തൊണ്ടി മുതലുമായി സജീവ്
ഇതുവരെ പ്രേക്ഷകർ കാണാത്ത വിധത്തിൽ അതീവ വൈദഗ്ധ്യത്തോടെ, കൈയടക്കത്തോടെ സൃഷ്ടിക്കപ്പെട്ട ഒരു സിനിമ "തൊണ്ടിമുതലും ദൃക് സാക്ഷിയും’. സിനിമയിലെ കഥാപാത്രങ്ങൾ സ്ക്രീനിൽനിന്നു നേരെ ജനങ്ങളുടെ നെഞ്ചിനുള്ളിലേക്കു കയറിക്കൂടിയ സിനിമ എന്നും നിസംശയം പറയാം. സിനിമയുടെ തിരക്കഥാകൃത്ത് സജീവ് പാഴൂർ 2017ലെ ഏറ്റവും മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഇത്ര ജീവിതഗന്ധിയായ തിരക്കഥ എഴുതുവാൻ എങ്ങനെയാണ് സാധിച്ചത്‍? പ്രത്യേകിച്ചും പോലീസ് സ്റ്റേഷൻ അനുഭവങ്ങൾ? പത്രപ്രവർത്തന ജീവിതം സഹായകമായിട്ടുണ്ടോ?

കോളജ് വിദ്യാഭ്യാസ കാലം മുതൽക്കുതന്നെ വളരെ വ്യത്യസ്തമായ ജോലികൾചെയ്തിരുന്ന ഒരാളാണ് ഞാൻ. എന്നു പറഞ്ഞാൽ മിമിക്രി പരിപാടികൾ നടത്തുമായിരുന്നു. നാടകം എഴുതിയിരുന്നു. ടിവി മെക്കാനിക്ക് ആയും ജോലി ചെയ്തിട്ടുണ്ട്. പലതരം കച്ചവടങ്ങളും നടത്തിയിരുന്നു. അങ്ങനെ പലവിധം തൊഴിലിടങ്ങളുടെയും അനുഭവങ്ങളുമുണ്ട്. പത്രപ്രവർത്തകനായിരുന്നപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന സൗഹൃദങ്ങൾ, യാത്രകൾ അങ്ങനെ വിഭിന്നങ്ങളായ അനുഭവങ്ങളുണ്ട്. ഇപ്പോൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്‍റ് കൾച്ചറൽ ഡെവലപ്പ്മെന്‍റ് ഓഫീസറായി (ടാഗോർ തീയറ്റർ) ജോലി ചെയ്യുന്നു. ഇതെന്‍റെ 29ാമത്തെ ജോലിയാണ്. സർക്കാർ ജോലിയുടെ അനുഭവങ്ങൾ മറ്റൊന്നാണ്. ഇങ്ങനെ പലകാലങ്ങളിൽ ജീവിതത്തിൽനിന്നു നേടിയ അനുഭവങ്ങൾ ഉള്ളിന്‍റെ ഉള്ളിൽച്ചേർന്നു കിടക്കുന്നുണ്ട്. തിരക്കഥാരചനയിൽ അവയുടെ സ്വാധീനം സ്വാഭാവികമായും ഉണ്ടാകാം. ജീവിതാനുഭവങ്ങൾ എന്നത് വലിയൊരു സന്പത്താണല്ലോ. ജീവിച്ച് പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനു പകരംവയ്ക്കുവാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇല്ലല്ലോ.

"തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന തിരക്കഥാ രചനയുടെ വഴിയിൽ ജീവിതത്തിൽ കണ്ട ഏതെങ്കിലും പോലീസ് സ്റ്റേഷൻ അനുഭവമുണ്ടോ?

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ വളരെ വൈകാരികമായി സ്പർശിച്ച അനുഭവമുണ്ട്. എന്‍റെ ജീവിതവുമായി ബന്ധപ്പെട്ടതായതുകൊണ്ട് തന്നെ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ ഹൃദയത്തോട് ചേർന്നു നില്ക്കുന്നു.

