Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുക
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ. രാത്രി ഒരു മണി സമയം. ടിക്കറ്റു പരിശോധകരെല്ലാം ഉറക്കത്തിലാണ്. പ്രധാന ടിക്കറ്റു പരിശോധകനായ പോഡ്റ്റ്യാഗിൻ പെട്ടെന്ന് ഉറക്കമുണർന്നു.
‘ഇനി ഞാൻ കുടിക്കില്ല’, പോഡ്റ്റ്യാഗിൻ തന്നോടു തന്നെ പറഞ്ഞു തുടങ്ങി. "ആർക്കും ഒന്നിനും എന്നെ പ്രലോഭിപ്പിക്കാനാവില്ല. ഞാൻ ഇനി ശരിക്കും ജോലി ചെയ്യും. ഞാൻ ശന്പളം വാങ്ങുന്ന ആളല്ലേ? അപ്പോൾപ്പിന്നെ ഞാൻ ജോലി ചെയ്യേണ്ടേ? ജോലി ചെയ്യാതെ ശന്പളം വാങ്ങുന്നതു ശരിയല്ലല്ലോ’ അലസനും കുടിയനുമാണ് പോഡ്റ്റ്യാഗിൻ . പക്ഷേ, ആ രാത്രിയിൽ ആ ഉദ്യോഗസ്ഥനിൽ വലിയൊരു മാറ്റം വന്നു. അയാൾ വേഗം മറ്റു ടിക്കറ്റു പരിശോധകരെ തട്ടിയുണർത്തി ജോലി തുടങ്ങി.
‘ടിക്കറ്റ് പ്ലീസ്!’ അയാൾ യാത്രക്കാരോടു ടിക്കറ്റു ചോദിച്ചു. എല്ലാവരും നല്ല ഉറക്കത്തിലാണ്. ചിലർ ഉറക്കമുണർന്നു ടിക്കറ്റു കാണിച്ചു. എന്നാൽ യാത്രക്കാരിലൊരാൾ സീറ്റിലിരുന്നു നല്ല ഉറക്കത്തിലാണ്. അപ്പോൾ ടിക്കറ്റ് കളക്ടർ വീണ്ടും പറഞ്ഞു:"ടിക്കറ്റ് പ്ലീസ്!’ "എന്തൊരു ശല്യം’, ഉറക്കമുണർന്ന യാത്രക്കാരൻ ക്ഷുഭിതനായി പറഞ്ഞു. സന്ധിവാതത്തിന്റെ വേദന സഹിക്കവയ്യാതെ ഒരു മരുന്നു കഴിച്ച് അല്പം മയങ്ങിയതേയുള്ളൂ. അപ്പോഴാണു ശല്യം ചെയ്യാൻ വന്നിരിക്കുന്നത്!’’.
‘നിങ്ങൾ എന്തിനാണു ബഹളം വയ്ക്കുന്നത്്? ഞാൻ ജോലി ചെയ്യാൻ നോക്കുന്പോൾ നിങ്ങൾ സഹകരിക്കുകയല്ലേ വേണ്ടത്്?’ ടിക്കറ്റ് ഉദ്യോഗസ്ഥൻ അയാളോടു ചോദിച്ചു.
പക്ഷേ യാത്രക്കാരൻ സഹകരിക്കുവാനുള്ള ലക്ഷണം കാണിച്ചില്ല. അപ്പോൾ അയാളെ അടുത്ത സ്റ്റേഷനിൽ ഇറക്കി വിടേണ്ടി വരുമെന്നു ടിക്കറ്റ് കളക്ടർ ശാന്തനായി പറഞ്ഞു.
ഇതുകേട്ട മറ്റു യാത്രക്കാർ പറഞ്ഞു: “വലിയ കഷ്ടം തന്നെ. സുഖമില്ലാത്ത ഒരാളെ വിശ്രമിക്കുവാൻ പോലും അനുവദിക്കാതിരിക്കുന്നതു വലിയ കഷ്ടമാണ്.”
