Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏയ്ഞ്ചൽസ്
കുർബാന കഴിഞ്ഞ് മുംബൈ കോളിവാഡ കപ്പേളയിൽ ആളുകൾ ഈസ്റ്റർ ആശംസകൾ കൈമാറുന്നതിനിടെയാണ് ആകസ്മികമായി അലാറം മുഴങ്ങിയത്. എല്ലാവരും ഞെട്ടി പിറകോട്ടു തിരിഞ്ഞു. ശുഭകരമായൊരു വിളി. ദൈവദൂതുപോലുള്ള ഇടപെടൽ. ഏതോ അന്ധ ദന്പതികൾ ! പള്ളിയിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കൈയിലെ വടിയിലുള്ള സൈക്കിൾ ബെൽ മുഴക്കിയതാണ്.
ഒടുവിലെ വരിവിട്ട് ലേശം മാറി നടുമധ്യത്തിൽ. ത്രോണോസിന് കിറുകൃത്യരേഖയിൽ. അലോസരംപോലെ ചിലരൊക്കെ നെറ്റിചുളിച്ചു. കുർബാന കഴിഞ്ഞ മുഹൂർത്തനേരത്തെ കണി! ഈസ്റ്റർ സന്ദേശം പങ്കിടുന്നതല്ലേ ഫാഷൻ വെപ്രാളം. അതിനിടയിലാണീ അപശകുനം.
കണ്ണുപുളിച്ചവരോടായി അവർ പ്രസംഗിച്ചു. എല്ലാവർക്കും ഹാപ്പി ഈസ്റ്റർ. കൈകോർത്തുനിന്ന ഭാര്യ വിനയംകാട്ടി സോറി. ഈസ്റ്റർ വിഷ് ചെയ്യാമോന്ന് ആരാഞ്ഞില്ല, അങ്ങകലെനിന്ന ബലിപീഠമതിന് മറുപടി പറഞ്ഞു. ഒരു അനൗചിത്യവുമില്ല. ബൈബിളടച്ച് ചുംബിച്ച കാർമികൻ തല ഉയർത്തി. ഉച്ചത്തിൽ ഈസ്റ്റർ വിഷ് ചെയ്തു. അന്ധർ കേൾക്കാൻ പാകത്തിലൊച്ചയിൽ. സംതൃപ്തി നിറദീപങ്ങളാ മുഖത്ത് പ്രകാശിച്ചു. ചിലരെങ്കിലും പിറുപിറുത്തു.
ലേശം അറച്ച് മാറിനിൽക്കേണ്ടതിനുപകരം അവർ നാലഞ്ചടി മുന്നോട്ടുവച്ചു. പുരുഷാരം ഉണ്ടെങ്കിലും നടവഴി ഒഴിവാണ്. കൂസലില്ലാത്ത തെണ്ടികൾ. പള്ളിപ്പരിസരത്തിന്റെ കെട്ടുംമട്ടും അങ്ങനെയാണ്. നാലു ചുവരുള്ള പള്ളി. നന്നേ കുടുസത്തിലാണ്. അന്നൈ വേളാങ്കണ്ണിമാതാവിന്റെ പ്രത്യക്ഷം നന്നായിട്ടുണ്ട്. അതുകൊണ്ട് പള്ളിയിൽ എപ്പോഴും ജനം തടിച്ചുകൂടും. മലയാളികളായ കത്തോലിക്കരാണ് കൂടുതലും. പള്ളിക്കു പിന്‍പും സൈഡുനിര നിറഞ്ഞ ചോപ്പടകളാണ്. പുലർച്ചയായതിനാൽ റോഡ് ശല്യം തീരെയില്ല. ഭക്തജനങ്ങൾക്ക് സൗകര്യമായി പുറത്തുനിൽക്കാം. ഉഷ്ണകാലവും. പകൽസമയത്താണ് ഉന്തും തള്ളും. ഫുട്പാത്ത് വിട്ട് റോഡിന്റെ കാൽവീതമപഹരിച്ചാലും ഭക്തർ തീരില്ല.
