തിരിച്ചറിയാം സൗഭാഗ്യങ്ങളെ
സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു ജിം. പ്രൗഢിയും ധനസമൃദ്ധിയുമുള്ള കുടുംബമായിരുന്നു അയാളുടേത്. അയാൾ പഠിച്ചതൊക്കെ ഉന്നതനിലവാരമുള്ള കലാലയങ്ങളിലായിരുന്നു. പഠനം പൂർത്തിയാക്കിയപ്പോൾത്തന്നെ അയാൾക്കു നല്ല ജോലി ലഭിച്ചു. അതെത്തുടർന്ന് അയാൾ സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ചു.‌

വിവാഹം കഴിഞ്ഞപ്പോൾ അയാളുടെ ഭാഗ്യം ഇരട്ടിച്ചു. ബിസിനസ് രംഗത്തേക്കു കടന്ന അയാളുടെ വളർച്ച അദ്ഭുതം ജനിപ്പിക്കുന്നതായിരുന്നു. അയാൾ തൊടുന്നതെല്ലാം പൊന്നായിമാറുന്ന അവസ്ഥ. ശരവേഗത്തിൽ അയാൾ തന്‍റെ പട്ടണത്തിലെ ഏറ്റവും വലിയ പണക്കാരനും അറിയപ്പെടുന്ന വ്യക്തിയുമായി.

അയാളുടെ വളർച്ച കണ്ട് ആളുകൾ അസൂയപ്പെട്ടു. എങ്കിലും ഓരോ ദിവസവും കഴിയുന്തോറും അയാളുടെ ഭാഗ്യവും സന്തോഷവും കൂടിയതല്ലാതെ കുറയുകയുണ്ടായില്ല. ഇതിനിടയിൽ അയാൾക്കു രണ്ടുകുട്ടികൾ പിറന്നു. അപ്പനെപ്പോലെയുള്ള ഒരു ആണ്‍കുട്ടിയും അമ്മയെപ്പോലെയുള്ള ഒരു പെണ്‍കുട്ടിയും.

എല്ലാ കാര്യങ്ങളും ഏറ്റവും നന്നായി പൊയ്ക്കൊണ്ടിരിക്കുന്പോൾ പെട്ടെന്ന് അയാളുടെ ശ്രദ്ധ ജീവിതത്തിലെ നിഷിധ സന്തോഷങ്ങളിലേക്കു തിരിഞ്ഞു. മദ്യത്തിലായിരുന്നു ആരംഭം. അതു മയക്കുമരുന്നിലേക്കും മറ്റ് അരുതാത്ത കാര്യങ്ങളിലേക്കും അയാളെ നയിക്കുവാൻ തുടങ്ങി.

അപ്പോഴേക്കും അയാൾക്കു മുപ്പതു വയസ് പൂർത്തിയായിരുന്നു. അയാളെ നിരന്തരം അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭാഗ്യം, സന്തോഷം എന്ന രണ്ടു ദേവതകൾ ഒത്തുകൂടി. അയാൾ ഇങ്ങനെ പോയാൽ കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും? അവർ പരസ്പരം ചോദിച്ചു. അയാൾക്ക് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു തീർച്ചയില്ലാത്തതിനാൽ വിധിയുടെ ദേവതയെ സന്ദർശിക്കുവാൻ അവർ തീരുമാനിച്ചു.

