Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അദ്ഭുതംകൂറി നിൽക്കും. ഒരു കുടുംബത്തിലെ ഒൻപതു പേർ ചേർന്നു നടത്തിയ ചിത്രകലാപ്രദർശനവും വേറിട്ട കാഴ്ചയായിരുന്നു. ഈ കുടുംബത്തിലെ മാത്രമല്ല, നൂറു കണക്കിനു ശിഷ്യരുടെയും ചിത്രകലാ സ്വപ്നങ്ങൾക്കു നിറം ചാർത്തി രാകേഷ് അൻസേര എന്ന ചിത്രകലാ പ്രതിഭയും.
ആവേശപ്പൂരമൊരുക്കി ആലപ്പുഴ നെഹ്റുട്രോഫി വള്ളം കളി അരങ്ങേറുന്നു. അതിനിടയിൽ കരയിൽ മറ്റൊരു ചെറുപൂരം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ തിക്കിത്തിരക്കുന്നു. നടുക്ക് ട്രോഫി നേടിയ ചുണ്ടന്റെ ക്യാപ്റ്റനെപ്പോലെ ഒരാൾ.
എന്നാൽ, കൈയിൽ തുഴയോ പങ്കായമോ അല്ല, മറിച്ച് ഒരു കുഞ്ഞൻ ബ്രഷ് ആണ്. ചുണ്ടൻ വള്ളത്തിലെ താരങ്ങൾ പങ്കായം വീശി ആളുകളെ ഇളക്കുന്പോൾ ഇവിടൊരാൾക്ക് ഈ കുഞ്ഞൻ ബ്രഷ് മാത്രം മതി ആളുകളെ ഇളക്കാനും ആവേശം കൊള്ളിക്കാനും. ഇത് ആലപ്പുഴയുടെ സ്വന്തം ചിത്രകാരൻ രാകേഷ് അൻസേര. ചിത്രകലയിലെ സ്പ്രിന്റർ.
തത്സമയ ചിത്രരചനയാണ് രാകേഷിനെ ശ്രദ്ധേയനാക്കിയത്. ഏതാനും നിമിഷങ്ങൾ നൽകൂ, അതിനുള്ളിൽ രാകേഷ് നിങ്ങളുടെ ചിത്രം പൂർത്തിയാക്കിയിരിക്കും. ജലച്ചായവും അക്രിലിക്കുമാണ് പെയിന്റിംഗിൽ ഈ ചിത്രകാരൻ ഇഷ്ടമീഡിയങ്ങൾ. എങ്കിലും എല്ലാ മീഡിയങ്ങളും ഇദ്ദേഹം ഉപയോഗിക്കാറുണ്ട്. രാകേഷിന്റെ തത്സമയ കാരിക്കേച്ചർ വേഗം കണ്ടാൽ കാഴ്ചക്കാർ അദ്ഭുതം കൂറി നിൽക്കും.
ആദ്യമൊക്കെ പത്തു പതിനഞ്ച് മിനിറ്റ് വരെ ഒരു കാരിക്കേച്ചർ പൂർത്തിയാക്കാൻ എടുക്കുമായിരുന്നു. തത്സമയ കാരിക്കേച്ചർ എന്ന താത്പര്യം ഉയർന്നതോടെ വേഗം കൂട്ടാനുള്ള ശ്രമങ്ങൾ തുടങ്ങി. നിരന്തര പരിശീലനം, അതിനു ഫലമുണ്ടായി. ഇപ്പോൾ രണ്ടു മിനിറ്റിൽ താഴെ മതി ഒരു ചിത്രം പൂർത്തിയാക്കാൻ. കേരള നിയമസഭയിലെത്തി നിയമസഭാംഗങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹം വരച്ചുനൽകിയിട്ടുണ്ട്.
