ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളായിരുന്നു. അതിൽ ഏറ്റവും നാടകീയമായ ചരിത്രമുഹൂർത്തങ്ങൾ ലോകം കണ്ടത് ജർമനിയിലും.

യുദ്ധശേഷം രണ്ടായി വെട്ടിമുറിക്കപ്പെട്ട ജർമനി 1961ൽ ക്രൂഷ്ചേവ് കെട്ടി ഉയർത്തിയ ബർലിൻ ഭിത്തിയുടെ കിഴക്കും പടിഞ്ഞാറുമായി തിരിഞ്ഞ് കിഴക്ക് സോഷ്യലിസ്റ്റ് സമഗ്രാധിപത്യവും പടിഞ്ഞാറ് മുതലാളിത്ത രാജ്യവുമായി നാലു വ്യാഴവട്ടം എത്തുന്പോൾ രണ്ടു സംസ്കാരങ്ങൾ തന്നെയായി എന്നു പറയാം.

പുതിയ ലോകം

മേൽപ്പറഞ്ഞ രാഷ്‌ട്രീയ -സാംസ്കാരിക മാറ്റത്തിന്‍റെ ചരിത്രം നിർമമത്വത്തോടും ഹാസ്യരസത്തോടുംകൂടി ആവിഷ്കരിക്കുകയാണ് ജർമൻ സംവിധായകൻ വോൾഫ്ഗാംഗ് ബെക്കർ ഈ ചിത്രത്തിലൂടെ. ഇതിലെ സംഭവങ്ങൾ 1989 ഒക്ടോബറിലെ ബർലിൻ ഭിത്തിയുടെ പതനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്.

സോഷ്യലിസത്തിലെ ഏകാധിപത്യ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വാതന്ത്ര്യനിഷേധം, ദാരിദ്ര്യം എല്ലാം അനാവരണം ചെയ്യുന്പോൾ‌ത്തന്നെ അതിനു പകരംവന്ന മുതലാളിത്ത ഉപഭോഗസംസ്കാരത്തിന്‍റെ അന്തഃസാര ശൂന്യതയും ഒപ്പം പരിശോധിക്കപ്പെടുന്നു. ശീലിച്ചുപോന്ന സംസ്കാരത്തെ അന്ധമായി മുറുകെപ്പിടിക്കുന്ന തലമുറയുടെ പ്രതിനിധിയായ ഒരമ്മയും പുതിയ ലോകത്തെ പുൽകാനും അതേസമയം അതിന്‍റെ വെല്ലുവിളികളെ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുന്ന യുവതലമുറയും ചേരുന്പോൾ കഥയുടെ ഏകദേശ രൂപമാകും.

ബർലിൻ ഭിത്തി പൊളിയുന്നതിന് ഏതാനും മാസം മുന്പേ കമ്യൂണിസ്റ്റ് പാർട്ടിയുമായി കലഹിച്ച് കിഴക്കൻ ജർമനിയിൽനിന്നു കുടുംബംവിട്ടോടിപ്പോയ ഭർത്താവിനെ പാർട്ടിയോടും സോഷ്യലിസത്തോടുമുള്ള പ്രതിബദ്ധതയുടെ പേരിൽ ഉപേക്ഷിച്ച അവസ്ഥയിലാണ് ക്രിസ്റ്റ്യാനെ. മക്കളായ അലക്സും അരിയാനെയും കൂടെയുണ്ട്. ഭർത്താവിന്‍റെ വഴിയേ പോയാൽ അവരെ തനിക്കു നഷ്ടപ്പെടുമെന്ന ഭയം ക്രിസ്റ്റ്യാനെയ്ക്കുണ്ട്.

പടിഞ്ഞാറൻ ജർമനിയിൽ അഭയംതേടാനുള്ള ക്ഷണം നിരസിച്ചും ഭർത്താവിന്‍റെ താത്പര്യങ്ങൾ മക്കളെ അറിയിക്കാതെയും സോഷ്യലിസ്റ്റ് സ്റ്റേറ്റിന്‍റെ ഉത്തമ സേവികയായി കഴിഞ്ഞ ക്രിസ്റ്റ്യാനെ ഒരു ദിവസം തന്‍റെ മകൻ സർക്കാരിനെതിരേ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതു കണ്ട് ബോധമറ്റു വീഴുകയും മാസങ്ങളോളം ആ അവസ്ഥയിൽ കിടക്കുകയും ചെയ്തു.

മാറുന്ന ലോകം

ഒടുവിൽ ബോധം തെളിയുന്പോൾ ഒക്ടോബർ മാസമായി. ഡോക്ടർമാരുടെ പറഞ്ഞത്, അവർ ഇനി അസ്വാസ്ഥ്യമുണ്ടാക്കുന്ന യാതൊന്നും കാണാനോ കേൾക്കാനോ പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഹൃദയാഘാതമുണ്ടായി മരിക്കുമെന്നുമാണ്. അതനുസരിച്ചു തങ്ങളുടെ അമ്മയെ ചുറ്റിലും നടക്കുന്ന നാടകീയ മാറ്റങ്ങളിൽനിന്നു മാറ്റിനിർത്തി സംരക്ഷിക്കുക എന്ന ദൗത്യമാണ് അലക്സിനും അരിയാനയ്ക്കും. ഇതിനിടെ, പുതിയ നാണയവ്യവസ്ഥ വന്നതോടെ കിഴക്കൻ ജർമൻ കറൻസി അപ്രസക്തമായി. അവരുടെ സന്പാദ്യമെല്ലാം വെറും കടലാസുമാത്രം.

