Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കൈവിടരുത്, സത്യസന്ധത
ഭാരതത്തിന്റെ യശസ് ആഗോളതലത്തിൽ വാനോളം ഉയർത്തിയ കവിയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവുമാണു രവീന്ദ്രനാഥ് ടാഗോർ (1861–1941). അദ്ദേഹത്തിന്റെ പിതാവായ ദിബേന്ദ്രനാഥിനെക്കുറിച്ച് ഒരു സംഭവകഥയുണ്ട്. ആ കഥ ശരിക്കും മനസിലാകണമെങ്കിൽ ദിബേന്ദ്രനാഥിന്റെ പിതാവായിരുന്ന ദ്വാരകനാഥിന്റെ കഥകൂടി അറിഞ്ഞിരിക്കണം.
സമ്പന്നമായ ഒരു കുടുംബത്തിലാണു ദ്വാരകനാഥ് ജനിച്ചത്. അദ്ദേഹത്തിനു പതിമൂന്നു വയസുള്ളപ്പോൾ തന്റെ പിതാവിനെ അദ്ദേഹത്തിനു നഷ്ടപ്പെട്ടു. എങ്കിലും പിതാവിന്റെ വിയോഗം അദ്ദേഹത്തിന്റെ വളർച്ചയ്ക്കു വിഘാതമായി നിന്നില്ല. എന്നുമാത്രമല്ല, അതിസമർഥനായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായി മാറി. ബംഗാളിലും ഒറീസയിലും വലിയ കാർഷിക എസ്റ്റേറ്റുകളുടെ ഉടമയായിരുന്ന അദ്ദേഹം കപ്പൽഗതാഗതത്തിലും കൽക്കരി ഖനനത്തിലുമൊക്കെ ഏർപ്പെട്ട് തന്റെ സമ്പത്ത് പതിന്മടങ്ങ് വർധിപ്പിച്ചു.
ദ്വാരകനാഥ് സ്ഥാപിച്ച യൂണിയൻ ബാങ്ക് ഇന്ത്യക്കാരാൽ സ്ഥാപിതമായ ആദ്യത്തെ ബാങ്കുകളിലൊന്നായിരുന്നു. ബിസിനസിലെന്നപോലെ വിദ്യാഭ്യാസ രംഗത്തും താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെകൂടി പരിശ്രമഫലമായിട്ടായിരുന്നു 1816–ൽ ഹിന്ദു കോളജ് കൽക്കട്ടയിൽ സ്ഥാപിതമായത്. ഈ സ്ഥാപനമാണു പിൽക്കാലത്തു പ്രസിഡൻസി കോളജ് എന്ന പേരിൽ പ്രിസദ്ധമായിത്തീർന്നത്. സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു വൻതുകകൾ സംഭാവന ചെയ്തിരുന്ന ദ്വാരകനാഥിന്റെ പരിശ്രമഫലമായിട്ടുകൂടിയായിരുന്നു കൽക്കട്ടയിലെ ആദ്യത്തെ മെഡിക്കൽ കോളജ് 1835–ൽ സ്ഥാപിതമായത്. അക്കാലത്തു സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നൽകിയിരുന്ന രാജാറാം മോഹൻ റോയിയുടെ ഉറ്റസുഹൃത്തും സഹായിയുമായിരുന്നു ദ്വാരകനാഥ്.
കടൽകടന്നുള്ള വിദേശയാത്ര നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിലാണു ദ്വാരകനാഥ് രണ്ടുതവണ യൂറോപ്യൻ യാത്ര നടത്തിയത്. എന്നാൽ, രണ്ടാം യാത്ര കഴിഞ്ഞ് അദ്ദേഹത്തിന് ഇന്ത്യയിൽ മടങ്ങിയെത്താനായില്ല. 1846 ഓഗസ്റ്റ് ഒന്നിന് അമ്പത്തിരണ്ടാം വയസിൽ ലണ്ടനിൽ അദ്ദേഹം നിര്യാതനായി. ദ്വാരകനാഥിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബിസിനസുകൾ മുഴുവൻ നിയന്ത്രിച്ചിരുന്ന കാർ ടാഗോർ ആൻഡ് കമ്പനി വലിയ കടക്കെണിയിലായി. ബിസിനസിൽ എന്തും സംഭവിക്കാമെന്ന തിരിച്ചറിവുണ്ടായിരുന്ന ദ്വാരകനാഥ് തന്റെ അകാലനിര്യാണത്തിനു വളരെ വർഷങ്ങൾക്കു മുമ്പുതന്നെ തന്റെ ഭൂസ്വത്ത് മുഴുവനും മക്കൾക്കു ലഭിക്കത്തക്ക രീതിയിലുള്ള ഒരു ട്രസ്റ്റിനു രൂപം നൽകിയിരുന്നു.
