Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃക ബിംബങ്ങളിൽ പ്രഥമ സ്ഥാനത്ത് തലമുറകൾ അലങ്കരിച്ചുപോരുന്ന പൂജ്യവസ്തു. ജീവിതകാലം ഭാഗ്യത്തിലും സമൃദ്ധിയിലും കഴിയണമെന്ന അനുഗ്രഹത്തോടെ വിവാഹപ്പന്തലുകളിൽ ഒരുക്കുന്ന അഷ്ടമംഗല്യത്തിലെ എട്ട് വസ്തുക്കളിൽ ഒന്നായി ആറൻമുള കണ്ണാടിക്കും മലയാളികൾ സ്ഥാനം കൊടുത്തിരിക്കുന്നു. പേരിലും പെരുമയിലും പ്രസിദ്ധിനേടിയ ഈ കണ്ണാടിയിലൊന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും.
കേരളത്തിൽ നിന്ന് ദേശീയ ഭൗമസൂചികയിൽ ഇടം നേടിയ ആദ്യ തദ്ദേശീയ ഉത്പന്നമാണ് ആറൻമുള കണ്ണാടി. ഇതിനു ശേഷമാണ് കേരനാടിന്റെ കയറിനു പോലും ഭൗമസൂചികയിൽ സ്ഥാനം ലഭിച്ചത്. ലോകമെന്പാടും മലയാളികളുടെ വാസയിടങ്ങളിൽ മാത്രമല്ല ലണ്ടനിലെ വിഖ്യാതമായ ബ്രിട്ടീഷ് മ്യൂസിയത്തിലും കാണാം ആറൻമുളയുടെ നിർമാണ വിസ്മയമായ കണ്ണാടി.
നാല് നൂറ്റാണ്ടുകൾക്കപ്പുറം ശങ്കരൻകോവിൽ എന്ന സ്ഥലത്തുനിന്ന് ആറൻമുള ക്ഷേത്രത്തിലെ പൂജാ പാത്രങ്ങളുടെയും മറ്റും നിർമ്മിതിക്കായി ഏതാനും വിശ്വകർമ്മ സമുദായക്കാരെ തിരുവിതാംകൂർ രാജാവ് ക്ഷേത്രത്തിനു സമീപം താമസിപ്പിച്ചു.
പൂജാ പാത്ര നിർമ്മാണ ജോലിയിൽ മുന്നോട്ട് നീങ്ങവേ ഈ മൂശാരിമാരിൽ പലരും അലസൻമാരും മടിയൻമാരുമാണെന്ന് ചില അസൂയക്കാർ മഹാരാജാവിനെ ധരിപ്പിച്ചു. ഇതേത്തുടർന്ന് പണിക്കാരെ തിരികെ അയക്കാൻ തിരുമാനമായി. ജീവിതമാർഗം നിലച്ചുപോകുന്ന സാഹചര്യത്തെ അതിജീവിക്കാൻ വിശ്വകർമ കുടുംബക്കാർ മഹാ രാജാവിനെ പ്രീണിപ്പിക്കാനായി ഒരു വിശിഷ്ട സമ്മാനം കാഴ്ചവയ്ക്കാൻ തിരുമാനിച്ചു. അത്തരത്തിൽ മറ്റാരും സമ്മാനിച്ചിട്ടില്ലാത്ത അത്യപൂർവ സമ്മാനം നല്കാനുള്ള ശ്രമത്തിൽ നിന്നാണ് ആറൻമുള കണ്ണാടി രൂപപ്പെടുന്നതെന്നാണ് പാരന്പര്യം. ഈ ശിൽപികളുടെ സമ്മാനമായ കണ്ണാടിയിൽ സംപ്രീതനായ മഹാരാജാവ് കുടിയിരുത്തിയ വിശ്വകർമ കുടുംബങ്ങളെ കരമൊഴിവാക്കി ഭൂമിയും, വിശിഷ്ട സമ്മാനങ്ങളും നല്കി ആറൻമുളയിൽതന്നെ താമസിപ്പിച്ചു.
അവരുടെ പിൻമുറക്കാരായി ആറൻമുള ക്ഷേത്രത്തിന് സമീപം വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ഇന്നും ആറൻമുള കണ്ണാടിയുടെ നിർമാണരഹസ്യം അറിയാവുന്നത്.
