Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സകലതിൽനിന്നും പഠിക്കുക, നന്മയുള്ളവരാകുക
ദൈവം ദീർഘായുസ് നൽകി അനുഗ്രഹിച്ച ഒരാൾ. അദ്ദേഹത്തിന്റെ ജീവിതം ധാരാളം നന്മകൾകൊണ്ടു ധന്യമായിരുന്നു. ആരെയും അറിഞ്ഞു ദ്രോഹിച്ചിട്ടില്ല. എന്നുമാത്രമല്ല, സാധിക്കുന്നിടത്തോളം മറ്റുള്ളവരെ സഹായിക്കുവാൻ എന്നും ശ്രമിച്ചിട്ടുമുണ്ട്. മരണം കാത്തുകിടന്ന അദ്ദേഹത്തെ മാലാഖമാർ വന്നു സ്വർഗത്തിലേക്കു കൊണ്ടുപോയി.
സ്വർഗത്തിൽ ദൈവത്തെ നേരിട്ടു കണ്ടപ്പോൾ അദ്ദേഹം ഏറെ സന്തോഷവാനായി. പെട്ടെന്നു, ദീർഘനാളായി ഉത്തരം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചോദ്യം മനസിൽ ഓടിയെത്തി. ഉടനെ അദ്ദേഹം ദൈവത്തോടു ചോദിച്ചു: "മനുഷ്യരെല്ലാം അവിടുത്തെ മക്കളല്ലേ? അപ്പോൾ അവർ പരസ്പരം സഹോദരീസഹോദരന്മാരാണല്ലോ. അങ്ങനെയെങ്കിൽ അവർ എന്തിനാണു പലപ്പോഴും മോശമായി പരസ്പരം പെരുമാറുന്നത്?'
ഉടനെ ഒരു പുഞ്ചിരിയോടെ ദൈവം പറഞ്ഞു: "ജീവിതത്തിൽ പരസ്പരം ബന്ധപ്പെടുന്ന എല്ലാവർക്കും അന്യോന്യം പല കാര്യങ്ങളും പഠിപ്പിക്കുവാനുണ്ട്. അവ വഴിയാണ് എല്ലാവരും അവരുടെ ജീവിതത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ശരിക്കും മനസിലാക്കുന്നത്.' ദൈവം പറയുന്നതെന്തെന്നു മനസിലാകാതെ അദ്ദേഹം അങ്ങനെ പകച്ചുനിൽക്കുന്പോൾ ദൈവം തുടർന്നു:
"നിങ്ങൾ ഒരാളെ സ്നേഹിക്കുന്പോൾ നിങ്ങളുടെ സ്നേഹം തിരസ്കരിക്കപ്പെടുകയും നിങ്ങളുടെ ഹൃദയം തകർക്കപ്പെടുകയുമാണെന്നു കരുതുക. അത് എന്താണു നിങ്ങളെ പഠിപ്പിക്കുന്നത്? നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും നിങ്ങളെ തിരിച്ചു സ്നേഹിക്കുകയില്ല എന്ന യാഥാർഥ്യം. എന്നാൽ അതുകൊണ്ടു നിങ്ങൾ സ്നേഹിക്കാതിരിക്കണോ? ഒരിക്കലും അങ്ങനെ ചെയ്തുകൂടാ. നിങ്ങൾ സ്നേഹിക്കുന്നവരിൽ ഒരാളെങ്കിലും നിങ്ങളെ തിരിച്ചു സ്നേഹിക്കാതിരിക്കില്ല. അപ്പോൾ അതുവഴി ഉണ്ടാകുന്ന സന്തോഷം മറ്റെല്ലാ ദുഃഖങ്ങളും അകറ്റില്ലേ?'
"ഒരാൾ നിങ്ങളുടെ എന്തെങ്കിലും സാധനം മോഷ്ടിക്കുകയാണെന്നു കരുതുക. നിങ്ങൾക്ക് ഒരു സാധനവും ശാശ്വതമായി സൂക്ഷിക്കുവാൻ സാധിക്കുകയില്ല എന്നല്ലേ അതു പഠിപ്പിക്കുന്നത്? അതു മാത്രമോ? നിങ്ങൾക്കുള്ളവയെക്കുറിച്ചു നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന് അത് ഓർമിപ്പിക്കുന്നില്ലേ? നിങ്ങൾക്കുള്ളവ എന്തും ഏതു നിമിഷവും നഷ്ടപ്പെടാം. അതിൽ നിങ്ങളുടെ സന്പത്ത് എന്ന പോലെ നിങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടാം. അങ്ങനെയെങ്കിൽ നിങ്ങൾക്കുള്ളവയെക്കുറിച്ചു നന്ദിയുള്ളവരായിരിക്കുവാനും നിങ്ങൾക്കുള്ളവയുടെ നന്മ മനസിലാക്കുവാനും മോഷണം എന്നതു നിങ്ങളെ പഠിപ്പിക്കുന്നില്ലേ?'
"ഒരാൾ നിങ്ങൾക്കു ദേഹോപദ്രവം വരുത്തുകയാണെന്നു കരുതുക. അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുമൊക്കെ നിങ്ങളുടെ ജീവൻതന്നെ ഏതു നിമിഷവും അപകടത്തിലാകാം എന്നു നിങ്ങളെ പഠിപ്പിക്കുന്നില്ലേ? അതുപോലെതന്നെ, ആരോഗ്യം പരിപാലിക്കുന്ന കാര്യത്തിൽ ശ്രദ്ധയുണ്ടാകണമെന്ന് അത് ഓർമിപ്പിക്കുന്നില്ലേ?'
