Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
നവമാധ്യമ വിചാരണ അതിരുവിടുന്പോൾ
Wednesday, May 22, 2019 12:19 AM IST
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വലിയ സാമൂഹ്യപ്രശ്നമായിത്തീർന്നിരിക്കുകയാണ്. പുറമേനിന്നു നിയന്ത്രിക്കാൻ നിലവിൽ കാര്യമായ സംവിധാനമില്ലാത്തതും ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും ഇരയാക്കാൻ കഴിയുമെന്നതും സമൂഹമാധ്യമങ്ങളെ ചിലപ്പോഴെങ്കിലും വലിയ അപകടകാരികളാക്കുന്നു. മനഃപൂർവമുള്ളതും അല്ലാത്തതുമായ അവഹേളനങ്ങൾ ഇവയുടെ മുഖമുദ്രയായിരിക്കയാണ്. നിർദോഷമെന്നു കരുതുന്ന ചില ആക്ഷേപഹാസ്യ പ്രയോഗങ്ങൾപോലും പലർക്കും നെഞ്ചുകീറുന്ന വേദനയായിത്തീരുന്നുണ്ടെന്ന് ആക്ഷേപകർ തിരിച്ചറിയുന്നില്ലായിരിക്കാം.
വ്യക്തിത്വഹത്യയും സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റങ്ങളും ഒരു മാധ്യമത്തിലും അനുവദനീയമല്ല. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ പലപ്പോഴും വില്ലന്മാരായിത്തീരുന്നു. മുന്‍പ് നിർദോഷഫലിതങ്ങളെന്ന നിലയിൽ ആളുകൾ ആസ്വദിച്ചിരുന്നവയാണവ. എന്നാൽ ഇപ്പോൾ അവയിൽ ചിലതു സംഹാരശക്തിയുള്ള ബോംബുകളാണ്. അങ്ങേയറ്റം ഭയപ്പെടേണ്ടവ.
ചിലരുടെ ജീവിതംപോലും തകർക്കാൻ പാകത്തിലുള്ള ട്രോളുകളും നവമാധ്യമ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുന്നു. ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങളെ മുൻ ലോകസുന്ദരിയും പ്രമുഖ സിനിമാതാരവും കുടുംബിനിയുമായ ഐശ്വര്യാ റായ് ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ബോളിവുഡ് താരം വിവേക് ഒബ്റോയ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഷെയർ ചെയ്ത ട്രോൾ വലിയ വിമർശനങ്ങൾക്കിടയാക്കി. സമൂഹമാധ്യമങ്ങളിൽ ഈ ട്രോൾ പ്രചരിച്ചപ്പോൾത്തന്നെ അതു സ്ത്രീവിരുദ്ധമാണെന്ന പരാതി ഉയർന്നിരുന്നു. ഐശ്വര്യാറായിയുടെ വിവാഹപൂർവ സൗഹൃദങ്ങളെ അനുസ്മരിപ്പിക്കുന്നതിനോടൊപ്പം അതിനോട് അവരുടെ ഇപ്പോഴത്തെ കുടുംബജീവിതത്തെ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ട്രോൾ തീർച്ചയായും ഐശ്വര്യയുടെ സ്വകാര്യതയിലേക്കും കുടുംബജീവിതത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്ന കാര്യത്തിൽ സംശയമില്ല. ഐശ്വര്യ ഒരു കൊച്ചുകുട്ടിയുടെ അമ്മയാണെന്ന കാര്യമെങ്കിലും ട്രോൾ ഇട്ടവർ ഓർമിക്കേണ്ടിയിരുന്നു. ട്രോൾ പങ്കുവച്ച വിവേക് ഒബ്റോയിക്കും ആ വിവേകം ഉണ്ടായില്ല. മാന്യതയുള്ളവരിൽനിന്ന് ആരും ഇത്തരം പ്രവൃത്തികൾ പ്രതീക്ഷിക്കുന്നില്ല.
ഒബ്റോയിയുടെ ട്രോളിലെ കഥാപാത്രങ്ങൾ വളരെയേറെ താരമൂല്യം ഉള്ളവരായതുകൊണ്ട് ട്രോളിനെക്കുറിച്ചു പൊതുസമൂഹം ചർച്ച ചെയ്തു. ട്രോളർമാർക്കെതിരേ പ്രതിഷേധമിരന്പി. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ഒബ്റോയിക്കു നോട്ടീസയച്ചു. ഊർമിള മണ്ഡോദ്കർ, സോനം കപൂർ, ജ്വാല ഗുട്ട തുടങ്ങിയ പ്രമുഖർ ഈ റീട്വീറ്റിനെ നിശിതമായി വിമർശിച്ചു. എന്നാൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഒബ്റോയി. പ്രതിഷേധം ശക്തമായതോടെ മാപ്പു പറഞ്ഞ നടൻ റീട്വീറ്റ് പിൻവലിച്ചു. എന്നാൽ, ഇതിലും നികൃഷ്ടമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വലിച്ചുകീറപ്പെട്ട നിരവധി പേരുണ്ട്. അവരൊന്നും പ്രമുഖരോ പ്രശസ്തരോ ആയിരിക്കില്ല. പക്ഷേ അവർക്കുമുണ്ട് അഭിമാനവും വ്യക്തിത്വവുമൊക്കെ. സമൂഹമാധ്യമങ്ങളിൽ കടിച്ചുകീറപ്പെട്ട ഈ മനുഷ്യർക്കു പരാതിപ്പെടാൻപോലും ഇടമില്ല. ആക്ഷേപവും നിന്ദനവും സഹിച്ച് അവർ ജീവിക്കുന്നു. അവരുടെ ഹൃദയവേദന മനസിലാകണമെങ്കിൽ നാമും അവരുടെ സാഹചര്യത്തിലൂടെ കടന്നുപോകണം.
