മരണം മരിച്ചു; ജെൻസൺ ഉ‍യിർത്തു
കുറ്റാക്കൂരിരുട്ട്! അവിടെനിന്നു വെളിച്ചത്തിലേക്ക് കടന്നുവന്നാൽ എന്തായിരിക്കും സ്ഥിതി. കണ്ണുചിമ്മും അല്ലേ... അതെ; ഒരു നിമിഷം കണ്ണൊന്നു ചിമ്മിക്കോളൂ.. കൺതുറക്കുന്നത് മരിച്ചുയിർത്ത ഒരു ജീവിതത്തിലേക്കായിരിക്കും...

നാല് ഘട്ടങ്ങളിലായി ഒരു ജീവിതം പറയാം. നാല് ഭാവങ്ങളിൽ, നാല് സ്വപ്നങ്ങളിൽ, നാല് അനുഭവങ്ങളിൽ, നാല് മനഃസ്ഥിതികളിൽ ഉയിർകൊണ്ട ഒരു ജീവിതം. സാങ്കൽപ്പികം എന്നു തോന്നാമെങ്കിലും യാഥാർഥ്യമാണിത്. ആ വഴികളിലൂടെ നടന്നാൽ നമുക്കത് കണ്ടെത്താം... പിന്നെ അവനെയും....

ഒന്നാം ഭാവ(ഗ)ം-
ശാന്തമായി ജീവിതം


ജെൻസൺ എന്നാണ് അവന്‍റെ പേര്. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. നാട്ടുകാർക്ക് അവൻ മിടുക്കനായ കുസൃതിക്കാരൻ. സഹായങ്ങൾക്ക് ഓടിയെത്തുകയും അനീതി കണ്ടാൽ കലഹിക്കുകയും ചെയ്തു അവൻ. സ്വതസിദ്ധമായ ശൈലിയിൽ ഉറച്ച ശബ്ദത്തിൽ അത്യുച്ചത്തിൽ അവൻ സംസാരിച്ചുപോന്നു. നാടിന്‍റെ ആഘോഷങ്ങളെ ഉച്ചത്തോടെ അവൻ ആസ്വാദ്യകരമാക്കി. വീടെന്ന സ്വത്വത്തിൽ നിന്നും നാടെന്ന വിശാലതയിലേക്കുള്ള പ്രയാണമായിരുന്നു അത്.

സാന്പത്തികമെന്ന യാഥാർഥ്യത്തിൽ ജീവിതം ഇടറിയപ്പോൾ അവൻ പ്രവാസത്തിലേക്ക് വഴി തിരിഞ്ഞു. ജീവിത യാഥാർഥ്യങ്ങളെ പ്രായോഗികതയുമായി ചേർത്തുവയ്ക്കുകയായിരുന്നു ലക്ഷ്യം. 22ാം വയസിൽ ഗൾഫിലേക്ക് വിമാനം കയറി. ദുബായിൽ പല സ്ഥലങ്ങളിൽ, പല ജോലികൾ... ചില സ്ഥലങ്ങളിൽ ജോലി ആസ്വദിച്ചും ചിലയിടങ്ങളിൽ അസ്വസ്ഥമായും ജീവിതം അനുസ്യൂതം മുന്നോട്ടു നീക്കി. ദുരിതക്കയത്തിൽ ഉഴറിയും പ്രതീക്ഷകളിൽ കണ്ണയച്ചും ആറ് വർഷത്തെ പ്രവാസം... അവസാനം അപ്പന് കാൻസർ ബാധ സ്ഥിരീകരിച്ചപ്പോൾ കൈത്താങ്ങേകാൻ ഗൾഫ് സ്വപ്നങ്ങൾക്ക് വിടനൽകി 28-ാം വയസിൽ നാട്ടിലേക്ക് മടക്കം.