മണൽ കലരാത്ത ആറൻമുളയിലെ പുഞ്ചമണ്ണ്, മേച്ചിൽഓട്, പഴയ ചണച്ചാക്ക് എന്നിവ ചേർത്ത് അരച്ചുണ്ടാക്കുന്ന കരുവിൽ (അച്ചിൽ) ചെന്പും വെളുത്തീയവും പ്രത്യേക അനുപാതത്തിൽ ഉരുക്കിയൊഴിച്ച് ഒരു ലോഹ ഫലകം ഉണ്ടാക്കുന്നു. ഇത് ഫ്രെയിമിൽ ഉറപ്പിച്ച് ശ്രമകരമായി ഉരച്ച് മിനുസപ്പെടുത്തും. അവസാനവട്ടം മിനുസപ്പെടുത്തലിന് വെൽവെറ്റ് തുണിയും ഉപയോഗിക്കും. ഇങ്ങനെ മിനുക്കിയെടുക്കുന്നത് അനുയോജ്യമായ പിത്തള പിടികളും സ്റ്റാൻഡും തയാറാക്കി അതിൽ ഘടിപ്പിക്കും. ആദ്യകാലങ്ങളിൽ കുങ്കുമച്ചെപ്പിലാണ് കണ്ണാടി പിടിപ്പിച്ചിരുന്നത്. പിന്നീട് അത് വാൽക്കണ്ണാടിയായി മാറി. ഇക്കാലത്ത് പീഠത്തിലും, ചട്ടക്കൂടുകളിലും ആറൻമുള്ള കണ്ണാടി അലങ്കാരത്തോടെ സ്ഥാപിക്കാറുണ്ട്. പല വലുപ്പത്തിൽ തയാറാക്കുന്ന കണ്ണാടിയുടെ നിർമാണത്തിന് മൂന്ന് ആഴ്ചയോളം സമയം എടുക്കും.
ഇപ്പോഴും കൈകളിൽ കറക്കി പ്രവർത്തിപ്പിക്കുന്ന ചൂളയും, കല്ലിൽ വച്ച് കൈ കൊണ്ട് അരച്ചുമാണ് മണ്ണ് പരുവപ്പെടുത്തിയെടുക്കുന്നത്. വളരെ ക്ഷമയോടെ ഏകാഗ്രതയിൽ ചെയ്യേണ്ട ജോലിയാണിത്. സാധാരണയായി നാം മുഖംകാണാൻ ഉപയോഗിക്കുന്ന രസം പുരട്ടിയ കണ്ണാടിയിൽ പിന്നിൽ നിന്നാണ് പ്രതിഫലനം ഉണ്ടാകുന്നതെങ്കിൽ ആറൻമുള കണ്ണാടിയിൽ മുന്നിൽനിന്നു തന്നെയാണ് യഥാർത്ഥ രൂപം ലഭിക്കുന്നത്.
വലിയ വില വരുന്ന വിശിഷ്ടമായ ഇത്തരം കണ്ണാടികൾ ആറൻമുളയിൽ നിർമ്മിച്ചു ലോകമെന്പാടും വിറ്റ ഴിക്കുന്നു. കരകൗശല വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണവും മാതൃകയുമായ ഈ ഉത്പന്നം ക്രിസ്തുവിന് മൂവായിരം വർഷങ്ങൾക്ക് മുൻപ് ഗ്രിസിലും, രണ്ടായിരം വർഷങ്ങൾക്ക് മുന്പ് ഇറ്റലിയിലും പ്രചാരത്തിലുണ്ടായിരുന്നതായി ഗവേഷകർ പറയുന്നു. 1922ൽ ഹാരപ്പ മോഹൻജദാരയിൽ ഖനനം നടത്തിയ ഗവേഷകർക്ക് ആറൻമുള കണ്ണാടിയുമായി സാമ്യമുള്ള വസ്തുക്കൾ ലഭിച്ചിരുന്നു.
ഇപ്പോൾ ആറൻമുളയിലൊഴികെ മറ്റൊരിടത്തും ഇത്തരം ലോഹ നിർമ്മിത കണ്ണാടി നിർമ്മിക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ ആറൻമുള ഗ്രാമം പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പേരിലും, വള്ളംകളിയുടെ പേരിലും പ്രസിദ്ധമാണ്. ഇതിനൊപ്പം ഒരു കണ്ണാടിയുടെ പേരിലും ഈ ഗ്രാമം കേരളക്കരയുടെ പെരുമ ലോകമെന്പാടും ഉയർത്തിയിരിക്കുന്നു.
കോവിഡ് കാലത്ത് എല്ലാ മേഖലകളിലുമുണ്ടായ തിരിച്ചടി ആറൻമുള കണ്ണാടിയുടെ നിർമ്മാണത്തിലും ഉണ്ടായിട്ടുണ്ടെന്ന് കാലങ്ങളായി ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തെക്കിനാംപള്ളി ടി കെ സുന്ദരം ആചാരി പറയുന്നു. തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് കരമൊഴിവായി ഭൂമി ലഭിച്ച കുടുംബങ്ങളിലൊന്നാണ് ഇവരുടേത്.
വലുതായാലും ചെറുതായാലും പ്രൗഢമായ ു സമ്മാനത്തെപ്പററി ചിന്തിക്കുന്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആറൻമുള കണ്ണാടി തന്നെ.
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
Latest News
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
Latest News
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top