അവർ അതിവേഗം വിധിയുടെ ദേവതയെ സമീപിച്ചു ജിബിന്‍റെ ഭാവിയെക്കുറിച്ചു തിരക്കി. അപ്പോൾ വിധിയുടെ ദേവത പറഞ്ഞു: ന്ധഅയാൾ ഉടനെ ഒരു അപകടത്തിൽ ഉൾപ്പെടും. എന്നാൽ, അയാൾ മരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം. അതല്ലേ നിങ്ങളുടെ ആഗ്രഹം?
ഭാഗ്യവും സന്തോഷവും കണ്ണിൽ കണ്ണിൽ നോക്കി. അതിനു ശേഷം സന്തോഷം പറഞ്ഞു: ന്ധഅയാൾ മരിച്ചുകൊള്ളട്ടെ!ന്ധ അപ്പോൾ വിധിയുടെ ദേവതയ്ക്ക് അതിശയമായി. ദേവത ചോദിച്ചു: ന്ധനിങ്ങൾ രണ്ടുപേരും അയാൾക്കുവേണ്ടി എന്തെല്ലാം ചെയ്തു. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ അയാളെ കൈവിടുന്നത്?
ഉടനെ സന്തോഷം പറഞ്ഞു: അയാൾ എല്ലാ കാര്യങ്ങളിലും നന്നായി ശോഭിക്കുവാൻ ഞങ്ങൾ അനുഗ്രഹിച്ചു. ആദ്യമൊക്കെ നന്നായി മുന്നോട്ടുപോയെങ്കിലും പിന്നീട് അയാൾ വഴിതെറ്റി നടക്കുവാൻ തുടങ്ങി. ഇങ്ങനെ പോയാൽ അതു കൂടുതൽ നാശത്തിലേക്ക് അയാളെ നയിക്കും. എന്നാൽ ഇപ്പോൾ മരിച്ചാൽ അതുതന്നെ വലിയൊരനുഗ്രഹമായി മാറും.ന്ധ
അപ്പോൾ ഭാഗ്യം ഇടയ്ക്കു കയറി പറഞ്ഞു: ജിം മോശമായ ജീവിതത്തിലേക്കു തിരിഞ്ഞ കാര്യം ആർക്കുംതന്നെ അറിയില്ല. ത·ൂലം അയാൾ ഇപ്പോൾ മരിച്ചാൽ മറ്റുള്ളവർക്ക് അയാളെക്കുറിച്ചു മധുരിക്കുന്ന ഓർമകൾ മാത്രമേ കാണുകയുള്ളു. അയാൾ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് അവർ ഓർമിക്കും. അയാൾ മോശക്കാരനായിപ്പോയല്ലോ എന്ന ദുഃഖവും അവർക്കുണ്ടാവില്ല. ഭാഗ്യം പറഞ്ഞുനിർത്തിയപ്പോൾ സന്തോഷം പറഞ്ഞു: ന്ധഅയാൾക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമായിരുന്നു.ന്ധ ഉടനെ വിധി പറഞ്ഞു: ന്ധസമയത്തു പോകുന്നതും ഒരു നല്ല കാര്യമാണ്.ന്ധ അപ്പോൾ ഭാഗ്യം പറഞ്ഞു: ന്ധഅയാളുടെ മരണം പെട്ടെന്നായിരുന്നാൽ നന്നായിരുന്നു.

ഞാൻ അതു ഉറപ്പാക്കാം,ന്ധ വിധി പറഞ്ഞു. ന്ധഅയാൾ ഒന്നും മനസിലാക്കാതെ മരിക്കും.ന്ധ അപ്പോൾ സന്തോഷം പറഞ്ഞു: ന്ധഅയാൾ എല്ലാം മനസിലാക്കി ജീവിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഞങ്ങൾക്കു തെറ്റിപ്പോയി. അയാൾ ഒന്നും മനസിലാക്കിയില്ല.ന്ധ ഉടനെ ഭാഗ്യം ദുഃഖപൂർവം പറഞ്ഞു: അയാൾ പെട്ടെന്നു മരിക്കുന്നതാണ് അയാൾക്കുവേണ്ടി നമുക്കു ചെയ്യാവുന്ന അവസാനത്തെ നല്ലകാര്യം.

