Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശാന്തം, ഈ ശാന്തസമുദ്ര തീരം
പകൽ അസ്തമിക്കുന്നു... വെള്ളപ്പരപ്പിനപ്പുറം അംബരചുംബികളുടെ നിഴലുകളിൽ വെളിച്ചത്തിന്റെ ചെറു ചതുരങ്ങൾ. ആകാശത്തേക്കു കയറിപ്പോകുന്ന നീളൻ ഗോപുരങ്ങളുടെ ചതുരക്കളങ്ങൾ. ബീച്ചിലെ നടപ്പാതയിലെ ജനത്തിരക്ക്. സഞ്ചാരികളും നാട്ടുകാരുമിടകലർന്ന്. നടപ്പാതയ്ക്കരികിലൊരു പഴയ കപ്പലുണ്ട്- സ്റ്റാർ ഓഫ് ഇന്ത്യ.
ഇംഗ്ലണ്ടിലെ ഐൽ ഓഫ് മാനിലെ റാംസെ കപ്പൽ നിർമാണശാലയിലാണ് കപ്പലുകൾ തടികൊണ്ടുമാത്രം നിർമിച്ചിരുന്ന കാലത്ത് ഉരുക്കിൽ നിർമിച്ചിറങ്ങുന്നത്. സംഭവബഹുലമാണ് കപ്പലിന്റെ ജലജീവിതം. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിൽ ഒരപകടവും നാവിക കലാപവും. രണ്ടാം യാത്രയിൽ ബംഗാൾ ഉൾക്കടലിലെ കൊടുങ്കാറ്റ് കവർന്നെടുത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് തുറമുഖത്തടുത്തത്. തീർന്നില്ല. കപ്പിത്താൻ കടലിൽ മരിച്ചു. കടലിൽ മരിക്കുന്ന നാവികർക്ക് അന്നത്തെ കാലത്തു പതിവുള്ളതുപോലെ ജലസമാധി. അതുകൊണ്ടൊന്നും സ്റ്റാർ ഓഫ് ഇന്ത്യ അസ്തമിച്ചില്ല. പിന്നെയും കടലോളങ്ങളിൽ ഇന്ത്യയിലേക്ക് നാലു യാത്രകൂടി. നീണ്ട കടൽജീവിതത്തിനു ശേഷം സാന്റിയാഗോ കടൽക്കരയിൽ മ്യൂസിയമായി ശാന്തസമുദ്ര തീരജീവിതം തുടരുന്നു. കടൽക്കരയ്ക്ക് അല്പം അകലെ ഒരു തെരുവുണ്ട്- ഇന്ത്യാ സ്ട്രീറ്റ്.
അമേരിക്കയെന്ന ആകസ്മികത
അമേരിക്കയെന്ന ദേശംതന്നെ ഇന്ത്യയുമായി ബന്ധപ്പെട്ട ആകസ്മികതയാണ്. ഇന്ത്യ കണ്ടുപിടിക്കാനിറങ്ങിയ കൊളംബസ് ചെന്നടിഞ്ഞ ഭൂവിഭാഗത്തെ ഇന്ത്യയായി തെറ്റിദ്ധരിച്ചത്.., തദ്ദേശീയരെ ഇന്ത്യാക്കാരെന്നു പരാമർശിച്ചത്.., സോളമന്റെ കാലം മുതൽ കുരുമുളകും സമ്പത്തും തേടിയുളള യാത്രയുടെ തുടർച്ച.., പട്ടുപാതയിലെ മൂർ കുത്തകയെ മറികടക്കാനുളള അന്വേഷണങ്ങൾ.., ഭൂഗോളത്തിനു പടിഞ്ഞാറുവശം സ്പെയിനിനും കിഴക്കുവശം പോർച്ചുഗലിനും നല്കിക്കൊണ്ടുളള പോപ്പ് ശാസനം... പോർച്ചുഗൽ കിഴക്കിനെ കീഴടക്കിയില്ലെങ്കിലും സ്പെയിൻ ഒരു പരിധിവരെ വിജയിച്ചു. തെക്കും വടക്കുമായ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കുറച്ചധികം രാജ്യങ്ങളിൽ പ്രാദേശിക ഭാഷകളെ ഇല്ലായ്മ ചെയ്ത് ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷ സ്പാനിഷാണ്.
