ഏയ്ഞ്ചൽസ്
കുർബാന കഴിഞ്ഞ് മുംബൈ കോളിവാഡ കപ്പേളയിൽ ആളുകൾ ഈസ്റ്റർ ആശംസകൾ കൈമാറുന്നതിനിടെയാണ് ആകസ്മികമായി അലാറം മുഴങ്ങിയത്. എല്ലാവരും ഞെട്ടി പിറകോട്ടു തിരിഞ്ഞു. ശുഭകരമായൊരു വിളി. ദൈവദൂതുപോലുള്ള ഇടപെടൽ. ഏതോ അന്ധ ദന്പതികൾ ! പള്ളിയിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കൈയിലെ വടിയിലുള്ള സൈക്കിൾ ബെൽ മുഴക്കിയതാണ്.

ഒടുവിലെ വരിവിട്ട് ലേശം മാറി നടുമധ്യത്തിൽ. ത്രോണോസിന് കിറുകൃത്യരേഖയിൽ. അലോസരംപോലെ ചിലരൊക്കെ നെറ്റിചുളിച്ചു. കുർബാന കഴിഞ്ഞ മുഹൂർത്തനേരത്തെ കണി! ഈസ്റ്റർ സന്ദേശം പങ്കിടുന്നതല്ലേ ഫാഷൻ വെപ്രാളം. അതിനിടയിലാണീ അപശകുനം.

കണ്ണുപുളിച്ചവരോടായി അവർ പ്രസംഗിച്ചു. എല്ലാവർക്കും ഹാപ്പി ഈസ്റ്റർ. കൈകോർത്തുനിന്ന ഭാര്യ വിനയംകാട്ടി സോറി. ഈസ്റ്റർ വിഷ് ചെയ്യാമോന്ന് ആരാഞ്ഞില്ല, അങ്ങകലെനിന്ന ബലിപീഠമതിന് മറുപടി പറഞ്ഞു. ഒരു അനൗചിത്യവുമില്ല. ബൈബിളടച്ച് ചുംബിച്ച കാർമികൻ തല ഉയർത്തി. ഉച്ചത്തിൽ ഈസ്റ്റർ വിഷ് ചെയ്തു. അന്ധർ കേൾക്കാൻ പാകത്തിലൊച്ചയിൽ. സംതൃപ്തി നിറദീപങ്ങളാ മുഖത്ത് പ്രകാശിച്ചു. ചിലരെങ്കിലും പിറുപിറുത്തു.

ലേശം അറച്ച് മാറിനിൽക്കേണ്ടതിനുപകരം അവർ നാലഞ്ചടി മുന്നോട്ടുവച്ചു. പുരുഷാരം ഉണ്ടെങ്കിലും നടവഴി ഒഴിവാണ്. കൂസലില്ലാത്ത തെണ്ടികൾ. പള്ളിപ്പരിസരത്തിന്‍റെ കെട്ടുംമട്ടും അങ്ങനെയാണ്. നാലു ചുവരുള്ള പള്ളി. നന്നേ കുടുസത്തിലാണ്. അന്നൈ വേളാങ്കണ്ണിമാതാവിന്‍റെ പ്രത്യക്ഷം നന്നായിട്ടുണ്ട്. അതുകൊണ്ട് പള്ളിയിൽ എപ്പോഴും ജനം തടിച്ചുകൂടും. മലയാളികളായ കത്തോലിക്കരാണ് കൂടുതലും. പള്ളിക്കു പിന്പും സൈഡുനിര നിറഞ്ഞ ചോപ്പടകളാണ്. പുലർച്ചയായതിനാൽ റോഡ് ശല്യം തീരെയില്ല. ഭക്തജനങ്ങൾക്ക് സൗകര്യമായി പുറത്തുനിൽക്കാം. ഉഷ്ണകാലവും. പകൽസമയത്താണ് ഉന്തും തള്ളും. ഫുട്പാത്ത് വിട്ട് റോഡിന്‍റെ കാൽവീതമപഹരിച്ചാലും ഭക്തർ തീരില്ല.

