പാട്ടിലേക്കു പെയ്ത മഴ
മഴക്കാലമെത്തിയിട്ടും അക്കൊല്ലം ബോംബെയിൽ മഴ കുറവായിരുന്നു. ഇടയ്ക്കിടെ ചാറിയും ഒളിച്ചും പിണങ്ങിനിന്ന മഴ പിന്നെയൊരു വരവുവന്നു. ഏതാണ്ട് രണ്ടുദിവസം തോരാതെ പെയ്തു.

ബസു ചാറ്റർജി അന്നൊരു സിനിമയെടുക്കുകയാണ്. നായികാനായകന്മാരായ അമിതാഭ് ബച്ചനും മൗഷ്മി ചാറ്റർജിയും മഹാനഗരത്തിന്‍റെ പാതകളിലൂടെയും ഓരങ്ങളിലൂടെയും പ്രണയപ്പെയ്ത്ത് ആസ്വദിച്ച് ഒഴുകുന്നതാണ് കാമറയിലാക്കേണ്ടത്. അമിതാഭും മൗഷ്മിയും അന്നു താരങ്ങളായിട്ടില്ല. അതുകൊണ്ടുതന്നെ യഥാർഥ മഴയിൽ ബോംബെയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബസു ചാറ്റർജി മനോഹരമായി ദൃശ്യങ്ങൾ ഫിലിമിലാക്കി. മനോഹരമായൊരു പാട്ടായിരുന്നു പശ്ചാത്തലത്തിൽ- രിം ജിം ഗിരേ സാവൻ (മൻസിൽ, 1979).

സാധാരണ ഗാനചിത്രീകരണവേളയിൽ പശ്ചാത്തലത്തിൽ ആ പാട്ടു പ്ലേ ചെയ്യുന്നതു പതിവാണ്. സെറ്റുകളിലോ നിയന്ത്രിത ലൊക്കേഷനുകളിലോ ആണെങ്കിൽ മാത്രം. എന്നാൽ ഇതുപോലൊരു വൻനഗരത്തിൽ, മഴയിൽ ഷൂട്ടു ചെയ്യുന്പോൾ അതു മിക്കവാറും അസാധ്യം. അഭിനേതാക്കളുടെ മനോധർമമനുസരിച്ചു ചെയ്യാൻ വിടുകയായിരുന്നു സംവിധായകൻ. അതേക്കുറിച്ച് നായിക മൗഷ്മി ചാറ്റർജി പിന്നീട് ഇങ്ങനെ ഓർമിച്ചിട്ടുണ്ട്: ""ഷൂട്ടിംഗിനു മുന്പ് പാട്ട് ഒട്ടേറെത്തവണ കേട്ടിരുന്നു. പിന്നെ ഞങ്ങളോടു പോകാൻ പറഞ്ഞിടത്തൊക്കെ പോയി, പ്രൊഡക്്ഷൻ ടീം അതെല്ലാം കാമറയിലാക്കി. അമിതാഭ് അന്ന് പുതുമുഖമാണ്. ഞാനും ഏതാനും സിനിമകൾ മാത്രമേ ചെയ്തിരുന്നുള്ളൂ. ഷൂട്ടിംഗ് ആണെന്നു ആളുകൾ തിരിച്ചറിയുന്പോഴേക്കും ഞങ്ങൾ അവിടെനിന്നു കാറിൽക്കയറി പോയിരിക്കും. ആ പാട്ടിന്‍റെ ചിത്രീകരണവേളയിലാണ് ഞാൻ ശരിക്കും ബോംബെയുടെ പ്രധാന കാഴ്ചകൾ കണ്ടത്''.