സ്പാനിഷ് അമേരിക്കയിൽ, കുറഞ്ഞത് കലിഫോർണിയയിലെങ്കിലും പ്രമുഖഭാഷയാണ്. ട്രെയിനുകളിലും ബസുകളിലുമെല്ലാം ഇംഗ്ലീഷിനൊപ്പം തത്തുല്യ പ്രാധാന്യത്തോടെ സ്പാനിഷ് അനൗൺസ് ചെയ്യപ്പെടുന്നു. തെരുവുകളിൽ അധികം കേൾക്കുന്നതും സ്പാനിഷാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവന്റെ, അമേരിക്കൻ ഭൂഖണ്ഡത്തിനു പുറത്തു നിന്നും കുടിയേറിയവന്റെ മാത്രം ഭാഷയാണ്. സാധാരണക്കാരനും പാവപ്പെട്ടവനുമെല്ലാം സ്പാനിഷാണ് മൊഴി.
സാന്റിയാഗോയുടെ ഉദയം
അംബരചുംബികളുടെ ഡൗൺ ടൗണിന് കുറച്ചു കിലോമീറ്ററപ്പുറം പഴയ നഗരമുണ്ട്. അവിടെ പ്രാദേശിക ഭരണകൂടം പഴയകാല കലിഫോർണിയൻ ജീവിതം കണ്ടറിയാൻ ഒരു ടൗൺഷിപ്പിൽ അവസരമൊരുക്കിയിട്ടുണ്ട്. കലിഫോർണിയയിലെ ആദിമവംശജരുടെ മുതൽ കഴിഞ്ഞ നൂറ്റാണ്ടു വരെയുള്ള ചരിത്രം. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ യൂറോപ്യൻ സാന്നിധ്യമാണ് കലിഫോർണിയൻ തീരത്തെ സാന്റിയാഗോ. അന്ന് സാന്റിയാഗോയും കലിഫോർണിയയും മെക്സിക്കോയുടെ ഭാഗമായിരുന്നു. 1769ൽ ഫാ. ജൂനിപെറോ സെറ സാന്റിയാഗോയിൽ മിഷനറി പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് നഗരം രൂപപ്പെടുന്നത്. മുന്‍പെഴുതിയതു പോലെ ഭൂഗോളത്തെ കിഴക്കും പടിഞ്ഞാറുമായി വീതം വച്ചതിനു ശേഷം 1492ൽ ഇന്ത്യ തേടിയുള്ള യാത്രയിൽ കൊളംബസ് അമേരിക്കയിലും, 1498ൽ വാസ്കോഡഗാമ കാപ്പാടും കപ്പലിറങ്ങി. കൊളംബസിന്റെ യാത്രകഴിഞ്ഞ് അധികം താമസിയാതെതന്നെ ന്യൂസ്പെയിനിലെ മിഷനറി പ്രവർത്തനമാരംഭിച്ചു. അങ്ങനെയാണ് ഫാ. ജൂനിപെറോ സെറ സാന്റിയാഗോ നഗരം സ്ഥാപിക്കുന്നത്, ഗോത്രജീവിതത്തിൽനിന്നും അംബരചുംബികളിലേക്കുള്ള യാത്ര ആരംഭിക്കുന്നതും.
വൈൽഡ് വെസ്റ്റ് കൗബോയ് സിനിമകളിലെ ജീവിതം അതിഭാവുകത്വമല്ല. മറിച്ച് അതാതു കാലങ്ങളിലെ യാഥാർഥ്യമായിരുന്നു. ഒരുപക്ഷെ നടപ്പുകാലത്തിന്റെ ധാർമികതകൾക്കും കാഴ്ചകൾക്കും ചേരില്ലെങ്കിലും ചരിത്രം എന്നും യാഥാർഥ്യമാണ്. വരണ്ട മലഞ്ചെരിവുകളും പൊടിക്കാറ്റും.., യൂറോപ്പിൽനിന്നുള്ള ഭാഗ്യാന്വേഷികളുടെ കുത്തൊഴുക്ക്..,ഗോൾഡ് റഷെന്ന സ്വർണം തേടിയുളള പരക്കംപാച്ചിൽ.. ജീവിതം കാലികളെ മേയ്ച്ചും ഖനിജങ്ങൾ തേടിയും.
