Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശമിപ്പിച്ചത്; ഭയത്തിൽനിന്നു മോചനം നല്‍കിയത്. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സജീവസാന്നിധ്യമുണ്ട് എന്നതു നാം മറന്നു പോകരുത്. നാം അവിടുത്തെ അന്വേഷിക്കാത്തപ്പോഴും അവിടുന്നു നമ്മെ അന്വേഷിക്കുന്നു.
ചിത്രകാരന്മാരുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന അസാധാരണ പ്രതിഭയാണു ഡച്ചുകാരനായ റെംബ്രാൻഡ് (1606-1669). അദ്ദേഹം വരച്ചിട്ടുള്ള പോർട്രെയ്റ്റുകളും ലാൻഡ് സ്കെയ്പുകളും ബൈബിളിൽനിന്നും മിത്തോളജിയിൽനിന്നും ചരിത്രത്തിൽനിന്നുമൊക്കെ പ്രചോദനം സ്വീകരിച്ചു വിവിധ വർണങ്ങളിൽ ചാലിച്ചെടുത്ത ചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്.
റെംബ്രാൻഡ് ഒരു ചിത്രകാരൻ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ആർട്ട് കളക്ടറും ആർട്ട് ഡീലറുമായിരുന്നു.
അതുപോലെ, ചിത്രകല പഠിപ്പിച്ചിരുന്ന അധ്യാപകനുമായിരുന്നു. മനുഷ്യന്റെ വികാരവിചാരങ്ങൾ തന്റെ ചിത്രരചനയിലൂടെ ഒപ്പിയെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതുകൊണ്ടു മാനവസംസ്കാരത്തിന്റെ പ്രമുഖ പ്രവാചകരിൽ ഒരുവനായി അദ്ദേഹം ഇന്ന് ആദരിക്കപ്പെടുന്നു. റെംബ്രാൻഡ് വരച്ചിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ വിലപ്പിടിപ്പുള്ളവയാണ്. എന്നാൽ, ഇപ്പോഴത്തെ മാർക്കറ്റിൽ അദ്ദേഹത്തിന്റെ ഏറ്റവും വിലയുള്ള ചിത്രമായി പരിഗണിക്കപ്പെടുന്നതു ഗലീലി തടാകത്തിൽ കൊടുങ്കാറ്റിനെ ശമിപ്പിക്കുന്ന യേശുവിന്റെ ചിത്രമാണ്. ഈ ചിത്രത്തിന്റെ വില കണക്കാക്കപ്പെട്ടിരിക്കുന്നത് അന്‍പതു മില്യൺ ഡോളറാണ്.
എന്നാൽ ഈ ചിത്രം ഇപ്പോൾ എവിടെ ആരുടെ കൈവശമാണെന്നു വ്യക്തമല്ല. ബോസ്റ്റണിലെ ഗാർഡനർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചിത്രം 1990 മാർച്ച് 18-നു മോഷ്ടിക്കപ്പെട്ടു. പോലീസുകാരെപ്പോലെ വേഷംധരിച്ച രണ്ടു മോഷ്ടാക്കൾ അന്നു രാവിലെ മ്യൂസിയത്തിലെത്തി ഈ ചിത്രവും വേറെ പന്ത്രണ്ടു ചിത്രങ്ങളും മോഷ്ടിക്കുകയായിരുന്നു. സംഘടിത കുറ്റവാളികളുടെ ഏതോ ഗ്രൂപ്പാണ് ഈ കവർച്ച നടത്തിയതെന്നു വിശ്വസിക്കപ്പെടുന്നു.
ദൈവപുത്രനായ യേശു കൊടുങ്കാറ്റ് ശമിപ്പിക്കുന്ന ഈ ചിത്രം കടലിലെ കൊടുങ്കാറ്റിന്റെ എല്ലാ രൂപഭാവങ്ങളും ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ്. കൊടുങ്കാറ്റിൽ ആടിയുലയുന്ന വഞ്ചിയും ഭയചകിതരായ ശിഷ്യന്മാരും കൊടുങ്കാറ്റിനിടയിൽ ശാന്തമായി ഉറങ്ങുന്ന യേശുവുമൊക്കെ ഈ ചിത്രത്തിലുണ്ട്. ശിഷ്യന്മാരിൽ രണ്ടുപേർ യേശുവിനെ ഉണർത്തുവാൻ ശ്രമിക്കുന്നതും ഈ ചിത്രത്തിൽ കാണാം.
ഈ ചിത്രം സൂക്ഷിച്ചുനോക്കുന്നവർക്ക് ഈ ചിത്രത്തിൽ ഒരു പ്രത്യേക കാര്യം ദർശിക്കുവാനാകും. സുവിശേഷങ്ങളിൽ കൊടുത്തിരിക്കുന്ന വിവരണമനുസരിച്ചു വഞ്ചിയിൽ യേശുവും ശിഷ്യന്മാരും ഉൾപ്പെടെ പതിമൂന്നു പേരാണു കാണേണ്ടത്. എന്നാൽ ഈ ചിത്രത്തിൽ ആകെ പതിനാലുപേരുണ്ട്!