ചുറ്റുവട്ടത്തുള്ള തമിഴർക്ക് ഏറ്റം പ്രിയപ്പെട്ട വേളാങ്കണ്ണി മാതാവാണ് അകത്തുള്ളത്. അതുകൊണ്ട് വാഹനങ്ങൾക്കോ വഴിയാത്രക്കാർക്കോ കർമപരിപാടികളൊന്നും അലോസരമല്ല. അക്രൈസ്തവർപോലും കുരിശുവരയ്ക്കും. ഭണ്ഡാരത്തിലെന്തെങ്കിലുമിടും. ഇറങ്ങിയ വഴിയാത്ര സുഗമമാകാനുള്ള പ്രാർഥന. തമിഴരുടെ നെഞ്ചത്തടിയും നിലവിളിയും പലപ്പോഴും അരങ്ങേറാറുണ്ട്. കോളവാഡി സീറോ മലബാർ പള്ളിയുടെ നിജസ്ഥിതി ചുറ്റുവട്ടത്തെ ഇടവകക്കാരധികവും സെൻട്രൽ ഗവണ്മെന്റ് ക്വാർട്ടേഴ്സുകാരും. അതിലതിശയം നൂറിൽ അഞ്ചുപോലും ഗവണ്മെന്റ് സർവീസുകാരുണ്ടാവില്ല. വാടകക്കാർ. കോളനിമൊത്തം അങ്ങനെയൊരു ക്രയവിക്രയത്തിലാണ്. മുംബൈ മാഫിയയുടെ എതിർവശം!
ഇനി കഥയിലോട്ടു വരാം. വൈദികന്റെ സ്വീകരണം കിട്ടിയതും കുരുട ദന്പതികൾക്ക് ഉത്സാഹംവച്ചു. പെട്ടെന്നു തന്നെ അവർ ശ്രദ്ധപിടിച്ചുപറ്റാൻ ചില നന്പറുകളിറക്കി.
മാജിക്കാണ്. ജനം വാപൊളിച്ചുപോയി. ബ്ലൈൻഡ് സ്റ്റിക്കിന്റെ മുകൾ മുന്നിൽ ഘടിപ്പിച്ച സൈക്കിൾ ബെല്ലമർത്തി. ഇടതടവില്ലാത്ത സ്വരയാത്ര മാത്രമല്ല. ഇരുവടികളും ബഹുവർണങ്ങളിൽ മിന്നാൻ തുടങ്ങി. കണ്ടവർ കണ്കെട്ട് കണ്ട് അന്തംവിട്ടുപോയി. വടിവലിച്ചവർ കയറായി നീട്ടി. പിന്നത് വായുവിൽ ഒരുമിച്ചു ചുഴറ്റി. താളം പിഴയ്ക്കാതെ. ഇഴയുന്ന പാന്പുകൾ. ദൃഷ്ടിവെട്ടിച്ച് ജനം പിറകോട്ട് ചാഞ്ഞു. വീണ്ടും അടുത്ത നന്പർ. വച്ചിരുന്ന കറുത്ത കണ്ണടകളൂരി. അന്പതുകാരൻ ക്ലീൻഷേവ്. ഇസ്തിരിയിടാത്ത പാൻഡും ഷർട്ടും. കണ്ണിമകളയാൾ അനുസ്യൂതം വട്ടംകറക്കി. കൃഷ്ണമണി തെറ്റിച്ച് നാല്പതുകാരി തലയാട്ടം തുടങ്ങി. ഇന്പം മേളം വച്ചൊരു ക്ഷണികമായ റോക്ക്എൻ റോൾ.
സാൽവാർ കമ്മീസു താളംവെട്ടി. എല്ലാവരും ഉല്ലസിച്ചു. മാജിക് പുരോഗമിക്കയായി. ഈസ്റ്റർ ഗിഫ്റ്റ് വേണ്ടേ. കൈനീട്ടിയവർക്കെല്ലാം വായുവിൽനിന്നും റോസാപ്പൂ പൊട്ടിച്ചു നല്കി. ആളുകളന്തം വിടാനിനിയെന്തുവേണം? അദ്ഭുതം ആഘോഷമായി. ടവ്വൽ ഉതിർത്തു കുടഞ്ഞ് ഇരുവരും ഒപ്പത്തിനൊപ്പം കുടചൂടി. കണ്ണിലിരിട്ടുള്ളവർ കാട്ടിക്കൂട്ടുന്നതു കണ്ട് കണ്ണുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസം. മുന്പവരോട് തോന്നിയ വേഷംകെട്ട് മനോഭാവം പാടെ പന്പകടന്നു.
