നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ല; തീർഥാടകർ വലഞ്ഞു
Tuesday, September 18, 2018 12:04 AM IST
ശബരിമല: കന്നിമാസ പൂജയ്ക്ക് ശബരിമലയിലേക്ക് എത്തിയ തീർഥാടകർ ഇടത്താവളമാക്കിയ നിലയ്ക്കലിൽ ഇന്നലെ കുടിവെള്ള ക്ഷാമം അടക്കമുള്ള പ്രശ്നങ്ങളിൽ ഭക്തർ ദുരിതത്തിലായി. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ അയ്യപ്പഭക്തരും വാഹനങ്ങളിലെ ഡ്രൈവർമാരും കുടിവെളളംപോലും കിട്ടാതെ വലഞ്ഞു.

രാവിലെ 11.30 വരെ വെള്ളമെത്തിയിരുന്നില്ല. തുടർന്ന് വാട്ടർ അഥോറിറ്റി പന്പിംഗ് നടത്തിയും ടാങ്കർ ലോറികളിലുമായി വെള്ളമെത്തിച്ചു. നിലയ്ക്കലെ കുടിവെള്ള കിയോസ്കുകളിൽ ഒന്നുപോലും പ്രവർത്തിച്ചില്ല. കൂടുതൽ ഭക്തർ എത്തിയപ്പോൾ വൈകുന്നേരത്തോടെ സ്ഥിതി കൂടുതൽ വഷളായി.

കുപ്പിവെള്ളത്തിനു നിരോധനമേർപ്പെടുത്തിയതിനാൽ ഹോട്ടലുകളെയാണ് ഭക്തർ ആശ്രയിക്കുന്നത്. രണ്ടു ചെറിയ ഹോട്ടലുകൾ മാത്രമാണ് നിലയ്ക്കലുള്ളത്. ശുചിമുറികളുടെ കുറവും വെള്ളമില്ലാത്തതും വൈദ്യുതി മുടങ്ങിയതുമെല്ലാം തീർഥാടകരെ ദുരിതത്തിലാക്കി.

നിലയ്ക്കലെ ക്രമീകരണങ്ങൾ പരിശോധിക്കാൻ ദേവസ്വം ബോർഡോ ജില്ലാ ഭരണകൂടമോ ആരെയും നിയോഗിച്ചിട്ടില്ല. ഇതിനിടെ, കെഎസ്ആർടിസി അധികയാത്രാനിരക്ക് ഏർപ്പെടുത്തിയതു പ്രതിഷേധത്തിനിടയാക്കി. നിലയ്ക്കലിൽ സൗകര്യങ്ങൾ വർധിപ്പിക്കാത്തതിലും അധികനിരക്കിനുമെതിരേ ഹിന്ദു ഐക്യവേദി പ്രവർത്തർ ഇന്നലെ റോഡ് ഉപരോധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പന്പ പുനരുദ്ധാരണം: ടാറ്റ പ്രോജക്ട്സ് നൽകിയത് 25.46 കോടിയുടെ എസ്റ്റിമേറ്റെന്ന് ദേവസ്വം ബോർഡ്

കൊച്ചി: പന്പയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നിർമാണച്ചുമതലയുള്ള ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ് 25.46 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നൽകിയതെന്നും ഇതു ബോർഡിന്‍റെ ഭരണസമതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമല, പന്പ പുനരുദ്ധാരണ പ്രവർത്തനങ്ങളും നാശനഷ്ടങ്ങളും വ്യക്തമാക്കി ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ നേരത്തേ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ വിശദീകരണ പത്രിക നൽകിയത്.

ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്‍റ് ഫണ്ടിൽ സർക്കാർ 2011 - 12 മുതൽ 2017- 18 വരെ 102.5 കോടി രൂപ നൽകിയെന്നു ദേവസ്വം വ്യക്തമാക്കന്നു. 2018 - 19 വർഷത്തെ ബജറ്റിൽ 28 കോടി രൂപ വകയിരുത്തിയെങ്കിലും ലഭിച്ചിട്ടില്ല. ഇതുവരെ 8.57 കോടി രൂപ പലിശയിനത്തിലും 2.66 കോടി രൂപ സംഭാവനയായും ലഭിച്ചിട്ടുണ്ട്. 2011 - 12 മുതൽ 2018 - 19 വരെ 113.72 കോടി രൂപ പദ്ധതിക്കു വേണ്ടി ചെലവഴിച്ചു.

പ്രളയത്തത്തുടർന്ന് പന്പാതീരത്ത് വൻതോതിൽ മണൽ അടിഞ്ഞു കൂടിയിട്ടുണ്ട്. പന്പയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഈ മണൽ ഉപയോഗിക്കാം. ചക്കുപാലം മുതൽ ചെറിയാനവട്ടം വരെ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാനും ഉപയോഗിക്കാനും ഹൈക്കോടതി അനുമതി നൽകണം. ടോയ്‌ലെറ്റ് കോംപ്ലക്സ് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുന്നതിന് പുറമേ തീർഥാടകർക്കായി ബയോ ടോയ്‌ലെറ്റുകളും ഒരുക്കും. ചെറിയാനവട്ടത്തെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പൂർണമായും നശിച്ചു. ഇതു പുനഃസ്ഥാപിക്കാനുള്ള പ്ലാനും ദേവസ്വം എൻജിനിയർ ടാറ്റ പ്രോജക്ട്സ് അധികൃതർക്ക് നൽകിയിട്ടുണ്ട്. ശബരിമലയിലെ കുടിവെള്ളത്തിനായി കുന്നാറിൽ നിർമിച്ച ചിറ മണ്ണും ചെളിയും മൂടി. ഇതു പൂർവ സ്ഥിതിയിലാക്കാൻ 9.40 ലക്ഷം രൂപ ചെലവു വരും. ഇതിന്‍റെ പണികൾ തുടങ്ങിക്കഴിഞ്ഞു- സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.