Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
സിപിഎമ്മും പൊളിച്ചെഴുത്തും
Monday, March 7, 2022 1:36 AM IST
പാർട്ടിയണികളുടെയും വർഗബഹുജന സംഘടനകളുടെയും മാത്രമല്ല, കേരളത്തിലെ സാധാരണക്കാരുടെയും മധ്യവർഗങ്ങളുടെയും പിന്തുണ ആർജിച്ചാൽ മാത്രമേ ഇടതുമുന്നണി സർക്കാരിനു ഭരണത്തുടർച്ച നിലനിർത്തിക്കൊണ്ടുപോകാനാകൂ. അതിനനുസരിച്ചുള്ള നയംമാറ്റമാണു സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖയിലുള്ളത്.
പ്രത്യയശാസ്ത്രസംബന്ധമായ ചില വിഷയങ്ങളിൽ നയംമാറ്റത്തിനും നേതൃതലത്തിൽ തലമുറമാറ്റത്തിനും തുടക്കമിടുന്ന തീരുമാനങ്ങളാണു കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. ഗുരുതരമായ രോഗവും കുടുംബാംഗങ്ങളുടെ പേരിൽ വിവാദങ്ങളും ഉണ്ടായപ്പോഴും സമചിത്തതയോടെ അതിനെയെല്ലാം അഭിമുഖീകരിച്ച കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പൊളിച്ചെഴുത്തുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ട മുഴുവൻപേരും ഈ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ടു. കേരളത്തിലെ സിപിഎമ്മിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു എന്നതിന്റെ മറ്റൊരു സാക്ഷ്യപത്രംകൂടിയായി ഇതിനെ വിലയിരുത്താവുന്നതാണ്.
ഒന്നാം പിണറായി മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയശേഷം ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മുതിർന്ന മന്ത്രിമാരടക്കം പല പ്രമുഖരെയും മത്സരരംഗത്തുനിന്നു സിപിഎം മാറ്റിനിർത്തിയിരുന്നു. രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ പുതുമുഖങ്ങളായിരുന്നു സിപിഎം മന്ത്രിമാരിൽ ഭൂരിഭാഗവും. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർട്ടി പുനഃസംഘടനയിലും കാണുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മൂന്നു വനിതകൾ ഉൾപ്പെടെ 16 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എട്ടുപേരാണു പുതുമുഖങ്ങൾ. മുൻമന്ത്രി ജി. സുധാകരനെപ്പോലെ ജനകീയനായ ഒരു നേതാവിനെ 75 വയസ് പിന്നിട്ടു എന്ന കാരണത്താൽ ക്ഷണിതാവാക്കുകപോലും ചെയ്യാതെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. അതേസമയം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും ഇപ്പോൾ ഒഴിവാക്കപ്പെട്ട വൈക്കം വിശ്വൻ, പി. കരുണാകരൻ, കെ.ജെ. തോമസ്, എം.എം. മണി, ആനത്തലവട്ടം ആനന്ദൻ എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. ചിലരെ നേതൃത്വതലങ്ങളിൽനിന്ന് ഒഴിവാക്കിയതിനു കാരണം പ്രായം മാത്രമല്ലെന്ന വിമർശനങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണിതൊക്കെ. പ്രഗദ്ഭരായ പലരും വഴിമാറിയാലേ അത്ര തലയെടുപ്പില്ലാത്ത പലർക്കും അവിടങ്ങളിലേക്കു കടന്നുവരാൻ പറ്റൂ എന്നതും യാഥാർഥ്യം.