"ഒരാൾ നിങ്ങളെ കളിയാക്കുകയാണെന്നു കരുതുക. അപ്പോൾ ഒരു കാര്യം വിവിധ ആളുകൾ എങ്ങനെയാണു വിവിധ രീതികളിൽ കാണുന്നതെന്ന് അത് ഓർമിപ്പിക്കുന്നില്ലേ? അതുപോലെ, നിങ്ങളുടെ വാക്കുകളുടെ മൂർച്ചയും തന്മൂലം വാക്കുകളുടെ നിയന്ത്രണവും അതു നിങ്ങളെ പഠിപ്പിക്കുന്നില്ലേ?' "ഒരാൾ നിങ്ങളോടു കള്ളം പറയുകയാണെന്നു കരുതുക. അപ്പോൾ എപ്പോഴും സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അതു നിങ്ങളെ അനുസ്മരിപ്പിക്കുന്നില്ലേ?'
"ഒരാൾ നിങ്ങളെ കബളിപ്പിച്ചു പണം സന്പാദിക്കുകയാണെന്നു കരുതുക. അപ്പോൾ എല്ലാ തിന്മയുടെയും നാരായ വേര് അത്യാഗ്രഹം ആണെന്നും അത് എപ്പോഴും ഉപേക്ഷിക്കണമെന്നും ആ സംഭവം നിങ്ങളെ പഠിപ്പിക്കുന്നില്ലേ?' "ഒരാൾ മാരകമായ പാപത്തിൽ വീഴാനിടയായി എന്നു കരുതുക. അപ്പോൾ, പ്രലോഭനത്തിൽ വീഴാതിരിക്കാനായി ശക്തിയായി പോരാടേണ്ടിയിരിക്കുന്നു എന്ന് അതു നിങ്ങളെ ഓർമിപ്പിക്കുന്നില്ലേ? അതു മാത്രമോ? പാപത്തിൽ വീഴാനിടയായാൽ ആത്മാർഥമായി പശ്ചാത്തപിക്കണമെന്നും അതു നിങ്ങളെ അനുസ്മരിപ്പിക്കുന്നില്ലേ?'
"ഇനി നിങ്ങൾ ചെയ്യുന്ന നന്മപ്രവൃത്തികളുടെ കാര്യമെടുക്കാം. നിങ്ങൾ സ്നേഹിക്കുന്പോഴും മറ്റുള്ളവരോടു കരുണ കാണിക്കുന്പോഴും അവരുടെ കുറ്റങ്ങൾ ക്ഷമിക്കുന്പോഴും അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്പോഴും എന്തുമാത്രം അദ്ഭുതകരമായ കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അവരുടെ ജീവിതത്തിലെ പല തി·കളെയും മറികടക്കാനും അവരുടെ ദുഃഖങ്ങൾ സന്തോഷങ്ങളായി മാറ്റാനും നിങ്ങളുടെ നന്മപ്രവൃത്തികൾ കാരണമാക്കുന്നില്ലേ?' "കാര്യങ്ങൾ അങ്ങനെയാണെങ്കിൽ അവ നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്? നിങ്ങൾ മനസ് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് എപ്പോഴും നന്മചെയ്യാൻ സാധിക്കുമെന്നും അതുപോലെ തിന്മ ഉപേക്ഷിക്കാൻ സാധിക്കുമെന്നുമല്ലെയോ? അതായത്, നിങ്ങളെയും മറ്റുള്ളവരുടെയും ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനു നിങ്ങൾക്കു സാധിക്കും എന്നല്ലേ അതിന്റെ അർഥം?' എഴുതിയ ആളിന്റെ പേരില്ലാതെ ഇന്റർനെറ്റിൽ കാണാനിടയായ പ്രചോദനാത്മകമായ ഒരു കഥയുടെ ചില പ്രധാന ഭാഗങ്ങളാണു മുകളിൽ കൊടുത്തിരിക്കുന്നത്. കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നാം പഠിക്കേണ്ടതും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒട്ടേറെ ഗുണപാഠങ്ങൾ അടങ്ങിയിരിപ്പുണ്ട്. അവ മനസിലാക്കുവാനും പ്രാവർത്തികമാക്കുവാനും നാം മനസായാൽ നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നതാണു വസ്തുത.
നാം എല്ലാവരും മറ്റുള്ളവരുടെ ജീവിതത്തെ ഓരോരോ രീതിയിൽ സ്വാധീനിക്കാറുണ്ട്. നമ്മുടെ ഈ സ്വാധീനം ക്രിയാത്മകമായ രീതിയിലാണോ അതോ നിഷേധാത്മകമായ രീതിയിലാണോ? നമ്മുടെ സാന്നിധ്യം മറ്റുള്ളവരുടെ ജീവിതത്തെ സന്പന്നമാക്കുകയാണോ അതോ അവരെ തളർത്തുകയാണോ ചെയ്യുന്നത്? നമ്മുടെ സാന്നിധ്യംകൊണ്ടു മറ്റുള്ളവരുടെ ജീവിതം സന്തോഷപൂർണമാക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ നമ്മുടെ പാത ശരിയായ പാതതന്നെയാണ്. എന്നാൽ നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്കു ശാപമായി മാറുന്ന രീതിയിലാണെങ്കിൽ നമ്മുടെ പാത തെറ്റായതുതന്നെ എന്നതിൽ സംശയം വേണ്ട.
നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ നന്മയുടെ ബാലൻസ് വർധിപ്പിക്കുന്നതിന് എപ്പോഴും നമുക്കു ശ്രമിക്കാം. അപ്പോൾ തിന്മയുടെ സാന്നിധ്യം താനേ ഇല്ലാതാവും. കുറഞ്ഞപക്ഷം അതു ചുരുങ്ങുകയെങ്കിലും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ് 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ് കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
Latest News
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില് ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
Latest News
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില് ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top