വിരൽചൂണ്ടുക, തിന്മയ്ക്കെതിരേ
അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഷേർലി ജാക്സന്‍റെ (1916-1965) ഏറ്റവും പ്രസിദ്ധമായ ചെറുകഥയാണു ‘ദ ലോട്ടറി.’ 1948 ജൂണ്‍ 26-നു ‘ദ ന്യൂയോർക്കർ’ എന്ന മാസികയിൽ ഈ ചെറുകഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഒരു ഭൂകന്പം ഉണ്ടായതുപോലെയുള്ള അവസ്ഥയായിരുന്നു വായനക്കാരുടെയിടയിൽ.

ചെറുകഥ വായിച്ചവരിൽ പലരും പ്രതിഷേധസൂചകമായി ന്യൂയോർക്കർ മാസിക വരുത്തുന്നതു നിർത്തി. ധാരാളം വായനക്കാർ ഷേർളിയുടെ ചെറുകഥയെ നിശിതമായി വിമർശിച്ചുകൊണ്ടു കത്തുകളെഴുതി. ഷേർളിയുടെ അമ്മപോലും ചെറുകഥയെ വിമർശിച്ചുകൊണ്ട് എഴുതി: “നിനക്കെന്താ ആളുകളെ സന്തോഷിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും എഴുതിക്കൂടേ?”

ഷേർളിയുടെ ‘ലോട്ടറി’ എന്ന കഥ ആദ്യമൊക്കെ അതിനിശിതമായി വിമർശിക്കപ്പെട്ടെങ്കിലും സാവധാനം സാഹിത്യനിരൂപകർ ഈ കഥയുടെ മഹത്വം പാടിപ്പുകഴ്ത്തുവാൻ തുടങ്ങി. 1951-ൽ ആദ്യമായി ഈ കഥയുടെ ഒരു റേഡിയോഭാഷ്യം അവതരിപ്പിക്കപ്പെട്ടു. അതിനു പിന്നാലെ ടെലിവിഷനിലും ഈ കഥ പ്രത്യക്ഷപ്പെട്ടു. 1969-ൽ ഈ കഥയെ ആസ്പദമാക്കി ഒരു ചെറുഫിലിമും പുറത്തിറങ്ങി. ഈ കഥയെ ആധാരമാക്കി 1996-ൽ വീണ്ടും ഒരു ടെലിവിഷൻ പരിപാടി ചിത്രീകരിക്കപ്പെട്ടു.

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ചെറുകഥകളിൽ ഒന്നായി ‘ലോട്ടറി’ ഇന്ന് അറിയപ്പെടുന്നു. ഇനി ലോട്ടറിയിലെ കഥ എന്താണെന്നു നമുക്കു നോക്കാം.

മുന്നൂറു പേർ താമസിക്കുന്ന അമേരിക്കയിലെ ഒരു ചെറുഗ്രാമം. എല്ലാവർഷവും ജൂണ്‍ 27-ന് അവർ ഗ്രാമമധ്യത്തിൽ ഒരുമിച്ചുകൂടും. ആ ഒരുമിച്ചുകൂടലിനുള്ള ഒരുക്കങ്ങൾ നേരത്തെ ചെയ്തിട്ടുണ്ടാകും. അതിലൊന്നു വിവിധ കുടുംബാംഗങ്ങളുടെ ലിസ്റ്റ് തയാറാക്കലാണ്. എത്രയോ കുടുംബങ്ങൾ ഉണ്ടോ അത്രയും കുടുംബങ്ങൾക്കുവേണ്ടി ഓരോ പേപ്പർ സ്ലിപ്പും തയാറാക്കും. ആ പേപ്പർ സ്ലിപ്പിൽ ഒരെണ്ണത്തിൽ കറുത്ത മഷികൊണ്ടു തയാറാക്കിയ വലിയൊരു പൊട്ടുണ്ടാകും. പേപ്പർ സ്ലിപ്പുകൾ ചുരുട്ടിയിടുന്നതുകൊണ്ട് ഏതു സ്ലിപ്പിലാണ് കറുത്തപൊട്ട് എന്നു മുൻകൂട്ടി ആർക്കും അറിയാൻ സാധിക്കില്ല.