കരഘോഷധ്വനിയത്രയ്ക്കായി. അതിശയങ്ങൾ! അറുതിയില്ലാത്ത വിസ്മയങ്ങൾ കണ്ടവർ മതിമറന്നു. അധ്യക്ഷനായിനിന്ന കാർമികൻ താമസിയാതെ ഇടപെട്ടു. കൈകൊട്ടി ഫുൾസ്റ്റോപ്പിട്ടു.
ആന്റിയുമങ്കിളും വന്നകാര്യം പറഞ്ഞാട്ടെ.
ഒരെണ്ണംകൂടി. അന്ധർ അപേക്ഷിച്ചു. അച്ചനും വിശ്വാസികളും സമ്മതിച്ചു. പ്ലെയിൻ ഷവർ, വായടച്ചില്ല. ലഘുപനിനീർമഴയിലെല്ലാവരും കുതിർന്നു. ദേഹത്ത് നനവ് പേരിനു തട്ടി. മനം പെരുമഴയാസ്വദിച്ച സംതൃപ്തി നേടി. പനിനീർമണം തൂവി. ഉപസംഹാരമോടെ അവർ പരസ്പരം കൈകോർത്തു.
തളാതൊപ്പിയൂരി. തലവണങ്ങി. ഓരോരുത്തരോടുമായി റെഡിമെയ്ഡ് ആശീർവാദം.
പിന്നെ പേരു പറഞ്ഞു. വർഗീസും ലില്ലിയും. നീണ്ടില്ല. മലയാളികളാണെന്ന് മാത്രം അറിഞ്ഞാൽ മതി. നാടും വീടും മുംബൈ താമസവും ദയവായാരും അന്വേഷിക്കരുത്. മുറിവുള്ള ദുഃഖങ്ങൾ വർധിപ്പിക്കരുതേ. വരുമാന ഐറ്റമായി അടുത്ത അവതരണം. തോളിലെ ളോഹസഞ്ചി താഴെയിറക്കി. വില്പനച്ചരക്ക്. ഇരുവരും താന്താങ്ങളുടെ ഉത്പന്നം പരസ്യമാക്കാൻ തുറന്നു. നോട്ടുബുക്ക് വലുപ്പം. ബഹുവർണമാർന്ന പുസ്തകം. ഗിൽട്ട് പേപ്പർ തുറന്നതും ഇരുവരും ഒച്ചവച്ച് ഉള്ളടക്കം ബൈഹാർട്ട് വായിച്ചു. എ ഫോർ എയ്ഞ്ചൽ. അ- അമ്മ. ആ - ആന. അങ്ങനെ ഫുൾ ആൽഫബൈറ്റ്. ഇംഗ്ലീഷ് മലയാളനിഘണ്ടുവിന്റെ പരിജ്ഞാനം. പുസ്തകം വില്‍ക്കാനാണു വന്നത്. അതു വിറ്റാണ് ജീവിക്കുന്നത്.
മാജിക്കിന്റെ മാസ്മരികതയിൽ അന്പരന്നു നിന്നവർ സഹകരിക്കാൻ തീരുമാനിച്ചു. അച്ചനും എതിർത്തില്ലെന്നു മാത്രമല്ല, മുൻകൈയെടുത്തു.
