ്ട എന്നുതന്നെ തീരുമാനിച്ചു. അതിനു പ്രധാന കാരണം സിനിമാ മേഖലയിലുണ്ടായ മാറ്റങ്ങളാണ്. തൊണ്ണൂറുകളുടെ പകുതിയോടെ ഒരു പ്രത്യേക താരത്തെ നിശ്ചയിക്കുക, അദ്ദേഹത്തിനുവേണ്ടി കഥയെഴുതുക എന്ന നില വന്നു. ഞങ്ങളൊക്കെ അതുവരെ ചെയ്തിരുന്നത് നല്ല കഥ ആദ്യം കണ്ടെത്തുക, അതിനു പറ്റിയ താരങ്ങളെ സെലക്‌ട് ചെയ്യുക എന്നതായിരുന്നു. അത്തരം സംവിധായകരുടെ കണ്ണിയിലെ അവസാനത്തെ ആളായിരുന്നു ഞാൻ. തൊണ്ണൂറുകളായപ്പോൾ ഒരു പടം നടക്കണമെങ്കിൽ നിർമാതാവ് താരത്തെ പോയി കാണണം. ആ നടൻ തീരുമാനിക്കും ആരാണ് സംവിധായകൻ എന്ന്. നടൻ സംവിധായകനെ തീരുമാനിക്കുക എന്ന രീതി പ്രേംനസീറോ മധുവോ ചെയ്തിട്ടില്ല. അന്നത്തെ അഭിനേതാക്കൾ സംവിധായകനിൽ വിശ്വാസമർപ്പിച്ചിരുന്നു. സംവിധായകൻ ആരെന്ന് താരം തീരുമാനിക്കുന്ന അവസ്ഥ വന്നതോടെ അവരുടെ കാരുണ്യത്തിൽ കുറേ സംവിധായകരുണ്ടായി. അവർക്ക് എന്നും താരങ്ങളോട് ഒട്ടിനിൽക്കേണ്ടി വന്നു. എന്‍റെ കാലത്ത് സംവിധായകനാണ് സിനിമയുടെ രാജാവ്. ‘മുന്നേറ്റ’ത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കിയത് ഞാനായിരുന്നു. മോഹൻലാൽ ആദ്യമായി വില്ലനല്ലാത്ത വേഷങ്ങൾ ചെയ്തത് എനിക്കും ഒരു ദിവസം, ആധിപത്യം എന്നീ ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയായിരുന്നു. അതിനുശേഷം യുവജനോൽസവം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് മോഹൻലാൽ പേരെടുത്തത്.

സിനിമയിൽ നിന്നു സീരിയലിലേക്കു മാറാനുള്ള കാരണവും ഇതുതന്നെയായിരുന്നോ?

തീർച്ചയായും. മലയാളസിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ അധഃപതനം സിനിമ താരത്തിന്‍റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയതാണ്. മോഹൻലാലിന്‍റെ യുവജനോൽസവം എന്നല്ല ശ്രീകുമാരൻതന്പിയുടെ യുവജനോൽസവം എന്നാണ് ആ സിനിമയെ വിശേഷിപ്പിച്ചിരുന്നത്. ആ കാലത്തിനുശേഷം സംവിധായകന്‍റെ പേരു പോയി. മമ്മൂട്ടിയുടെ സിനിമ, മോഹൻലാലിന്‍റെ സിനിമ, സുരേഷ്ഗോപിയുടെ സിനിമ എന്ന നിലയായി. അങ്ങനെയാണ് സീരിയലിലേക്ക് തിരിഞ്ഞത്. താരമേധാവിത്വം ഇല്ലാത്ത ഫീൽഡാണത്. 13 സീരിയലുകൾ എടുത്തു. ഒരിക്കലും വെറുതെ ഇരുന്നില്ല. മിനിസ്ക്രീനിലൂടെ നിരന്തരം ജനങ്ങളുമായി സംവദിച്ചുകൊണ്ടിരുന്നു.

സംവിധായകനാണ് സിനിമയുടെ മാസ്റ്റർ എന്ന് താങ്കൾ പറയുന്നു. അപ്പോൾ താരങ്ങളുടെ പ്രഭാവത്തെ എങ്ങനെ കാണുന്നു?

