ഇഷാന്‍ ഷൈന്‍സ്; മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചു
ഇഷാന്‍ ഷൈന്‍സ്;  മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റിന്  ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചു
Sunday, November 1, 2020 12:34 AM IST
ദുബായ്: തുടര്‍ച്ചയായ നാലാം മത്സരവും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിന് ഐപിഎലില്‍ പ്ലേ ഓഫിനുള്ള കാത്തിരിപ്പ് നീണ്ടു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒമ്പത് വിക്കറ്റിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ജയത്തോടെ പ്ലേ ഓഫിലെത്താമെന്ന ഡല്‍ഹിയുടെ മോഹമാണ് മുംബൈ തകര്‍ത്തത്.

അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 47 പന്തുകള്‍ നേരിട്ട കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ആന്‍റിച്ച് നോര്‍ട്‌ജെയെ സിക്‌സിനു പറത്തിയാണ് ഇഷാന്‍ കിഷന്‍ വിജയ റണ്‍ കുറിച്ചത്.
ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 68 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിക്കോക്കിനെ നോര്‍ജയാണ് പുറത്താക്കിയത്. സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിംഗിനു വിടുകയായിരുന്നു.

മുംബൈ ബൗളര്‍മാരുടെ തകര്‍പ്പന്‍ ഏറിനു മുന്നില്‍ പകച്ച ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 110 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമാണ് ഡല്‍ഹിയെ തകര്‍ത്തത്.

ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ഒന്നില്‍വച്ച് റണ്ണൊന്നുമെടുക്കാത്ത ശിഖര്‍ ധവാന്‍ പുറത്തായി. പൃഥ്വി ഷായും വേഗത്തില്‍ വീണു. ശ്രേയസ് അയ്യരും ഋഷഭ് പന്തും ഒരുമിച്ച് ഡല്‍ഹിയെ കരകയറ്റുമെന്നു തോന്നിച്ചെങ്കിലും അതുമുണ്ടായില്ല. 35 റണ്‍സിന്‍റെ സഖ്യമുണ്ടാക്കിയ ഈ കൂട്ടുകെട്ട് രാഹുല്‍ ചഹര്‍ പൊളിച്ചു. കയറി അടിക്കാന്‍ ശ്രമിച്ച അയ്യരെ (25) ഡി കോക്ക് സ്റ്റംപ് ചെയ്തു. 12-ാം ഓവറില്‍ മാര്‍കസ് സ്റ്റോയിന്‍സിനെയും (2) പന്തിനെയും (21) ബുംറ പുറത്താക്കിയതോടെ ഡല്‍ഹി തകര്‍ച്ചയിലേക്കു നീങ്ങി.

ഷിംറോണ്‍ ഹെറ്റ്മയര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരും പരാജയപ്പെട്ടതോടെ ഡല്‍ഹി സ്‌കോര്‍ 100 കടക്കില്ലെന്നു തോന്നി. 19ാം ഓവറില്‍ കാഗിസോ റബാഡ സിക്‌സ് നേടി ഡല്‍ഹിയെ നൂറു കടത്തി. ഇന്നിംഗ്‌സിന്‍റെ അവസാന പന്തില്‍ റബാഡ (12) പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.