വൈക്കം ശ്രീമഹാദേവക്ഷേത്രത്തിനടുത്തുള്ള റോഡിലാണ് സിനിമയുടെ പല രംഗങ്ങളും ചിത്രീകരിച്ചത്. വർഷങ്ങൾക്കു മുൻപ് ഇതേ വഴിയിലൂടെ ഒരു കച്ചവട റെപ്രസന്‍റേറ്റീവായി കൊടും വെയിലിൽ ഞാൻ നടന്നിട്ടുണ്ട്. അക്കഥ പറയാം. സ്വന്തമായി ജോലി ചെയ്താണ് ഞാൻ ബിരുദപഠനം നടത്തിയിരുന്നത്. എന്‍റെ തന്നെ ഒരു ജീവിത വീക്ഷണത്തിന്‍റെ ഭാഗമായിരുന്നു അതെന്നു പറയാം. കുട്ടികളെ പഠിപ്പിക്കുവാൻ കഴിയാത്ത വിധം സാന്പത്തിക പരാധീനത കുടുംബത്തിൽ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു ശരാശരി കുടുംബസാഹചര്യം കണ്ട് മനസിലാക്കി ഞാൻ എന്‍റെ പഠനച്ചെലവ് സ്വയം കണ്ടെത്തുകയായിരുന്നു. രണ്ട് മൂന്നു ജോലികൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു. അതിൽ ഒന്ന് നറുനീണ്ടി സിറപ്പിന്‍റെ വിതരണമാണ്. എന്‍റെ ഒരു സുഹൃത്തിന്‍റെ കന്പനിയിൽനിന്നു സിറപ്പ് പായ്ക്കറ്റുകൾ എടുത്ത് കടകളിൽ വിതരണം ചെയ്യുകയും പണം ശേഖരിക്കുകയും ചെയ്യുന്ന ജോലിയായിരുന്നു.

വൈക്കം പ്രദേശത്ത് ഈ വിതരണം ഉണ്ടായിരുന്നു. എന്‍റെ ബിഎ അവസാന വർഷ പരീക്ഷയുടെ ദിവസം നടന്ന ഒരു സംഭവമുണ്ട്. എന്‍റെ പരീക്ഷ തലയോലപ്പറന്പ് ഡിബി കോളജിലായിരുന്നു. ഉച്ചയ്ക്കുശേഷമാണ് പരീക്ഷ. രാവിലെ ഞാൻ സിറപ്പ് നല്കിയ കടകളിൽ പൈസ വാങ്ങാൻ പോയി. അതുകഴിഞ്ഞു വേണം ഡിബി കോളിൽ എത്തുവാൻ. പരീക്ഷാ ദിവസമല്ലേ അതിനാൽതന്നെ രാവിലെ ഞാനിറങ്ങി. വേഗം പണം വാങ്ങി കന്പനിയിൽ ഏൽപ്പിച്ച് പോകണം. ക്ഷേത്രത്തിനടുത്തുള്ള ഒരു ബേക്കറിയിൽ സിറപ്പ് അടങ്ങുന്ന പെട്ടി ഞാൻ കൊടുത്തിരുന്നു. 24 പായ്ക്കറ്റ് അടങ്ങുന്ന ഒരു പെട്ടിക്കു 240 രൂപയാണ് ബേക്കറി ഉടമ നല്കേണ്ടത്.

ഞാൻ പണം ചോദിച്ച ഉടനെ ആൾ വല്ലാതെ ദേഷ്യപ്പെടുവാൻ തുടങ്ങിയിരുന്നു. പണം നല്കാൻ ഉടമ കൂട്ടാക്കുന്നില്ല എന്നു മാത്രമല്ല എന്നെ വഴക്കു പറയുവാനും ചീത്ത പറയുവാനും തുടങ്ങി. കച്ചവട സ്ഥലങ്ങളിൽ നിന്നു കൃത്യമായി പണം വാങ്ങി കന്പനിയിൽ അടയ്ക്കുവാനുള്ളതല്ലേ. എനിക്കാകെ വിഷമമായി. എന്തു ചെയ്യണം എന്നറിയാത്തവിധം ഒരു പ്രതിസന്ധി. പോരാത്തതിനു പരീക്ഷയ്ക്കും എത്തണം. പെട്ടെന്നു എനിക്കു തോന്നി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറയാം. അവിടെ എത്തുന്പോൾ ചെറുപ്പക്കാരനായ എസ്ഐ ആണ്. ഞാൻ അദ്ദേഹത്തോട് എന്‍റെ അവസ്ഥ പറഞ്ഞു. എസ്ഐ ഒരു പോലീസ് കോൺസ്റ്റബിളിനെ വിട്ട് ബേക്കറി ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഞാനൊട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങളാണ് പിന്നെ അവിടെ നടന്നത്. ബേക്കറി ഉടമയോട് എസ്ഐ വളരെ രോഷത്തോടെ പെറുമാറി.

പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥിയോട് ഇങ്ങനെ പെരുമാറാമോ എന്നു ചോദിച്ചു വിരട്ടി. അയാൾ വല്ലാതെ വിറയ്ക്കുവാൻ തുടങ്ങി. പണം ഉടനെ നല്കാമെന്നു ഉറപ്പ് പറഞ്ഞ് ബേക്കറിയിലേക്കു പോയി. ഈ സമയത്ത് സബ് ഇൻസ്പെക്ടർ എന്നോട് നറുനീണ്ടിയുടെ വില ചോദിച്ചു. അദ്ദേഹം ആറു പാക്കറ്റ് സിറപ്പ് എടുക്കുകയും മറ്റുള്ള പോലീസുകാരോടും എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഏതായാലും അപ്പോൾതന്നെ എന്‍റെ സിറപ്പ് പെട്ടിയിലെ പായ്ക്കറ്റുകൾ മുഴുവൻ വില്പനയായി. ഇതിനിടെ ബേക്കറി ഉടമ പണവുമായെത്തിയിരുന്നു. എന്‍റെ ജീവിതത്തിലെ ഒരു നല്ല പോലീസ് സ്റ്റേഷൻ അനുഭവമാണിത്.

വർഷങ്ങൾക്കു മുൻപ് ഞാൻ വല്ലാതെ വേദനിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്ന വഴിയിലാണ് തൊണ്ടിമുതലിന്‍റെ പല രംഗങ്ങളും ഷൂട്ട് ചെയ്തത്. വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ഷൂട്ടിംഗ് നടക്കുന്പോൾ ഞാൻ വല്ലാതെ ഇമോഷണലായി. പരീക്ഷാ ദിവസം രാവിലെ കന്പനിയിൽ അടയ്ക്കാനുള്ള പണം കിട്ടുമോ എന്നുപോലുമറിയാതെ വിദ്യാർഥിയായ ഞാൻ നടന്ന അതേ വഴി. ജീവിതത്തിലാദ്യമായി നീതിക്കുവേണ്ടി പോലീസ് സ്റ്റേഷനിലെത്തുന്ന കൗമാരക്കാരനായ ഒരു വിദ്യാർഥിയുടെ അങ്കലാപ്പ്... ഷൂട്ടിംഗ് കാമറയും ക്രൂവുമൊക്കെയായി മറ്റൊരു വേഷത്തിൽ ഞാൻ വീണ്ടും ആ വഴിയിൽ നിന്നപ്പോൾ ഹൃദയം വല്ലാതെ മിടിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത അനുഭവമാണ് ഇത്. ഏതോ അദൃശ്യശക്തി എഴുതിയ തിരക്കഥ പോലെ...

സിനിമയുടെ ജനപ്രീതിക്ക് തിരക്കഥയുടെ പങ്കിനെ എങ്ങനെ വിലയിരുത്തുന്നു?

സങ്കീർണതകളൊന്നുമില്ലാത്ത തികച്ചും സ്വാഭാവികമായ, സിന്പിളായ ഒരു കഥയാണ് തൊണ്ടിമുതലിന്‍റേത്. നമ്മുടെയോ നമ്മുടെ സുഹൃത്തിന്‍റെയോ ഒക്കെ ജീവിതത്തിൽ സംഭവിക്കാവുന്ന ഒരു കാര്യം. ഈ ഒരു സ്വാഭാവികത ജനങ്ങളെ സിനിമയോട് അടുപ്പിച്ചു എന്നു പറയാം.

സജീവ് പാഴൂർ എന്ന സംവിധായകനുവേണ്ടി സജീവ് പാഴൂർ രചിച്ച തിരക്കഥ പിന്നീട് ദിലീഷ്

പോത്തൻ എന്ന സംവിധായകനു നല്കുകയായിരുന്നു. ഇപ്പോൾ എന്ത് തോന്നുന്നു?

ദിലീഷ് എന്‍റെ മനസിലെ സിനിമയെ യഥാർഥമാക്കി എന്ന് ഉറപ്പിച്ചു പറയാം. ദിലീഷ് എന്ന സംവിധായകന്‍റെ സ്ക്കിൽ വളരെയേറെ പ്രകടമായ ചിത്രമാണ്. ജീവിതത്തെ തൊട്ട് നില്ക്കുന്ന സിനിമ. സ്വന്തമായി സംവിധാനം ചെയ്യുവാൻ ആഗ്രഹിച്ചാണല്ലോ താങ്കൾ "തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയുടെ തിരക്കഥ രചിക്കുന്നത്. പിന്നീട് ദിലീഷ് പോത്തൻ എന്ന സംവിധായകൻ സംവിധായകനാവുകയായിരുന്നു.

