സുധീരനെതിരേ ഹൈക്കമാൻഡിനെ സമീപിക്കുന്നു
സുധീരനെതിരേ ഹൈക്കമാൻഡിനെ സമീപിക്കുന്നു
Thursday, June 14, 2018 12:44 AM IST
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിലെ പരസ്യപ്രസ്താവനാ വിലക്കിനു പുല്ലുവില കല്പിച്ച് വിമർശനം തുടരുന്ന വി.എം. സുധീരനെതിരേ ഹൈക്കമാൻഡിനെ സമീപിക്കാൻ എ ഗ്രൂപ്പ് നീക്കം.

സുധീരന്‍റെ വിമർശനങ്ങൾക്കു തത്കാലം മറുപടി നൽകേണ്ടെന്നാണു പൊതുവിലുള്ള തീരുമാനം. കെപിസിസി നേതൃയോഗത്തിനു ശേഷം പുറത്തിറങ്ങിയ സുധീരൻ അവിടെവച്ചുതന്നെ രൂക്ഷവിമർശനം അഴിച്ചുവിട്ടിരുന്നു. ഇന്നലെ വസതിയിൽ നടത്തിയ സുദീർഘമായ വാർത്താസമ്മേളനത്തിലൂടെ വിമർശനം തുടരുമെന്ന സന്ദേശമാണ് സുധീരൻ നൽകുന്നത്. പരസ്യപ്രസ്താവന വിലക്കിയ തീരുമാനത്തെ അപ്പാടെ സുധീരൻ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ആയിരുന്നു സുധീരന്‍റെ വിമർശനങ്ങളേറെയും. മുൻ സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെയും സുധീരൻ ഒന്നൊന്നായി ചോദ്യംചെയ്തു. ഹൈക്കമാൻഡ് വിലക്ക് മറികടന്നാണ് ഉമ്മൻ ചാണ്ടി വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച അന്തിമതീരുമാനമെടുത്തതെന്ന വിമർശനത്തെയും ഗൗരവമായി തന്നെയാണ് എ ഗ്രൂപ്പ് കാണുന്നത്. സുധീരന്‍റെ വാർത്താസമ്മേളനത്തിനു പിന്നാലെ കെ.സി. ജോസഫ് സുധീരനെതിരെ രംഗത്തു വന്നെങ്കിലും പൊതുവിമർശനം മാത്രമാണു നടത്തിയത്. സുധീരൻ ഉയർത്തിയ ആരോപണങ്ങൾക്കു മറുപടി നൽകി വിഷയം കത്തിച്ചു നിർത്തേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം.

രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച കോലാഹലങ്ങൾ നിലനിർത്തിക്കൊണ്ടുപോകാൻതന്നെയാണ് സുധീരൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഇന്നലത്തെ വാർത്താസമ്മേളനവും. ഇതു സംബന്ധിച്ചു പാർട്ടിക്കുള്ളിലുണ്ടായ കോലാഹലം ഏറെക്കുറെ കെട്ടടങ്ങിയെങ്കിലും സുധീരൻ വിട്ടു കൊടുക്കാൻ തയാറല്ലെന്ന സൂചന നൽകുമ്പോൾ ഹൈക്കമാൻഡ് ഇടപെടൽതന്നെ വേണ്ടി വരുമെന്നു കേരളത്തിലെ നേതാക്കൾ കരുതുന്നു. ഏതായാലും തത്കാലം കരുതലോടെ നീങ്ങാനാണു നേതൃതലത്തിലെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.