ജീവിത വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ
വെസ്‌ലി സിക്കിളും റോബർട്ട് കുപ്ഫെർഷ്മിഡും സുഹൃത്തുക്കളായിരുന്നു. അവർ ഒരു ദിവസം രണ്ടു സീറ്റു മാത്രമുള്ള ഒരു ചെറിയ സെസ്ന വിമാനത്തിൽ അമേരിക്കയിലെ ഇൻഡ്യാന‌പൊളിസ് നഗരത്തിൽനിന്ന് അറുപതു മൈൽ അകലെയുള്ള മൺസി എന്ന പട്ടണത്തിലേക്കു യാത്രയായി. അവിടെയുള്ള ഒരു െറസ്റ്ററന്‍റിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലക്ഷ്യം.വിമാനം അയ്യായിരം അടി ഉയരത്തിൽ പറക്കുന്ന സമയം. അന്പത്തിരണ്ടുകാരനായ സിക്കിൾ ആയിരുന്നു വിമാനം പറത്തിയിരുന്നത്. പെട്ടെന്ന് പൈലറ്റ് നിശ്ചലനായി. അപ്രതീക്ഷിതമായി മരണം അയാളെ കവർന്നെടുത്തു. തൊട്ടടുത്തിരുന്ന എൺപത്തൊന്നുകാരനായ സുഹൃത്ത് അതുകണ്ടു ഞെട്ടി.എന്താണു സംഭവിച്ചതെന്നറിയാതെ അദ്ദേഹം അങ്ങനെ പകച്ചിരിക്കുന്പോൾ വിമാനം നിയന്ത്രണം വിട്ടു താഴേക്കു കൂപ്പുകുത്തുവാൻ തുടങ്ങി.

കുപ്ഫെർഷ്മിഡിനു വിമാനം പറത്തി പരിചയമില്ലായിരുന്നു. എങ്കിലും അദ്ദേഹം വിമാനത്തിന്‍റെ കൺട്രോൾ പെട്ടെന്ന് ഏറ്റെടുത്തു. അതിനു പിന്നാലെ വിമാനത്തിന്‍റെ റേഡിയോ ഓണ്‍ ചെയ്ത് അദ്ദേഹം സഹായം അപേക്ഷിച്ചു. അപ്പോൾ മൈക്ക് ബോവൻ എന്നൊരാൾ ഇരുപതുമൈലകലെയായി വിമാനം പറപ്പിക്കുകയായിരുന്നു. റേഡിയോ സന്ദേശം കേട്ട ബോവൻ അതിവേഗം സെസ്ന വിമാനത്തിനടുത്തു പറന്നെത്തി അതു പറപ്പിക്കുവാനുള്ള നിർദേശങ്ങൾ നൽകി. കുപ്ഫെർഷ്മിഡിനു താൻ എന്താണു ചെയ്യുന്നത് എന്നു വലിയ പിടിയില്ലായിരുന്നു. എങ്കിലും ബോവൻ നല്കിയ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ചു. അങ്ങനെ ഉയർന്നും താഴ്ന്നും അദ്ദേഹം അടുത്തുള്ള മൗണ്ട് കംഫർട്ട് എയർപോട്ടിനടുത്തെത്തി. ഇതിനകം ഒരു സെസന വിമാനം അവിടെ എമർജൻസി ലാൻഡിംഗിനു തയാറാകുന്നു എന്ന വിവരം ബോവൻ എയർപോർട്ട് അധികാരികളെ അറിയിച്ചിരുന്നു.ബോവൻ തന്‍റെ ചെറോക്കി പൈപ്പർ വിമാനത്തിലിരുന്നു സെസ്ന ലാൻഡു ചെയ്യുവാനുള്ള നിർദേശങ്ങൾ കുപ്ഫെർഷ്മിഡിനു നൽകി. അപ്പോൾ, അപകടമുണ്ടായൽ ഉടൻ നടപടികൾ സ്വീകരിക്കാൻ വേണ്ടി എയർ എൻജിനും ആംബുലൻസും അവിടെ അതിവേഗം എത്തിയിരുന്നു.

