ഒന്നു ശാന്തമാകൂ, പ്ലീസ്
ആഗോള ഐടി രംഗത്തെ അതിഭീമനാണു ഗൂഗിൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പേരിൽ ഗൂഗിളിന്‍റെ തലപ്പത്തിരിക്കുന്നതാകട്ടെ സുന്ദർ പിച്ചൈ എന്ന തമിഴ്നാട്ടുകാരനും. 2016-ൽ അദ്ദേഹത്തിന്‍റെ ശന്പളം ഇരുപതു കോടി ഡോളറായിരുന്നു! അതായത് 1200 കോടിയിലേറെ രൂപ!

മധുരയിലാണു പിച്ചൈ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ഗോരക്പൂർ ഐഐടിയിൽനിന്നു മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്തു. പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എൻജിനിയറിംഗിൽ മാസ്റ്റർ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽനിന്ന് എംബിഎ ബിരുദവും കരസ്ഥമാക്കി.

2004-ൽ ഗൂഗിൾ കന്പനിയിൽ ചേർന്ന പിച്ചൈ ഗൂഗിൾ ക്രോം, ജിമെയിൽ, ഗൂഗിൾ മാപ്സ് എന്നിവയ്ക്കു രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. അങ്ങനെയാണു പിച്ചൈ അതിവേഗം ഗൂഗിളിന്‍റെ തലപ്പത്തെത്തിയത്.

കുറെനാൾ മുൻപ് പിച്ചൈ തന്‍റെ ഒരു പ്രസംഗത്തിനിടയിൽ ഒരു പാറ്റായുടെ കഥ അവതരിപ്പിക്കുകയുണ്ടായി. അതിപ്രകാരമാണ്:
ഒരു മുന്തിയ റസ്റ്ററന്‍റിൽ കുറെ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അപ്രതീക്ഷിതമായി ഒരു പാറ്റ പറന്നുവന്ന് ഒരു സ്ത്രീയുടെ തോളിൽ നിലയുറപ്പിച്ചു. അതു കാണുവാനിടയായ ആ സ്ത്രീ പേടിച്ചുവിറച്ചു ബഹളംവച്ച് അതിനെ തട്ടിത്തെറിപ്പിച്ചു. അപ്പോൾ അതു ചെന്നു വീണതാകട്ടെ മറ്റൊരു സ്ത്രീയുടെ ദേഹത്തും.

അപ്പോൾ ആ സ്ത്രീയും ഭയപ്പെട്ടു ബഹളംവയ്ക്കുവാൻ തുടങ്ങി. അവരും ഒരു കണക്കിന് ആ പാറ്റയെ തന്‍റെ ദേഹത്തുനിന്നും തട്ടിത്തെറിപ്പിച്ചു. അപ്പോൾ അതു പറന്നുചെന്നു മറ്റൊരു സ്ത്രീയുടെ ദേഹത്തിരുന്നു.

ഇതിനിടയിൽ ബഹളംകേട്ട ഒരു വെയ്റ്റർ അവിടെ ഓടിയെത്തി ആ സ്ത്രീകളെ ആശ്വസിപ്പിക്കുവാൻ നോക്കി. അപ്പോഴാണ് പാറ്റ പറന്നുചെന്ന് അയാളുടെ ഷർട്ടിന്‍റെ കൈയിലിരുന്നത്.

പാറ്റ പറന്നുചെന്നു വെയ്റ്ററുടെ ഷർട്ടിന്‍റെ കൈയിലിരുന്നപ്പോൾ അയാൾ പകച്ചില്ല. അവിടെയുണ്ടായിരുന്ന സ്ത്രീകളെപ്പോലെ ബഹളംവച്ചതുമില്ല. അയാൾ സാവധാനം തന്ത്രപൂർവം ആ പാറ്റായെ പിടിച്ചെടുത്തു. എന്നിട്ട് അതിനെ പുറത്തുകൊണ്ടുപോയി നശിപ്പിച്ചു.
ഈ കഥ പറഞ്ഞതിനുശേഷം ഈ കഥയെ ആധാരമാക്കി അദ്ദേഹം ചില നിരീക്ഷണങ്ങൾ നടത്തി. ആ നിരീക്ഷണങ്ങൾ ’കോക്റോച്ച് തിയറി ഫോർ സെൽഫ് ഡെവലപ്മെന്‍റ്’ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