ഉടനെ ടിക്കറ്റ് കളക്ടർ പറഞ്ഞു: ‘ശരി ഞാൻ ടിക്കറ്റു ചോദിക്കുന്നില്ല. എന്നാൽ ഞാൻ എന്റെ ജോലി ചെയ്യുവാൻ ശ്രമിക്കുകയാണ് എന്നതു നിങ്ങൾ മറക്കരുത്’ പക്ഷേ, അവർ ആ ഉദ്യോഗസ്ഥന്റെ വാക്കുകൾ ഗൗനിച്ചില്ല.
അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ടിക്കറ്റ് ഉദ്യോഗസ്ഥൻ സ്റ്റേഷൻ മാസ്റ്ററെ സഹായത്തിനു വിളിച്ചു. താൻ തന്റെ ജോലി ചെയ്യുവാൻ മാത്രമാണു ശ്രമിച്ചത് എന്നു യാത്രക്കാരനെ ബോധ്യപ്പെടുത്തുവാൻ വേണ്ടിയായിരുന്നു അത്.
ടിക്കറ്റ് കളക്ടർ സ്റ്റേഷൻ മാസ്റ്ററുമായി മുൻപു സൂചിപ്പിച്ച യാത്രക്കാരന്റെ അടുത്തെത്തി. അപ്പോഴും അയാൾ ഉറക്കത്തിലായിരുന്നു. അയാളെ വിളിച്ചുണർത്തിയപ്പോൾ അയാൾ വീണ്ടും പൊട്ടിത്തെറിച്ചു. യാത്രക്കാരും അയാളോടൊപ്പം കൂടി. വെറുതെ എന്തിനു രോഗിയായ ഒരാളെ ശല്യം ചെയ്യണമെന്നതായിരുന്നു അവരുടെ ചോദ്യം.
സ്റ്റേഷൻ മാസ്റ്ററും ടിക്കറ്റ് കളക്ടറും വേഗം അവിടെ നിന്നു സ്ഥലം വിട്ടു. ട്രെയിൻ പിന്നെയും മുന്നോട്ടു പോയി. അടുത്ത ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്പോൾ യാത്രക്കാരിൽ രണ്ടുപേരായ ഒരു എൻജിനിയറും ഒരു കേണലും ടിക്കറ്റ് കളക്ടറെ സമീപിച്ചു പറഞ്ഞു: ‘നിങ്ങൾ ആ യാത്രക്കാരനെ ശല്യപ്പെടുത്തിയതു ശരിയായില്ല. നിങ്ങൾ എത്രയും വേഗം അയാളോടു മാപ്പു പറയണം. അല്ലെങ്കിൽ ഞങ്ങൾ മേലധികാരികൾക്കു പരാതി നൽകും.’
ടിക്കറ്റ് കളക്ടർ മാപ്പുപറയാനായി യാത്രക്കാരന്റെ മുൻപിലെത്തി. അപ്പോഴും അയാൾ ഉറക്കത്തിലായിരുന്നു. അയാളെ വിളിച്ചുണർത്തിയപ്പോൾ വീണ്ടും അയാൾ ക്ഷുഭിതനായി പൊട്ടിത്തെറിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന മറ്റു യാത്രക്കാരൻ ടിക്കറ്റ് കളക്ടറെ ശാസിച്ചുകൊണ്ടു പറഞ്ഞു. ‘വേഗം ഇവിടെനിന്നു പോകൂ. അല്ലെങ്കിൽ നിങ്ങളുടെ ജോലിതന്നെ ഞങ്ങൾ തെറിപ്പിക്കും’!
ടിക്കറ്റു കളക്ടർ വേഗം അവിടെനിന്നു സ്ഥലം വിടുന്പോൾ തന്നോടുതന്നെ എന്നപോലെ പറഞ്ഞു: ‘ഓ! പൊതുജനം!’ അവരെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. ജോലി ചെയ്തില്ലെങ്കിൽ അവർ പരാതിപ്പെടും. ജോലി ചെയ്താൽ അവർ പരാതിപ്പെടും. ഇതിന് ഒരു പരിഹാരം മാത്രമേയുള്ളൂ - കുടിക്കുക!
ടിക്കറ്റ് കളക്ടർ വേഗം ഒരു മദ്യക്കുപ്പി വാങ്ങി അതു കാലിയാക്കി. അതോടെ ജോലിയും മറന്നു. കടമയും മറന്നു. ആത്മാർഥതയുടെ കാര്യവും മറന്നു.