ചുറ്റുവട്ടത്തുള്ള തമിഴർക്ക് ഏറ്റം പ്രിയപ്പെട്ട വേളാങ്കണ്ണി മാതാവാണ് അകത്തുള്ളത്. അതുകൊണ്ട് വാഹനങ്ങൾക്കോ വഴിയാത്രക്കാർക്കോ കർമപരിപാടികളൊന്നും അലോസരമല്ല. അക്രൈസ്തവർപോലും കുരിശുവരയ്ക്കും. ഭണ്ഡാരത്തിലെന്തെങ്കിലുമിടും. ഇറങ്ങിയ വഴിയാത്ര സുഗമമാകാനുള്ള പ്രാർഥന. തമിഴരുടെ നെഞ്ചത്തടിയും നിലവിളിയും പലപ്പോഴും അരങ്ങേറാറുണ്ട്. കോളവാഡി സീറോ മലബാർ പള്ളിയുടെ നിജസ്ഥിതി ചുറ്റുവട്ടത്തെ ഇടവകക്കാരധികവും സെൻട്രൽ ഗവണ്‍മെന്‍റ് ക്വാർട്ടേഴ്സുകാരും. അതിലതിശയം നൂറിൽ അഞ്ചുപോലും ഗവണ്‍മെന്‍റ് സർവീസുകാരുണ്ടാവില്ല. വാടകക്കാർ. കോളനിമൊത്തം അങ്ങനെയൊരു ക്രയവിക്രയത്തിലാണ്. മുംബൈ മാഫിയയുടെ എതിർവശം!
ഇനി കഥയിലോട്ടു വരാം. വൈദികന്‍റെ സ്വീകരണം കിട്ടിയതും കുരുട ദന്പതികൾക്ക് ഉത്സാഹംവച്ചു. പെട്ടെന്നു തന്നെ അവർ ശ്രദ്ധപിടിച്ചുപറ്റാൻ ചില നന്പറുകളിറക്കി.

മാജിക്കാണ്. ജനം വാപൊളിച്ചുപോയി. ബ്ലൈൻഡ് സ്റ്റിക്കിന്‍റെ മുകൾ മുന്നിൽ ഘടിപ്പിച്ച സൈക്കിൾ ബെല്ലമർത്തി. ഇടതടവില്ലാത്ത സ്വരയാത്ര മാത്രമല്ല. ഇരുവടികളും ബഹുവർണങ്ങളിൽ മിന്നാൻ തുടങ്ങി. കണ്ടവർ കണ്‍കെട്ട് കണ്ട് അന്തംവിട്ടുപോയി. വടിവലിച്ചവർ കയറായി നീട്ടി. പിന്നത് വായുവിൽ ഒരുമിച്ചു ചുഴറ്റി. താളം പിഴയ്ക്കാതെ. ഇഴയുന്ന പാന്പുകൾ. ദൃഷ്ടിവെട്ടിച്ച് ജനം പിറകോട്ട് ചാഞ്ഞു. വീണ്ടും അടുത്ത നന്പർ. വച്ചിരുന്ന കറുത്ത കണ്ണടകളൂരി. അന്പതുകാരൻ ക്ലീൻഷേവ്. ഇസ്തിരിയിടാത്ത പാൻഡും ഷർട്ടും. കണ്ണിമകളയാൾ അനുസ്യൂതം വട്ടംകറക്കി. കൃഷ്ണമണി തെറ്റിച്ച് നാല്പതുകാരി തലയാട്ടം തുടങ്ങി. ഇന്പം മേളം വച്ചൊരു ക്ഷണികമായ റോക്ക്എൻ റോൾ.

സാൽവാർ കമ്മീസു താളംവെട്ടി. എല്ലാവരും ഉല്ലസിച്ചു. മാജിക് പുരോഗമിക്കയായി. ഈസ്റ്റർ ഗിഫ്റ്റ് വേണ്ടേ. കൈനീട്ടിയവർക്കെല്ലാം വായുവിൽനിന്നും റോസാപ്പൂ പൊട്ടിച്ചു നല്കി. ആളുകളന്തം വിടാനിനിയെന്തുവേണം? അദ്ഭുതം ആഘോഷമായി. ടവ്വൽ ഉതിർത്തു കുടഞ്ഞ് ഇരുവരും ഒപ്പത്തിനൊപ്പം കുടചൂടി. കണ്ണിലിരിട്ടുള്ളവർ കാട്ടിക്കൂട്ടുന്നതു കണ്ട് കണ്ണുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസം. മുന്പവരോട് തോന്നിയ വേഷംകെട്ട് മനോഭാവം പാടെ പന്പകടന്നു.

