Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പിന്തിരിയരുത്, നിങ്ങൾക്കു സാധിക്കും
സ്വാമി വിവേകാനന്ദൻ ചെറുപ്പമായിരുന്ന കാലം. ഒരിക്കൽ രാവിലെ പ്രാർഥിക്കാനായി അദ്ദേഹം അന്പലത്തിൽ പോയി. പ്രാർഥന കഴിഞ്ഞു മടങ്ങുന്പോൾ അദ്ദേഹം തനിച്ചായിരുന്നു. ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞുനിന്നിരുന്ന ചെമ്മൺപാതയിലൂടെ അദ്ദേഹം നടന്നുനീങ്ങുന്പോൾ വഴിയോരത്ത് കുറേ കുരങ്ങന്മാർ കുത്തിയിരിപ്പുണ്ടായിരുന്നു.
കുരങ്ങന്മാരുടെ സാന്നിധ്യം വിവേകാനന്ദൻ ആദ്യം അത്ര ശ്രദ്ധിച്ചില്ല. ഏതോ ഗൗരവമായ വിഷയത്തെക്കുറിച്ച് അഗാധചിന്തയിലായിരുന്നു അദ്ദേഹം. അപ്പോഴാണു ചില കുട്ടിക്കുരങ്ങന്മാർ പേടിപ്പെടുത്തുന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിലേക്കു ചാടിവീണത്.
വിവേകാനന്ദൻ വഴിമാറി നടക്കാൻ നോക്കി. അപ്പോൾ കുരങ്ങന്മാർ അദ്ദേഹത്തിന്റെ വഴിമുടക്കിക്കൊണ്ട് മുന്പിൽ ചാടി. എന്നു മാത്രമല്ല, അവർ അക്രമാസക്തരാകാൻ തുടങ്ങി. വിവേകാനന്ദൻ ആദ്യമായിട്ടായിരുന്നില്ല കുരങ്ങന്മാരെ വഴിയിൽവച്ചു കാണുന്നത്. അദ്ദേഹം അതിനുമുൻപ് പലപ്പോഴും കുരുങ്ങന്മാരെ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും അവ അക്രമസ്വഭാവം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു.
കുരങ്ങന്മാർ ആക്രമിച്ചേക്കുമോയെന്നു ഭയപ്പെട്ട് വിവേകാനന്ദൻ സാവധാനം പിന്നിലേക്കു നടക്കാൻ തുടങ്ങി. അപ്പോൾ കുരങ്ങന്മാർ കൂട്ടമായി അദ്ദേഹത്തെ വളയാൻ ശ്രമിച്ചു. ഉടനെ കുരങ്ങന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹം ഓടി. അപ്പോൾ കുരങ്ങന്മാരും വലിയ ആരവം മുഴക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ ഓടി.
ഇതു കാണാനിടയായ ഒരു വൃദ്ധൻ വിളിച്ചുപറഞ്ഞു, ""തിരിഞ്ഞുനിന്ന് അവയെ നേരിടൂ. അവ പിന്തിരിഞ്ഞ് ഓടിക്കോളും.'' പെട്ടെന്ന് വിവേകാനന്ദൻ ഓട്ടം നിർത്തി വഴിയിൽ കണ്ട വലിയൊരു പത്തലുമെടുത്ത് കുരങ്ങന്മാരുടെ നേരേ തിരിഞ്ഞു. അപ്പോൾ കുരങ്ങന്മാർ പിന്തിരിഞ്ഞോടി.
ഈ കഥയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വിവേകാനന്ദന്റെ ജീവിതത്തിൽ കുരങ്ങന്മാരെ നേരിടേണ്ടിവന്നിട്ടുണ്ടോ എന്നതു തീർച്ചയില്ല. എന്നാൽ ഈ കഥയിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം വ്യക്തമാണ്. നമുക്കെല്ലാവർക്കും ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അവയിൽനിന്ന് ഓടിയൊളിക്കാനാണു പലപ്പോഴും നാം ശ്രമിക്കുക. എന്നാൽ, അതിനുപകരം നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടണമെന്ന് ഈ കഥ വ്യക്തമാക്കുന്നു.
ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് സാമാന്യബുദ്ധി ഉപയോഗിച്ചു പ്രവർത്തിച്ചാൽ നമുക്ക് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ വിജയപൂർവം നേരിടാൻ സാധിക്കും എന്നതാണ് വസ്തുത. എന്നാൽ, എല്ലാ പ്രശ്നങ്ങളും അത്രവേഗം പരിഹരിക്കപ്പെട്ടുവെന്നു വരില്ല. അതിനു ക്ഷമാപൂർവമുള്ള കാത്തിരിപ്പ് ആവശ്യമായിവന്നേക്കാം. ചിലപ്പോഴെങ്കിലും നമ്മുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടാൻ സഹായിക്കുന്നതാണ് ആ കാത്തിരിപ്പ് എന്നതും നാം മറന്നുപോകേണ്ട.
ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടണമെന്നു പറയുന്പോൾ ഏത് അപകടസാഹചര്യത്തെയും വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടുപോകണമെന്നതല്ല അതിന്റെ അർഥം. ചിലപ്പോൾ പിന്തിരിഞ്ഞുള്ള ഓട്ടംതന്നെയായിരിക്കാം ഏറ്റവും ബുദ്ധിപൂർവമായ നടപടി. നമ്മുടെ വഴിമധ്യേ ഒരു കാട്ടുകൊന്പൻ കൊലവിളിയുമായി നമ്മുടെ നേരേ പാഞ്ഞെത്തിയാൽ നമ്മുടെ പിന്തിരിഞ്ഞോട്ടംതന്നെയാവും നമുക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്.
എന്നാൽ ഒരു കാട്ടുകൊന്പനു പകരം ഒരു കുഞ്ഞാട് എതിരേ വരുന്നതു കാണുന്പോൾ പിന്തിരിഞ്ഞോടാനാണു നമ്മിൽ ചിലരെങ്കിലും ശ്രമിക്കുക. അതിന്റെ പ്രധാന കാരണം ദൈവം നമുക്ക് തന്നിരിക്കുന്ന പല കഴിവുകളും വേണ്ടവിധം ഉപയോഗിക്കാൻ നാം പഠിച്ചിട്ടില്ല എന്നതാണ്.
വിവേകാനന്ദനെക്കുറിച്ചുള്ള മറ്റൊരു കഥ ഇവിടെ കുറിക്കട്ടെ, ഒരിക്കൽ അദ്ദേഹം ചില സുഹൃത്തുക്കളുമൊത്ത് ഹിമാലയ പർവതത്തിലുള്ള ഒരു തീർഥകേന്ദ്രത്തിലേക്കു പോവുകയായിരുന്നു. മലമടക്കുകൾ പലതു കയറിക്കഴിഞ്ഞപ്പോൾ അവരിലൊരാൾ അവശനായി പറഞ്ഞു, ""ഇനി എത്ര മലമടക്കുകൾ കയറിയാലാണ് നാം ലക്ഷ്യസ്ഥാനത്ത് എത്തുക. ഞാൻ മടുത്തു. ഒരടിപോലും ഇനി എനിക്കു മുന്നോട്ടുപോകാനാവില്ല.''
അപ്പോൾ വിവേകാനന്ദൻ അയാളുടെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു, ""താഴേക്കു നോക്കി നമ്മൾ കയറിപ്പോന്ന വഴികൾ കാണൂ. അവ കീഴടക്കിയതുപോലെ മുകളിലേക്കു കാണുന്ന വഴികളും നമുക്ക് കീഴടക്കാനാവും.'' അൽപനേരത്തെ വിശ്രമത്തിനു ശേഷം വിവേകാനന്ദന്റെ ആ സുഹൃത്തും അദ്ദേഹത്തോടൊപ്പം അന്ന് മലകൾ കയറി ലക്ഷ്യസ്ഥാനത്തെത്തി.
നമ്മുടെ ജീവിതം പലപ്പോഴും ഒരു പോരാട്ടംതന്നെയാണ്. ഈ പോരാട്ടത്തിൽ വിജയിക്കുക എന്നത് സുപ്രധാനവുമാണ്. നമ്മുടെ ജീവിതപോരാട്ടത്തിൽ നാം വിജയിക്കണമെങ്കിൽ ഇത്രയും കാലം നാം മുന്നോട്ടു നടന്നതുപോലെ ഇനിയുള്ള കാലവും നാം മുന്നോട്ടുതന്നെ പോകണം.
മുന്നോട്ടുള്ള നമ്മുടെ ജീവിതയാത്രയിൽ കടന്പകൾ കടക്കേണ്ടിവരാം, വൻമലകൾതന്നെ കയറേണ്ടിവരാം. പക്ഷേ അപ്പോഴൊന്നും നാം പിന്തിരിഞ്ഞോടുകയോ ജീവിതം മടുത്ത് നിലത്ത് പടഞ്ഞിരിക്കുകയോ ചെയ്യരുത്. അതിനുപകരം നാം മുന്നോട്ടുതന്നെ പ്രയാണം ചെയ്യണം. അപ്പോൾ വിജയം നമ്മുടെ അവകാശമായി മാറും എന്നതിൽ സംശയംവേണ്ടാ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
വിചാരിക്കുന്നതിലും എത്രയോ അധികം!
ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
Latest News
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
Latest News
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top