ശാഖയിലെ പീഡനം നിതീഷ് മുരളീധരനെതിരേ കേസെടുത്തു
ശാഖയിലെ പീഡനം നിതീഷ്  മുരളീധരനെതിരേ കേസെടുത്തു
Saturday, October 18, 2025 1:22 AM IST
തിരുവനന്തപുരം: ആർഎസ്എസിനെതിരേ കുറിപ്പെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് തന്പാനൂർ പോലീസ്.

മരണപ്പെട്ട അനന്തു അജിയുടെ ആരോപണത്തിൽ പറഞ്ഞിരുന്ന ആർഎസ്എസ് നേതാവ് നിതീഷ് മുരളീധരനെതിരേയാണ് കേസെടുത്തത്. കേസ് പൊൻകുന്നം പോലീസിനു കൈമാറിയതായും തുടരന്വേഷണം പൊൻകുന്നം പോലീസ് നടത്തുമെന്നും തന്പാനൂർ പോലീസ് അറിയിച്ചു.

ആർഎസ്എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ ഇരുപത്തിനാലുകാരൻ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ലോഡ്ജിൽ തൂങ്ങിമരിച്ചത്. മരണത്തിനു ശേഷം ഇയാളുടെ വീഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.


ആത്മഹത്യയുടെ കാരണങ്ങൾ വിശദമാക്കിക്കൊണ്ടുള്ള വീഡിയോയിൽ ആർഎസ്എസ് ശാഖയിൽ താൻ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങളും എൻ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഎസ്എസ് നേതാവിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും അനന്ദുവിന്‍റെ ബന്ധുക്കളുടെ മൊഴികളിൽ നിന്നും ഈ നേതാവ് നിതീഷ് മുരളീധരനാണെന്ന് കണ്ടെത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.