എന്താണെന്നോ അദ്ദേഹം നടത്തിയ നിരീക്ഷണം? നമുക്കൊരു പ്രശ്നമുണ്ടായാൽ പലതരത്തിൽ നാം അതിനോടു പ്രതികരിച്ചെന്നിരിക്കും. അതിലൊന്നു പിച്ചൈ പറഞ്ഞ കഥയിലെ സ്ത്രീകൾ ചെയ്തതുപോലെ അനാവശ്യമായ ഭയപ്പാടിന്‍റെ വികാരപൂർണമായ പ്രതികരണമായിരുന്നു.

എന്നാൽ വെയ്റ്ററുടെ പ്രതികരണം അപ്രകാരമായിരുന്നില്ലല്ലോ. അതിവേഗം പ്രശ്നം എന്താണെന്നു മനസിലാക്കിയ അയാൾ സംയമനം നഷ്ടപ്പെടുത്താതെ ആ പ്രശ്നത്തെ നേരിട്ട് അതു പരിഹരിച്ചു.

ഒരു പാറ്റ പറന്നുവന്ന് ഒരാളുടെ ദേഹത്തിരുന്നാൽ അതു വലിയ പ്രശ്നമാണോ? റസ്റ്ററന്‍റിലെ ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതു വലിയൊരു പ്രശ്നമായിരുന്നു. എന്നാൽ, യഥാർഥത്തിൽ അങ്ങനെയായിരുന്നില്ലല്ലോ. വെയ്റ്റർ ചെയ്തു കാണിച്ചതുപോലെ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു അത്.

പിച്ചൈ പറയുന്നതനുസരിച്ചു നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെപ്പോലെതന്നെ പ്രധാനപ്പെട്ട കാര്യമാണു നാം അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും. ഉദാഹരണമായി ഒരു അയൽവാസി വലിയ ശബ്ദത്തിൽ പാട്ടു കേൾക്കുകയാണെന്നു കരുതുക. ഒരു പക്ഷേ നമ്മൾ അപ്പോൾ എന്തെങ്കിലും വായിക്കുന്നതിലോ പഠിക്കുന്നതിലോ വ്യാപൃതരായിരിക്കാം.

ഉച്ചസ്വരത്തിലുള്ള പാട്ട് തീർച്ചയായും അപ്പോൾ നമുക്കു വലിയ ശല്യമാകാം. എങ്കിൽപോലും ഉടനെ നാം ക്ഷുഭിതനായി അയൽക്കാരന്‍റെ വാതിലിൽപ്പോയി മുട്ടി ബഹളംവച്ച് അയാളെ ഭീഷണിപ്പെടുത്തേണ്ടതുണ്ടോ? അതിനു പകരം, അല്പം സമയമെടുത്തു ശാന്തമായി ആ കാര്യം സൂചിപ്പിക്കുന്നതല്ലേ നല്ലത്? സാധിക്കുമെങ്കിൽ ആ പ്രശ്നം ഒരു പ്രശ്നമാക്കാതിരിക്കുന്നതാവും ഏറെ നല്ലത്.

പിച്ചൈയുടെ അഭിപ്രായത്തിൽ നമ്മുടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങളോട് നാം പ്രതികരിക്കേണ്ടതു ബുദ്ധിപൂർവം ആയിരിക്കണം. അല്ലാതെ വികാരവിക്ഷോഭത്തോടെ ആയിരിക്കരുത്. അങ്ങനെയായാൽ പല ജീവിതപ്രശ്നങ്ങളെയും വിജയപൂർവം നേരിടാനാവുമെന്ന് അദ്ദേഹം പറയുന്നു.

അനുഭവത്തിൽനിന്നാണു പിച്ചൈ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നതു നമ്മുടെ ന·യ്ക്കായി നമുക്കു സ്വീകരിക്കാവുന്നതാണ്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