ഈ ട്രസ്റ്റിന്റെ മറയിൽ ടാഗോർ കുടുംബത്തിനു തങ്ങളുടെ ഭൂസ്വത്ത് മുഴുവൻ കടക്കാരിൽനിന്നു സംരക്ഷിക്കാമായിരുന്നു. എന്നാൽ, ദ്വാരകനാഥിന്റെ പുത്രനും രവീന്ദ്രനാഥ് ടാഗോറിന്റെ പിതാവുമായിരുന്ന ദിബേന്ദ്രനാഥ് അങ്ങനെയല്ല ചെയ്തത്. അദ്ദേഹം തന്റെ പിതാവിനു കടം നൽകിയിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി താനും തന്റെ സഹോദരങ്ങളും തങ്ങളുടെ ട്രസ്റ്റ് വഴി എല്ലാ കടങ്ങളും വീട്ടിയതിനു ശേഷമേ ട്രസ്റ്റിൽനിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ കൈപ്പറ്റുകയുള്ളു എന്ന് അറിയിച്ചു. ദ്വാരകനാഥിന്റെ കടക്കാർ ഇതു കേട്ടപ്പോൾ അദ്ഭുതപരതന്ത്രരായി. വലിയ ത്യാഗംസഹിച്ച് പിതാവിന്റെ കടം വീട്ടുവാൻ സന്നദ്ധത പ്രകടിപ്പിച്ച ദിബേന്ദ്രനാഥിനെയും സഹോദരങ്ങളെയും അവർ അഭിനന്ദിച്ചു. എന്നുമാത്രമല്ല, ടാഗോർ കുടുംബത്തിന്റെ അനുദിന ചെലവുകൾ നടന്നുപോകുന്നതിനുവേണ്ടി കുറേ തുക ഓരോ മാസവും മാറ്റിവച്ചതിനു ശേഷമായിരുന്നു കടക്കാർ അവർക്കു മടക്കിക്കിട്ടുവാനുള്ള തുക ട്രസ്റ്റിൽനിന്നു സ്വീകരിച്ചത്.
അധികം താമസിയാതെ കടക്കാർ മറ്റൊരു കാര്യവുംകൂടി ചെയ്തു. ട്രസ്റ്റിന്റെ സകല ഭൂസ്വത്തുക്കളുടെയും നിയന്ത്രണവും അവയുടെ നടത്തിപ്പും ദിബേന്ദ്രനാഥിനെ അവർ തിരികെ ഏൽപ്പിച്ചു. കാരണം, അദ്ദേഹത്തിന്റെ സത്യസന്ധതയേയും സ്വഭാവ വൈശിഷ്ട്യത്തെയുംകുറിച്ച് അവർക്ക് അത്രമാത്രം ബഹുമാനമായിരുന്നു. ഇത്രയും ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയാണു രവീന്ദ്രനാഥ് ടാഗോർ എന്ന മഹാനായ മനുഷ്യനു ജന്മം നൽകിയത് എന്ന് അറിയുമ്പോൾ നാം ദിബേന്ദ്രനാഥിന്റെ മുമ്പിൽ തലകുനിക്കുകതന്നെ ചെയ്യും.
മഹാറിഷി എന്ന് അറിയപ്പെട്ടിരുന്ന ദിബേന്ദ്രനാഥ് വളരെ ഉത്കൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനായിരുന്ന രവീന്ദ്രനാഥ് ടാഗോറും തന്റെ പിതാവിന്റേതുപോലെയുള്ള ഔന്നത്യമേറിയ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ഇവരെപ്പോലെ ഉത്കൃഷ്ടമായ സ്വഭാവമുള്ള അധികമാളുകളെ നമ്മുടെയിടയിൽ ഇന്ന് നാം കണ്ടെത്തുമോ?
നാം എന്തിനു മറ്റുള്ളവരെക്കുറിച്ചു പറയുന്നു? നമുക്കു നമ്മുടെ കാര്യം തന്നെ എടുക്കാം. നാം സത്യസന്ധരാണോ? സമഗ്രമായ വ്യക്തിത്വവും ഉത്കൃഷ്ടമായ സ്വഭാവവുമുള്ളവരാണോ നമ്മൾ? എങ്കിൽ നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ, സത്യസന്ധതയുടെ കാര്യത്തിൽ നാം പിന്നിലാണോ? സ്വഭാവവൈശിഷ്ട്യം എന്നതു നമുക്ക് അന്യമാണോ? എങ്കിൽ നമുക്കു ലജ്ജിക്കേണ്ടതായി വരും.
തങ്ങളുടെ പിതാവ് സ്ഥാപിച്ച ട്രസ്റ്റിന്റെ മറയിൽ കടക്കാരിൽനിന്നു ദിബേന്ദ്രനാഥിനും സഹോദരങ്ങൾക്കും രക്ഷപ്പെടാമായിരുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്തില്ല. അതിനു പകരം സത്യസന്ധതയോടെയും നീതിയോടെയും അവർ പ്രവർത്തിച്ചു. അതാണവരെ വലിയ മനുഷ്യരാക്കി മാറ്റിയത്. സ്വാർഥലാഭത്തിനുവേണ്ടി സത്യസന്ധതയും നീതിബോധവും ഉപേക്ഷിക്കാനുള്ള പ്രലോഭനം എപ്പോഴും നമുക്കുണ്ടാകും. അങ്ങനെയുള്ള പ്രലോഭനങ്ങളെ സധൈര്യം എതിർത്തു തോൽപ്പിച്ചാൽ മാത്രമേ നമ്മുടെ സ്വഭാവ വൈശിഷ്ട്യം നമുക്ക് ഉറപ്പുവരുത്താനാകൂ. അപ്പോൾ മാത്രമേ ഉത്കൃഷ്ടമായ വ്യക്തിത്വത്തിന്റെ ഉടമകളായി നമുക്കു മാറുവാൻ സാധിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Latest News
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില് വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരിയ ഭൂചലനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top