ബൂർഷ്വാ ഉപഭോഗസംസ്കാരത്തിന്‍റെ അടയാളങ്ങളായ കൊക്കോകോളയുടെയും ബർഗറിന്‍റെയും പരസ്യങ്ങൾ ടെലിവിഷനിലും തെരുവുകളിലുമെല്ലാം വന്നുതുടങ്ങി. പഴയ സോഷ്യലിസ്റ്റ് റേഷൻ കടകൾ പോയി സൂപ്പർ മാർക്കറ്റുകളും വന്നു. സ്റ്റേറ്റ് ടെലിവിഷനു പകരം പുതിയ ചാനലുകൾ. അവയിലൂടെ വരുന്ന വിനോദങ്ങളും വാർത്തകളും. ഇവയൊക്കെ തങ്ങളുടെ അമ്മ കണ്ടാൽ ഹൃദയസ്തംഭനം ഉണ്ടാകുമെന്ന ഭയത്താൽ മക്കൾ അവരെ അവരുടെ മുറിയിൽത്തന്നെ സൂക്ഷിച്ചു. ക്രിസ്റ്റ്യാനെ ഇപ്പഴും പഴയ ലോകത്തിൽത്തന്നെ ജീവിക്കട്ടെ.

എന്നാൽ, കാര്യങ്ങൾ അധികകാലം പിടിച്ചുവയ്ക്കാൻ കഴിയുന്നില്ല. ലോകകപ്പ് ഫുട്ബോളിന്‍റെ ആരവത്തിൽ കിഴക്കും പടിഞ്ഞാറും അലിയുകയാണ്. പഴയ ലോകത്തിന്‍റെ അടയാളങ്ങളും പാർട്ടി ചിഹ്നങ്ങളും പ്രതിമകളുമൊക്കെ നീക്കംചെയ്യപ്പെടുന്നു. ലെനിൻ പ്രതിമകൾ ആക്രിയായി മാറുന്നു. ഒരു ദിവസം ക്രിസ്റ്റ്യാനെ വീടുവിട്ടു പുറത്തിറങ്ങുന്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു.

ഫ്ലാറ്റിൽനിന്നു പുറത്തിറങ്ങി നടക്കുന്പോൾ അവരെ എതിരേൽക്കുന്ന കാഴ്ച പ്രമേയപരമായും ചരിത്രപരമായും ഒരു ക്ലൈമാക്സ് എന്നു പറയാവുന്ന ഒന്നാണ്. ക്രിസ്റ്റ്യാനെ കാണുന്നത് കഴുത്തിൽ കെട്ടിയ കയറിൽ തൂങ്ങി ഒരു ഹെലികോപ്റ്ററിൽ തൂക്കിയിട്ട ലെനിൻ പ്രതിമ ആകാശത്തുകൂടി പറന്നുവരുന്നതാണ്. ആകാശത്തേക്കു കൈചൂണ്ടി പറന്നുവരുന്ന ലെനിൻ‌ ഒരു ഷോട്ടിൽ ക്രിസ്റ്റ്യാനെയോട് എന്തോ പറയുന്നുവെന്നു തോന്നും.

എല്ലാം തിരിച്ചറിയുന്നു

അധികം വൈകാതെ കുട്ടികളുടെ പരിശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് അമ്മ കാര്യങ്ങൾ മനസിലാക്കുന്നു. അലക്സ് തന്‍റെ പിതാവിന്‍റെ സഹായത്തോടെ പഴയ സ്റ്റേറ്റ് ടെലിവിഷന്‍റെ മട്ടിൽ ഒരു വ്യാജവാർത്ത അവതരിപ്പിച്ച് അമ്മയുടെ ടെലിവിഷനിൽ കാണിച്ചുകൊണ്ട് എല്ലാം പഴയപോലെ തുടരുകയാണെന്നു വരുത്താൻ ശ്രമിക്കുന്ന രംഗം ഏറെ ചിരിയുണർത്തുന്നതാണ്.

പക്ഷേ, മറ്റൊരു സ്നേഹിതനിൽനിന്ന് യഥാർഥ വിവരങ്ങളറിഞ്ഞ ക്രിസ്റ്റ്യാനെ ബർലിൻഭിത്തി തകർക്കപ്പെട്ടതിനു പിറകേ മരിക്കുന്നു. ജർമനികളുടെ പുനരേകീകരണത്തിന്‍റെ മൂന്നാം ദിവസം അമ്മയുടെ ചിതാഭസ്മം അലക്സും സ്നേഹിതരും ചേർന്നു താൻ പണ്ടുണ്ടാക്കിവച്ചിരുന്ന ഒരു റോക്കറ്റിൽ നിക്ഷേപിച്ച് ആകാശത്തേക്കു വിക്ഷേപിച്ച് ഒരു വെടിക്കെട്ടാക്കി മാറ്റുന്നു.

തന്‍റെ അമ്മയെ എപ്പോഴും പഴയ കിഴക്കൻ ജർമനിയുമായി ബന്ധിപ്പിച്ചോർക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൾ പറയുന്പോൾ ക്രിസ്റ്റ്യാനെ എന്ന കഥാപാത്രം എന്തിന്‍റെ പ്രതീകമാണെന്നു തിരിച്ചറിയാം.മികച്ച നടൻ, സഹനടൻ, നടി, തിരക്കഥ, സംവിധാനം, സംഗീതം തുടങ്ങി പല നിലകളിൽ അന്താരാഷ്‌ട്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് ഗുഡ്ബൈ ലെനിൻ. ഒരു യുഗ സംക്രമത്തിന്‍റെ ദൃശ്യരേഖ.

ജിജി ജോസഫ് കൂട്ടുമ്മേൽ