Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷങ്ങളുടെ കാത്തിരിപ്പ്. ആ ചിത്രത്തിലെ എല്ലാ പാട്ടുകളും സുന്ദരം. വീണ്ടും ഹിറ്റുകൾ... പാട്ടെഴുത്തുകാരൻ എന്ന നിലയിൽ നീണ്ടതും അത്ര ആഘോഷിക്കപ്പെടാത്തതുമായ യാത്ര പൂർത്തിയാക്കി മടങ്ങിയ ദേവ് കോഹ്ലിയുടെ ഓർമകളിലൂടെ...
1942ൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ജനിച്ച് വിഭജനകാലത്ത് ഇന്ത്യയിലേക്കു പറിച്ചുനടപ്പെട്ട ബാലൻ. 1948ൽ ഡൽഹിയിലെത്തിയ കുടുംബം പിറ്റേക്കൊല്ലം ഡെഹ്റാഡൂണിലേക്കു മാറി. അവിടെ തന്നേക്കാൾ അഞ്ചോ ആറോ വയസിനു മൂപ്പുള്ള മറ്റൊരു ബാലൻ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ ബാലനാണ് അവനു കവിതയുടെ ലോകം കാണിച്ചുകൊടുത്തത്. ജീവിതത്തിലാദ്യമായി അവനൊരു ഈരടി കേട്ടു. അതിനോട് ആകൃഷ്ടനായി. അതുപോലെ തനിക്കും എഴുതാമല്ലോ എന്നുതോന്നി. ഏതാനും വർഷങ്ങൾക്കുശേഷം, ഏതാണ്ടു പത്തുവയസുള്ളപ്പോൾ അവനതു യാഥാർഥ്യമാക്കുകയും ചെയ്തു. അങ്ങനെ ദേവ് കോഹ്ലി എന്ന കവി ജനിച്ചു.
ഉസ്താദ് സാഹബ്
കവിതയിലേക്കുള്ള വഴികാണിച്ചത് ഏതാണ്ടു സമപ്രായക്കാരനായ ബാലനാണെങ്കിൽ കൈപിടിച്ചു നടത്തിയത് ഡെഹ്റാഡൂണിലെ പേരോർമിക്കാത്ത ഒരു കവിയാണ്. ദേവ് കോഹ്ലി അദ്ദേഹത്തെ ഉസ്താദ് സാഹബ് എന്നാണ് വിളിച്ചിരുന്നത്. ഇത്ര ചെറുപ്രായത്തിൽ നീ എങ്ങനെ ഇത്രയും മനോഹരമായ കവിത എഴുതി എന്നദ്ദേഹം ദേവിനോടു ചോദിച്ചു. വളർന്നപ്പോൾ പാട്ടെഴുത്തുകാരനാവുകയെന്നതാണ് ദേവിന്റെ ആഗ്രഹമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബെയിൽ ചെന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉപദേശിച്ചത് അദ്ദേഹമായിരുന്നു.
ദേവനാഗരിയും പഞ്ചാബിയും നന്നായി വഴങ്ങുന്ന ദേവിന് അന്ന് ഉറുദു അത്ര വശമില്ല. ഒന്നാം ക്ലാസിൽ പഠിച്ച ഉറുദുമാത്രമേ അറിയുമായിരുന്നുള്ളൂ. എങ്കിലും ആത്മവിശ്വാസത്തിന് ഒരിക്കലും കുറവുവന്നിട്ടില്ല. എന്താവണം തന്റെ വഴിയെന്ന് മനസിലുറപ്പിച്ചു നേടിയ ആത്മവിശ്വാസമായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം സയൻസ് ഉപേക്ഷിച്ച് ആർട്സ് പഠിക്കാമെന്നു തീരുമാനിച്ചത്.