ലോട്ടറിയുടെ ഒന്നാം ഭാഗമായി എല്ലാ കുടുംബങ്ങളും പേപ്പർ സ്ലിപ്പുകൾ നിക്ഷേപിച്ചിരിക്കുന്ന പെട്ടിയിൽനിന്ന് ഓരോ സ്ലിപ്പ് എടുത്തപ്പോൾ കറുത്തപൊട്ടുള്ള സ്ലിപ്പ് കിട്ടിയത് ഹച്ചിൻസണ്‍ കുടുംബത്തിനായിരുന്നു.

ഉടനെതന്നെ ബന്ധപ്പെട്ട അധികാരികൾ ലോട്ടറിയുടെ രണ്ടാം ഭാഗത്തിലേക്കു കടന്നു. ഹച്ചിൻസണ്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരുകൾ വിവിധ പേപ്പർ സ്ലിപ്പുകളിലെഴുതി അവ ചുരുട്ടി നറുക്കെടുപ്പിനായി ഒരു പെട്ടിയിലിട്ടു. പിന്നീട് നറുക്കെടുത്തപ്പോൾ കിട്ടിയതു ടെസി ഹച്ചിൻസണ്‍ എന്ന കുടുംബിനിയുടെ പേരായിരുന്നു.

എന്തിനായിരുന്നെന്നോ. ഒരാളുടെ പേര് ഇപ്രകാരം നറുക്കിട്ടെടുത്തത്? ഗ്രാമത്തിലെ എല്ലാവരുംകൂടി ആ ആളെ കല്ലെറിഞ്ഞുകൊല്ലാൻ! കല്ലുകൾ മുൻകൂട്ടി ശേഖരിച്ചുവച്ചിട്ടുണ്ടായിരുന്നു. തന്മ·ൂലം അവർ പിന്നെ അല്പംപോലും താമസിച്ചില്ല. അവർ എല്ലാവരുംകൂടി ഒത്തൊരുമിച്ചു ടെസിയെ കല്ലെറിഞ്ഞു കൊന്നു.

ഈ കഥ കേൾക്കുന്പോൾ ഇതെന്തു ഭ്രാന്തൻകഥ എന്നു നാം ചോദിച്ചേക്കാം. അതെ, ഇതൊരു ഭ്രാന്തൻകഥയാണ്. എന്തിനാണ് ഈ ഭ്രാന്തൻകഥ എഴുതിയത് എന്നു പലരും ഷേർളിയോടു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് എന്താണെന്നോ? സമൂഹത്തിൽ മനുഷ്യത്വരഹിതമായ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു. അവയിൽ പലതും പാരന്പര്യത്തിന്‍റെ പേരിൽ! ഈ വസ്തുതയിലേക്കു വിരൽചൂണ്ടുവാനാണത്രെ ഷേർളി ഈ കഥ എഴുതിയത്.