ഗൾഫ് ജീവിതത്തിൽ കൂട്ടിവച്ചതെല്ലാം അപ്പന്‍റെ ചികിൽസയ്ക്കും മറ്റുമായി ചെലവഴിച്ചു. ചികിൽസയ്ക്കൊടുവിൽ അപ്പനുമായി വീട്ടിലേക്കെത്തിയപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ വീണ്ടും അനിശ്ചിതത്വം. കരകയറാൻ പലവഴികൾ അവൻ തേടി. അതിൽ പ്രധാനമായത് സിമന്‍റ്-കട്ടിള നിർമാണ കേന്ദ്രത്തിലെ ജോലിയായിരുന്നു. തടിമിടുക്കിന്‍റെ പിൻബലത്തിൽ അവൻ അവിടെ പ്രശോഭിച്ചു. ഉയർന്ന ശബ്ദത്തിൽ ഉയരെ പറഞ്ഞ് അവൻ അവരുടെ "മൈക്ക്' പോലുമായി. അങ്ങനെ ജീവിതം ഒരു സുരക്ഷിതമായ വഴിയിലൂടെ മുന്നോട്ടുനീങ്ങി. ഇടയിൽ കല്യാണക്കാര്യവും ഏകദേശം ഉറച്ചു. ജീവിതം ഒരു തീരത്തടുപ്പിച്ചശേഷം വിവാഹം എന്ന തീരുമാനത്തോടെ കല്യാണം കുറച്ചേറെ നീട്ടിവയ്ക്കപ്പെട്ടു.
യുവത്വം എല്ലായ്പോഴും സാഹസികതയുടെ കാലഘട്ടമാണ്. ജൻസനും അതുതന്നെ ചെയ്തു. ചെർക്കളയിൽ പൂട്ടിക്കിടന്ന സിമന്‍റ്-കട്ടിള ഫാക്‌ടറി തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. നാട്ടിലുള്ള ചിലർക്ക് ജോലി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിൽ അവൻ വിജയിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ജീവിതത്തിന്‍റെ രണ്ടാം ഭാഗം തുടങ്ങുന്നത്.

രണ്ടാം ഭാവ(ഗ)ം-
കരുണമായി കഥനം


2017 ഡിസംബർ 24. അന്നത്തെ ജോലി പൂർത്തിയാക്കി രാത്രി ഏറെ വൈകി അവൻ എത്തുകയാണ്. മെയിൻ റോഡിൽ നിന്നും 300 മീറ്റർ ഇടവഴി നടന്നുവേണം വീട്ടിലെത്താൻ. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളുമുള്ള ഒറ്റയടിപ്പാത. മൊബൈൽഫോൺ ഓഫായിപ്പോയതിനാൽ വെളിച്ചമില്ലാത്ത അവസ്ഥ. വർഷങ്ങളോളം പരിചിതമായ വഴിയിലൂടെ നടക്കാൻ അവൻ തെല്ലും ആശങ്കപ്പെട്ടില്ല. വഴി പാതിയോളം പിന്നിട്ട അവൻ ഒരു ഒതുക്കുകല്ലിൽ കയറിയപ്പോൾ കാലൊന്നു തെറ്റി. ഒരാൾപൊക്കമുള്ള ഒരു കെട്ടിനു മുകളിൽ നിന്നു അവൻ താഴേക്കു പതിച്ചു. പിന്നാലെ ഇരുട്ടിൽ നിന്നും ഒരുകല്ലുകൂടി അവന്‍റെ നെഞ്ചത്തു പതിച്ചു. പിന്നെയൊന്നും ഓർമയില്ല.