അതൊരു രസകരമായ കഥയായി അദ്ദേഹം പിന്നീട് ഓർമിച്ചിട്ടുണ്ട്. ഡെഹ്റാഡുണിലെ പഠനകാലത്ത് ആദ്യം സയൻസ് വിഷയത്തിനാണ് ചേർന്നത്. ആദ്യവർഷംതന്നെ അതത്ര എളുപ്പമല്ലെന്നു മനസിലായി. സയൻസിന്റെ എല്ലാ പുസ്തകങ്ങളുമെടുത്തു വിറ്റു!. ആർട്സ് വിഷയങ്ങളിൽ പ്രവേശനം നേടുകയും ചെയ്തു. ശ്രീ ഗുരുനാനാക് ദേവ് മഹാരാജ് ഇന്റർ കോളജിലായിരുന്നു ദേവ് കോഹ്ലിയുടെ വിദ്യാഭ്യാസം. ബില്യാർഡ്സ് കളിയായിരുന്നു ദേവിന്റെ ഹോബി. ഡെഹ്റാഡൂണിൽ ഹോട്ടൽ നടത്തിയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വളരെ ചെറുപ്രായത്തിൽ മരിച്ചു.
എവർഗ്രീൻ ഹോട്ടൽ
1964ൽ ഇരുപത്തിരണ്ടാം വയസിൽ ബോംബെയിൽ എത്തിയ ദേവ് എവർഗ്രീൻ എന്ന ഹോട്ടലിലായിരുന്നു രണ്ടുവർഷത്തോളം താമസം. എസ്.ഡി. ബർമൻ, സാഹിർ ലുധിയാൻവി, ഇഫ്തിഖർ തുടങ്ങിയ അതികായന്മാർ അതേ ഹോട്ടലിൽ താമസിച്ചിരുന്നു. തൊട്ടടുത്ത ഒരു കെട്ടിടത്തിലാണ് സംഗീതസംവിധായകനായ ജി.എസ്. കോഹ്ലിയുടെ താമസം. ഇടയ്ക്കിടെ അദ്ദേഹത്തെ ചെന്നുകണ്ട് താൻ എഴുതിയ വരികൾ കേൾപ്പിക്കുകയെന്നത് ദേവിന്റെ പതിവായിരുന്നു.
ഒരുദിവസം അദ്ദേഹം ഏതാനും വരികൾ തിരികെ പാടിക്കേൾപ്പിച്ച് ഇതിനൊരു പല്ലവിയെഴുതൂ എന്ന് ദേവിനോട് ആവശ്യപ്പെട്ടു. ദേവ് ഉടൻതന്നെ വരികൾ എഴുതിനൽകുകയും ചെയ്തു. അതിൽ അത്ര ഇഷ്ടപ്പെടാത്ത ചില വാക്കുകൾ മാറ്റി ജി.എസ്. കോഹ്ലി പാട്ടു പൂർത്തിയാക്കി. ഗുണ്ട എന്ന ചിത്രത്തിൽ ആ പാട്ട് ഉൾപ്പെടുത്തി.
ആദ്യ ഗാനത്തെക്കുറിച്ച് ദേവ് കോഹ്ലി പിന്നീട് പറഞ്ഞത് ഇങ്ങനെ: എന്റെ വരികൾ വളരെക്കുറച്ചുമാത്രം ഉണ്ടായിട്ടും ആ പാട്ടിന്റെ ക്രെഡിറ്റ് അദ്ദേഹം എനിക്കുതന്നു. നീ ഇതിനായി ജോലിയെടുത്തിട്ടുണ്ട്, നിന്റെ പേരിൽതന്നെ ഈ പാട്ടുവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഖഷി സേ ജാൻ ലേ ലോ ജീ എന്നുതുടങ്ങുന്ന പാട്ട് അങ്ങനെ എന്റെ ആദ്യഗാനമായി. അന്നത്തെ വലിയൊരു തുകയായ അഞ്ഞൂറു രൂപയും അദ്ദേഹം എനിക്കുതന്നു.
പതിനെട്ടു വർഷം
ലാൽ പഥർ (1971) ആയിരുന്നു ദേവ് കോഹ്ലിയുടെ രണ്ടാമത്തെ ചിത്രം. ഏതാണ്ട് ഒരുവർഷം മുന്‍പു എഴുതിവച്ച വരികളാണ് പ്രശസ്തമായ ഗീത് ഗാത്താ ഹൂ മേ എന്ന പാട്ടിന്റേത്. സംഗീതസംവിധായക ദ്വയമായ ശങ്കർ-ജയ്കിഷനെ അവരുടെ സ്റ്റുഡിയോയിൽ സന്ദർശിക്കാറുണ്ട് ദേവ്. ആദ്യം തന്റെ കവിത കേൾപ്പിച്ചപ്പോൾ അവർ ദേവിനോടു പറഞ്ഞതിങ്ങനെ: സർദാർ ജീ, താങ്കളിൽ കവിതയുടെ ജ്വാലയുണ്ട്. എത്ര മനോഹരമായാണ് താങ്കൾ എഴുതുന്നത്. കാര്യങ്ങൾ ഉറപ്പായും താങ്കളുടെ വഴിയേ വരും!