എന്തും കാൻവാസ്
ചിത്രകലയുടെ സ്ഥിരം വഴികളിൽനിന്നു മാറി നടക്കുന്നതാണ് ശീലം. മുന്നിൽ കിട്ടുന്ന എന്തും കാൻവാസ് ആക്കാനുള്ള അദ്ദേഹത്തിന്റെ മികവ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ പരീക്ഷണങ്ങൾ അദ്ദേഹത്തെ ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും എത്തിച്ചു. ചുവരുകൾക്കു നിറം നൽകാൻ ഉപയോഗിക്കുന്ന ബ്രഷ് കാൻവാസാക്കി അദ്ദേഹം വരച്ച ചിത്രങ്ങളാണ് റിക്കാർഡ് ബുക്കുകളിൽ ഇടം നേടിക്കൊടുത്തത്.
റോഡിനോടു ചേർന്നുള്ള വീടുകളുടെ ചുറ്റുമതിലുകളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ വേറിട്ട കാഴ്ചാനുഭവം ആയിരുന്നു. പ്രകൃതിയോടു ചേർന്നുള്ള ചിത്രരചന എന്നാണ് അദ്ദേഹം ഈ ചിത്രങ്ങലെ വിളിച്ചത്. കാരണം ചിത്രങ്ങൾ പൂർത്തിയാക്കിയത് ചിത്രകാരൻ ഒറ്റയ്ക്കല്ല പ്രകൃതിയും കൂടിചേർന്നാണ്.
ശിഷ്യസന്പന്നം
ആലപ്പുഴ മോർണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചിത്രകലാ അധ്യാപകനായ രാകേഷ് നല്ല ഒരു സംഘാടകൻ കൂടിയാണ്. കുട്ടികളെ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിക്കുക മാത്രമല്ല, അവരുടെ സൃഷ്ടികൾ ലോകത്തെ കാട്ടിക്കൊടുക്കാൻ പ്രദർശനങ്ങളും ക്യാന്പുകളും സംഘടിപ്പിക്കുന്നു. ഏപ്പോഴും കുട്ടികൾക്ക് അധ്യാപകനായി മാത്രമല്ല പ്രചോദമായും അദ്ദേഹമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സിലബസ് പ്രകാരം ചിത്രരചന പഠിപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.
ഒരു കുട്ടിയെ ചിത്രരചന പഠിപ്പിക്കുകയെന്നാൽ അവനിലെ കലാകാരനെ കണ്ടെത്തി വളർത്തുകയെന്ന വലിയ ദൗത്യം കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു. വരയ്ക്കാൻ കഴിവുണ്ടായിട്ടും ജീവിതപ്രാരബ്ധങ്ങൾ മൂലം വരയ്ക്കാൻ കഴിയാതെ പോയവർക്കും ചിത്രരചന പാതിവഴിയിൽനിന്നു പോയവർക്കും വീണ്ടും തിരിച്ചെത്താൻ ചിത്രപ്രദർശനങ്ങളും ക്യാന്പുകളും ശില്പശാലകളും രാകേഷ് നടത്താറുണ്ട്.
അച്ഛൻ പിടിപ്പിച്ച ബ്രഷ്
അച്ഛൻ കൈയിലെടുത്തു പിടിപ്പിച്ച ബ്രഷ് രാകേഷ് പിന്നെ താഴെ വച്ചിട്ടില്ല. ഉദയ സ്റ്റുഡിയോയ്ക്കു വേണ്ടി രംഗപടങ്ങൾ നിർമിച്ചിരുന്ന അച്ഛൻ ഗിരി അൻസേര നല്ല ചിത്രകാരൻ കൂടിയായിരുന്നു. ചിത്രകലയ്ക്കു വേണ്ടി കെഎസ്ആർടിസിയിലെ ജോലി ഉപേക്ഷിച്ചയാളാണ് ഗിരി അൻസേര. നാടകവും ചിത്രരചനയുമായി കഴിഞ്ഞിരുന്ന അച്ഛനാണ് തന്റെ പ്രചോദനമെന്ന് രാകേഷ് പറയുന്നു.
