Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നേതാക്കൾ സത്യസന്ധരാകണം, നമ്മളും
1909 മുതൽ 1934 വരെ ബൽജിയം ഭരിച്ച രാജാവായിരുന്നു ആൽബർട്ട് ഒന്നാമൻ (1875–1934). ആൽബർട്ടിന്റെ പിതൃസഹോദരനായ ലെയോപോൾഡ് രണ്ടാമൻ രാജാവിന്റെ കാലശേഷമായിരുന്നു ആൽബർട്ട് രാജാവായി സ്ഥാനമേറ്റത്. ലെയോപോൾഡ് രണ്ടാമന്റെ കിരീടാവകാശിയായിരുന്ന ലെയോപോൾഡ് രാജകുമാരൻ രാജാവിന്റെ ഏകമകനായിരുന്നു. ആ രാജകുമാരൻ പത്താംവയസിൽ ന്യൂമോണിയ മൂലം മൃതിയടഞ്ഞപ്പോൾ ലെയോപോൾഡിന്റെ സഹോദരനും ആൽബർട്ടിന്റെ പിതാവുമായ ഫിലിപ് രാജകുമാരൻ കിരീടാവകാശിയായി. എന്നാൽ അദ്ദേഹവും മൃതിയടഞ്ഞതുകൊണ്ട് പതിനാറാം വയസിൽ ആൽബർട്ട് കിരീടാവകാശിയായി.
കിരീടാവകാശിയായിത്തീർന്ന ആൽബർട്ട് രാജകുമാരൻ താൻ ഏറ്റെടുക്കാൻപോകുന്ന സ്ഥാനത്തിനുവേണ്ടി വലിയ ഒരുക്കങ്ങൾ നടത്തുകയുണ്ടായി. ആ ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു ആൽബർട്ട് രാജകുമാരൻ രാജ്യം മുഴുവൻ സഞ്ചരിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുകയും ചെയ്തത്. ലെയോപോൾഡ് രണ്ടാമന്റെ മരണശേഷം മുപ്പത്തിനാലാം വയസിൽ ആൽബർട്ട് സ്ഥാനമേറ്റെടുത്തപ്പോൾ എല്ലാവിധത്തിലും ആ സ്ഥാനത്തിന് അദ്ദേഹം അർഹനായിരുന്നു.
ആൽബർട്ട് രാജാവും അദ്ദേഹത്തിന്റെ പത്നി എലിസബത്ത് രാജ്ഞിയും അതിവേഗം ജനങ്ങൾക്കു പ്രിയപ്പെട്ടവരായി മാറി. അതിന്റെ പ്രധാനകാരണം അവരുടെ ലളിതജീവിതവും മാതൃകാപരമായ കുടുംബജീവിതവുമായിരുന്നു. അതുപോലെതന്നെ അവരുടെ മതജീവിതവും ജനങ്ങൾക്കു പ്രിയങ്കരമായിരുന്നു. 1913 നവംബറിൽ ആൽബർട്ട് രാജാവ് തന്റെ കസിനും ജർമൻ ചക്രവർത്തിയുമായിരുന്ന കൈസർ വില്യം രണ്ടാമനെ സന്ദർശിക്കാൻ ജർമനിയിലെത്തി. അപ്പോൾ അപ്രതീക്ഷിതമായി ഫ്രാൻസിനെതിരേ യുദ്ധം ചെയ്യാനുള്ള സഹായം ജർമൻ ചക്രവർത്തി ആൽബർട്ട് രാജാവിനോട് അഭ്യർഥിച്ചു. ഫ്രാൻസ് ജർമനിയുമായി യുദ്ധം ആരംഭിക്കുന്നതിനു മുൻപ്ഫ്രാൻസിനെ ആക്രമിക്കുന്നതിനായി തന്റെ പടയാളികളെ ബൽജിയത്തിലൂടെ കടത്തിവിടണമെന്നുമായിരുന്നു ചക്രവർത്തിയുടെ അഭ്യർഥന. ഈ അഭ്യർഥന കേട്ട രാജാവിന് അതു വിശ്വസിക്കാൻ സാധിച്ചില്ല.
സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന ആൽബർട്ട് രാജാവിനു ജർമനിയുടെ യുദ്ധക്കൊതി അൽപംപോലും ഇഷ്ടപ്പെട്ടില്ല. എന്നു മാത്രമല്ല, 1839–ലെ ലണ്ടൻ ഉടമ്പടി അനുസരിച്ച് ബൽജിയം സമ്പൂർണ നിഷ്പക്ഷത പുലർത്താൻ ബാധ്യസ്ഥവുമായിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ച് ചക്രവർത്തിയുടെ അഭ്യർഥന മാനിക്കാൻ സാധ്യമല്ലെന്നു രാജാവ് ചക്രവർത്തിയെ അറിയിച്ചു. എന്നാൽ ആൽബർട്ട് രാജാവ് ബൽജിയത്തിൽ മടങ്ങിയെത്തിയ ഉടനെ ജർമൻ ചക്രവർത്തി ബൽജിയത്തിന് അന്ത്യശാസനം കൊടുത്തു. ഫ്രാൻസിലൂടെ കടന്നുപോകാൻ ജർമൻ പട്ടാളത്തെ അനുവദിക്കണമെന്നും അല്ലാത്തപക്ഷം ജർമനി ബൽജിയത്തെ ആക്രമിക്കുമെന്നുമായിരുന്നു അന്ത്യശാസനം. ആൽബർട്ട് രാജാവ് ആ അന്ത്യശാസനം വകവച്ചില്ല. ജർമനിയുടെ ആവശ്യം രാജാവ് നിഷേധിച്ചു.
1914 ഓഗസ്റ്റ് രണ്ടിനായിരുന്നു കത്തുമൂലം ജർമനി അന്ത്യശാസനം നൽകിയത്. അതനുസരിച്ചു പ്രവർത്തിക്കാൻ ബൽജിയം തയാറാകാതിരുന്നതുമൂലം 1914 ഓഗസ്റ്റ് നാലിന് ജർമൻ പട്ടാളം ബൽജിയത്തിലേക്ക് ഇരച്ചുകയറി. ആൽബർട്ട് രാജാവ് തന്റെ പട്ടാളക്കാരോടൊപ്പം വീറോടെ പൊരുതി. ബൽജിയത്തിന് എതിർത്തുനിൽക്കാൻ സാധിക്കുന്നതായിരുന്നില്ല ജർമൻ ആക്രമണം. ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസ് ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജർമനിയുടെ അധീനതയിലായി. 1914 നവംബർ ആയപ്പോഴേക്കും ബൽജിയത്തിന്റെ വടക്കുഭാഗത്തെ കുറേ സ്ഥലം മാത്രമേ ആൽബർട്ട് രാജാവിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. ബ്രിട്ടന്റെയും മറ്റും സഹായംകൊണ്ടായിരുന്നു അവിടെ പിടിച്ചുനിൽക്കാൻ ആൽബർട്ട് രാജാവിനു സാധിച്ചത്.
ബൽജിയത്തിന്റെ 90 ശതമാനം പ്രദേശങ്ങളും ജർമനിയുടെ അധീനതയിലായപ്പോൾ ലണ്ടനിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന പഞ്ച് മാസികയിൽ ഒരു കാർട്ടൂൺ പ്രത്യക്ഷപ്പെട്ടു. ആൽബർട്ട് രാജാവും ജർമൻ ചക്രവർത്തിയും പരസ്പരം സംസാരിക്കുന്ന ഒരു കാർട്ടൂൺ ആയിരുന്നു അത്. അന്താരാഷ്ട്ര പ്രസിദ്ധി പിടിച്ചുപറ്റിയ ആ കാർട്ടൂണിന്റെ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു.