പുരോഗമന പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽപോലും നേതൃതലങ്ങളിൽ സ്ത്രീകൾക്കു മതിയായ പ്രാതിനിധ്യം ഇല്ലെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നതു ശ്രദ്ധിക്കപ്പെട്ടു. പാർട്ടിയിൽ വനിതാ നേതാക്കളോടു ചില പുരുഷനേതാക്കളുടെ സമീപനം ശരിയല്ലെന്നു മന്ത്രി ആർ. ബിന്ദു തുറന്നടിച്ചു. മോശം പെരുമാറ്റത്തിനെതിരേ പരാതിപ്പെട്ടാൽ നടപടിയില്ലെന്നു മാത്രമല്ല പരിഗണിക്കുന്നുപോലുമില്ലെന്ന് അവർ പരിഭവംപറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനിൽക്കുകയാണെന്നു ചർച്ചയിൽ പങ്കെടുത്ത മറ്റു ചില വനിതാംഗങ്ങളും ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അന്‍പതു ശതമാനം സ്ത്രീസംവരണമുണ്ടാകുമോയെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, നിങ്ങൾ ഈ കമ്മിറ്റിയെ തകർക്കാൻ നോക്കുകയാണോ എന്ന തമാശരൂപേണയുള്ള മറുചോദ്യമാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നുണ്ടായത്. പാർട്ടിപദവികളിലെ സ്ത്രീതുല്യത ഒരു പരിധിക്കപ്പുറം പ്രായോഗികമല്ലെന്ന സൂചനയല്ലേ ഈ മറുപടിയിലുള്ളത്? സിപിഎമ്മിൽ ഇതാണു സ്ഥിതിയെങ്കിൽ മറ്റു പാർട്ടികളിലെ കാര്യം ഊഹിക്കാമല്ലോ. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകിയെങ്കിലും സെക്രട്ടേറിയറ്റിൽ പുതുതായി സ്ത്രീകളാരെയും ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം സദാചാരവിഷയവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ട പി. ശശിയെ സംസ്ഥാന കമ്മിറ്റിയിൽ എടുത്തതും പൊതുചർച്ചയാകുന്നുണ്ട്. സ്ത്രീപക്ഷ കേരളം രൂപപ്പെടുത്തുന്നതിൽ പാർട്ടി മുൻകൈയെടുക്കണമെന്ന നിർദേശം വികസനരേഖയിൽ ഉൾപ്പെടുത്തിയാണ് ഇത്തരം വിമർശനങ്ങളുടെ മുനയൊടിക്കാൻ സിപിഎം ശ്രമിച്ചത്.
അഖിലേന്ത്യാ പാർട്ടിയായ സിപിഎമ്മിന് ഇന്നു കേരളത്തിൽ മാത്രമാണു ഭരണം. ശക്തികേന്ദ്രങ്ങളായിരുന്ന ബംഗാളിലും ത്രിപുരയിലും പാർട്ടിക്കു ഭരണം നഷ്ടപ്പെട്ടു എന്നു മാത്രമല്ല ആ സംസ്ഥാനങ്ങളിൽ ഇന്നു തീർത്തും ദുർബലാവസ്ഥയിലുമാണ്. അത്തരമൊരു സ്ഥിതി കേരളത്തിലുണ്ടാവരുതെന്നു പാർട്ടി ആഗ്രഹിക്കുന്നതു സ്വാഭാവികം. പാർട്ടിയണികളുടെയും വർഗബഹുജന സംഘടനകളുടെയും മാത്രമല്ല, കേരളത്തിലെ സാധാരണക്കാരുടെയും മധ്യവർഗങ്ങളുടെയും പിന്തുണ ആർജിച്ചാൽ മാത്രമേ ഇടതുമുന്നണി സർക്കാരിനു ഭരണത്തുടർച്ച നിലനിർത്തിക്കൊണ്ടുപോകാനാകൂ. അതിനനുസരിച്ചുള്ള നയംമാറ്റമാണു സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖയിലുള്ളത്.
കേരള മോഡൽ വികസനമാതൃക കാലഹരണപ്പെടാതെ പുതുക്കാനുള്ള നിർദേശങ്ങൾ പലതും അതിലുണ്ട്. നോക്കുകൂലിക്കെതിരേയും തൊഴിലാളി സംഘടനകളുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരേയും നയരേഖയിലുള്ള പരാമർശങ്ങളെ വലിയ പ്രതീക്ഷയോടെയാണു പൊതുജനം കാണുന്നത്. ഈ നയരേഖ നടപ്പാക്കുന്നതിനു പാർട്ടിയിൽനിന്നുണ്ടായേക്കാവുന്ന തടസങ്ങൾ മറികടക്കാൻ നേതൃസമിതികളിലെ കൂടിയ പുതുമുഖ പ്രാതിനിധ്യം സഹായിക്കുമെന്നു പിണറായിയും കോടിയേരിയും കരുതുന്നുണ്ടാവും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
Latest News
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top