ഓൾഡ് ടൗണിൽ, പഴയ ആ ജീവിതത്തിന്റെ കാഴ്ചകളുണ്ട്. കുതിരലായങ്ങളും ആലകളും സ്കൂളും കോടതിയും ജയിലും എല്ലാം. സലൂണെന്ന പഴയകാല സ്ഥാപനം. പബ്ബും സത്രവും മുതൽ പലചരക്കും വ്യഞ്ജനങ്ങളും ലോക്കൽ മാർക്കറ്റും എല്ലാം സലൂണെന്ന ഈ സ്ഥാപനമാണ്. പിന്നെ ഏതു നാട്ടിലെയും പോലെ പലിശയും പണമിടപാടും. കൗബോയ് ജീവിതത്തിന്റെ അടിസ്ഥാനം. ബസ്സുകളുടെയും ട്രെയിനുകളുടെയും മുന്‍പുള്ള കാരിയേജുകളും. നാലോ ആറോ തടിച്ചക്രങ്ങളിൽ കുതിര വലിക്കുന്ന ഒന്ന്. മനുഷ്യരെ മാത്രമല്ല തപാലും സർക്കാർ ആശയവിനിമയങ്ങളുമെല്ലാം കാരിയേജിലായിരുന്നു. ഷെരീഫ് എന്ന നിയമപാലകൻ. ഗവർണറെന്ന ജഡ്ജി. ഗവർണറുടെ താമസസ്ഥലമാണ് ഏറ്റവും പ്രധാനപ്പെട്ട കെട്ടിടം. സിഗാർ തെറുക്കുന്നവർ മുതൽ ഷൂ പോളിഷും റിപ്പയറും വർക്ക്ഷോപ്പുകളും കുതിര ജീനികളും അനുബന്ധങ്ങളും വിൽക്കുന്നവരും. ഒരു കൗബോയ് നഗരത്തിന്റെ ചിത്രം പൂർണമാവുന്നു.
പുതുലോകം കുതിക്കുന്പോൾ
ചരിത്രം പോയകാലം മാത്രമാണ്. ഇന്നാണ് യാഥാർഥ്യം. പഴയ നഗരത്തിന്റെ വേലിക്കെട്ടിനുപുറത്ത് ആറുവരിപ്പാതകളിൽ പഴമയെ അപ്രസക്തമാക്കി പുതുലോകം കുതിച്ചോടുന്നു. ഇടയ്ക്കും തലയ്ക്കും ലിമോസിനുകളും. ലിമോസിനുകളോടുന്ന നിരത്തിലെ ഡിവൈഡറുകളിൽ മുഷിഞ്ഞ വസ്ത്രധാരികൾ സഹായം അഭ്യർഥിക്കുന്ന പ്ലക്കാർഡുകളുമായി നില്ക്കുന്നു. അംബരചുംബികളുടെ നഗരത്തിലെ ആഡംബരമാളുകളുടെ, തെരുവുകളുടെ കുപ്പകളെ ഉപജീവിച്ചു ജീവിക്കുന്ന അഗതികളേറെയാണ്. തെരുവിൽ ജീവിക്കുന്നവർ. ഭക്ഷണശാലകളിലാഘോഷങ്ങൾ തിമർക്കുന്ന രാത്രികളിൽ തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്നവർ. ആഡംബര അപ്പാർട്ടുമെന്റുകൾക്കും കാറുകൾക്കും പബ്ബുകൾക്കും അകം മറയ്ക്കുന്ന ജാലകങ്ങളുണ്ട്. തെരുവിനതില്ല. തെരുവ് തുറസാണ്. തുറന്ന ജീവിതമാണ്.