ഞാൻ താരങ്ങൾക്കെതിരല്ല. ലോക സിനിമയിൽതന്നെ ഈ പ്രതിഭാസമുണ്ട്. മമ്മൂട്ടിയും മോഹൻലാലും വലിയ കലാകാര ന്മാരാണ്. അവരുടെ അഭിനയശേഷിയെ ചോദ്യം ചെയ്യാൻ ആർക്കും സാധ്യമല്ല. ലോകോത്തര നടന്മാരുടെ നിലവാരമുള്ളവരാണ് രണ്ടുപേരും. എന്നെ കാണുന്പോൾ അവർ വലിയ ബഹുമാനം പ്രകടിപ്പിക്കാറുമുണ്ട്.

കുടുംബ പശ്ചാത്തലമുള്ള കഥകൾ, മികച്ച സംഗീതം ഇതൊക്കെ ഒരുകാലത്ത് നമ്മുടെ സിനിമയുടെ ആകർഷക ഘടകങ്ങളായിരുന്നല്ലോ. ഇന്നതൊന്നുമില്ലല്ലോ?

ഒരു കാലഘട്ടത്തിൽ നമ്മുടെ സിനിമയുടെ നിർമാതാക്കൾ നല്ല അറിവുള്ളവരായിരുന്നു. സാഹിത്യ അഭിരുചിയുള്ളവരായിരുന്നു. പുസ്തകങ്ങൾ വായിക്കുന്നവരായിരുന്നു. പി.സുബ്രഹ്‌മ ണ്യം, കുഞ്ചാക്കോ, ടി.ഇ.വാസുദേവൻ ഇവരെല്ലാം ഈ ഗണത്തിൽപ്പെടുന്നവരായിരുന്നു. ഇന്നത്തെ നിർമാതാക്കളിൽ സാംസ് കാരിക ബോധമുള്ളവർ എത്രപേരുണ്ട്. എല്ലാവരും ബിസിനസുകാർ മാത്രമാണ്. അവരുടെ കൈകളിലേക്കു സിനിമ പോയി. അതാണ് നമ്മുടെ സിനിമയ്ക്ക് സംഭവിച്ച ദുര്യോഗം.

ഇപ്പോൾ സിനിമയിൽ വലിയ മാറ്റങ്ങളാണല്ലോ വന്നുകൊണ്ടിരിക്കുന്നത്. കുറേയധികം പുതുമുഖ സംവിധായകരും താരങ്ങളും എത്തുന്നു?

ന്യൂജനറേഷൻ സിനിമ എന്നു പറയുന്നതിന്‍റെ എല്ലാ പ്രവണതകളോടും ഞാൻ യോജിക്കുന്നില്ല. പക്ഷേ ആ മൂവ്മെന്‍റ് വലിയൊരു മാറ്റംതന്നെ കൊണ്ടുവന്നിട്ടുണ്ട്. ജനങ്ങളും മാറിചിന്തിച്ചു തുടങ്ങി. പുതിയ താരങ്ങളെ സ്വീകരിക്കാൻ തുടങ്ങി. ഒരേ അച്ചിൽ വാർത്ത കഥകളും കഥാപാത്രങ്ങളും അവർക്ക് മടുത്തു. എം.കൃഷ്ണൻനായർ സാറും ശശികുമാർ സാറും പറയാത്ത ഏത് ആക്‌ഷൻ പടമാണ്, ഏത് മാഫിയ കഥയാണ് മലയാളത്തിലുള്ളത്. പ്രേംനസീർ അഭിനയിക്കാത്ത ഏതു റോളാണ് മറ്റു നടന്മാർ ഇവിടെ ചെയ്തിട്ടുള്ളത്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുകയായിരുന്നു ഇതുവരെ. അതിനു മാറ്റം വന്നു.

ഗാനരചയിതാവ് എന്ന നിലയിലും വലിയ നേട്ടങ്ങളുണ്ടാക്കിയല്ലോ. മലയാളി എന്നും ഓർത്തിരിക്കുന്ന അനശ്വര ഗാനങ്ങളിൽ പലതും ശ്രീകുമാരൻ തന്പിയുടെ തൂലികയിൽ പിറന്നതായിരുന്നു?

