ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ നടപടിക്ക് ശിപാർശ
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു:  ലോക്കോ  പൈലറ്റിനെതിരേ നടപടിക്ക് ശിപാർശ
Wednesday, May 8, 2024 6:23 AM IST
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കു സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്.

മലന്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ ടെക്സ്റ്റൈൽസ് കന്പനിക്കു സമീപമുള്ള ട്രാക്കിലായിരുന്നു അപകടം. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ജഡം വാളയാർ കാട്ടിൽ സംസ്കരിച്ചു.

കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയാണ് ഏറ്റവും പിന്നിലായിരുന്ന പിടിയാനയുടെമേൽ ട്രെയിൻ തട്ടിയത്. ട്രെയിൻ ഇടിച്ചു പരിക്കേറ്റ ആന അല്പം മുന്നോട്ടുപോയശേഷം സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി രണ്ടരയോടെയാണ് ആന ചരിഞ്ഞതെന്നാണു വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചത്.

35 വയസ് തോന്നിക്കുന്ന ആനയെയാണു ട്രെയിൻ തട്ടിയത്. ആനയുടെ തലയ്ക്കും പിൻഭാഗത്തുമാണു പരിക്കേറ്റത്. ആനയുടെ സമീപത്തായി രാത്രി കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ക്രെയിൻ ഉപയോഗിച്ച് നീക്കംചെയ്ത ആനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി വാളയാറിൽ വനംവകുപ്പിന്‍റെ സ്ഥലത്തേക്കു മാറ്റി. തുടർന്നായിരുന്നു പോസ്റ്റുമോർട്ടം. അപകടത്തെത്തുടർന്ന് ട്രെയിൻ 20 മിനിറ്റിലധികം നിർത്തിയിട്ടു.

ഒരുമാസത്തിനിടെ ഇതു രണ്ടാംതവണയാണ് കാട്ടാന ട്രെയിനിടിച്ചു ചരിയുന്നത്. ഇന്നലത്തെ അപകടത്തിൽ ലോക്കോ പൈലറ്റിനെതിരേ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്യുമെന്നു വനംവകുപ്പ് അറിയിച്ചു.

ഈ പാതയിൽ ട്രെയിനു വേഗനിയന്ത്രണം ഉണ്ടെങ്കിലും അതു ലോക്കോ പൈലറ്റ് പാലിച്ചില്ലെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

അതേസമയം, കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരേ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. വേഗം നിയന്ത്രിക്കുന്നതിൽ റെയിൽവേക്കു ശുഷ്കാന്തി ഉണ്ടായില്ല. വേഗനിയന്ത്രണമുള്ള സ്ഥലത്ത് അമിതവേഗത്തിലാണ് ട്രെയിൻ ഓടിയിരുന്നതെന്നു കണ്ടെത്തി.

ലോക്കോ പൈലറ്റിനെതിരേ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനംവകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.