കരഘോഷധ്വനിയത്രയ്ക്കായി. അതിശയങ്ങൾ! അറുതിയില്ലാത്ത വിസ്മയങ്ങൾ കണ്ടവർ മതിമറന്നു. അധ്യക്ഷനായിനിന്ന കാർമികൻ താമസിയാതെ ഇടപെട്ടു. കൈകൊട്ടി ഫുൾസ്റ്റോപ്പിട്ടു.
ആന്‍റിയുമങ്കിളും വന്നകാര്യം പറഞ്ഞാട്ടെ.
ഒരെണ്ണംകൂടി. അന്ധർ അപേക്ഷിച്ചു. അച്ചനും വിശ്വാസികളും സമ്മതിച്ചു. പ്ലെയിൻ ഷവർ, വായടച്ചില്ല. ലഘുപനിനീർമഴയിലെല്ലാവരും കുതിർന്നു. ദേഹത്ത് നനവ് പേരിനു തട്ടി. മനം പെരുമഴയാസ്വദിച്ച സംതൃപ്തി നേടി. പനിനീർമണം തൂവി. ഉപസംഹാരമോടെ അവർ പരസ്പരം കൈകോർത്തു.

തളാതൊപ്പിയൂരി. തലവണങ്ങി. ഓരോരുത്തരോടുമായി റെഡിമെയ്ഡ് ആശീർവാദം.
പിന്നെ പേരു പറഞ്ഞു. വർഗീസും ലില്ലിയും. നീണ്ടില്ല. മലയാളികളാണെന്ന് മാത്രം അറിഞ്ഞാൽ മതി. നാടും വീടും മുംബൈ താമസവും ദയവായാരും അന്വേഷിക്കരുത്. മുറിവുള്ള ദുഃഖങ്ങൾ വർധിപ്പിക്കരുതേ. വരുമാന ഐറ്റമായി അടുത്ത അവതരണം. തോളിലെ ളോഹസഞ്ചി താഴെയിറക്കി. വില്പനച്ചരക്ക്. ഇരുവരും താന്താങ്ങളുടെ ഉത്പന്നം പരസ്യമാക്കാൻ തുറന്നു. നോട്ടുബുക്ക് വലുപ്പം. ബഹുവർണമാർന്ന പുസ്തകം. ഗിൽട്ട് പേപ്പർ തുറന്നതും ഇരുവരും ഒച്ചവച്ച് ഉള്ളടക്കം ബൈഹാർട്ട് വായിച്ചു. എ ഫോർ എയ്ഞ്ചൽ. അ- അമ്മ. ആ - ആന. അങ്ങനെ ഫുൾ ആൽഫബൈറ്റ്. ഇംഗ്ലീഷ് മലയാളനിഘണ്ടുവിന്‍റെ പരിജ്ഞാനം. പുസ്തകം വില്ക്കാനാണു വന്നത്. അതു വിറ്റാണ് ജീവിക്കുന്നത്.
മാജിക്കിന്‍റെ മാസ്മരികതയിൽ അന്പരന്നു നിന്നവർ സഹകരിക്കാൻ തീരുമാനിച്ചു. അച്ചനും എതിർത്തില്ലെന്നു മാത്രമല്ല, മുൻകൈയെടുത്തു.

