കൊച്ചി: ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ (ഐഎഎ) മൂന്നു ദിവസം നീണ്ടുനിന്ന ലോക ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. കഴിഞ്ഞ 80 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ, ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ഉച്ചകോടിയിൽ 2000 പ്രതിനിധികൾ പങ്കെടുത്തു.
ശ്രീ ശ്രീ രവിശങ്കർ, അമിതാഭ് ബച്ചൻ, ദീപിക പദുകോണ്‍, കജോൾ ദേവ്ഗണ്, ആന്ദ്രേ അഗാസി തുടങ്ങിയവരും ഏറ്റവും ആധുനിക മനുഷ്യ റോബട്ടായ സോഫിയയും സമ്മേളനത്തിലെ പ്രധാന കേന്ദ്രബിന്ദുക്കളായി മാറി. പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ജോയ് ആലുക്കാസ്, ടി.എസ്. കല്യാണരാമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉച്ചകോടിയോടനുബന്ധിച്ച് മൂന്നു ദിവസവും വിനോദപരിപാടികളും ഒരുക്കിയിരുന്നു. “വെൽകം ടു കേരള തീം നൈറ്റ് എ ഫാഷൻസ് ആൻഡ് ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ’’ എന്ന പേരിൽ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര നേതൃത്വം നൽകുന്ന ഫാഷൻ ഷോയും ആകർഷകമായി. ബോളിവുഡിലെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ബോളിവുഡ് നൈറ്റും നടന്നു.
യൂണിലിവർ സിഇഒഒ പോൾ പോൾമാൻ, ക്വാൽകോം സിഇഒ സ്റ്റീവൻ മോളേൻകോഫ്, ഇൻഫോസിസ് നോണ്‍ -എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനി, സോഫ്റ്റ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് സിഇഒ രാജീവ് മിശ്ര, അലി ബാബ ഗ്രൂപ്പ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ക്രിസ് ടങ്, ഫേസ്ബുക്ക് ഗ്ലോബൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് കാരോലിൻ എവർസൻ, സ്കൈപ് കോ ഫൗണ്ടർ ജോനാസ് കെജെൽബെർഗ, ഒഗിൾവി ആൻഡ് മേത്തർ ചീഫ് ക്രീയേറ്റീവ് ഓഫീസർ പിയൂഷ് പാണ്ഡെ തുടങ്ങിയവരുടെ സാന്നിധ്യവും സമ്മേളനത്തിനു കരുത്തേകി.
25 രാജ്യങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുത്തു. ലോകത്തിലെ 55-ഓളം രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഐഎഎയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്. പുനീത് ഗോയങ്കയാണ് ഐഎഎ ഇന്ത്യാ ഘടകം പ്രസിഡന്റ്. പ്രദീപ് ഗുഹ, കൗശിക് റോയ് എന്നിവരാണ് കോ ചെയർപേഴ്സണ്‍സ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയായ മുകേഷ് അംബാനിയാണ് കോണ്‍ഗ്രസ് ഗവേണിംഗ് കൗണ്‍സിൽ ചെയർമാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.