അച്ഛനിൽനിന്നു പകർന്നു കിട്ടിയ കഴിവാണ് തനിക്കുള്ളതെന്നും മക്കളും കലാകാരൻമാരായി തീരണമെന്നത് അച്ഛൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. രാകേഷിന്റെ മകളും മെഡിക്കൽ വിദ്യാർഥിനിയുമായ നന്ദന ആർ. അൻസേരയും നല്ല ചിത്രകാരിയാണ്. ഇരുവരും ചേർന്നു നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
വരയുടെ അൻസേരക്കുടുംബം
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബമാണ് അൻസേരയുടേത്. അന്തരിച്ച ചിത്രകാരൻ ഗിരി അൻസേരയാണ് ഒന്നാമൻ. തന്റെ എഴുപത്തിമൂന്നാമത്തെ വയസിൽ ചിത്രം വരച്ചു തുടങ്ങിയ രമണി ഗിരി അൻസേര മുതൽ ഒന്നാം ക്ലാസ് വിദ്യാർഥി നെയ്തൽവരെ ഉൾക്കൊള്ളുന്നതാണ് അൻസേരക്കുടുംബം.
എഴുപത്തിമൂന്നാം വയസിൽ അമ്മയ്ക്കു ചിത്രം വരയ്ക്കാൻ പ്രചോദനമായത് രാകേഷാണ്. രാകേഷിന്റെ സഹോദരൻ ധീരേഷും ചിത്രം വരയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ മക്കളായ നിർമലും നെയ്തലും മറ്റൊരു സഹോദരനായ രത്നേഷിന്റെ മക്കളായ നിധീഷും നയനയും നന്നായി ചിത്രങ്ങൾ വരയ്ക്കും. ഇവരുംകൂടി ചേരുന്പോൾ അൻസേരക്കുടുംബത്തിലെ ചിത്രകാരൻമാരുടെ എണ്ണം ഒൻപതാവും.
അൻസേരക്കുടുംബത്തിലെ ഒന്‍പതു പേരും ചേർന്നു നടത്തിയ ചിത്രപ്രദർശനവും ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ജെനറേഷൻസ് എന്ന പേരിൽ നടത്തിയ പ്രദർശനത്തിനു ചുക്കാൻ പിടിച്ചതും രാകേഷ് അൻസേരയാണ്. 2013ൽ അന്തരിച്ച ഗിരി അൻസേരയുടെ സ്മരണാർഥം സംഘടിപ്പിച്ച പ്രദർശനമായിരുന്നു ജനറേഷൻസ്.
അമ്മവര
ആലപ്പുഴ പൂന്തോപ്പ് അൻസേര വീട്ടിൽ രമണി ഗിരി അൻസേര നഴ്സിംഗ് സൂപ്രണ്ടായിരുന്നു. വിരമിച്ചിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. 72 ാമത്തെ വയസുവരെ ഒരു ചിത്രവും രമണി വരച്ചിരുന്നില്ല. എന്നാൽ, നാലു വയസുള്ള കൊച്ചുമകൻ നെയ്തൽ ഒരു കോഴിക്കുഞ്ഞിനെ വരച്ചുകണ്ടപ്പോൾ ഒരാഗ്രഹം.
അതുപോലൊന്നു വരച്ചു നോക്കിയാലോ? നെയ്തൽ വരച്ച ചിത്രം അതേപടി പകർത്തി. മകൻ രാകേഷിനെ കാണിച്ചപ്പോൾ വീണ്ടും വരയ്ക്കാനായിരുന്നു മറുപടി. അങ്ങനെ എഴുപത്തിമൂന്നാം വയസിൽ തുടങ്ങിയ വരയുമായി മുന്നേറുകയാണ് രമണി ഗിരി അൻസേര.
സന്ദീപ് സലിം
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Latest News
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കോൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top