Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
വാർഷികാഘോഷസദ്യയിൽ കണ്ണീരുപ്പു കലർത്തരുത്
Monday, April 4, 2022 1:43 AM IST
രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയവും അത്യന്തം വിനാശകരമാണ്. ക്രമസമാധാനപ്രശ്നത്തിന്റെ പേരിലും വിമർശനം നേരിടുന്ന സർക്കാർ മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനജീവിതം തകർക്കുന്നത് കാണാതിരിക്കുന്നത് അങ്ങേയറ്റം ഖേദകരമത്രേ. കർഷകരെക്കൂടി മദ്യലോബിക്ക് അടിയറ വയ്ക്കാനുള്ള ഹീനമായ നടപടിയും കാണുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സർക്കാർ രണ്ടാം വർഷത്തിലേക്കു കടക്കുകയാണ്. വാർഷികാഘോഷം വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണു സർക്കാർ. വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്‍പതിന് 17,183.89 കോടി രൂപയുടെ നൂറുദിന കർമപരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. 1557 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ പ്രദർശന-വിപണന മേളയോടെ ഇന്നലെ ആഘോഷങ്ങൾക്കു തുടക്കംകുറിക്കുകയും ചെയ്തു.
1977നു ശേഷം ആദ്യമായി ഒരു മുന്നണി ഭരണത്തുടർച്ച നേടിയെന്ന അമിതാഹ്ലാദത്തോടെയാണ് ഇടതുമുന്നണിയും സർക്കാരും രണ്ടാം വർഷത്തിലേക്കു കടക്കുന്നതെങ്കിലും പ്രതിസന്ധികളും സമരങ്ങളും നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡും കഴിഞ്ഞ വർഷങ്ങളിലെ പ്രളയവും പ്രകൃതിദുരന്തങ്ങളും കടുത്ത സാന്പത്തികപ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. അതു തരണം ചെയ്യാൻ പാടുപെടുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ കെ-റെയിലിനെച്ചൊല്ലിയുള്ള വിവാദക്കൊടുങ്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചത്.
സമഗ്രവികസനത്തിന്റെ പൊൻരഥമാണ് കെ-റെയിലിലൂടെ അതിവേഗം പായുകയെന്ന മുഖ്യമന്ത്രിയുടെയും ഭരണമുന്നണിയുടെയും അവകാശവാദത്തിന് വൻ തിരിച്ചടിയാണ് ജനങ്ങളിൽ നിന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. തട്ടിക്കൂട്ട് ഡിപിആർ എന്നാരോപിച്ചും വ്യക്തമല്ലാത്ത കണക്കുകളും ചൂണ്ടിക്കാട്ടി യുഡിഎഫും ബിജെപിയും സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നു. കേരളത്തെ കടക്കെണിയിലാക്കുന്ന, രണ്ടായി വിഭജിക്കുന്ന, നിരവധി പേരെ കുടിയിറക്കി വഴിയാധാരമാക്കുന്ന വിനാശപദ്ധതിയായാണ് അവർ കെ-റെയിലിനെ കാണുന്നത്.
കെ-റെയിലിനെ എതിർക്കുന്നവരെ വികസനവിരുദ്ധരായി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. കുടിയിറക്കപ്പെടുന്നവർക്ക് ‘അതുക്കുംമേലെ’ നേട്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി പറയുന്നു. സാമൂഹികാഘാതപഠനത്തിനായി ഇടുന്ന സർവേക്കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തെ പോലീസിനെ ഉപയോഗിച്ചു നേരിട്ടതോടെ കേരളത്തിലെങ്ങും സംഘർഷഭരിതമായ അന്തരീക്ഷവുമുണ്ടായി. തീവ്രവാദസംഘടനകളാണ് സമരത്തിനു പിന്നിലെന്ന വാദമുയർത്തിയെങ്കിലും കുടിയിറക്ക് നേരിട്ടു ബാധിക്കുന്ന മനുഷ്യർ സമരത്തിന്റെ മുൻനിരയിലെത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി.
ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹികവും സാന്പത്തികവുമായ ആശങ്കകൾ ദൂരീകരിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. അല്ലാതെ പോലീസിനെ ഇറക്കി ബലപ്രയോഗത്തിലൂടെ സർവേയും മറ്റനുബന്ധ പരിപാടികളും നടത്തുന്നത് വാർഷികാഘോഷത്തിനു മേൽ കരിനിഴൽ വീഴ്ത്താനേ ഉപകരിക്കൂ.
മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുമെന്നു പ്രചരിപ്പിച്ച് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ, തുടർന്നു മദ്യമൊഴുക്കുന്നതാണ് കണ്ടത്. രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയവും അത്യന്തം വിനാശകരമാണ്. ക്രമസമാധാനപ്രശ്നത്തിന്റെ പേരിലും വിമർശനം നേരിടുന്ന സർക്കാർ മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനജീവിതം തകർക്കുന്നത് കാണാതിരിക്കുന്നത് അങ്ങേയറ്റം ഖേദകരമത്രേ. കർഷകരെക്കൂടി മദ്യലോബിക്ക് അടിയറ വയ്ക്കാനുള്ള ഹീനമായ നടപടിയും കാണുന്നു.
വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തി ഒരു സർക്കാരിനും മനഃസമാധാനത്തോടെ ഭരിക്കാനാവില്ലെന്ന സത്യം മുഖ്യമന്ത്രിയും സർക്കാരും മറക്കരുത്.വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിയുന്ന കാഴ്ചയും സമീപദിവസങ്ങളിൽ കണ്ടു. കേന്ദ്രസർക്കാർ അനുദിനം ഇന്ധനവില കൂട്ടുന്നതിന്റെ അനന്തരഫലമാണ് ബസ്, ടാക്സി, ഓട്ടോ ചാർജ് വർധനയെന്ന് പറഞ്ഞാലും, സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്താലേ സാധാരണക്കാരുടെ നടു നിവരൂ.
പലതരത്തിലുള്ള അക്രമസംഭവങ്ങൾ നാടാകെ പടരുന്നത് ഭരണത്തുടർച്ചയുടേയും വാർഷികാഘോഷത്തിന്റേയും തിമിർപ്പിൽ സർക്കാർ കാണാതെ പോയാൽ നിരവധി ജീവിതങ്ങളാണ് തകരുക. നാളിതുവരെ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രേരണയിൽ അധമവികാരങ്ങൾ പുറത്തുവരുന്നത്. വഴിയേ പോകുന്നവർ ഒന്നുമറിയാതെ വെടിയേറ്റു വീഴുന്നതും ചെറിയ തർക്കം പോലും കത്തിക്കുത്തിലേക്കും കൊലപാതകത്തിലേക്കും ചെന്നെത്തുന്നതും അടുത്തകാലത്ത് കേരളം നടുക്കത്തോടെയും ഭീതിയോടെയും കണ്ട കാഴ്ചകളാണ്. കർശനമായ പോലീസ് നടപടിയും ഒപ്പം സാമൂഹിക ബോധവത്കരണവും കൂടിയേ കഴിയൂ. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ തെറ്റായ നടപടികൾ തിരുത്തുകയും വേണം. കാര്യം പറയുന്നവരെ പുച്ഛിക്കുന്ന നിലപാട് ഭരണകക്ഷിയിലെ ചില നേതാക്കളെങ്കിലും തുടരുന്നത് ഖേദകരം തന്നെ.
തുടർന്നുള്ള വർഷങ്ങളിൽ സർക്കാരിന് ഒട്ടേറെ വെല്ലുവിളികൾ ഏറ്റെടുക്കാനുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഇന്ത്യൻ നിരക്കിന്റെ ഇരട്ടിയാണ് കേരളത്തിൽ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ 38.9 ശതമാനം സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇതിൽ ഉയർന്ന സാങ്കേതികവിദ്യാഭ്യാസമുള്ളവരുമുണ്ടെന്നത് ആശങ്കയേറ്റുന്നു.
തൊഴിൽ ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസവും സമാധാനപൂർണമായ തൊഴിൽ അന്തരീക്ഷവും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ടൂറിസവും വ്യവസായവുമാണ് ശ്രദ്ധിക്കേണ്ട മറ്റു രണ്ടു മേഖലകൾ. രണ്ടു കാര്യങ്ങളിലും സർക്കാർ നിലപാട് അനുകൂലമാണെന്നത് ആശ്വാസമെങ്കിലും ആത്മാർഥതയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായേ മതിയാവൂ.
കോവിഡ് കാലമായിരുന്നതിനാൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാസമയത്ത് വലിയ ആഘോഷത്തിനൊന്നും പറ്റിയതായിരുന്നില്ല. അതുകൂടി കണക്കിലെടുത്താവും ഒന്നാം വാർഷികാഘോഷങ്ങളുടെ പൊലിമ. ആഘോഷങ്ങൾ ഒരുവഴിക്കു നടക്കട്ടെ. ചെയ്യാനുള്ള കാര്യങ്ങൾ വേണ്ടവിധം ചെയ്തില്ലെങ്കിൽ ഇനി വരുന്ന വാർഷികങ്ങൾ സർക്കാരിനും ഇടതുമുന്നണിക്കും അത്ര മധുരിച്ചെന്നു വരില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
Sports
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
Latest News
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആ...
Top