വീരജവാന്‍റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
വീരജവാന്‍റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Wednesday, November 14, 2018 12:25 AM IST
ഉദയംപേരൂർ: കാഷ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ ലാൻസ്നായിക് കെ.എം. ആന്‍റണി സെബാസ്റ്റ്യന്‍റെ (34) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. രാവിലെ എട്ടിന് നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സൈനിക അകന്പടിയോടെ ഒന്പതിന് ഉദയംപേരൂർ സ്റ്റെല്ലാ മേരിസ് കോണ്‍വന്‍റിനു സമീപത്തെ വസതിയിൽ കൊണ്ടുവരും.

ഇവിടെ പൊതുദർശനത്തിനു ശേഷം സംസ്ഥാന സർക്കാരിന്‍റെയും സൈന്യത്തിന്‍റെയും ബഹുമതികളോടെ വൈകുന്നേരം ഇരിങ്ങാലക്കുട സിയോണ്‍ എംപറർ ഇമ്മാനുവേൽ ചർച്ചിലാണു സംസ്കാരശുശ്രൂഷകൾ. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്ന വീരജവാന്‍റെ ആകസ്മിക വേർപാട് ജന്മനാടായ ഉദയംപേരൂർ നിവാസികളെ ദുഃഖത്തിലാഴ്ത്തി. തൃപ്പൂണിത്തുറ സെന്‍റ് ജോസഫ്സ് കോണ്‍വന്‍റ് സ്കൂൾ, കോടംകുളങ്ങര സെന്‍റ് ജോസഫ്സ് സ്കൂൾ, ഇരുന്പനം ഗവണ്‍മെന്‍റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ആന്‍റണിയുടെ വിദ്യാഭ്യാസം.

ഹോട്ടൽ മാനേജ്മെന്‍റ് പഠനത്തിനുശേഷം പതിനേഴാം വയസിലാണ് സൈന്യത്തിൽ ചേർന്നത്. രാജസ്ഥാനിലായിരുന്നു ആദ്യനിയമനം. കാഷ്മീർ അതിർത്തിയിൽ രണ്ടാം തവണയാണു സേവനത്തിനായി ആന്‍റണി എത്തിയത്. അതിർത്തി നിരീക്ഷണത്തിനായുള്ള ടവറിനു കീഴിലെ തങ്ങളുടെ സാഹസിക ജീവിതത്തെക്കുറിച്ചും അപകടം പതിയിരിക്കുന്ന കാഷ്മീർ അതിർത്തിയെക്കുറിച്ചും നാട്ടിലേക്കു വരുന്ന ഫോണ്‍ കോളുകളിൽ സൂചിപ്പിക്കാറുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മരണത്തിനു രണ്ടു ദിവസം മുന്പും ആന്‍റണിയുടെ താമസസ്ഥലത്തിന്‍റെ സമീപത്തുള്ള മരങ്ങളിൽ പാക് സൈന്യത്തിന്‍റെ ഷെല്ലുകൾ പതിച്ചിരുന്നു.


അവധിക്കുശേഷം ഒക്ടോബർ മൂന്നിനു നാട്ടിൽനിന്നു മടങ്ങിയ ആന്‍റണി ഡിസംബറിൽ കാഷ്മീരിൽനിന്നു മറ്റൊരിടത്തേക്കു മാറാനുള്ള തയാറെടുപ്പിലായിരുന്നു. 17 വർഷത്തെ സൈനികസേവനം അടുത്ത മാർച്ചിൽ പൂർത്തിയാക്കാനിരിക്കുന്പോഴാണു വീരമൃത്യു വരിച്ചത്. കറുകയിൽ പരേതനായ മൈക്കിളിന്‍റെയും ഷീലയുടെയും മകനാണ് ആന്‍റണി.

അന്നാ ഡയാനയാണു ഭാര്യ. ഏക മകൻ എയ്ഡൻ ഉദയംപേരൂർ പ്രഭാത് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.