ആരാണ് ഈ പതിനാലാമൻ? അതു ചിത്രകാരനായ റെം ബ്രാൻഡ് തന്നെയാണ്. ചിത്രകാരന്റെ രൂപസാദൃശ്യമുള്ള ഒരാളെയാണ് നാം ഈ ചിത്രത്തിൽ കാണുക. അദ്ദേഹമാകട്ടെ പായ് വഞ്ചിയുടെ കയറുകളൊന്നിൽ ഒരു കൈകൊണ്ടു മുറുകെപ്പിടിച്ചിരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ മറ്റേ കൈ ആകട്ടെ തന്റെ തൊപ്പി കാറ്റത്തു പറന്നുപോകാതിരിക്കാൻ വേണ്ടി അതു തലയിൽ അമർത്തിപ്പിടിച്ചിരിക്കുകയുമാണ്.
അതുപോലെ, മറ്റൊരു പ്രത്യേകതയും ഈ ചിത്രത്തിൽ കാണുന്ന റെംബ്രാൻഡിനുണ്ട്. അദ്ദേഹം നോക്കുന്നതു ചിത്രം കാണുന്ന കാഴ്ചക്കാരായ നമ്മുടെ നേരെയാണ്. ആ നോട്ടത്തിൽ വലിയ ആത്മവിശ്വാസവും പ്രകടമാണ്.
കടലിലെ കൊടുങ്കാറ്റു ശമിപ്പിക്കുന്ന യേശുവിന്റെ ചിത്രത്തിൽ ശിഷ്യന്മാരോടൊപ്പം എന്തുകൊണ്ടാവാം റെംബ്രാൻഡ് തന്റെ സാന്നിധ്യവുംകൂടി ഉൾപ്പെടുത്തിയത്? തന്റെ ജീവിതത്തിലും ഇതുപോലെ കൊടുങ്കാറ്റുകളുണ്ടെന്നു സൂചിപ്പിക്കുവാനോ?
ക്രൈസ്തവവിശ്വാസിയായിരുന്നു റെംബ്രാൻഡ്. തന്മൂലം, ദൈവപുത്രനായ യേശുവുള്ള വഞ്ചിയിൽ എത്ര വലിയ കൊടുങ്കാറ്റുണ്ടായാലും താൻ സുരക്ഷിതനാണെന്നു റെംബ്രാൻഡ് ഈ ചിത്രം വരച്ചതിലൂടെ വ്യക്തമാക്കുകയായിരുന്നു എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. അതുപോലെ, നമ്മുടെ വഞ്ചിയിൽ യേശു ഉണ്ടെങ്കിൽ നാമും ഒരിക്കലും ഭയപ്പെടേണ്ടതില്ല എന്നും റെംബ്രാൻഡ് വ്യക്തമാക്കുന്നതായി പണ്ഡിതർ സമർഥിക്കുന്നു.
കൊടുങ്കാറ്റിൽ ആടി ഉലയുന്ന വഞ്ചിയുടെ ചിത്രമാണു റെംബ്രാൻഡ് വരച്ചിരിക്കുന്നതെങ്കിലും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തു വലിയ ശാന്തത നമുക്കു കാണാനാവും. അതായതു നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ നമുക്കൊന്നും ഭയപ്പെടാനില്ലെന്നു വ്യക്തം.
നമ്മുടെ ജീവിതസാഗരത്തിൽ പലപ്പോഴും എത്രയോ വലിയ കൊടുങ്കാറ്റുകളാണു നാം അഭിമുഖീകരിക്കുക. അപ്പോഴൊക്കെ ഭയത്താൽ നാം വിറങ്ങലിച്ചുപോകാറില്ലേ? എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ ഏതു കൊടുങ്കാറ്റിനെയും നാം ധൈര്യപൂർവം അഭിമുഖീകരിക്കില്ലേ? കൊടുങ്കാറ്റിൽ നാം ഭയപ്പെട്ടാലും അവിടുന്നു നമുക്ക് ആശ്വാസം പകരില്ലേ?
തന്റെ ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശമിപ്പിച്ചത്; ഭയത്തിൽനിന്നും അവർക്കു മോചനം നല്‍കിയത്. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സജീവസാന്നിധ്യമുണ്ട് എന്നതു നാം മറന്നു പോകരുത്. നാം അവിടത്തെ അന്വേഷിക്കാത്തപ്പോഴും അവിടുന്നു നമ്മെ അന്വേഷിക്കുന്നു. നാം അവിടത്തെ ഓർമിക്കാത്തപ്പോഴും അവിടുന്നു നമ്മെ ഓർമിക്കുന്നു.
തന്മൂലം, നാം അവിടുത്തെ പക്കലേക്കു തിരിയുകയേ വേണ്ടൂ. അപ്പോഴേക്കും നമുക്കു സഹായം എത്തിക്കഴിഞ്ഞിരിക്കും. നാം ആഗ്രഹിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റ് ദൈവം എപ്പോഴും ശമിപ്പിച്ചു എന്നുവരില്ല.
എന്നാൽ, നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുവാൻ അവിടുന്നു ശക്തിതരുമെന്നു തീർച്ചയാണ്. റെംബ്രാൻഡിന് ആ വിശ്വാസം ഉണ്ടായിരുന്നു. നമ്മുടെ വിശ്വാസവും അമ്മാതിരിയുള്ളതാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
Latest News
മുത്തൂറ്റിൽ കവർച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം; വലവിരിച്ച് പോലീസ്
കോവിഡ് വാക്സിന് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയതായി മോദി
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Latest News
മുത്തൂറ്റിൽ കവർച്ച നടത്തിയത് ബൈക്കിലെത്തിയ ആറംഗ സംഘം; വലവിരിച്ച് പോലീസ്
കോവിഡ് വാക്സിന് രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയതായി മോദി
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top