ഹാപ്പിനെസ്, ലക്ക് ആൻഡ് ഡെസ്റ്റിനി എന്ന പേരിൽ ഇന്‍റർനെറ്റിൽ കണ്ട ഒരു കഥയാണിത്. എന്താണ് ഈ കഥ നൽകുന്ന സന്ദേശം? ഈ കഥ വിവിധ രീതിയിൽ നമുക്കു പൊരുൾതിരിക്കാനാവും. അതിലൊന്ന് അയാൾക്കു ലഭിച്ച ന·കളിൽനിന്നുള്ള ആംഗിളിൽനിന്നാണ്.
അയാൾ ജനിച്ച കാലം മുതൽ അയാൾ ഭാഗ്യമുള്ളവനായിരുന്നു. സന്തോഷമുള്ളവനായിരുന്നു. എന്നാൽ സന്തോഷത്തിന്‍റെ ദേവത അവസാനം പറഞ്ഞതുപോലെ അയാൾ ഒന്നും മനസിലാക്കാതെ ജീവിച്ചു. അയാൾ മറ്റുള്ളവരേക്കാൾ എത്ര ഭാഗ്യമുള്ളവനായിരുന്നു! സന്തോഷമുള്ളവനുമായിരുന്നു!

എന്നാൽ അവയൊന്നും നന്ദിപൂർവം അനുസ്മരിക്കാതെ അയാൾ തെറ്റായ വഴികളിലൂടെ പോകാൻ തുടങ്ങി. തന്‍റെ ജീവിതത്തിൽ ലഭിച്ച ന·കളെല്ലാം തന്‍റെ അവകാശമാണെന്നാണ് അയാൾ കരുതിയത്. അവയുടെ പേരിൽ തനിക്കുള്ള കടപ്പാടുകളെക്കുറിച്ച് അയാൾ ചിന്തിച്ചുപോലുമില്ല. അയാൾ തന്‍റെ ഇഷ്ടംപോലെ ജീവിച്ചു. അപ്പോഴാണ് പെട്ടെന്ന് അയാളെ ദൗഭാഗ്യം പിടികൂടിയത്.

നാം തെറ്റായ വഴിയിലൂടെ നടന്നാൽ ഉടനെ നാം മരിക്കുമെന്നു ഇവിടെ വിവക്ഷയില്ല. എന്നാൽ, തെറ്റായ വഴിയിലൂടെ നടക്കുന്നവർക്ക് അതിന്‍റെ ദുരന്തഫലം ഒരു ദിവസം അനുഭവിക്കേണ്ടിവരുമെന്ന് ഈ കഥ നമ്മെ അനുസ്മരിപ്പിക്കുന്നു.

നാമാരും ഈ കഥയിലെ കഥാപാത്രത്തെപ്പോലെ ഭാഗ്യമുള്ളവരായിരിക്കുകയുമില്ല. എങ്കിലും നമ്മുടെ ജീവിതത്തിലും ഉണ്ടാകും വിവിധ രീതിയിലുള്ള സൗഭാഗ്യങ്ങൾ. അങ്ങനെയുള്ള സൗഭാഗ്യങ്ങൾ കാണുകയും അവ മനസിലാക്കുകയും അവയെക്കുറിച്ചു നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക എന്നതു പ്രധാനപ്പെട്ട ഒരു കാര്യമാണ്.

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിവിധ ദുഃഖങ്ങളുടെ പേരിൽ നമുക്കു ദൈവം തന്നിരിക്കുന്ന സൗഭാഗ്യങ്ങൾ നാം കാണാതെ പോകരുത്. അങ്ങനെ സംഭവിച്ചാൽ അതു കൂടുതൽ ദുഃഖങ്ങളിലേക്കു മാത്രമേ നമ്മെ നയിക്കൂ.

നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങൾ എത്ര വലുതായാലും അവയെക്കാളും വലിയ നന്മകൾ നമ്മുടെ ജീവിതത്തിലുണ്ട് എന്നതാണു വസ്തുത. അതു മനസിലാക്കുവാനുള്ള വിവേകം നാം പ്രകടിപ്പിച്ചാൽ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങൾ ഒരിക്കലും നമ്മുടെ മനസമാധാനം കെടുത്തില്ല. ഇതു നമുക്കു മറക്കാതിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