േപയംഗിന്‍റെ കഥ കേൾക്കാം, ഹരിതഭൂമിക്കായി
ടിബറ്റിൽനിന്ന് ആരംഭിച്ച് ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ നദിയായ ബ്രഹ്മപുത്രയുടെ നീളം 3,848 കിലോമീറ്ററാണ്. ഈ നദിയുടെ മധ്യഭാഗത്തായാണ് നദികളിലുള്ള ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപായ മണ്ണൂലി സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിലെ ജനസംഖ്യ രണ്ടുലക്ഷത്തോളംവരും.

ഒരുകാലത്ത് 733 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ഈ ദ്വീപ് വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലം 522 ചതുരശ്രമീറ്ററായി ചുരുങ്ങി. അങ്ങനെയാണ് ഈ ദ്വീപിന് അടുത്തായി മണൽ നിറഞ്ഞ ചെറിയ ചെറിയ ദ്വീപുകൾ ജന്മംകൊണ്ടത്. അവയിലൊന്നായ അരുണ സപോറി ഇന്നു മണൽ നിറഞ്ഞ ദ്വീപല്ല, പ്രത്യുത വൻവൃക്ഷങ്ങൾ തിങ്ങിവിളങ്ങുന്ന വനഭൂമിയാണ്. ആനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തുമെല്ലാം കുടിയേറിയ ഈ വനത്തിൽ അൻപതിലേറെ പക്ഷിയിനങ്ങളും കാണപ്പെടുന്നു.

അന്താരാഷ്‌ട്ര പ്രസിദ്ധി നേടിയ ഈ വനത്തിന്‍റെ പിന്നിൽ ജാദവ് പേയംഗ് എന്ന ഒരു സാധാരണക്കാരന്‍റെ പ്രചോദനാത്മകമായ കഥയുണ്ട്. ഒരു കുടുംബത്തിലെ 13 മക്കളിൽ മൂന്നാമനായ പേയംഗ് ജനിച്ചത് അരുണ സപോറിയിലായിരുന്നു. എന്നാൽ 1965-ലുണ്ടായ വെള്ളപ്പൊക്കം മൂലം അരുണ സപോറി വെള്ളത്തിനടിയിലായപ്പോൾ പേയംഗിന്‍റെ കുടുംബം മണ്ണൂലിയിലേക്കു താമസം മാറ്റി.

അന്ന് അഞ്ചുവയസുണ്ടായിരുന്ന പേയംഗിനെ സ്കൂളിൽ പഠിക്കാൻ വേണ്ടി ജോർഹറ്റിലുണ്ടായിരുന്ന ഒരു ബന്ധുവിന്‍റെ അടുത്തേക്കയച്ചു. പത്താംക്ലാസ് പാസായി 1978-ൽ പേയംഗ് തന്‍റെ ഭവനത്തിൽ മടങ്ങിയെത്തി. ഇതിനകം പേയംഗിന്‍റെ മാതാപിതാക്കൾ മരിച്ചുപോയിരുന്നു. തന്മൂലം, കുടുംബസ്വത്തായി ലഭിച്ച കന്നുകാലികളെ വളർത്തുന്ന ജോലിയിൽ പേയംഗ് പ്രവേശിച്ചു.

ഈയവസരത്തിലാണ് തന്‍റെ ജന്മസ്ഥലമായ അരുണ സപോറിയിൽ പേയംഗ് വീണ്ടുമെത്തിയത്. അപ്പോൾ പേയംഗ് കണ്ട കാഴ്ച അപ്രതീക്ഷിതമായിരുന്നു. തരിശായി കിടക്കുന്ന ആ സ്ഥലത്ത് അവിടെയും ഇവിടെയും നിരവധി പാന്പുകൾ ചൂടേറ്റ് ചത്തുകിടക്കുന്നു.

വെള്ളപ്പൊക്കം മൂലം അരുണ സപോറിയിൽ വന്നു ചേർന്ന പാന്പുകളായിരുന്നു അവ. വെള്ളം ഒലിച്ചുപോയപ്പോൾ അവ അരുണ സപോറിയിൽ തങ്ങി. അവിടെ ചെടികളും വൃക്ഷങ്ങളും ഇല്ലാതിരുന്നതുകൊണ്ട് ചൂട് കൂടിയപ്പോൾ അവയ്ക്ക് ഒളിച്ചിരിക്കാൻ സ്ഥലമില്ലായിരുന്നു.അങ്ങനെയാണ് അവ ചത്തൊടുങ്ങിയത്.

അരുണ സപോറിയിൽ ചെടികളും വൃക്ഷങ്ങളും ഇല്ലെങ്കിൽ അവിടെ ഒരു ജീവിക്കും രക്ഷയില്ലെന്ന് പേയംഗ് മനസിലാക്കി. അങ്ങനെ അരുണ സപോറിയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ പേയംഗ് തീരുമാനിച്ചു. അകലെയുള്ള കൃഷിസ്ഥലത്തു തന്‍റെ കന്നുകാലികളെ വളർത്തുന്നതിനിടെ എല്ലാദിവസവും അരുണ സപോറിയിലെത്തി വിവിധയിനം വൃക്ഷങ്ങളുടെ കായ്കൾ കുഴിച്ചിട്ട് ജലവും വളവും നൽകി അവയെ വളർത്തി.