ഒരു യുഗാന്തരം ഉറങ്ങിയുണർന്ന ആലസ്യത്തോടെ രണ്ടുദിനങ്ങൾക്കപ്പുറം ജൻസൻ കണ്ണു തുറന്നു. എസിയുടെ കുളിർമയും ആശുപത്രി ഉപകരണങ്ങളുടെ നേർത്ത മുരളിച്ചയും ചുറ്റും നിറഞ്ഞു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവൻ. ബോധം പതിയെ ഓർമയിലേക്കെത്തിയപ്പോൾ ആശുപത്രി ഉപകരണങ്ങൾ ബന്ധനസ്ഥമാക്കിയ ശരീരത്തെ അവൻ ഒന്ന് ഇളക്കിനോക്കി. എവിടെയോ ഒരു പന്തികേട്. ആശങ്കപ്പെടാതെ അവൻ സഹായത്തിന് നഴ്സുമാരെ വിളിച്ചു. അവർ ഓടിയെത്തി. കുറച്ചുകഴിഞ്ഞപ്പോൾ ഡോക്‌ടറും. ജൻസൻ പലതും ചോദിച്ചുകൊണ്ടിരുന്നു. ആരും ഉത്തരം പറഞ്ഞില്ല. അവസാനം അവിടേക്കെത്തിയ സീനിയർ ഡോക്ടർ അവനോട് സംസാരിച്ചു.
"വീഴ്ചയിൽ ശരീരത്തിന് ചില പരിക്കുകൾ പറ്റിയിട്ടുണ്ട്. കുറച്ചുനാൾ കിടന്നിട്ട് പോകാം കേട്ടോ..' പിന്നെ നീണ്ട ആശുപത്രി കാലം. വരുന്നവർ അവനെ നോക്കി സഹതപിച്ചു. അവൻ മാത്രം ഉറച്ച ശബ്ദത്തിൽ കളിചിരികളിൽ മുഴുകി. അതിനിടെ മംഗളൂരുവിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്. അവിടെയും നീണ്ട ആശുപത്രി വാസം. അവിടവും അവന് അരോചകമായി തോന്നിയില്ല. കാരണം ചികിത്സയ്ക്കൊടുവിൽ പഴയ അവസ്ഥയിലേക്ക് എത്തുമെന്നുള്ള നിശ്ചയദാർഢ്യമായിരുന്നു മനസ് മുഴുവൻ.

പ്രകൃതിയും മനസും ശാന്തമായ ഒരു വൈകുന്നേരം അവന്‍റെ അപ്പന്‍റെ അനുജൻ വർത്തമാനകാല ജീവിതത്തിന്‍റെ യാഥാർഥ്യവും ഭൂതകാലത്തിന്‍റെ സങ്കീർണതകളും അവനോട് വെളിപ്പെടുത്തി. "സ്പൈനെൽകോഡ് ഇൻജുറിയാണ്. ഇനി എഴുന്നേറ്റുനടക്കാൻ കഴിയുമെന്നു തോന്നുന്നില്ല.' പിന്നീട് അദ്ദേഹം പറഞ്ഞതൊന്നും അവൻ കേട്ടില്ല. കേൾക്കാനാകുമായിരുന്നില്ല. മനസിന്‍റെ നിർവികാരതയിൽ ഉറഞ്ഞുപോയ ചില പ്രതീക്ഷകൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു. കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ തകർന്നുവീഴുന്ന വേദനയിൽ നീറിപ്പുകഞ്ഞു. എല്ലാറ്റിനുമുപരി നിവർന്നുനിൽക്കാൻ ആകില്ലെന്ന യാഥാർഥ്യം അവനെ കൂടുതൽ തളർത്തി.

താമസിക്കാതെ അവൻ ആശുപത്രി വിട്ടു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും തോളിലേറി അവൻ മലമുകളിലുള്ള വീട്ടിലെത്തി. ഏകാന്തതയുടെ നാലുചുമരുകൾക്കുള്ളിൽ അവന്‍റെ മനസും ശരീരവും തളയ്ക്കപ്പെട്ടു. അന്നുമുതൽ ഏകാന്തതയുടെ കുത്തിനോവുകൾ... തകർന്നുപോയവന്‍റെ തീരാവേദന... രോഗ ബാധിതനായ അപ്പന്‍റെയും വാർധക്യം തളർത്തിയ അമ്മയുടേയും സഹായഹസ്തം നീണ്ടുവരുന്പോൾ അവരുടെ കഷ്‌ടപ്പാട് ഓർത്ത് അവൻ നിർത്താതെ കരഞ്ഞു. അങ്ങകലെ നിന്നും സഹായിക്കാനായി വരുന്ന ചേട്ടന്‍റെയും ചേച്ചിയുടെയും ബുദ്ധിമുട്ടുകളും അവനെ വല്ലാതെ തളർത്തി. കൂടെ ഇനിയുള്ള ജീവിതത്തിൽ കൂട്ടാകുമെന്ന് അറിയാതെ മനസിൽ ഉറപ്പിച്ച ആ വിവാഹ സ്വപ്നവും അകാലത്തിൽ പൊലിഞ്ഞു. ആ തളർച്ചയുടെ ആലസ്യത്തിൽ ജൻസന്‍റെ മനസ് ശൂന്യമാകുന്നു. ആ ശൂന്യതയിലേക്കാണ് ചില കറുത്ത പൊട്ടുകൾ തറഞ്ഞിറങ്ങുന്നത്.