വാർത്താമാധ്യമങ്ങളെപ്പോലെതന്നെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കപ്പെടേണ്ടവയാണു സമൂഹമാധ്യമങ്ങൾ. എന്നാൽ, വാർത്താമാധ്യമങ്ങൾക്കുള്ളതുപോലെ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മറ്റുള്ളവരെ അധിക്ഷേപിക്കാനും സ്വയം മഹത്ത്വവത്കരിക്കാനുമായി ചിലർ സമൂഹമാധ്യമങ്ങളെ സ്ഥിരമായി ഉപയോഗിക്കുന്നു. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ആധുനിക യുഗത്തിന്റെ ചടുലതയ്ക്ക് ആക്കം കൂട്ടുന്നുണ്ടെങ്കിലും അത് അപകടകരമായ ദിശയിലേക്കു പോകാതിരിക്കാൻ ഏറെ ജാഗ്രത ആവശ്യമാണ്.
ചില രാജ്യങ്ങളിൽ ഇന്റർനെറ്റിനും സമൂഹമാധ്യമങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ അവയ്ക്കു കർശനമായ നിയന്ത്രണവും ചില മേഖലകളിൽ വിലക്കുമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് വിലക്കുകൾ വ്യാപകമായി നടപ്പാക്കിയാൽ അതു വലിയ പ്രതിഷേധത്തിനിടയാക്കും. നിയന്ത്രണത്തെക്കാളേറെ വിവേകപൂർവമായ ഉപയോഗമാണു സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ ഉണ്ടാകേണ്ടത്. വിവേകരഹിതമായും ദുഷ്ടലാക്കോടെയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേ കർശനമായ നടപടി ഉണ്ടാവുകയും വേണം. ഇവിടെ സൈബർ നിയമങ്ങളൊക്കെയുണ്ടെങ്കിലും അവയുടെ പ്രയോഗം ഇപ്പോഴും കാര്യക്ഷമമല്ല.
കേരളം പ്രളയക്കെടുതിയിൽ ആണ്ടുപോയ നാളുകളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും സമൂഹമാധ്യമങ്ങൾ ഏറെ പ്രയോജനകരമായിരുന്നു.എന്നാൽ അവിടെപ്പോലും തെറ്റായ സന്ദേശങ്ങൾ നൽകി ദുരിതാശ്വാസപ്രവർത്തകരെയും മറ്റും വഴിതെറ്റിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തു സ്ഥാനാർഥികളുടെ പ്രചാരണത്തിനു സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
നവമാധ്യമ പ്ലാറ്റ്ഫോമുകളും ചില നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കിവരുകയാണ്. ആർക്കും ആരെയും ഗ്രൂപ്പുകളിൽ ചേർക്കാമെന്ന സ്ഥിതി അവസാനിപ്പിക്കുകയാണു വാട്സ്ആപ്. ഗ്രൂപ്പുകളിൽ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഓരോരുത്തർക്കും അവസരം നൽകുന്ന സംവിധാനമാണു കന്പനി അവതരിപ്പിക്കുന്നത്. അംഗങ്ങളുടെ സ്വകാര്യതാസംരക്ഷണത്തിന്റെ ഭാഗമായാണീ സംവിധാനം. സെറ്റിംഗ്സ് മെന്യുവിലുള്ള മൂന്ന് ഓപ്ഷനുകളിൽ "നോബഡി' എന്ന ഓപ്ഷനാണ് യൂസർ തെരഞ്ഞെടുക്കുന്നതെങ്കിൽ ഉപയോക്താവിന്റെ അനുമതിയില്ലാതെ ആർക്കും അയാളെ ഗ്രൂപ്പുകളിൽ ചേർക്കാനാവില്ല. എന്നാൽ ഗ്രൂപ്പിൽ ചേർക്കാൻ ആഗ്രഹിക്കുന്നയാൾക്ക് യൂസറിന്റെ അനുമതി തേടി ഇൻവിറ്റേഷൻ ഇടാനാവും. മൂന്നു ദിവസമാണിതിന്റെ കാലാവധി.
നാല്പതു കോടി ഇന്റർനെറ്റ് ഉപയോക്താക്കളും ഇരുപതു കോടി സജീവ സമൂഹമാധ്യമ ഉപയോക്താക്കളുമുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേക്കു കുതിക്കുകയാണ്. 4 ജി കൂടി എത്തിയതോടെ മൊബൈൽ ഉപയോഗത്തിന്റെ തോത് ഗണ്യമായി വർധിച്ചു. ഇതിന്റെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ പഠനവിധേയമാക്കണം. കൂടുതൽ പ്രയോജനപ്രദമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാനും കഴിയണം. അതിനേക്കാൾ പ്രധാനമാണ്, ഏകപക്ഷീയമായി വിചാരണ നടത്താനും വിധി പ്രസ്താവിക്കാനുമുള്ള ഇടമായി മാറാൻ സമൂഹമാധ്യമങ്ങളെ അനുവദിക്കരുത് എന്നത്. വ്യക്തിത്വഹത്യയ്ക്കും അപവാദപ്രചാരണത്തിനും വ്യാജവാർത്ത പരത്തലിനും അവ ഉപയോഗിക്കപ്പെട്ടുകൂടാ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
Latest News
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
Latest News
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top