മുംബൈയെ വരച്ചവരയിൽ നിർത്തും മലയാളി ജനസേവക് സംഘ്പരിവാർ!
മുംബൈയിൽ ആഘോഷങ്ങളുടെ കാലമായാൽ വളരെ വ്യത്യസ്തമായ ഒരു സഹവർത്തിത്വത്തിന്‍റെ കാഴ്ചയുണ്ട്. ഏതു നാട്ടിലും അനുകരിക്കാവുന്ന മാതൃക. ഏതു മതത്തിന്‍റെ ആഘോഷമായാലും അതിന്‍റെ സംഘാടകരോടൊപ്പം നിയന്ത്രണം ഏറ്റെടുക്കുന്ന സർവമത വോളണ്ടിയർമാരുടെ സംഘങ്ങൾ.

ഗോകുലാഷ്ടമിയോടെ ആരംഭിക്കുന്ന ഉത്സവകാലത്തിന് ദീപാവലിയോടെ കലാശക്കൊട്ട്. ഈ ഉത്സവകാലം നിയന്ത്രിക്കുക ഭാരിച്ച ജോലിതന്നെ.ഇതിനായി പലതരം വോളണ്ടിയർ സേനകൾ രംഗത്തിറങ്ങുന്നു. ഇക്കൂട്ടത്തിൽ പ്രസിദ്ധിയാർജിച്ച ഒരു കൂട്ടം വോളണ്ടിയർമാർ മറുനാടൻ മലയാളി പക്ഷത്തുമുണ്ട്. മലയാളി ജനസേവക് സംഘ്പരിവാർ! കാലങ്ങളായി ഇവരുടെ സേവനം മെട്രോ സിറ്റിക്ക് ലഭ്യമാണ്. ഇവരെ നിയോഗിക്കുന്നത് സ്ഥിരം കമ്മിറ്റികളല്ല. ചുമതലക്കാർ ഒരു മതവിഭാഗത്തിൽ മാത്രം പെട്ടവരല്ല. ക്രൈസ്തവനും ഹിന്ദുവും മുസ്‌‌ലിമും ഇടകലർന്ന സേവനപരന്പര. യഥാർഥത്തിൽ ഇവരുടെ സേവനം കരുതലും ത്യാഗവുമായി വേണം കണക്കിലെടുക്കാൻ. ഉപജീവന ജോലി കഴിഞ്ഞുള്ള നേരം മാതൃകാ സേവനം. പോലീസ് സേനയ്ക്കൊപ്പം ജോലിചെയ്യുന്ന ഇവർക്ക് ലഭിക്കുന്നത് വെറും വട, പാവ്, കുപ്പിവെള്ളം. കാറ്റത്തും മഴയത്തും വെയിലത്തും ജനങ്ങളെ നിയന്ത്രിച്ച് നടക്കണം, തടസങ്ങളില്ലാതെ വഴിയൊരുക്കണം, വാഹനങ്ങൾ നിയന്ത്രിക്കണം....

മത്സരകൊതിയില്ലാത്തവർ അധികവും സ്ഥലംപിടിക്കുന്നത് ബാന്ദ്രയിലെ മൗണ്ട് മേരി തിരുനാളിനാണ്. സ്റ്റേഷൻ മുതൽ ബസിലിക്ക വരെയുള്ള നീണ്ട നാലഞ്ചുകിലോമീറ്റർ ദൂരം തീർഥാടകരെ നേർവഴിക്ക് നയിക്കുന്പോൾ ദൈവപുണ്യമാണിവർ കാംക്ഷിക്കുന്നത്. പലരും നേർച്ചപോലാണീ സംരംഭത്തിൽ ചേരുന്നത്. സുസ്ഥിരമായ ഒരു പ്രവർത്തനമണ്ഡലമുണ്ടിവർക്ക്. പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ തുടങ്ങിയ തസ്തികകൾ അതതു വർഷം നിലവിൽവരും. രജിസ്ട്രേഷൻ പോലീസ് റെക്കോഡിൽ ചേർക്കും. ചേരാൻ താത്പര്യമുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. കരുതൽ ധനമായി ഒരു സംഖ്യ കെട്ടിവയ്ക്കണം. സേവനം അവസാനിപ്പിക്കുന്പോൾ തിരികെക്കിട്ടും. വോളണ്ടിയർമാർക്ക് എന്തെങ്കിലും ആപത്തു സംഭവിച്ചാൽ ഉടൻ ഇൻഫർമേഷൻ എത്തും. അത്യാഹിതവിഭാഗം പാഞ്ഞെത്തും. വേണ്ട ശുശ്രൂഷ നൽകും. ഇതിനുള്ള സൗകര്യവും മാർഗനിർദേശങ്ങളും പോലീസ് സെല്ലാണ് നിർവഹിക്കുന്നത്.

ഓരോ വർഷവും നാനൂറ് അഞ്ഞൂറ് പേർ കൊച്ചുകേരളത്തിന്‍റെ സംഭാവനയാണ്. ഹിന്ദിയും മറാഠിയും ഇംഗ്ലീഷും അറിഞ്ഞിരിക്കണം. ഇനി ബാന്ദ്ര തിരുനാളിന്‍റെ അടിസ്ഥാനം പറയാം. നൂറുവർഷം പഴക്കമാർന്ന പള്ളിയാണിപ്പോൾ നിലവിലുള്ളത്. മൗണ്ട് മേരിയുടെ തിരുസ്വരൂപം പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്. പോർച്ചുഗീസുകാരനായ പുരോഹിതനാണ് സ്ഥാപകൻ. ഇപ്പോഴും പുതുമയിൽ തിളങ്ങുന്ന രൂപം! മീൻപിടിത്തക്കാരായ കോളി വിഭാഗത്തിനാണേറെ വിശ്വാസം. തിരുനാളിന് വൻ ജനാവലി എത്തും. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ സിക്കുകാരെന്നോ വ്യത്യാസമില്ല. ശിവസേനയും വിശ്വാസത്തിൽ പങ്കുചേരും. പാർട്ടിപോരില്ലാതെ എവിടെയും സേവനതത്പരരായ വോളണ്ടിയർമാരും. നേരിട്ടുകണ്ടാൽ സേനയുടെ കെട്ടും മട്ടും ആഘോഷവലിപ്പംപോലെ ആർക്കും ബോധ്യമാകും. മഹാബലിയുടെ നാട്ടിൽനിന്നുള്ളവർ നടത്തുന്ന സ്തുത്യർഹ സേവനങ്ങൾക്ക് കണക്കില്ല. കള്ളവും ചതിയുമില്ലാതെ കാവൽഭടന്മാരായ മലയാളി മെട്രോ സിറ്റിക്ക് അനുഗ്രഹമാണ്.

ചേറൂക്കാരൻ ജോയി