Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജസരിയെ സിനിമേലെടുത്തു...
ലക്ഷദ്വീപിലെ ജസരി ഭാഷയിലെടുത്ത ആദ്യ ഇന്ത്യൻ സിനിമയ്ക്കുവേണ്ടി സംഗീത സംവിധായകൻ സതീഷ് രാമചന്ദ്രൻ സംഗീതം പകർന്ന ‘എല്ലാരും ശൊല്ലുണ്ടേലോ...’ എന്നു തുടങ്ങുന്ന ഗാനം ജൂണ്‍ അവസാനം പുറത്തിറങ്ങും. ആദ്യ ജസരി സിനിമാഗാനം എന്ന വിശേഷണംകൂടി അലങ്കരിക്കുന്നു പ്രശസ്ത തെന്നിന്ത്യൻ നടി ലക്ഷ്മിമേനോൻ പാടിയ ഈ ഗാനം.
സന്ദീപ് മാന്പള്ളി എന്ന യുവ സംവിധായകനു മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും (ഇന്ദിരാഗാന്ധി പുരസ്കാരം) ഷിബു ജി. സൂശീലനു മികച്ച നിർമാതാവിനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ’സിൻജാർ’ ലോകമനഃസാക്ഷിയുടെ മുന്നിൽ യുവഭാരതം സമർപ്പിക്കുന്ന ദൃശ്യ കാണിക്കയാണ്.
ആസിയാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ച ‘സിൻജാർ’ പത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇന്ത്യയുടെ മുദ്രയായി പ്രദർശിപ്പിക്കുവാനുള്ള കേന്ര പരിഗണനയിലാണ്. ഈ അവസരത്തിൽ സിനിമയുടെ ആത്മാംശം നിറയുന്ന ഗാനത്തിന്റെ രചനാവഴികളെക്കുറിച്ചും ‘സിൻജാർ’ എന്ന സിനിമയുടെ അനിവാര്യതയെക്കുറിച്ചും സതീഷ് രാമചന്ദ്രൻ സംസാരിക്കുന്നു...
ജസരി ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമയിൽ ജസരി ഭാഷയിലെഴുതിയ ഒരു ഗാനത്തിനു സംഗീതസംവിധാനം നിർവഹിക്കാൻ സാധിച്ചതിനെ എങ്ങനെ സ്വയം കാണുന്നു?
വലിയൊരു യാദൃച്ഛികതയും ഭാഗ്യവുമായാണ് കരുതുന്നത്. ലക്ഷദ്വീപിലെ തനതു ഭാഷയായ ജസരിയിൽ ഇതുവരെ ഒരു ചലച്ചിത്രവും ഇറങ്ങിയിട്ടില്ല. ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് മലയാളത്തിൽ ചലച്ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ജസരി എന്ന നാടൻ വായ്മൊഴിയിൽ ഒരു സിനിമയും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പുതിയ സംരംഭത്തിന്റെ ഭാഗമായിക്കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ട്.
എല്ലാരും ശൊല്ലുണ്ടേലോ
എങ്ങാണ്ടും കേക്കുണ്ടേലോ
ബെള്ളരിപ്രാവും ഫാറി നടക്കുണ്ട്...
എന്ന ജസരി ഭാഷാഗാനത്തിന്റെ ഈണസൃഷ്ടിക്കു പിന്നിലെ കഥകൾ? മലയാളഭാഷയുമായി നല്ല സാമ്യം തോന്നുന്ന വരികളാണല്ലോ?
അതേ, കേൾക്കുന്പോൾത്തന്നെ മലയാളവുമായുള്ള സാമ്യം വ്യക്തമാണല്ലോ. എല്ലാവരും പറയുന്നു, കേൾക്കുന്നു, വെള്ളരിപ്രാവ് പാറിനടക്കുന്നു എന്നാണ് അർഥം. ഗാനത്തിന്റെ രചന ലക്ഷദ്വീപിലെതന്നെ പോലീസ് ഉദ്യോഗസ്ഥനായ (സർക്കിൾ ഇൻസ്പെക്ടർ) പി.ഐ. കൽപ്പേനിയാണ് നിർവഹിച്ചിരിക്കുന്നത്. നല്ലൊരു ഗായകൻകൂടിയാണ് അദ്ദേഹം. സിനിമയിൽ ഈ ഒരു ഗാനം മാത്രമേയുള്ളൂ. സിനിമയുടെ അവസാനമാണ് ഗാനം. ഇന്നു ലോകത്താകമാനം ഭീഷണിയുയർത്തുന്ന ഐഎസ് എന്ന തീവ്രവാദി സംഘടനയിലേക്കു വിരൽചൂണ്ടുന്ന അതിശക്തമായ ചിത്രമാണ് ‘സിൻജാർ’.
അപ്പോൾ സിനിമയുടെ ആത്മാവ് ആവാഹിച്ചാണ് സംഗീത സംവിധാനം എന്നു പറയാമോ?
