ഇന്ദിര: അലാഹാബാദ് മുതൽ ശക്തിസ്ഥൽ വരെ
നവംബർ 19, 1917: അലാഹാബാദിലെ കാഷ്മീർ പണ്ഡിറ്റ് കുടുംബത്തിൽ ജവഹർലാൽ നെഹ്റുവിന്‍റെയും കമല നെഹ്റുവിന്‍റെയും മകളായി ഇന്ദിര പ്രിയദർശിനി എന്ന ഇന്ദിരാ ഗാന്ധി ജനിച്ചു. അലാഹാബാദിലെ ആനന്ദ് ഭവൻ എന്ന കുടുംബവീട്ടിലായിരുന്നു ബാല്യകാലം.

1926: അമ്മയുടെ ചികിത്സയ്ക്കായി കുഞ്ഞ്ഇന്ദിരയും കുടുംബവും ജനീവയിലേക്കു താമസം മാറ്റി. ഇവിടത്തെ ഒരു സ്കൂളിലാണ് ഇന്ദിര തന്‍റെ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.
1927 ഡിസംബർ: ഇന്ത്യയിൽ മടങ്ങിയെത്തിയ ഇന്ദിര അലാഹാബാദിലെ സെന്‍റ് മേരീസ് കോണ്‍വന്‍റ് സ്കൂളിൽ ചേർന്നു.
1928: ജവഹർലാൽ നെഹ്റു വിവിധ വിഷയങ്ങളെക്കുറിച്ച് ഇന്ദിരയ്ക്ക് കത്തുകൾ എഴുതിത്തുടങ്ങി. ഇടയ്ക്ക് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ജയിലിൽ അടയ്ക്കപ്പെട്ടപ്പോഴും ഈ കത്തെഴുത്ത് തുടർന്നു. ഈ കത്തുകൾ പിന്നീട് അഛൻ മകൾക്കെഴുതിയ കത്തുകൾ എന്ന പേരിൽ പ്രശസ്തമായി.
1930: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാനരസേന എന്ന സംഘടന രൂപീകരിച്ചു.
1934: പൂനെയിലെ പീപ്പിൾസ് ഓണ്‍ സ്കൂളിൽ നിന്ന് മെട്രിക് വിദ്യാഭ്യാസം പൂർത്തിയാക്കി.
1934: ഉപരിപഠനത്തിനായി ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ചേർന്നു. ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് മഹാകവി രവീന്ദ്രനാഥ് ടാഗോർ ഇന്ദിരയ്ക്ക് പ്രിയദർശിനി എന്ന പേര് നൽകിയത്. അമ്മയുടെ അസുഖത്തെതുടർന്ന് ഇവിടത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇന്ദിരയ്ക്കായില്ല.
1936: കമല നെഹ്റു അന്തരിച്ചു.
1937: ചരിത്രപഠനത്തിനായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സോമർവിൽ കോളജിൽ ചേർന്നു. എന്നാൽ ഇവിടെയും പഠനം പൂർത്തിയാക്കാൻ ഇന്ദിരയ്ക്കായില്ല.
1941: ഇന്ത്യയിൽ തിരിച്ചെത്തി.
1942 മാർച്ച് 26: ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു
1944: രാജീവ് ഗാന്ധി ജനിച്ചു.
1946: സഞ്ജയ് ഗാന്ധി ജനിച്ചു.
1947: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ഇന്ദിരയുടെ പിതാവ് ജവഹർലാൽ നെഹ്റു തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതൽ അദ്ദേഹത്തിന്‍റെ സഹായിയായി ഇന്ദിര ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സജീവമായി.
1955: കോണ്‍ഗ്രസ് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി.
1959: നാഗ്പൂർ സമ്മേളനത്തിൽ ഇന്ദിര കോണ്‍ഗ്രസ് പാർട്ടി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
1964: ജവഹർലാൽ നെഹ്റു അന്തരിച്ചു. തുടർന്ന് രാജ്യസഭാംഗമായ ഇന്ദിര 1966വരെ ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായി സേവനമനുഷ്ഠിച്ചു.
1966 ജനുവരി 19: ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവായി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു.
1966 ജനുവരി 24: ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി.
1969: കോണ്‍ഗ്രസ് പാർട്ടി രണ്ടായി പിളർന്നെങ്കിലും ഇന്ദിര അധികാരം നിലനിർത്തി.
1969: ഇന്ത്യയിലെ 14 പ്രധാന ബാങ്കുകൾ ദേശസാത്കരിച്ചു.
1971: ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചു. ഈ വർഷം തന്നെ ഇന്ത്യ പാക്കിസ്ഥാനുമായുള്ള യുദ്ധം ജയിക്കുകയും ഇത് ബംഗ്ലാദേശിന്‍റെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ദുർഗാ ദേവി എന്നാണ് ഇന്ദിരയെ വിശേഷിപ്പിച്ചത്.
1971: രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.
1975 ജൂണ്‍ 12: 1971 ലെ ഇന്ദിരാ ഗാന്ധിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം അലാഹാബാദ് ഹൈക്കോടതി അസാധുവാക്കി. എന്നാൽ, പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ ഇന്ദിര തയാറായില്ല.
1975 ജൂണ്‍ 25: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ദിരാ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം ശക്തമായി. ഇതേത്തുടർന്ന് അന്നത്തെ പ്രസിഡന്‍റ് ഫക്രുദിൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1977: അടിയന്തരാവസ്ഥ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിര പരാജയപ്പെട്ടു. ജനതാ പാർട്ടി അംഗമായ രാജ് നാരായണനാണ് ഇന്ദിരയെ പരാജയപ്പെടുത്തിയത്.
1978 നവംബർ: കർണാടകയിലെ ചിക്കമഗലൂരു നിയോജകമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും ലോക്സഭയിലേക്ക്.
1978 ഡിസംബർ: അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷനേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തി എന്നിവ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജനതാ സർക്കാർ ഇന്ദിരാ ഗാന്ധിയെ അറസ്റ്റു ചെയ്തു. ഇത് രാജ്യത്ത് ഇവർക്ക് അനുകൂലമായ ഒരു സഹതാപ തരംഗം സൃഷ്ടിക്കാൻ കാരണമായി
1980 ജനുവരി: ഇന്ദിരയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിൽ.
1980 ജൂണ്‍ 23: സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
1984 ജൂണ്‍: പഞ്ചാബിലെ സുവർണക്ഷേത്രത്തിൽനിന്ന് ഖാലിസ്ഥാൻ വാദികളെ പുറത്താക്കുന്നതിന് ഇന്ത്യൻ സൈന്യത്തിന് നിർദേശം നൽകി. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്നാണ് ഈ ദൗത്യം അറിയപ്പെടുന്നത്.
1984 ഒക്ടോബർ 31: അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു. ഇന്ദിരാ ഗാന്ധിയെ സംസ്കരിച്ച സ്ഥലം ശക്തിസ്ഥൽ എന്ന് അറിയപ്പെടുന്നു.

റോസ് മേരി