ബുക്കിന്‍റെ വില തുച്ഛമായ നൂറുരൂപയിട്ടോട്ടെ. അനുവാദമംഗീകരിച്ച് ഒരാളുവിടാതെ കൈപൊക്കി. ആ പാവങ്ങളുടെ മുഖത്തേക്കു നോക്കിയശേഷം അച്ചൻ ആരോടും ചോദിക്കാതെ വില ഇരട്ടിപ്പിച്ചു. ഒരു ഇരുനൂറ് രൂപയാക്കിയാലോ? എല്ലാവരും തലകുലുക്കി. നൂറു പുസ്തകമേ നീക്കിയിരിപ്പുള്ളൂ. എന്തായാലും ഉള്ളതെല്ലാം വിറ്റു തീർന്നു. 20,000 രൂപയുമായി നന്ദി പറഞ്ഞ് അന്ധ ദന്പതികൾ പള്ളിയിൽനിന്നു പോകുന്പോൾ വ്യത്യസ്തമായ ഈസ്റ്റർ കൂടിയ അനുഭവം പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. പുസ്തകവും കക്ഷത്തിൽവച്ച് നോന്പു വീടാൻ ആളുകൾ വീട്ടിലേക്കു നടന്നു. വൈകുവോളം ഈസ്റ്റർ ആഘോഷിച്ചു.

പക്ഷേ, പിറ്റേന്നത്തെ വാർത്ത അവർക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. കോളിവാഡ തീവണ്ടിയാപ്പീസിന്‍റെ പരിസരത്ത് ആ അന്ധ ദന്പതികൾ മരിച്ചുകിടക്കുന്നു. അവരുടെ കൈയിലെ 20,000 രൂപയും നഷ്ടപ്പെട്ടിരിക്കുന്നു. കവർച്ചയ്ക്കിടെ കൊന്നു തള്ളിയതാണെന്നു പോലീസ് പറഞ്ഞു. ആരന്വേഷിക്കാൻ. കേസിന്‍റെ പിറകേ നടക്കാൻ ആരുണ്ട്. പോലീസിനും എളുപ്പമായി കേസ് എഴുതിത്തള്ളാൻ.
ഇതിനിടെ മറ്റൊരു കഥ വന്നു. ഇവരുടെ കൈയിലെ 20,000 രൂപയുടെ കഥയറിയാമായിരുന്ന ഒരുത്തൻ സ്ഥലത്തെ ഗുണ്ടകളെ വിവരമറിയിച്ചു. കിട്ടിയാൽ പാതി തരണമെന്നായിരുന്നത്രേ കരാർ. രണ്ട് അന്ധ ദന്പതികളെ വകവരുത്താൻ മുംബൈയിലെ കൊള്ളക്കാർക്കാണോ വിഷമം. അവർ പണി നടത്തി. പക്ഷേ, കരാർ കൊടുത്തവനു പകുതി കിട്ടിയില്ല. കൊള്ളക്കാരന് ഔചിത്യമില്ലല്ലോ. പാവങ്ങളെ കൊല്ലാൻ ഒറ്റുകൊടുത്തവൻ താമസിയാതെ തൂങ്ങിമരിച്ചെന്നും എന്നാൽ അയാളല്ല കുറ്റവാളിയെന്നും രണ്ടു പക്ഷം.

പോലീസ് പക്ഷേ ആരുടെ പിന്നാലെയും പോയില്ല. 15 കൊല്ലം കഴിഞ്ഞു. മറാത്തി പത്രത്തിന്‍റെ ഒരു ദിവസത്തെ വാർത്തയിലൊതുങ്ങിയ കൊലപാതകം മുംബൈക്കാർ എന്നേ മറന്നുപോയി. പക്ഷേ, അന്നത്തെ ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത പലരും ഇത്തവണയും ഈസ്റ്ററിനു പള്ളിയിലെത്തിയിരുന്നു. എവിടെയോ ഒരു മണി മുഴങ്ങുന്നു. ബ്ലൈൻഡ് സ്റ്റിക്കിന്‍റെ മുകൾ മുനന്പിൽ ഘടിപ്പിച്ച സൈക്കിൾ ബെൽ. രണ്ട് ആത്മാക്കളുടെ നിലവിളിപോലെ.....

മുംബൈ ഇപ്പോഴും പഴയതുപോലെയൊക്കെ തന്നെ. പാവങ്ങളോടു കരുണയില്ലാതെ...

ചേറൂക്കാരൻ ജോയി