പെരുമാറ്റച്ചട്ടത്തിൽ ഇളവു തേടി കേരളം; മറുപടി അറിയിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
പെരുമാറ്റച്ചട്ടത്തിൽ ഇളവു തേടി കേരളം;  മറുപടി അറിയിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
Wednesday, May 8, 2024 1:58 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലെ വോട്ടെടുപ്പു നടപടി പൂർത്തിയായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ ഇളവു വേണമെന്ന് സംസ്ഥാനം.

വോട്ടെടുപ്പു നടപടി പൂർത്തിയായ സാഹചര്യത്തിൽ കേരളത്തിന് പെരുമാറ്റച്ചട്ടത്തിൽ ഇളവു നൽകണമെന്ന് അഭ്യർഥിച്ച് ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായ പെരുമാറ്റച്ചട്ട അവലോകന സമിതി, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കത്തു നൽകിയിരുന്നു.

പെരുമാറ്റച്ചട്ടത്തിൽ ഇളവു തേടിയുള്ള സംസ്ഥാനത്തിന്‍റെ ആവശ്യം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയ്ക്കു വിട്ടു. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണു വിവരം.

തത്കാലം കേരളത്തിനു മാത്രമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവു നൽകാൻ കഴിയില്ലെന്ന നിലപാടു സ്വീകരിക്കാനാണു സാധ്യതയെന്ന സൂചനയുമുണ്ട്.

ഇത്തരം സാഹചര്യത്തിൽ മുൻകാലങ്ങളിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കുകയായിരുന്നു പതിവ്. ജൂണ്‍ നാലിന് വോട്ടെണ്ണൽ പൂർത്തിയാകുന്നതു വരെയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന് പ്രാബല്യം.

പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ മന്ത്രിസഭയുടെ അജൻഡയിലും പല പരിഗണനാ വിഷയങ്ങളും ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നു ചേരാനിരുന്ന മന്ത്രിസഭായോഗത്തിന്‍റെ അജൻഡയിൽ ഒരു പരിഗണനാ വിഷയം മാത്രമാണുണ്ടായിരുന്നത്.

മുഖ്യമന്ത്രി സ്വകാര്യ വിദേശ സന്ദർശനത്തിലായ സാഹചര്യത്തിൽ ഒരു അജൻഡ ചർച്ച ചെയ്യാൻ മാത്രമായി ഓണ്‍ലൈനായി മന്ത്രിസഭ ചേരേണ്ടതില്ലെന്നു തീരുമാനിച്ചാണ് മന്ത്രിസഭ ഒഴിവാക്കിയത്.

കഴിഞ്ഞ ഒന്നരമാസമായി വിവിധ വകുപ്പുകളിലായി മന്ത്രിസഭയിൽ പരിഗണനയിൽ വരേണ്ട നിരവധി വിഷയങ്ങളാണ് കെട്ടിക്കിടക്കുന്നത്. പെരുമാറ്റച്ചട്ടം തടസമാകുന്ന സാഹചര്യത്തിലാണ് ഇവ അജൻഡയിൽ ഉൾപ്പെടുത്താത്തത് എന്നാണു മന്ത്രിമാർ പറയുന്നത്.

ഗവർണർ ഒപ്പിട്ടു വിട്ട ഭൂപതിവു ഭേദഗതി ബിൽ അടക്കം അഞ്ചു ബില്ലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിഗണനയ്ക്ക് അയച്ചെങ്കിലും ഇവയ്ക്കും അംഗീകാരം ലഭിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ കമ്മീഷൻ തടഞ്ഞുവയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.