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ഗീത് ഗാത്താ ഹൂം മേ എന്ന പാട്ട് അതിഗംഭീര ഹിറ്റായി മാറി.
എന്നാൽ ആ പാട്ടിനുശേഷം അദ്ദേഹത്തിനു കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. വീട്ടിൽനിന്ന് അയച്ചുകിട്ടുന്ന പണംകൊണ്ടായിരുന്നു അക്കാലത്തെ ജീവിതം. ആ സംഘർഷകാലം തന്നെ ഒരുപാടു പഠിപ്പിച്ചുവെന്നു പറഞ്ഞിട്ടുണ്ട് പിന്നീടു ദേവ്. ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഒരുപാടു ഗ്രന്ഥങ്ങൾ അക്കാലത്തു വായിച്ചു. ഗീത തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ദേവ് ഓർമിച്ചിട്ടുണ്ട്. ജീവിതം കൂടുതൽ ആധ്യാത്മികമായി. അങ്ങനെ പതിനെട്ടുവർഷം കടന്നുപോയി.
പിന്നീടാണ് മേനേ പ്യാർ കിയാ എന്ന വിഖ്യാതമായ സിനിമ വരുന്നത്. ആ ചിത്രത്തിനുവേണ്ടി എഴുതിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിനുശേഷം ദേവ് കോഹ്ലിക്ക് അവസരങ്ങളുടെ കുറവുണ്ടായിട്ടില്ല, ഒരിക്കലും. തൊണ്ണൂറുകളിൽ പ്രമുഖരായ എല്ലാ സംഗീത സംവിധായകർക്കുവേണ്ടിയും പാട്ടുകൾ എഴുതി. യേ കാലി കാലീ ആഖേം (ബാസിഗർ) പോലുള്ള സൂപ്പർ ഹിറ്റുകളുണ്ടായി. ഏറെക്കാലം അനുഭവിച്ച സാന്പത്തികപ്രയാസങ്ങൾക്കും വിരാമമായി. വരികളെച്ചൊല്ലി ഇടക്കാലത്ത് ചെറിയ വിവാദങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമായില്ല.
ആഗ്രഹിച്ചതിനേക്കാൾ ഒരുപാടു കൂടുതൽ ഭഗവാൻ കൃഷ്ണൻ എനിക്കുതന്നു- ദേവ് ഒരിക്കൽ പറഞ്ഞു.
അവസാനകാലം പാട്ടെഴുത്തിൽനിന്നു വളരെദൂരെയായിരുന്നു ദേവ് കോഹ്ലിയുടെ മനസ്. പ്രാർഥനയും ധ്യാനവും എഴുത്തിനുമീതെ തിളങ്ങിനിന്നു. ഒരുകാലത്ത് ഏറ്റവും വേഗത്തിൽ പാട്ടെഴുതിയിരുന്നയാൾ ജീവിതത്തെ ഏറ്റവും സാവധാനമാക്കി. ആഗ്രഹിക്കുന്ന എന്തും ചെയ്യാം, പക്ഷേ ആത്മാർഥതയോടെ മാത്രം എന്നായിരുന്നു പുതിയ തലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം.
പ്രകൃതിയാണ് തന്നെ കവിതയെഴുതാൻ പഠിപ്പിച്ചതെന്നു പറയറുള്ള ദേവ് കോഹ്ലി എണ്‍പത്തൊന്നാം വയസിൽ കഴിഞ്ഞ ഓഗസ്റ്റ് 26ന് പ്രകൃതിയിലേക്കു മടങ്ങി.
ഹരിപ്രസാദ്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
Latest News
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top