പേയംഗിന്‍റെ പ്രവർത്തനങ്ങൾ സാവധാനം ഫലംകണ്ടു. അരുണ സപോറിയിൽ വൃക്ഷങ്ങൾ തിങ്ങിവളരാൻ തുടങ്ങി. 2002-ൽ ആസാമിലെ വനംവകുപ്പ് അരുണ സപോറിയിൽ വനവത്കരണത്തിനായി എത്തി. അപ്പോൾ പേയംഗും അവരോടു സഹകരിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ വനംവകുപ്പ് അവരുടെ പരിപാടി ഉപേക്ഷിച്ചു.

എന്നാൽ, പേയംഗ് അപ്പോഴും തന്‍റെ ജോലി തുടർന്നു. ഭാര്യയുടെയും മക്കളുടെയും സഹായം പേയംഗിനുണ്ടായിരുന്നു. പേയംഗിന്‍റെ കഠിനാധ്വാനം മൂലം അരുണ സപോറി ഒരു വൻകാടായി മാറി. അതു ശ്രദ്ധിക്കാനിടയായ ജിത്തു കലിറ്റ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് 2009-ൽ പേയംഗിന്‍റെ കഥ പുറംലോകത്തെ അറിയിച്ചത്.

പേയംഗിന്‍റെ സേവനങ്ങളെ ആദരിച്ച് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ എന്ന അവാർഡ് അദ്ദേഹത്തിനു നൽകി. ആവർഷംതന്നെ അദ്ദേഹത്തിനു പദ്മശ്രീ അവാർഡും ലഭിച്ചു. ഫോറസ്റ്റ് മാൻ എന്ന പേരിൽ പേയംഗിനെക്കുറിച്ച് കനേഡിയനായ വില്യം മക്മാസ്റ്റർ നിർമിച്ച ഡോക്യുമെന്‍ററി അദ്ദേഹത്തിന്‍റെ കഥ അന്താരാഷ്ട്രതലത്തിൽ എത്തിച്ചു.

പേയംഗിനു പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിൽപോലും താൻ അധിവസിക്കുന്ന ഈ ഭൂമിയെ ശരിക്കും സംരക്ഷിക്കണമെന്ന ബോധ്യം ആ ചെറുപ്പക്കാരനുണ്ടായിരുന്നു. തന്മൂലമാണ് മറ്റു പലരും വനങ്ങൾ തരിശുഭൂമിയാക്കി മാറ്റിയപ്പോൾ തരിശായി കിടന്ന അരുണ സപോറിയെ കൊടുംകാടാക്കി പേയംഗ് മാറ്റിയത്.

തരിശായി കിടക്കുന്ന സ്ഥലങ്ങൾ വനപ്രദേശമായി മാറ്റാനുള്ള അവസരങ്ങൾ നമുക്കെല്ലാവർക്കും ലഭിച്ചെന്നുവരില്ല. എന്നാൽ നാം അധിവസിക്കുന്ന സ്ഥലങ്ങൾ വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് അതിമനോഹരമാക്കാൻ നമുക്കെല്ലാവർക്കും സാധിക്കും. എന്നാൽ, അതിനുള്ള സന്മനസ് നമുക്കുണ്ടോ എന്നതാണു പ്രധാന കാര്യം.

നമ്മുടെ വാസസ്ഥലങ്ങൾ മനോഹരമാക്കി മാറ്റുന്നതിലേറെ അവ മലിനപൂർണമാക്കാനല്ലേ നമ്മിൽ പലരും ശ്രമിക്കുന്നത്്? നമ്മുടെ നാട്ടിൽ പാതയോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലുമൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ വഴി നാം വരുത്തിവയ്ക്കുന്ന അപകടം എത്രയോ വലുതാണ്!

മലയാളികളായ നമ്മിലേറെപ്പേരും വിദ്യാസന്പന്നരാണ്. എന്നാൽ ഒരു പത്താംക്ലാസുകാരന്‍റെ സാംസ്കാരിക മഹിമയെങ്കിലും നമ്മിൽ പലർക്കുമുണ്ടോ എന്ന് സംശയിക്കണം. എങ്കിലും നാം വിഷമിക്കേണ്ട. നമ്മെ തിരുത്താനും നമ്മുടെ പ്രവർത്തനശൈലിയിൽ മാറ്റംവരുത്താനും ഇനിയും സാധിക്കും.

ഈ ഭൂമിയിൽ നമുക്ക് അവശേഷിച്ചിരിക്കുന്ന വർഷങ്ങൾ കുറവാകാം. എങ്കിലും ഇനി അവശേഷിക്കുന്ന കാലം നമുക്കു ചുറ്റുമുള്ള ഭൂമിയെ മരങ്ങളുംചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കാൻ നമുക്ക് ശ്രദ്ധിക്കാം. നാം എവിടെയായാലും അവിടമെല്ലാം മാലിന്യമുക്തമാണെന്നും നമുക്ക് ഉറപ്പുവരുത്താം. ആരോഗ്യപ്രദവും സന്തോഷകരവുമായ ജീവിതത്തിന് ഇവ അത്യാവശ്യമാണ്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