ഈ യാദൃച്ഛികതയെ ഇപ്പോൾ എങ്ങനെ കാണുന്നു?

അതേ. മൂന്നുവർഷം മുൻപ് തമിഴിലും, മലയാളത്തിലുമായി സംവിധാനം സിനിമ എടുക്കുവാനായിരുന്നു തീരുമാനം. ആർട്ടിസ്റ്റുകളും തീരുമാനിക്കപ്പെട്ടിരുന്നു. എന്നാൽ ഷൂട്ടിംഗിന് ആറുദിവസം മുൻപ് ഒരു പ്രധാന ആർട്ടിസ്റ്റിനു അസുഖമായി. അതിനാൽ ഷൂട്ടിംഗ് തുടങ്ങുവാൻ കഴിഞ്ഞില്ല. പിന്നീട് വലിയൊരു രീതിയിൽ എടുക്കുവാനുള്ള ആലോചനയായി. നിർമാതാക്കളെ അന്വേഷിക്കുന്ന സമയത്ത് സന്ദീപ് സേനൻ എന്ന നിർമാതാവിനെ സമീപിക്കുകയായിരുന്നു. എന്നാൽ മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നതിനാൽ അദ്ദേഹത്തിനു സിനിമയുമായി സഹകരിക്കുവാൻ അന്നു സാധിച്ചില്ല. പിന്നീട് ഒന്നര വർഷത്തിനുശേഷം സന്ദീപ് സേനൻ എന്നെ ഫോൺ ചെയ്യുകയായിരുന്നു. തിരക്കഥ നല്കുമോ എന്ന് അറിയുവാനായിരുന്നു ആ കോൾ. ദിലീഷ് പോത്തനെ വച്ച് സംവിധാനം ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചു.വളരെ റിയലിസ്റ്റിക്കായി സിനിമ എടുക്കുന്ന അദ്ദേഹത്തിന്‍റെ രീതി എന്നെ വളരെ ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ ഞാൻ തിരക്കഥ നല്കുകയായിരുന്നു.

സ്വന്തം തീരുമാനത്തെക്കുറിച്ച് ഇപ്പോൾ പുനഃപരിശോധിക്കുന്പോൾ?

നല്ല തീരുമാനം തന്നെയായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഞാനാണ് സംവിധാനം ചെയ്തിരുന്നതെങ്കിൽ ഇത്രയും റീച്ച് സിനിമയ്ക്കു കിട്ടുമായിരുന്നില്ല. അവാർഡ് പ്രഖ്യാപന വേളയിൽ ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാൻ ശേഖർ കപൂർ ഫഹദ് ഫാസിലിന്‍റെ കള്ളൻ കഥാപാത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഫഹദും, സുരാജ് വെഞ്ഞാറംമൂടും മത്സരിച്ചഭിനയിച്ച ചിത്രമാണ് തൊണ്ടിമുതലെന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്? അതേ, തീർച്ചയായും. പിന്നെ ഒരു പ്രേക്ഷകനായി മാറി നിന്നു നോക്കുന്പോൾ എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി എന്നു തോന്നാറുണ്ട്.

സിനിമ ജനങ്ങൾ ഏറ്റെടുത്തപ്പോൾ അംഗീകരിക്കാൻ പ്രത്യേകിച്ചും ദേശീയ പുരസ്കാരം പ്രതീക്ഷിച്ചോ?

ദേശീയ പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന അവാർഡ്, കിട്ടുവാൻ സാധ്യത ഉണ്ട് എന്നു തോന്നിയിരുന്നു. എന്നാൽ ഇന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളോട് മത്സരിച്ച് വിജയിക്കുമെന്നു കരുതിയില്ല. ഒരു പ്രധാന കാരണം കഴിഞ്ഞ വർഷം നല്ല ചിത്രങ്ങൾ ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു.

സിനിമയ്ക്കുവേണ്ടിയുള്ള കുറെ കാലത്തെ അധ്വാനത്തിനു ലഭിച്ച അംഗീകാരമായി കാണുന്നുണ്ടോ?
= അതേ. അധ്വാനത്തിനു ഫലം കിട്ടി എന്നു വിശ്വസിക്കുന്നു.

എസ്. മഞ്ജുളാദേവി