ബോവൻ നൽകിയ നിർദേശം സ്വീകരിച്ചു വിമാനം നിയന്ത്രിച്ച കുപ്ഫെർഷ്മിഡ് അപകടം കൂടാതെ അതു നിലത്തിറക്കി. അപ്പോൾ അവിടെ കൂടിയിരുന്നവർ കൈയടികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. ഈ സംഭവം നടന്നതു 1998 ജൂണ്‍ 17-ന് ആയിരുന്നു. ഇതുപോലെ ഒരു സംഭവം 2012 ഏപ്രിൽ രണ്ടിന് അമേരിക്കയിൽ തന്നെയുള്ള വിസ്കോണ്‍സിനിൽ സംഭവിക്കുകയുണ്ടായി. എൺപത്തൊന്നു വയസുള്ള ജോണ്‍ കോളിൻസ് അദ്ദേഹത്തിന്‍റെ എണ്‍പതുകാരിയായ ഭാര്യ ഹെലനോടൊപ്പം ഫ്ളോറിഡയിൽനിന്നു വിസ്കോണ്‍സിനിലേക്കു വിമാനം പറപ്പിക്കുകയായിരുന്നു. വിസ്കോണ്‍സിനിലുള്ള സ്റ്റർഗിയോണ്‍ ബേ എന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ജോണ്‍ കോളിൻസ് അബോധാവസ്ഥയിലായി. അപ്പോൾ 2500 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്കു പതിക്കുന്പോൾ ഹെലൻ അതിവേഗം അതിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. മുപ്പതുവർഷം മുൻപ് മറ്റൊരു മോഡൽ വിമാനം പറത്തിയ ഒരു പാരന്പര്യം ഹെലനുണ്ടായിരുന്നു. തന്മൂലം മനഃസാന്നിധ്യം നഷ്ടപ്പെടുത്താതെ അടുത്തുള്ള വിമാന കണ്‍ട്രോൾ ടവറുമായി ഹെലൻ ബന്ധം സ്ഥാപിച്ചു. അപ്പോൾ മറ്റൊരു വിമാനം പറന്നുയർന്ന് അടുത്തുള്ള എയർ പോർട്ടിൽ ലാൻഡ് ചെയ്യുവാനുള്ള നിർദേശങ്ങൾ നൽകി.വിമാനത്തിന്‍റെ‍കൺട്രോൾ ഹെലൻ ഏറ്റെടുത്ത് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചെറിലാൻഡ് എയർപോർട്ടിൽ ലാൻഡ് ചെയ്യുവാൻ അവർക്കു സാധിച്ചു. അപ്പൊഴേക്കും ജോണ്‍ മരണമടഞ്ഞിരുന്നു.സെസന വിമാനം പറപ്പിച്ചിരുന്ന സിക്കിൾ മരണമടഞ്ഞപ്പോൾ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കുപ്പ് ഫെർഷ്മിഡിന് ഒരേയൊരു ആഗ്രഹവും പ്രാർഥനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ - അപകടം കൂടാതെ വിമാനം ലാൻഡു ചെയ്യുക. പൈലറ്റു സീറ്റിലിരുന്ന തന്‍റെ ഭർത്താവ് ബോധരഹിതനായപ്പോൾ കൂടെയുണ്ടായിരുന്ന ഹെലനും ഒരേയൊരു ആഗ്രഹവും പ്രാർഥനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടം കൂടാതെ വിമാനം ലാൻഡ് ചെയ്യുക. അവർ രണ്ടുപേരുടെയും ആഗ്രഹവും പ്രാർഥനയും അതു മാത്രമായിരുന്നു. അത് അവർക്കു സാധിക്കുകയും ചെയ്തു.

നമ്മുടെ ജീവിത യാത്രയിൽ അപകടം കൂടാതെ നമ്മുടെ ലക്ഷ്യസ്ഥാനത്തു ലാൻഡു ചെയ്യണമെങ്കിൽ അതിനുള്ള ആഗ്രഹം നമുക്കു വേണം. അതോടൊപ്പം പാർഥനയും വേണം. അതുപോലെ നമ്മുടെ ജീവിത യാത്രയ്ക്കു ദൈവം നൽകുന്ന നിർദേശങ്ങൾ സ്വീകരിച്ചു അവ നാം പാലിക്കുകയും വേണം.

കുപ്ഫെർഷ്മിഡും ഹെലനും അപകടം കൂടാതെ ലാൻഡ് ചെയ്യുന്നതിന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും മാത്രമല്ല ചെയ്തത്. വിമാനം പറപ്പിക്കുവാനും ലാൻഡ് ചെയ്യുവാനും അവർക്ക് അറിയില്ലായിരുന്നു. തന്മൂലം അത് അറിയാവുന്നവർ നൽകിയ നിർദേശം സ്വീകരിച്ച് അക്ഷരം പ്രതി അവർ പാലിച്ചു. അതുകൊണ്ടാണ് അപകടം കൂടാതെ ലാൻഡ് ചെയ്യുവാൻ അവർക്കു സാധിച്ചത്. അവരുടെ ആഗ്രഹവും പ്രാർഥനയും അവർക്കു ലഭിച്ച നിർദേശങ്ങൾ ഏറ്റവും വിശ്വസ്തമായി പാലിക്കുന്നതിന് അവരെ സഹായിച്ചു എന്നു മാത്രം.

നമ്മുടെ ജീവിതയാത്രയുടെ അവസാനം വിജയകരമായി ലാൻഡ് ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങൾ വിവിധ രീതികളിൽ ദൈവം നമുക്കു നൽകുന്നുണ്ട്. അവിടുന്നു നമുക്കു നൽകുന്ന നിർദേശങ്ങൾ പാലിച്ചു ജീവിക്കുവാൻ നമുക്കു സാധിച്ചാൽ നമ്മുടെ ജീവിതയാത്രയും ഈ ലോകത്തിലെ അതിന്‍റെ അന്ത്യവും പരിപൂർണമായ വിജയത്തിലെത്തുമെന്നതിൽ സംശയം വേണ്ട.