പാട്ടിലേക്കു വീണ്ടും വരാം. ബസു ചാറ്റർജിയുടെ മൻസിൽ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ടാണ് രിം ജിം ഗിരേ സാവൻ. യോഗേഷിന്‍റെ വരികളിലും ആർ.ഡി. ബർമന്‍റെ സംഗീതത്തിലും കാലവർഷത്തിന്‍റെ ശക്തിയും സൗന്ദര്യവും നിറഞ്ഞിരുന്നു. മഴയുടെ തണുപ്പും പ്രണയപ്പനിയുടെ ചൂടും അതിൽ വീശിയടിച്ചു. യോഗേഷും ആർ.ഡി. ബർമനും മികച്ച കൂട്ടുകെട്ടാണെന്ന് പാട്ടു തെളിയിച്ചു. (എഴുപതുകളുടെ അവസാനം മികച്ച പാട്ടുകളുണ്ടാക്കിയ അവർക്കു പക്ഷേ പെട്ടെന്നൊരുനാൾ പിണങ്ങിപ്പിരിയേണ്ടിവന്നിട്ടുണ്ട്. ഒരു സിനിമയുടെ ചർച്ചയ്ക്കായി പഞ്ചമിന്‍റെ പാട്ടുമുറിയിലേക്ക് കയറിച്ചെന്ന യോഗേഷിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് സപൻ ചക്രവർത്തി ബംഗാളിയിൽ മോശമായതെന്തോ പറഞ്ഞു. യോഗേഷിനു ബംഗാളി മനസിലാകുമെന്ന് സപൻ അറിഞ്ഞിരുന്നില്ല. യോഗേഷ് പഞ്ചമിനോട് ഇത്രയും പറഞ്ഞ് ഇറങ്ങിപ്പോയി- എനിക്കു ബംഗാളി അറിയാം. നിങ്ങളുടെ സിനിമചെയ്യാൻ എനിക്കു കഴിയില്ല. പകരം ബക്ഷി സാഹിബിനെ വിളിച്ചുകൊള്ളുക. ഇത്രയും നാളത്തെ അവസരങ്ങൾക്കു നന്ദി. പിന്നീട് ഏറെ നാളുകൾക്കുശേഷമാണ് തെറ്റിദ്ധാരണകൾ പറഞ്ഞുതീർത്ത് ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചത്).

മൻസിലിൽ ഈ പാട്ടിന്‍റെ രണ്ടു പതിപ്പുകൾ ഉപയോഗിച്ചിട്ടുണ്ട്. കിഷോർ കുമാർ പാടിയ അർധശാസ്ത്രീയ ട്രാക്കാണ് കൂടുതൽ ഹിറ്റായത്. ഒരു വീട്ടിൽ നടക്കുന്ന ചടങ്ങിൽ അമിതാഭ് പാടുന്നതായുള്ള ആ പാട്ട് കിഷോർ കുമാറിന്‍റെയും ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു. ലതാ മങ്കേഷ്കറിന്‍റെ ശബ്ദത്തിലുള്ള പാട്ടാണ് അസൽ മഴയിൽ ചിത്രീകരിച്ചത്. അല്പംകൂടി ഉയർന്ന ടെംപോയിൽ വേറെ വരികളോടെയാണ് ഈ പതിപ്പ്. ഏതാണ് കൂടുതൽ മികച്ചത് എന്ന തർക്കങ്ങളും തീർപ്പുകളും ആരാധകർക്കിടയിൽ പതിവാണ്. ആലാപനത്തിന്‍റെ കാര്യത്തിൽ കിഷോർ പാടിയതാണ് മികച്ചതെന്ന് പറയുന്പോഴും ചിത്രീകരണം കാണുന്പോൾ ലത പാടിയ പതിപ്പിനോടാണ് കൂടുതലിഷ്ടമെന്ന് പലരും സമ്മതിക്കുന്നു.

ബോംബെയിലെ ബസ് സ്റ്റാൻഡുകൾ, പാതകൾ, കടൽത്തീരങ്ങൾ... ഇന്നത്തെ മുംബൈയുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്ത കാലം. സൗമ്യമായ, തിരക്കുകുറഞ്ഞ, റൊമാന്‍റിക് ആയ ബോംബെ. അന്ന് മഴ ശരീരത്തെ നനയ്ക്കുകയും മനസിനെ തണുപ്പിക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ.. ഇന്നത്തെപ്പോലെ നഗരത്തെ വെള്ളത്തിൽ താഴ്ത്താറില്ല.
വ്യത്യാസമില്ലാത്തത് പ്രണയത്തിന്‍റെ കനലിനുമാത്രം...

ഹരിപ്രസാദ്