ബുക്കിന്റെ വില തുച്ഛമായ നൂറുരൂപയിട്ടോട്ടെ. അനുവാദമംഗീകരിച്ച് ഒരാളുവിടാതെ കൈപൊക്കി. ആ പാവങ്ങളുടെ മുഖത്തേക്കു നോക്കിയശേഷം അച്ചൻ ആരോടും ചോദിക്കാതെ വില ഇരട്ടിപ്പിച്ചു. ഒരു ഇരുനൂറ് രൂപയാക്കിയാലോ? എല്ലാവരും തലകുലുക്കി. നൂറു പുസ്തകമേ നീക്കിയിരിപ്പുള്ളൂ. എന്തായാലും ഉള്ളതെല്ലാം വിറ്റു തീർന്നു. 20,000 രൂപയുമായി നന്ദി പറഞ്ഞ് അന്ധ ദന്പതികൾ പള്ളിയിൽനിന്നു പോകുന്പോൾ വ്യത്യസ്തമായ ഈസ്റ്റർ കൂടിയ അനുഭവം പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. പുസ്തകവും കക്ഷത്തിൽവച്ച് നോന്പു വീടാൻ ആളുകൾ വീട്ടിലേക്കു നടന്നു. വൈകുവോളം ഈസ്റ്റർ ആഘോഷിച്ചു.
പക്ഷേ, പിറ്റേന്നത്തെ വാർത്ത അവർക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. കോളിവാഡ തീവണ്ടിയാപ്പീസിന്റെ പരിസരത്ത് ആ അന്ധ ദന്പതികൾ മരിച്ചുകിടക്കുന്നു. അവരുടെ കൈയിലെ 20,000 രൂപയും നഷ്ടപ്പെട്ടിരിക്കുന്നു. കവർച്ചയ്ക്കിടെ കൊന്നു തള്ളിയതാണെന്നു പോലീസ് പറഞ്ഞു. ആരന്വേഷിക്കാൻ. കേസിന്റെ പിറകേ നടക്കാൻ ആരുണ്ട്. പോലീസിനും എളുപ്പമായി കേസ് എഴുതിത്തള്ളാൻ.
ഇതിനിടെ മറ്റൊരു കഥ വന്നു. ഇവരുടെ കൈയിലെ 20,000 രൂപയുടെ കഥയറിയാമായിരുന്ന ഒരുത്തൻ സ്ഥലത്തെ ഗുണ്ടകളെ വിവരമറിയിച്ചു. കിട്ടിയാൽ പാതി തരണമെന്നായിരുന്നത്രേ കരാർ. രണ്ട് അന്ധ ദന്പതികളെ വകവരുത്താൻ മുംബൈയിലെ കൊള്ളക്കാർക്കാണോ വിഷമം. അവർ പണി നടത്തി. പക്ഷേ, കരാർ കൊടുത്തവനു പകുതി കിട്ടിയില്ല. കൊള്ളക്കാരന് ഔചിത്യമില്ലല്ലോ. പാവങ്ങളെ കൊല്ലാൻ ഒറ്റുകൊടുത്തവൻ താമസിയാതെ തൂങ്ങിമരിച്ചെന്നും എന്നാൽ അയാളല്ല കുറ്റവാളിയെന്നും രണ്ടു പക്ഷം.
പോലീസ് പക്ഷേ ആരുടെ പിന്നാലെയും പോയില്ല. 15 കൊല്ലം കഴിഞ്ഞു. മറാത്തി പത്രത്തിന്റെ ഒരു ദിവസത്തെ വാർത്തയിലൊതുങ്ങിയ കൊലപാതകം മുംബൈക്കാർ എന്നേ മറന്നുപോയി. പക്ഷേ, അന്നത്തെ ഈസ്റ്റർ കുർബാനയിൽ പങ്കെടുത്ത പലരും ഇത്തവണയും ഈസ്റ്ററിനു പള്ളിയിലെത്തിയിരുന്നു. എവിടെയോ ഒരു മണി മുഴങ്ങുന്നു. ബ്ലൈൻഡ് സ്റ്റിക്കിന്റെ മുകൾ മുനന്പിൽ ഘടിപ്പിച്ച സൈക്കിൾ ബെൽ. രണ്ട് ആത്മാക്കളുടെ നിലവിളിപോലെ.....
മുംബൈ ഇപ്പോഴും പഴയതുപോലെയൊക്കെ തന്നെ. പാവങ്ങളോടു കരുണയില്ലാതെ...
ചേറൂക്കാരൻ ജോയി
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top