യേശുദാസിനുവേണ്ടിയും ജയചന്ദ്രനുവേണ്ടിയും ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയത് ഞാനാണ്. എന്‍റെ 500 പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്. വയലാറിന്‍റെ 444 പാട്ടുകളാണ് അദ്ദേഹം പാടിയത്. പക്ഷേ എല്ലാവരും കരുതുന്നത് വയലാറാണ് യേശുദാസിനുവേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയതെന്നാണ്. വയലാറും ഒ.എൻ.വിയും പി.ഭാസ്കരനുമെല്ലാം നിറഞ്ഞു നിൽക്കുന്പോൾ ചെറുപ്രായത്തിലാണ് ഞാൻ ഈ രംഗത്ത് എത്തുന്നത്. ആരുടേയും സപ്പോർട്ടില്ലാതെ, ഗോഡ്ഫാദർമാരില്ലാതെയാണ് ഗാനരംഗത്ത് പിടിച്ചു നിന്നതെന്ന് അഭിമാനപൂർവം പറയാം.

സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി ഗാനം എന്ന ചിത്രം സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയിരുന്നല്ലോ?

ഗാനം എനിക്ക് ഒത്തിരി അഭിനന്ദനം നേടിത്തന്ന സിനിമയാണ്. കലാപരമായി ഉയർന്ന സിനിമയായിരുന്നു. പക്ഷേ അത് സാന്പത്തികമായി ലാഭമായിരുന്നില്ല. സോമനും ഷീലയുമായിരുന്നു ആദ്യം നിശ്ചയിച്ച താരങ്ങൾ. എന്നാൽ സോമനുമായുള്ള അഭിപ്രായഭിന്നത മൂലം ചിത്രം തത്കാലം നിറുത്തിവയ്ക്കേണ്ടി വന്നു. പിന്നീട് കന്നട നടൻ അംബരീഷാണ് നായകനായത്. ഷീല അപ്പോഴേക്കും അഭിനയം നിറുത്തിയതിനാൽ അവർക്ക് പകരം ലക്ഷ്മി വന്നു.

സിനിമ താങ്കൾക്ക് ജീവിതത്തിൽ നേട്ടമാണോ നഷ്ടമാണോ നൽകിയത്?

സാന്പത്തികമായി നോക്കിയാൽ നഷ്ടമാണുള്ളത്. ഞാനൊരു സംവിധായകനും ഗാനരചയിതാവും മാത്രമല്ല നിർമാതാവ് കൂടിയാണ്. 25 സിനിമകൾ നിർമിച്ചു. സിനിമയിൽ നിന്നു കിട്ടിയതിലും കൂടുതൽ സിനിമയിലേക്കു ഞാൻ കൊടുത്തു. ഒരു പടത്തിൽ ലാഭം കിട്ടിയാൽ അടുത്ത പടമെടുത്ത് അതു കളയും. അതെല്ലാം എന്‍റേതായ ചില കാഴ്ചപ്പാടുകൾവച്ച് ചെയ്യുന്നതാണ്.

ജെ.സി.ഡാനിയേൽ പുരസ്കാരത്തെ എങ്ങനെ കാണുന്നു?

അവാർഡുകൾക്കുവേണ്ടി ഞാൻ നടന്നിട്ടില്ല. എന്നെ തേടിയെത്തുന്നതാണ് എല്ലാം. ഇപ്പോഴത്തെ പുരസ്കാരവും അങ്ങനെ തന്നെ. രണ്ടു തവണ മാത്രമാണ് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. പക്ഷേ ജോലിയിൽ ഞാൻ സംതൃപ്തനാണ്. കർമം ചെയ്യുക. ഫലം താനേ വരും.

ജീവിതത്തിലും കരിയറിലും തിരിച്ചടികൾ നേരിടുന്പോൾ എങ്ങനെയാണ് അതു തരണം ചെയ്യുന്നത്?

ഞാനങ്ങനെ മടുക്കുന്നയാളല്ല. ഈ പ്രായത്തിലും എന്‍റെ ഉള്ളിൽ ഒരു ഫയറുണ്ട്. അതൊരിക്കലും അടങ്ങില്ല. അത് അടങ്ങണമെങ്കിൽ ഞാൻ മരിക്കണം.

ബിജോ ജോ തോമസ്