സംഗീതം മരുന്നാകുന്പോൾ...
ഒരു സിത്താർനാദത്തിൽ ദൈവത്തിന്‍റെ വിരൽസ്പർശം അനുഭവപ്പെടുന്നപോലെ! അല്ലെങ്കിലും സ്നേഹവും പ്രതീക്ഷയും പ്രാർഥനയുമാണല്ലോ സംഗീതം. ഓരോ സ്വരവും നിത്യനായകന്‍റെ തലോടലല്ലാതെ മറ്റെന്ത്!

എപ്പോഴാണു നമ്മൾ ദൈവത്തെ കൂടുതൽ ഓർമിക്കുന്നതും കരുണയ്ക്കുവേണ്ടി പ്രാർഥിക്കുന്നതും? മിക്കവാറും അത് ദുരിതങ്ങളുടെ കടലിൽ മുങ്ങിമറയുന്പോഴായിരിക്കും. രോഗങ്ങൾ തളർത്തുന്പോഴായിരിക്കും. ആ സമയങ്ങളിൽ, ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഇനി ദൈവംമാത്രം എന്നായിരിക്കും. വൈദ്യശാസ്ത്രം ശരീരത്തെ ചികിത്സിക്കുന്പോൾ മനസിനെ ശക്തിപ്പെടുത്തുന്ന ചികിത്സ പ്രാർഥനയുടേതാവും. ദൈവത്തിനുവേണ്ടി മീട്ടുന്ന കിന്നരവും തംബുരുവും അവനിലൂടെയുള്ള സൗഖ്യത്തിന്‍റെ നാദം കേൾപ്പിക്കും.

രോഗക്കിടക്കയിലെ പാട്ട്

ഒരു രോഗാവസ്ഥയിൽനിന്നോ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പ്രയാസങ്ങളിൽനിന്നോ സൗഖ്യംപ്രാപിക്കുന്നതിൽ സംഗീതത്തിനു വലിയ പങ്കുണ്ട്. മനസും ശരീരവും തളർന്ന് ഒരു മുറിയിൽ അടച്ചിട്ടിരിക്കുന്നയാൾക്ക് മരുന്നുകൾക്കൊപ്പം ഒരു പാട്ടുപെട്ടികൂടി നൽകുക. സംഗീതം അയാളുടെ മനസിനെ മെല്ലെ വിരൽ കൂട്ടിപ്പിടിച്ച് നടത്തുന്നതു കാണാം. പ്രതീക്ഷയുടെ പുതുനാന്പ് അയാളുടെയുള്ളിൽ ഇളംപച്ചനിറം പകരുന്നുണ്ടാകും.

ഉറക്കമില്ലാത്ത രാപകലുകളാകും രോഗം സമ്മാനിക്കുന്നത്. ചിലർക്ക് ഒരു ശബ്ദംപോലും കേൾക്കാനുള്ള ത്രാണിയുണ്ടാവണമെന്നില്ല. അവർക്കു സാന്ത്വനമാകാനും ലോകത്തെ പ്രതിഭകളായ സംഗീതജ്ഞർ പാട്ടുകളുണ്ടാക്കിയിട്ടുണ്ട്. പ്രശസ്തനായ പോൾ സൈമണ്‍ ഇൻസോമ്നിയാക് ലല്ലബി എന്ന പേരിൽ ഒരു താരാട്ടുപാട്ടുതന്നെ ഒരുക്കി. വേദനകൾ മറന്ന് പതിനായിരങ്ങൾ ആ പാട്ടുകേട്ടുറങ്ങിയിട്ടുണ്ടാകണം... കരുണചൊരിയുന്ന ദൈവത്തിന്‍റെ പുഞ്ചിരിക്കുന്ന മുഖം ആ ഉറക്കത്തിൽ സ്വപ്നംകണ്ടിരിക്കണം...

ബീറ്റിൽസിന്‍റെ ഹെൽപ്, ഗ്ലോറിയ ഗെയ്നറുടെ ഐ വിൽ സർവൈവ്, ഈഗിൾസിന്‍റെ ഹാർട്ട് എയ്ക്ക് ടുനൈറ്റ് തുടങ്ങി രോഗാവസ്ഥകളെ മറികടക്കാൻ ശക്തിനൽകുന്ന അനേകം പാട്ടുകളുണ്ട്. ശസ്ത്രക്രിയകൾക്കിടെ രോഗികളെ പാട്ടുകേൾപ്പിക്കുകയും സംഗീതോപകരണങ്ങൾ വായിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോൾ പലയിടങ്ങളിലും പതിവുരീതിയായിരിക്കുന്നു. മനസിനെ ഉണർവോടെ നിർത്തുക എന്നതാണ് ആ സംഗീതംകൊണ്ടുള്ള നേട്ടം. രാഗങ്ങൾ അപൂർവശക്തിയുള്ള മരുന്നുകളാണെന്ന് ഇന്ത്യൻ സംഗീതം കാലങ്ങൾക്കുമുന്പേ തെളിയിച്ചിട്ടുമുണ്ടല്ലോ.