മൂന്നാം ഭാവ(ഗ)ം-
ഭയാനകമായ ചിന്തകൾ


മരിക്കാൻ തീരുമാനിച്ചു. അതിന് അവൻ കണ്ടെത്തിയ വഴികൾ വ്യത്യസ്തവും. അങ്ങനെ അവൻ ഒരു രാത്രിയിൽ എല്ലാവരും കിടന്നുറങ്ങിയപ്പോൾ ശരീരമൊന്നിളകാൻ ജനലിൽ കെട്ടിയ കയറിൽ ഒരു കുരുക്കുണ്ടാക്കി. കുരുക്ക് കഴുത്തിലിട്ട് ജീവിതത്തിലെ കറുത്ത യാഥാർഥ്യത്തിനൊപ്പം കട്ടിലിനു പുറത്തേക്ക് മറിഞ്ഞുവീഴാനുള്ള ശ്രമം. ഒന്നുനോക്കി, പിന്നൊന്നുകൂടി, പിന്നെ പല പ്രാവശ്യം... നെഞ്ചിനു കീഴോട്ട് കല്ലുപോലെ ഉറച്ച ശരീരഭാഗം ഒരിഞ്ച് മറിയാൻ കൂട്ടാക്കുന്നില്ല. രാത്രി വൈകിയും രാവെത്തുവോളവും അവൻ പലകുറി ശ്രമിച്ചുനോക്കി. ഒരു പരാജിതന്‍റെ തളർച്ചയോടെ തളർന്നുറങ്ങുവാനായിരുന്നു വിധി.

രണ്ടാം ശ്രമം കൈ ഞരന്പ് മുറിക്കാനായിരുന്നു. അതിനായി അവൻ വീട്ടുകാർ അറിയാതെ ഒരു ബ്ലേഡ് സംഘടിപ്പിച്ചു. വീണ്ടുമൊരു രാത്രിയിൽ നാടും വീടും ഉറങ്ങിയപ്പോൾ അവൻ അതിനു തയാറായി. പക്ഷേ, മനസിലെവിടെയോ നഷ്ടബോധം. ജീവിച്ചുകൊതിതീരാത്ത ഈ ലോകത്ത് കുറച്ചുനേരവും കൂടി എന്നൊരു ഉൾവിളി. അങ്ങനെ കുറച്ചുനേരം മനസിൽ ജീവിതം ആസ്വദിച്ച് വീണ്ടും ബ്ലേഡെടുത്തു. ബ്ലേഡ് ശരീരത്തിൽ തൊടുന്പോൾ തികട്ടിവരുന്നു നഷ്ടബോധം. വീണ്ടും കുറച്ചുനേരേം ഈ ലോകത്ത് ജീവിതം... വീണ്ടും തയാറെടുപ്പ്... വീണ്ടും നഷ്ടബോധം... വീണ്ടും ജീവിതാസ്വാദനം... വീണ്ടും തയാറെടുപ്പ്... അങ്ങനെ ഒരു രാത്രി മുഴുവൻ നിസംഗതയും നിശ്ചയവും ഏറ്റുമുട്ടി. പകലുണർന്നപ്പോൾ ജീവൻ പോകാതെ അവൻ മാത്രം ബാക്കിയായി.

പകൽ മുഴുവൻ കടുത്ത നഷ്ടബോധം അവനെ വേട്ടയാടി. അടുത്ത രാത്രിയിൽ വീണ്ടും ശ്രമിച്ചു. പക്ഷേ, മുഴുവൻ വിജയിച്ചില്ല. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ആളുകളായി, വാഹനങ്ങളായി, ആശുപത്രിയായി, ചികിത്സയായി... പകൽ വെളിച്ചത്തിലെപ്പോഴോ അവൻ ഉറങ്ങിപ്പോയി. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. കട്ടപിടിച്ച കനത്ത മനസുമായി രണ്ടാമത്തെ പരാജയവും പേറി വീണ്ടും അവൻ മറ്റുള്ളവരുടെ തോളിലേറി മലകയറി. പിന്നീടുള്ള നാളുകൾ ഉപദേശത്തിന്‍റെയും ശാസനയുടേതുമായിരുന്നു. പലരും വന്നു പലതും പറഞ്ഞു. കലങ്ങിയ മനസിൽ എല്ലാം ചിതറിത്തെറിക്കുക മാത്രം ചെയ്തു. തുടർന്നുണ്ടായ കാര്യങ്ങൾ കേട്ടുകേൾവി പോലുമില്ലാത്തത്.