രണ്ടും അമേരിക്കയാണ്. ചെറിയ ന്യൂനപക്ഷം അമേരിക്കൻ ഇന്ത്യൻസല്ലാതെ എല്ലാവരും കുടിയേറ്റക്കാരായ അമേരിക്ക. സാഹചര്യങ്ങളുടെ, അവസരങ്ങളുടെ, ഭാഗ്യത്തിന്റെ, നിർഭാഗ്യത്തിന്റെ നാട്. നിയോൺ വസന്തത്തിന്റെ നിഴലുകളിൽ ലാഹൊല്ലയെന്ന ആഡംബരലോകത്തേക്കുള്ള രാത്രി ട്രെയിൻ കാത്ത് അക്ഷമരായി നിൽക്കുന്നവരും, ക്ഷമയോടെ നിരാശപുതച്ച് ബഞ്ചുകളിൽ ചായുന്നവരും ഒരേപോലെ ഭാഗ്യാന്വേഷികളാണ്. ചിലർ വീണു. ചിലർ വാണു. ചരിത്രം മാത്രമല്ല ജീവിതവും വാണവരുടെ കൂടെയാണ്.
തിരിച്ചുപോകുന്ന ട്രെയിനിൽ ആൾത്തിരക്ക് കുറവ്. വികസിത രാജ്യത്ത് നിത്യജീവിതം യഥാസമയം തള്ളിക്കൊണ്ടുപോകാൻ സ്വന്തം വാഹനമില്ലാതെ പറ്റില്ല. ട്രെയിൻജാലകത്തിനു പുറത്ത് നഗരമസ്തമിക്കുന്നു. പതിയെ കുന്നുകളും താഴ് വരകളും തെളിയുന്നു. കാറ്റുഴറിയടിക്കുന്ന മലമേടുകൾ. പതിയെ അവിടെ വലിയ കെട്ടിടങ്ങൾ വരും. കമ്പനികൾ വരും.. വാഹനങ്ങളും പാർക്കിങ്ങും വരും. ചെറിയ ചതുരക്കളങ്ങളിൽ വികസനം വരും. ഭാഗ്യാന്വേഷികളും ജീവിതാർഥികളും നിറയും. ഏകാന്ത താഴ്വരകൾ സിലിക്കണും അല്ലാത്തതുമായ വാലികളാവും. അവിടേക്ക് വിമാനങ്ങളിലും അല്ലാതെയും ടാലന്റുകളെത്തും. അവർക്കുവേണ്ട വിടുപണി ചെയ്യാൻ മെക്സിക്കൻ അതിർത്തികടന്ന് ആളുകളും.
അങ്ങനെയാണ് അമേരിക്കയുണ്ടായത്. അതങ്ങനെ തുടരും. സന്ദർശകരല്ലാത്തവരെല്ലാം തിരികെ പോവാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കും. സന്ദർശകനായതുകൊണ്ട് കലിഫോർണിയൻ കാഴ്ചകൾക്കു വിരാമമിട്ട് ഒന്നുരണ്ടു ദിവസത്തിനകം തിരികെ പോകേണ്ടതുണ്ട്. തിരിച്ചു പോവുമ്പോഴും കാഴ്ചകളും അനുഭവങ്ങളുമവശേഷിക്കുന്നു. യാത്ര എപ്പോഴും അങ്ങനെയാണ്. ഓരോ യാത്രയും ഒരു ദേശത്തെ മനസിൽ പേറുന്നു. കലിഫോർണിയ അങ്ങനെ ഒന്നാണ്. പ്രിയപ്പെട്ട ഒന്ന്. അടുത്ത യാത്രവരെ അയവെട്ടേണ്ടത്. മധുരം ഈ കലിഫോർണിയൻ തീരം. ശാന്തസമുദ്ര തീരം പ്രിയതരം.
എഴുത്തും ചിത്രങ്ങളും
നമത്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
നീറ്റ് യുജി പരീക്ഷ ഇന്ന്
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Latest News
നീറ്റ് യുജി പരീക്ഷ ഇന്ന്
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
പൂന്തുറയിൽ കടലാക്രമണം; മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
സംസ്ഥാനത്ത് ഇന്നു മുതൽ നാലു ദിവസം മഴയ്ക്കു സാധ്യത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top