ഏതു ദുഃഖകാലത്തുമുണ്ട് സന്തോഷത്തിനുള്ള വക
എലനോർ പോർട്ടർ (1868-1920) എന്ന എഴുത്തുകാരിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച അതിമനോഹരമായ ഒരു നോവലാണ് ‘പോളിയാന’. 1913-ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ഈ നോവൽ പെട്ടെന്നു ബെസ്റ്റ് സെല്ലറായി മാറി. ഈ നോവവിന്‍റെ തുടർച്ച എന്നവണ്ണം ‘പോളിയാന ഗ്രോസ് അപ്’ എന്ന പേരിൽ മറ്റൊരു നോവൽ 1915-ൽ പുറത്തിറങ്ങി.

എലനോറിന്‍റെ മരണാനന്തരം പോളിയാനയെ പ്രധാനകഥാപാത്രമാക്കിക്കൊണ്ടു വിവിധ എഴുത്തുകാർ ഒരു ഡസനിലേറെ നോവലുകൾ പുറത്തിറക്കി. പോളിയാനയുടെ കഥ സംഗീതനൃത്തനാടകമായും സിനിമയായും പലതവണ പിന്നീട് ആവിഷ്കരിക്കപ്പെട്ടു. അവയിൽ പ്രസിദ്ധമായത് 1960-ൽ ഡിസ്നി നിർമിച്ച പോളിയാന എന്ന സിനിമയായിരുന്നു. ഹെയ്‌ലി മിൽസ് എന്ന ബാലനടിക്ക് ഒരു സ്പെഷൽ ഓസ്കർ അവാർഡ് ഈ ചിത്രം നേടിക്കൊടുത്തു.

ഇനി പോളിയാനയുടെ കഥയിലേക്കു കടക്കാം. മാതാപിതാക്കൾ നഷ്‌ടപ്പെട്ട പോളിയാന എന്ന പെൺകുട്ടി തന്‍റെ അമ്മയുടെ സഹോദരിയായ പോളി ആന്‍റണിയുടെ വീട്ടിൽ താമസിക്കുവാനെത്തുന്നതോടുകൂടിയാണു കഥ ആരംഭിക്കുന്നത്. പോളി താമസിക്കുന്ന കൊച്ചുപട്ടണത്തിലെ ഏറ്റവും സന്പന്നയായ സ്ത്രീയാണു പോളി. കുടുംബസ്വത്തായി ലഭിച്ച സന്പത്തുമൂലം തന്‍റെ കൊച്ചുപട്ടണത്തിലെ ആളുകളെ മുഴുവൻ സ്വന്തം വരുതിക്കുള്ളിൽ നിർത്തുവാൻ വിജയിച്ച സ്ത്രീയാണു പോളി.

പതിനൊന്നുവയസുള്ള പോളിയാന തന്‍റെ മണിമന്ദിരത്തിൽ താമസിക്കുവാൻ വരുന്നതു പോളിക്ക് അശേഷം ഇഷ്‌ടമില്ലായിരുന്നു. അതിന്‍റെ പ്രധാന കാരണം പോളിയുടെ സഹോദരി ഒരു പാവപ്പെട്ട മിഷണറിയെ വിവാഹം കഴിച്ചു എന്നതായിരുന്നു. ആ വിവാഹത്തിൽനിന്നു ജനിച്ച പോളിയാനയെ മറ്റുമാർഗമില്ലാതിരുന്നതുകൊണ്ടാണു പോളി കൊട്ടാരതുല്യമായ തന്‍റെ ഭവനത്തിലേക്കു സ്വീകരിച്ചത്.

പോളിയാന അവിടെ എത്തിയപ്പോൾ അവൾക്കുതാസിക്കുവാൻ നല്ല മുറികളൊന്നും നൽകിയില്ല. അതിനുപകരം സൗകര്യങ്ങൾ പരിമിതമായി മാത്രം ഉണ്ടായിരുന്ന തട്ടുംപുറത്തെ മുറിയാണ് അവൾക്കു ലഭിച്ചത്. ആ കൊട്ടാരത്തിൽ ധാരാളം മുറികൾ ഉണ്ടായിരുന്നിട്ടും അവയിലൊന്നു നൽകാതിരുന്നതിനെക്കുറിച്ച് അവൾ പരിഭവിച്ചുവോ, ഒരിക്കലുമില്ല. അതിനുപകരം ആ മുറിയിലെ ജനാലയിൽകൂടി പുറം ലോകം കാണുവാൻ സാധിക്കുമല്ലോ എന്നോർത്ത് അവൾ സന്തോഷിക്കുകയാണു ചെയ്തത്.

പോളിയാന അത്താഴത്തിനെത്തുവാൻ വൈകിയപ്പോൾ ശിക്ഷയായി പാലും ബ്രെഡും മാത്രം കഴിക്കുവാനാണു പോളി ആ ബാലികയെ അനുവദിച്ചത്. അതും വേലക്കാരിയായ നാൻസിയോടൊപ്പം പോയി ഇരുന്നു കഴിക്കുവാനാണ് അവളുടെ ആന്‍റി ആജ്ഞാപിച്ചത്.
പക്ഷേ, അപ്പോഴും പോളിയാന പതറിയില്ല. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട വേലക്കാരിയായ നാൻസിയോടൊപ്പം ആയിരിക്കുവാൻ ലഭിച്ച സുവർണാവസരമായിട്ടാണു പോളി അതിനെ കണ്ടത്. പോളിയാനയുടെ ഈ നല്ല മനോഭാവത്തെക്കുറിച്ചു നാൻസി ചോദിച്ചപ്പോൾ പോളിയാന തന്‍റെ ജീവിതത്തിൽനിന്ന് ഒരു അനുഭവം പങ്കുവച്ചു.