കൈസർ: ‘ഇപ്പോൾ കണ്ടില്ലേ നിനക്ക് എല്ലാം നഷ്ടപ്പെട്ടു.‘
ആൽബർട്ട് രാജാവ്: ‘ഇല്ല, എന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല.‘
വളരെ അർഥസമ്പന്നമായിരുന്നു ഈ അടിക്കുറിപ്പ്. ജർമനി വളരെ എളുപ്പത്തിൽ തന്റെ രാജ്യത്തെ പരാജയപ്പെടുത്തുമെന്ന് അറിഞ്ഞിട്ടും സത്യത്തിനും നീതിക്കും വിരുദ്ധമായി പ്രവർത്തിക്കാൻ ആൽബർട്ട് രാജാവ് തയാറായില്ല. ജർമൻ ചക്രവർത്തി തന്റെ കസിനായിരുന്നെങ്കിലും ബന്ധം ഓർത്ത് ചക്രവർത്തിയെ പിന്തുണയ്ക്കാൻ രാജാവിന്റെ ധാർമികത അനുവദിച്ചില്ല. അതായത് തന്റെ ആത്മാവ് പണയപ്പെടുത്തി ഭൗതികനേട്ടങ്ങൾ നേടാൻ ആൽബർട്ട് രാജാവ് തയാറായില്ല എന്നു വ്യക്തം. തന്മൂലമാണല്ലോ പഞ്ച് മാസിക ആൽബർട്ട് രാജാവിനെ മുക്തകണ്ഠം പ്രശംസിക്കുന്ന തരത്തിലുള്ള ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
ആൽബർട്ട് രാജാവിന്റെ ഈ കഥ കേൾക്കുമ്പോൾ അദ്ദേഹത്തെപ്പോലെ നീതിബോധവും ധാർമികനിഷ്ഠയുമുള്ള നേതാക്കൾ നമ്മുടെ വിവിധ ജീവിതരംഗങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നു നാം സ്വാഭാവികമായും ആശിച്ചുപോയേക്കാം. തീർച്ചയായും അങ്ങനെയുള്ള നേതാക്കളെ ലഭിക്കുന്നതിനുള്ള ആഗ്രഹത്തിൽ തെറ്റൊന്നുമില്ല. എന്നാൽ, സത്യസന്ധതയും ധാർമികതയും നീതിബോധവുമുള്ള നേതാക്കൾ നമുക്കുണ്ടായിരിക്കണമെന്നു നാം ശാഠ്യംപിടിക്കുമ്പോൾ നാം എപ്രകാരമുള്ളവരാണെന്നു സ്വയം ആലോചിക്കുന്നതു നല്ലതാണ്.
സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മറ്റു ഭൗതിക നേട്ടങ്ങൾക്കുമായി നാം നമ്മുടെ ആത്മാവിനെ പണയപ്പെടുത്തുന്നവരാണോ? എങ്കിൽ നമ്മുടെ സ്ഥിതി ഏറെ ദയനീയമെന്നേ പറയേണ്ടൂ. എന്നാൽ സമ്പത്തും സ്ഥാനമാനങ്ങളും മറ്റു ഭൗതികനേട്ടങ്ങളും നഷ്ടപ്പെടുമെന്നു വരുമ്പോഴും നമ്മുടെ ആത്മാവിനെ പണയപ്പെടുത്താതെ തന്റേടത്തോടെ നെഞ്ചുയർത്തി നിൽക്കുന്നവരാണോ നമ്മൾ? എങ്കിൽ നമുക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്.
ആൽബർട്ട് രാജാവിന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ. സത്യത്തിനും നീതിക്കുംവേണ്ടി ആത്മാവ് നഷ്ടപ്പെടുത്താതെ നിലകൊണ്ട അദ്ദേഹത്തിനു നാലുവർഷത്തെ ജർമൻ ഭരണത്തിനു ശേഷം ബൽജിയം തിരികെ ലഭിച്ചു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ സഹായത്തോടെ ജർമനിക്കെതിരായി യുദ്ധംചെയ്തു വിജയശ്രീലാളിതനായി അദ്ദേഹം തലസ്ഥാനത്ത് മടങ്ങിയെത്തിയപ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ ഹീറോയുടെ സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. ജീവിതത്തിൽ എന്തു സംഭവിച്ചാലും നമുക്ക് നമ്മുടെ ആത്മാവ് നഷ്ടപ്പെടുത്തുകയില്ല എന്ന് ഉറപ്പുവരുത്താം. അതായത് എത്രവലിയ വിപൽസന്ധികളിലും നമ്മുടെ സത്യസന്ധതയും നീതിബോധവും ധാർമികനിഷ്ഠയും നാം ബലികഴിക്കരുതെന്നു സാരം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top