എന്തിനായിരുന്നു ഈ കഥയിലെ ഗ്രാമവാസികൾ എല്ലാ വർഷവും ഒരാളെ നറുക്കിട്ടെടുത്തു കല്ലെറിഞ്ഞു കൊന്നിരുന്നത്. അവർക്ക് അതെക്കുറിച്ച് അത്ര നിശ്ചയമുള്ളതായി കഥയിൽ സൂചനയില്ല. തങ്ങളുടെ പാരന്പര്യം അതായിരുന്നതുകൊണ്ട് അവർ അതു തുടർന്നു എന്നുമാത്രം!
മനുഷ്യത്വരഹിതമായ എന്തെല്ലാം കാര്യങ്ങൾ പരന്പരാഗതമായി നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു. ജാതിയുടെയും വർണത്തിന്‍റെയുമൊക്കെ പേരിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെക്കുറിച്ചു നാമാരും മറന്നിട്ടുണ്ടാവില്ലല്ലോ. അവയിൽ പലതിനും മാറ്റംവന്നെങ്കിലും ഇപ്പോഴും നമ്മുടെ പൊതുസമൂഹത്തിൽ അവയുടെ പ്രതിഫലനങ്ങൾ നാം കാണാറില്ലേ?
നിരൂപകരുടെ പഠനമനുസരിച്ചു ഷേർളി എഴുതിയ ഭ്രാന്തൻകഥയിൽ മുഴച്ചുനിൽക്കുന്ന ഒരു കാര്യം പൊതുജനത്തിന്‍റെ മനഃശാസ്ത്രമാണ്. പൊതുജനം ഒരുമിച്ചു കൂടുന്പോൾ ബുദ്ധിപൂർവം ചിന്തിക്കാതെ മനുഷ്യത്വരഹിതമായി പലപ്പോഴും പ്രവർത്തിച്ചുപോകുന്നു. അതിന്‍റെ ഒന്നാന്തരം ഉദാഹരണമാണത്രെ ഈ കഥയിലെ ഗ്രാമവാസികൾ.

പാരന്പര്യം എന്നതിലപ്പുറം എന്തിനാണ് എല്ലാ വർഷവും ഒരാളെ കല്ലെറിഞ്ഞു കൊല്ലുന്നതെന്നു ഗ്രാമവാസികൾക്ക് അറിയില്ലായിരുന്നു. അവർ ആരും അതെക്കുറിച്ച് അന്വേഷിച്ചുമില്ല. ടെസിയുടെ കുടുംബാംഗങ്ങൾപോലും അതിനു തുനിഞ്ഞില്ല. ദുഷിച്ച ഒരു പാരന്പര്യത്തിന് അത്രമാത്രം അടിപ്പെട്ടുപോയവരായിരുന്നു അവരും.

നാമാരും ഈ കഥയിലെ ഗ്രാമവാസികളെപ്പോലെയായിരിക്കില്ല. എന്നിരുന്നാലും മനുഷ്യത്വരഹിതമായ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടക്കുന്പോൾ അവ ചോദ്യംചെയ്യുവാനും തിരുത്തുവാനും നാമും വിമുഖരല്ലേ എന്നു സംശയിക്കണം. തെറ്റായ കാര്യങ്ങൾക്കു നേരേ വിരൽചൂണ്ടാനും അവ തിരുത്തുവാനും നമുക്കെത്രമാത്രം ധൈര്യം ഉണ്ട് എന്ന് നാം സ്വയം അന്വേഷിക്കുന്നതു നന്നായിരിക്കും. ഒരുപക്ഷേ, അപ്പോൾ നമ്മുടെ ജീവിതത്തിലെ തെറ്റായ കാര്യങ്ങൾ തിരുത്തുവാനെങ്കിലും നമുക്കു സാധിച്ചെന്നിരിക്കും.

ഷേർളിയുടെ ഭ്രാന്തൻകഥ അമേരിക്കൻ സമൂഹജീവിതത്തിലെ പല തെറ്റുകളിലേക്കും വിരൽചൂണ്ടി അവയെക്കുറിച്ചു ചിന്തിക്കുവാൻ ആളുകളെ പ്രേരിപ്പിച്ചു എന്നതു ചരിത്രസത്യം. ആ കഥ ഇപ്പോൾ നാം വായിക്കുന്പോൾ നമ്മുടെ സമൂഹത്തിലെ ദുഷിച്ച പാരന്പര്യങ്ങളെക്കുറിച്ചു ചിന്തിക്കുവാനും അവ മാറ്റംവരുത്തുവാനും നമ്മെ സഹായിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