‘ഓ! പൊതുജനം’ എന്ന പേരിൽ റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവ് (1860-1904) എഴുതിയ ഈ ചെറുകഥ വായിക്കുന്പോൾ നാം ചിരിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം അത്രഹാസ്യാത്മകമായ രീതിയിലാണു പൊതുജനത്തെ ഈ കഥയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
അലസനും കുടിയനുമായ ടിക്കറ്റ് കളക്ടർ കുടി നിർത്തുകയാണെന്ന് ഉഗ്രശപഥം ചെയ്തു ആത്മാർഥമായി ജോലി ചെയ്യുവാൻ തുടങ്ങിയപ്പോൾ എന്താണു സംഭവിച്ചത്്? അയാളുടെ ജോലി ചെയ്യുവാൻ പൊതുജനം അയാളെ അനുവദിച്ചോ?ജോലി ചെയ്യുവാൻ അയാളെ അനുവദിച്ചില്ലെന്നു മാത്രമല്ല അയാളുടെ ജോലി തെറിപ്പിക്കുമെന്നു കൂടി അവർ ഭീഷണിപ്പെടുത്തിയില്ലേ? അങ്ങനെയല്ലേ ജോലി ചെയ്യാതിരിക്കുവാനും വീണ്ടും കുടിക്കാവാനുമുള്ള പ്രലോഭനത്തിലേക്ക് അയാൾ വഴുതിവീണത്?
ഗവൺമെന്റിന്റെയും മറ്റും, ശന്പളം പറ്റി ജോലി ചെയ്യുന്നവർ അവർ വാങ്ങുന്ന ശന്പളത്തിനു തുല്യമായി ജോലി ചെയ്യാറില്ലെന്നു നാം പലപ്പോഴും പരാതി പറയാറില്ലേ? നമ്മുടെ ആ പരാതിയിൽ കഴന്പുണ്ടെന്നതുമാണു യാഥാർഥ്യം. എന്നാൽ ചിലപ്പോഴെങ്കിലും അവരുടെ ജോലി ചെയ്യുവാൻ നാം അവരെ അനുവദിക്കാറില്ലെന്നതു വാസ്തവമല്ലേ? അവർ ചെയ്യുന്ന ജോലി വഴി നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ നാം ഉടനെ മുറുമുറുക്കാൻ തുടങ്ങും. തന്റെ ജോലി ചെയ്യുവാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെ അപ്പോൾ നമ്മുടെ ശത്രുവായിട്ടായിരിക്കും നാം കാണുക. മുകളിൽ പറഞ്ഞിരിക്കുന്ന കഥയിൽ അതല്ലേ സംഭവിച്ചത്?.
കഥയിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ആ യാത്രക്കാരിൽ നല്ലൊരു പങ്കും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായിരുന്നു. അതു മറച്ചുവയ്ക്കുവാൻ വേണ്ടിയായിരുന്നു അവർ രോഗിയായ യാത്രക്കാരനെ അനുകൂലിച്ചു സംസാരിച്ചത്.
ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ അവരുടെ ജോലി വിശ്വസ്തതാപൂർവം ചെയ്യുവാനുള്ള കടമ എപ്പോഴുമുണ്ട്. എതു പ്രതികൂലസാഹചര്യത്തിലും അവർ അതു മറക്കുവാൻ പാടില്ല. എന്നാൽ, അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർക്കു ജോലി ചെയ്യുവാനുള്ള അനുകൂല സാഹചര്യം പൊതുജനങ്ങൾ സൃഷ്ടിക്കുക എന്നുള്ളത്. ചിലപ്പോഴെങ്കിലും പൊതുജനത്തിന്റെ നീരസം ഭയന്നല്ലേ ചില ഉദ്യോഗസ്ഥരെങ്കിലും അവരുടെ ജോലി ചെയ്യാത്തത്്? ചെക്കോവിന്റെ ചെറുകഥയിലെ ടിക്കറ്റ് കളക്ടർ ഈ യാഥാർഥ്യമാണു നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top