അതേ. മതത്തിന്റെ പേരിൽ തീവ്രവാദികൾ നടത്തുന്ന കൊടും ക്രൂരതയുടെ നേർച്ചിത്രമാണ് സിനിമ. മതതീവ്രവാദികൾ സ്ത്രീകളോടും കുട്ടികളോടും കാട്ടുന്ന സമാനതകളില്ലാത്ത മനുഷ്യത്വരഹിതമായ പീഡനങ്ങൾ ചിത്രം തുറന്നുകാട്ടുന്നു. ഒരു യഥാർഥ മുസൽമാൻ ആരാണെന്നു പറയുന്ന ചിത്രം ലോകത്തിന് ഒരു മഹാസന്ദേശംകൂടി നൽകുകയാണ്. സിൻജാർ എന്നത് ഐഎസ് എന്ന ഭീകരസംഘടന ഉടലെടുത്ത ഇറാക്കിലെ പ്രദേശമാണ്. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്യന്ദയെയും മൈഥിലിയെയും കേന്ദ്രീകരിച്ചാണ് കഥ. ലക്ഷദ്വീപിൽനിന്ന് ഇറാക്കിൽ തൊഴിൽതേടിയെത്തുന്ന ഇവരെ തൊഴിൽസ്ഥാപനത്തിൽനിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും കൊടിയ ദുരന്തങ്ങൾക്കുശേഷം നാട്ടിൽ മടങ്ങിയെത്തുന്നതും അനുഭവിക്കേണ്ടിവരുന്ന സാമൂഹ്യ വേട്ടയാടലുകളും ഉൾപ്പെടുന്നതാണ് സിനിമ. ലോക മനഃസാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമാകുന്ന സിൻജാറിന്റെ അന്തർധാര ഉൾക്കൊണ്ടുതന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.
ജസരി എന്ന തീർത്തും അപരിചിതമായ ഭാഷ സംഗീതസംവിധായകനു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നോ?
മലയാള ഭാഷയുമായി സാമ്യമുള്ള ഭാഷയാണ്. എങ്കിലും നമ്മൾ കേട്ടിട്ടില്ലാത്ത വാക്കുകളുണ്ട്. അത്തരം പുതുമയുള്ള വാക്കുകൾ ആദ്യം ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ, വാക്കുകലുടെ അർഥം മനസിലായപ്പോൾ കാര്യങ്ങൾ എളുപ്പമായി. സാധാരണ കന്പോസിംഗ് പോലെതന്നെയായിരുന്നു.
മലയാളം, തമിഴ്, അറബി എന്നീ ഭാഷകളുടെ സമ്മിശ്രമാണ് ജസരി. കോഴിക്കോടുനിന്നു ലക്ഷദ്വീപിലേക്ക് ആദ്യം കുടിയേറിപ്പാർത്ത അറയ്ക്കൽ ബീവിയുടെ കുടുംബക്കാരിൽനിന്നാണ് ഭാഷ ലക്ഷദ്വീപിലെത്തിയതെന്നു കരുതപ്പെടുന്നു.
ലക്ഷ്മി മേനോൻ എന്ന പ്രശസ്ത തെന്നിന്ത്യൻ നടിയാണല്ലോ ഈ ഗാനം ആലപിച്ചിരിക്കുന്നത്?
അതേ. വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എന്റെ ശിഷ്യകൂടിയായ പിന്നണിഗായികയും ബാഹുബലിയിലെ ഗാനത്തിലൂടെ ശ്രദ്ധേയയുമായ നയന നായരായിരുന്നു പാട്ട് കന്പോസ് ചെയ്യുന്പോൾ ഗായികയായി മനസിലുണ്ടായിരുന്നത്.
സിനിമയുടെ നിർമാതാവ് ഷിബു ജി. സുശീലനാണ് ലക്ഷ്മിമേനോന്റെ ഗാനസിദ്ധിയെക്കുറിച്ച് പറയുന്നത്. മികച്ച പ്രൊഡക്ഷൻ കൺട്രോളർകൂടിയായ അദ്ദേഹം ലക്ഷ്മിമേനോൻ പാടിയ തമിഴ് സിനിമാഗാനങ്ങൾ എനിക്ക് അയച്ചുതരികയായിരുന്നു. സംഗീത പാരന്പര്യമുള്ള ലക്ഷ്മി മേനോൻ വളരെ നല്ല ഗായികയാണ്. എന്നാൽ, ഒരു ആൾടോ ശബ്ദത്തിൽ (പൂർണമായും സ്ത്രൈണശബ്ദമല്ലാത്തത്) ആണ് ഗാനങ്ങൾ. അതിനാൽ ഞാൻ നേരിട്ട് ഗായികയെ കണ്ട് പാട്ട് കേട്ടശേഷം ആ ശബ്ദത്തിനനുസരിച്ച് ഈണം റീ കണ്‍സ്ട്രക്ട് ചെയ്യുകയായിരുന്നു. അതായത് മറ്റൊരു റേഞ്ചിൽ ചിട്ടപ്പെടുത്തിയിരുന്ന ട്യൂണ്‍ പൊളിച്ചു പുതിയ ശ്രുതിയിൽ പുനഃസൃഷ്ടിച്ചു. സിനിമയുടെ പ്രമോഷൻ ഗാനമായും ഈ ഗാനം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്മി മേനോനുവേണ്ടി രണ്ടാമത് സൃഷ്ടിച്ച ഈണമാണ് ഏറ്റവും നന്നായത് എന്ന അഭിപ്രായമാണ് ഇപ്പോൾ ഉള്ളത്.