മരണത്തിനൊരു സഹായം തേടിയുള്ള ശ്രമമായിരുന്നു െ ജൻസൺ പിന്നീടു നടത്തിയത്. പല പരിചയങ്ങൾ, പല അന്വേഷണങ്ങൾ... സുഹൃത്തുകൾ പലരും അദ്ഭുതത്തോടെ പിന്തിരിഞ്ഞു. പിന്നെ കൂടെ പണിയെടുത്തവർ...പണ്ടെങ്ങോ കണ്ടുമറന്നവർ എല്ലാവരെയും ബന്ധപ്പെട്ടു. അവസാനം അവന്‍റെ ദുരിതാവസ്ഥ മനസിലാക്കിയ ഒരു സംഘം സഹായിക്കാമെന്നേറ്റു. മരണത്തിന് ഒരു കൈസഹായം മാത്രം മതി' ഇതായിരുന്നു അവന്‍റെ ഡിമാൻഡ്. അവർ പാതിമനസോടെ അവന്‍റെ നിശ്ചയത്തിന് സമ്മതം മൂളി.

നാലുനാളുകൾക്കുശേഷം അവർ വിളിച്ചു. രാത്രി 12 ഓടെ എത്താമെന്ന് ഉറപ്പുനൽകി. രാത്രി എത്തുന്നതോടെ അവൻ മനസിനെ മരണത്തോട് ചേർത്തു. ലൈറ്റ് അണയും മുന്പ് മാതാപിതാക്കളെ ഒരിക്കൽക്കൂടി വിളിച്ച് ഉറങ്ങട്ടെ എന്ന് അനുവാദം വാങ്ങി. അവരുടെ മറുപടിയോടെ ലൈറ്റ് അണഞ്ഞു. പിന്നെ കാത്തിരിപ്പ്. 12 കഴിഞ്ഞു. ഒന്ന് കഴിഞ്ഞു, രണ്ട് കഴിഞ്ഞു.... മനസ് അതീവ ഭയാനകമായി... കേൾവി തടുത്ത കൈകൾ കൊണ്ട് അവൻ കണ്ണുകൾ മൂടാൻ ശ്രമം നടത്തി. അപ്പോൾ കേൾവി ഉണർന്നു. ഉടൻ കേൾവി അടച്ചു. അപ്പോൾ കാഴ്ച ഉണർന്നു. കാഴ്ച മറച്ചു. കേൾവി ഉണർന്നു.... ഭയാനകമായി വിറച്ച മനസിന് ഇടയ്ക്കെപ്പോഴോ അറിയാതെ രൂപമാറ്റം സംഭവിച്ചു. കടുത്ത ഭയം ദൈവികമായ ഒരു ഉൾവിളിയിലേക്കു വഴിമാറി. ആരോ മനസിൽ കയറി പറയുന്നു, ജീവിക്കണം.

അങ്ങനെ ആ രാത്രിയിൽ ജൻസന്‍റെ മനസിൽ മരണം മരിച്ചു. അപ്പോഴേക്കും നേരം പുലർന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മൊബൈൽ ശബ്ദിച്ചു. ദൗത്യമേറ്റെടുത്തവരാണ്. ഫോൺ എടുക്കണോ എന്ന് ശങ്കിച്ചു. ഉറച്ചമനസുമായി എടുത്തു. ബൈക്കിൽ വരുന്നവഴിക്കു വച്ച് ചെറിയ ഒരു അപകടം സംഭവിച്ചുവെന്നും അതാണ് വരാൻ കഴിയാതിരുന്നതെന്നും അവർ അറിയിച്ചു. ഇന്നു രാത്രി എത്തിയേക്കാമെന്ന ഉറപ്പ് അവർ അവനു നൽകി.