സൗഖ്യഗീതങ്ങൾ

പ്രാർഥനയും സംഗീതവും ഏതുവിധം ചേർന്നിരിക്കുന്നുവെന്നും അതെങ്ങനെ സൗഖ്യം കൊണ്ടുവരുന്നുവെന്നും വ്യക്തമാക്കുന്ന കുറച്ചു പുതിയ ഗാനങ്ങൾ ഈയിടെ മലയാളത്തിലും ഇറങ്ങി. രോഗാവസ്ഥ ഒന്നിന്‍റെയും അവസാനമല്ല, പല നന്മകളുടെയും തുടക്കമാണെന്ന പുതുസ്വരം കേൾപ്പിക്കുന്നു, സൗഖ്യഗീതങ്ങൾ എന്ന ആൽബം. സ്വന്തം രോഗാനുഭവങ്ങളാണ് മുതിർന്ന പത്രപ്രവർത്തകനായ തൃശൂർ സ്വദേശി മാണി പയസിനെ ഈ ആശയത്തിലേക്കെത്തിച്ചത്.
വർഷങ്ങൾക്കുമുന്പ് നാടകഗാനങ്ങൾ എഴുതിയ മുൻപരിചയം മാത്രമുള്ള താൻ ബോധപൂർവം എഴുതിയതല്ല ഈ പാട്ടിന്‍റെ വരികളെന്ന് മാണി പയസ് പറയുന്നു. രോഗിയായ അവസ്ഥയിൽ പലപ്പോഴായി എഴുതിയതാണ് ഓരോന്നും. ആശുപത്രിയിലെ ചാപ്പലിനു മുന്നിൽ പ്രാർഥനയോടെയിരുന്നപ്പോഴും മനസിലേക്കു വരികളെത്തി. രോഗവിമുക്തിക്കുശേഷം ദൈവത്തിനുള്ള നന്ദിപറച്ചിൽകൂടിയാണ് ഈ പാട്ടുകൾ.

ആകാശവാണിയിലെ ആർട്ടിസ്റ്റും സംഗീതസംവിധായകനുമായ പി.ഡി. തോമസാണ് വരികൾക്ക് ഈണമൊരുക്കിയത്. ശുഭപന്തുവരാളി, നാട്ട, രതിപതിപ്രിയ രാഗങ്ങളിൽ അധിഷ്ഠിതമായാണ് പാട്ടുകൾ ഒരുക്കിയിട്ടുള്ളത്. ലൈവ് ഉപകരണങ്ങളോടെയായിരുന്നു റിക്കാർഡിംഗ്.

വരികൾ ആദ്യം വായിച്ചപ്പോൾ മനസിൽവന്ന ചിന്ത രോഗികളായ സകലരും ഇതു കേൾക്കണമെന്നതായിരുന്നു. അനുയോജ്യമായ സംഗീതമാണ് ഓരോ പാട്ടിനും നൽകിയതെന്നു വിശ്വസിക്കുന്നു. ഈ പാട്ടുകൾ സമൂഹമധ്യത്തിലെത്തേണ്ടത് എന്‍റെകൂടി ചുമതലയാണ്- സംഗീതസംവിധായകൻ പി.ഡി. തോമസ് പറയുന്നു. ഈ സൃഷ്ടികൾ ആത്മീയവും മാനസികവും ശാരീരികവുമായ സൗഖ്യത്തിന്‍റെ ഉദാത്ത ഭാവങ്ങൾ പകരുന്നുവെന്ന് ഗാനങ്ങൾ അവതരിപ്പിച്ച ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പറഞ്ഞു.

പാടുംപാതിരി എന്നു പ്രശസ്തനായ റവ.ഡോ. പോൾ പൂവത്തിങ്കൽ, കെസ്റ്റർ, എടപ്പാൾ വിശ്വനാഥ് തുടങ്ങിയവരാണ് ഗായകർ.

ഹരിപ്രസാദ്‌