65-ാമത് ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി ചെയർമാൻ ശേഖർ കപൂർ വാർത്താസമ്മേളനം തുടങ്ങിയതുതന്നെ സിനിമയിലെ പുതിയ യുവ വാഗ്ദാനങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. സിൻജാർ എന്ന സിനിമയെ അദ്ദേഹം വളരെയേറെ പുകഴ്ത്തുകയും ചെയ്തു.
നവാഗത സിനിമാപ്രതിഭ സന്ദീപ് മാന്പള്ളി ഒപ്പമുള്ള സിനിമയത്രേ?
മൂന്നു വർഷം മുന്‍പ് സിനിമ ആരംഭിക്കുന്പോൾ മുതൽ ഒപ്പമുണ്ട്. സിനിമയുടെ ആഴത്തിലേക്കു സഞ്ചരിക്കുന്ന സംവിധായകൻതന്നെയാണ് മാന്പള്ളി. അന്താരാഷ്്ട്ര പ്രശസ്തിയാർജിച്ച ഹ്രസ്വചിത്ര സംവിധായകനാണ്. സിൻജാർ അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. ലക്ഷദ്വീപ് മുഴുവൻ മാന്പള്ളി സൈക്കിളിൽ സഞ്ചരിച്ചാണ് സിനിമയുടെ ഇടങ്ങൾ കണ്ടെത്തിയത്.
സിൻജാർ എന്ന സിനിമയും ആദ്യ ചലച്ചിത്ര ഗാനവും ജസരി ഭാഷയ്ക്കു പുനർജനികൂടി ആകുകയാണോ?
അതേ. സിൻജാർ എന്ന സിനിമ അവാർഡ് കമ്മിറ്റിക്ക് അയയ്ക്കുന്പോൾ ഇങ്ങനെ ഒരു ഭാഷ ഇന്ത്യയിലുണ്ടോ എന്നു കേന്ദ്രസർക്കാരിനു ബോധ്യമുണ്ടായിരുന്നില്ല. പിന്നീട് ലക്ഷദ്വീപ് സർക്കാർ ജസരി എന്ന പ്രാദേശിക ഭാഷയെക്കുറിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു.
ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരി അതിന്റെ തനതു രീതിയിൽ ഇപ്പോൾ കൂടുതലും മത്സ്യബന്ധനത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ഉപയോഗിക്കുന്നത്. പുതിയ തലമുറ പ്രാകൃതമായ രീതിയിലല്ല ഭാഷ കൈകാര്യം ചെയ്യുന്നത് എന്നു പറയാം. ഇംഗ്ലീഷ് ഭാഷ പറയുന്നവരും, ജസരിതന്നെ നവീകരിച്ച് പറയുന്ന രീതിയും കണ്ടുവരുന്നു.
സിൻജാർ ദേശീയ ശ്രദ്ധ നേടിയശേഷം ലക്ഷദ്വീപ് സർക്കാർ ജസരി ഭാഷയ്ക്കു പ്രാധാന്യം നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സതീഷ് രാമചന്ദ്രൻ എന്ന പുതിയ സംഗീതസംവിധായകന്റെ പുതിയ ഈണ സംരംഭങ്ങൾ?
രാജീവ് നാഥിന്റെ പുതിയ സിനമയായ പുട്ടിനുവേണ്ടി പ്രണയം, പൊൻതൂവലായ് എന്ന ഗാനത്തിനു (രചന പൂവച്ചൽ ഖാദർ) സംഗീതം പകർന്നു. മഞ്ജരിയാണ് ഗായിക. ചിത്രീകരണം പുരോഗമിക്കുന്നു. സ്വച്ഛ് ഭാരതിലെ എസ്. രമേശൻ നായരുടെ രണ്ട് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. മധു ബാലകൃഷ്ണനാണ് നായകൻ.
യാത്രയ്ക്കൊടുവിൽ, ഷെർലക്ഹോംസും നാടൻ നായയും എന്നീ സിനിമകൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹരിഹരനും പി.ജയചന്ദ്രനും എം.ജി. ശ്രീകുമാറും ബോംബെ ജയശ്രീയും ശ്വേത മോഹനും ഉൾപ്പെടെയുള്ളവർ പാടിയ 26 ആൽബങ്ങൾ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട.്
എസ്. മഞ്ജുളാദേവി
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top