ജെൻസന്‍റെ മനസിൽ മരണം മരിച്ചിരുന്നു. അതിനാൽ അവൻ ഇങ്ങനെ പറഞ്ഞു: 'ഞാൻ ജീവിക്കാൻ തീരുമാനിച്ചു സുഹൃത്തുകളെ, അതിനാൽ എനിക്കിനി മരണം വേണ്ട. നിങ്ങൾക്കു കഴിയുമെങ്കിൽ എന്‍റെ ഫോണൊന്ന് റീചാർജ് ചെയ്തു തരുമോ, ഇടയ്ക്ക് ഉപേക്ഷിച്ച വാട്ട്സ് ആപ്പും ഫേസ്ബുക്കും ഞാനൊന്ന് തുറന്നോട്ടെ'. അവർ റീചാർജ് ചെയ്തു. അങ്ങനെ അവൻ ജീവിതം പുനരാരംഭിച്ചു.

നാലാം ഭാവ(ഗ)ം-
അദ്ഭുതമീ അനുഭവം



ജീവിക്കാൻ തീരുമാനിച്ച കാര്യം നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും അവൻ വിളിച്ചറിയിച്ചു. അവർക്കെല്ലാം സന്തോഷമായി. എല്ലാവരും എത്തി അവനെ പൊക്കിയെടുത്ത് കോയന്പത്തൂരിലെ സഹായി ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ ഡോക്ടർ ഗജേന്ദ്രന്‍റെ സ്നേഹപൂർണമായ ചികിൽസ വഴി അവൻ വീൽചെയറിൽ ഇരിക്കാൻ പഠിച്ചു. അങ്ങനെ ചക്രവേഗത്തിൽ ഓടാൻ ഉറച്ചു... കൂടെ സ്വപ്നങ്ങൾ നെയ്യാനും.‌‌

മൂന്നു മാസത്തെ കോയന്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി അവൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം പരിചയിച്ചുറച്ചു. പിന്നെ വീണ്ടും വീട്ടിലേക്ക്.

ഇനിയാണവന്‍റെ സ്വപ്നത്തിലേക്കുള്ള പ്രയാണം. അതിന്‍റെ പാതയിലാണവൻ. റോഡരികിൽ അതിനായവൻ അഞ്ചു സെന്‍റ് സ്ഥലം വാങ്ങി. ഇനി അവിടെ ഒരു ചെറിയ കെട്ടിടം പണിയണം. താഴത്തെ നിലയിൽ ഒരു കടമുറിയും പിന്നെ അവന് താമസിക്കാൻ ഒരി‌ടവും, മുകളിലത്തെ നിലയിൽ വാടകസ്ഥലവും. ചെറിയ വരുമാനവുമാകുമല്ലോ.

പണമല്ല നിശ്ചയദാർഢ്യമാണ് െ ജൻസന് കൈമുതൽ. നാട്ടുകാരും കൂട്ടുകാരും സഹായിച്ചതിലേറെയും ചികിത്സയ്ക്കായി ചെലവഴിച്ചു. ബാക്കി പണവും പിന്നെ കടവും വാങ്ങി അവൻ ഇപ്പോൾ സ്ഥലം വാങ്ങി. ഇനി കെട്ടിടം വയ്ക്കണം. പിന്നെ താമസം തുടങ്ങണം. കൂടെ ഉയിർത്തെഴുന്നേറ്റ ജീവിത സ്വപ്നങ്ങളെ പറത്തിവിടണം. അങ്ങനെ അവന് മരിക്കാതെ ജീവിക്കണം. തോൽക്കാതെ മുന്നേറണം. നാളെ എന്തെന്നല്ല, ഇന്ന് എങ്ങനെ എന്ന് മാത്രമാണ് അവന്‍റെ ചിന്ത. അതിനാണ് അവൻ ഉറച്ച മനസുമായി ജീവിക്കുന്നതും.

ഇടയ്ക്ക് ആർക്കെങ്കിലും മനസ് മടുത്ത് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയാൽ 7356269050 എന്ന നന്പറിൽ അവനെ വിളിക്കാം. അവൻ പറയും 'മരണത്തെ തോൽപ്പിച്ച കഥ'. ഏതവസ്ഥയിലും ജീവിതത്തെ സ്നേഹിക്കാനും വിജയിക്കാനുമാകുമെന്ന പാഠം.

വിനിൽ ജോസഫ്