ോപോളിയാന തന്‍റെ പിതാവിനോടൊപ്പം മിഷനിലായിരുന്നപ്പോൾ അവൾക്കു പാവക്കുട്ടിയെ അയച്ചുകൊടുക്കണമെന്നു തന്‍റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ, സമ്മാനപാക്കറ്റിൽ ഉണ്ടായിരുന്നത് പാവക്കുട്ടിയായിരുന്നില്ല. അതിനുപകരം ഉണ്ടായിരുന്നതു മുടന്തന്മാർക്കു നടക്കുവാൻ സഹായിക്കുന്ന ക്രച്ചസ് ആയിരുന്നു.

അതുകണ്ടപ്പോൾ പോളിയാനയുടെ കണ്ണുനിറഞ്ഞു. അപ്പോൾ അവളുടെ പിതാവ് ‘ദ ഗ്ലാസ് ഗെയിം’ എന്ന പേരിൽ ഒരു പുതിയ കളി പഠിപ്പിച്ചു. എത്ര ദുഃഖകരമായ സാഹചര്യത്തിലും സന്തോഷിക്കുവാൻ എന്തെങ്കിലും കാണും. അതു കണ്ടെത്തി സന്തോഷിക്കുന്നതിലാണ് ഈ കളി അടങ്ങിയിരിക്കുന്നത്. പോളിയാനയ്ക്ക് ക്രച്ചസ് ലഭിച്ചപ്പോൾ തനിക്കു മുടന്തില്ലാത്തതിനെക്കുറിച്ചു സന്തോഷിക്കുവാനാണ് അവളുടെ പിതാവ് അവളെ പഠിപ്പിച്ചത്.

പോളിയാനയുടെ മാതാവ് മുൻപേ മരണമടഞ്ഞിരുന്നു. അതിനുശേഷം അവൾക്കു പിതാവിനെയും നഷ്‌ടപ്പെട്ടു. എങ്കിലും തന്‍റെ പിതാവ് പഠിപ്പിച്ചതുപോലെ ജീവിതത്തിൽ സന്തോഷിക്കുവാനുള്ള കാരണങ്ങൾ ശ്രദ്ധാപൂർവം കണ്ടെത്തി ശുഭാപ്തിവിശ്വാസത്തോടുകൂടി അവൾ മുന്നോട്ടുപോവുകയാണു ചെയ്തത്.

പോളിയാന തന്‍റെ ആന്‍റിയുടെ ഭവനത്തിലെത്തിയതിനുശേഷം ആ ഭവനത്തിലെ ജോലിക്കാരായ നിരവധി അംഗങ്ങളെ മാത്രമല്ല, അവൾ താമസിച്ച കൊച്ചുപട്ടണത്തിലെ മുഴുവൻ ആളുകളെയും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതിനുള്ള മാർഗം അവൾ കാണിച്ചുകൊടുത്തു. തന്മൂലം ആ പട്ടണത്തിലെ സകല ആളുകളുടെയും കണ്ണിലുണ്ണിയായി മാറുന്നതോടെയാണു കഥ അവസാനിക്കുന്നത്.

നമ്മുടെ ജീവിതത്തിൽ ഒരു ദുഃഖമുണ്ടായാൽ മതി പലപ്പോഴും നാം തീർത്തും നിരാശരാവാൻ. അതിന്‍റെ കാരണം നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ കാണുവാൻ നാം മറന്നുപോകുന്നു എന്നുള്ളതാണ്. എന്നാൽ, പോളിയാനയുടെ ‘ഗ്ലാസ് ഗെയിം’ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, ദുഃഖസാന്ദ്രമായ നമ്മുടെ ജീവിതത്തിലും നമുക്കു സന്തോഷിക്കുവാൻ ഏറെ വകയുണ്ട്. അതുവിസ്മരിക്കാതെ നന്ദിയുള്ള ഹൃദയത്തോടെ മുന്നോട്ടുപോകുവാൻ നമുക്കു സാധിച്ചാൽ നമ്മുടെ ജീവിതം ഏറെ മെച്ചപ്പെടും. എന്നുമാത്രമല്ല, ഏറെ ദുഃഖകരമായ സാഹചര്യത്തിലും നമ്മുടെ ഹൃദയസമാധാനം നമുക്കു നഷ്‌ടപ്പെടുകയുമില്ല.

അപ്പോൾ പ്രധാനപ്പെട്ട കാര്യം ദുഃഖങ്ങൾക്കിടയിലും നാം അനുഭവിക്കുന്ന നന്മകളെക്കുറിച്ച് അവബോധമുള്ളവരായിരിക്കുക എന്നതാണ്. എന്നുമാത്രമല്ല, അവയെക്കുറിച്ചു നാം യഥാർഥത്തിൽ സന്തോഷിക്കുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുവാൻ നമുക്കു സാധിച്ചാൽ ലോകത്തിൽ ഒരു ശക്തിക്കും നമ്മുടെ ആത്മസന്തോഷം തല്ലിക്കെടുത്തുവാൻ സാധിക്കുകയില്ലെന്നതാണു വസ്തുത. അതു നമുക്കു മറക്കാതിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