ആദിവാസി സ്ത്രീയുടെ മൃതദേഹം ഉൾവനത്തിൽ കുഴിച്ചിട്ട നിലയിൽ
ആദിവാസി സ്ത്രീയുടെ മൃതദേഹം ഉൾവനത്തിൽ കുഴിച്ചിട്ട നിലയിൽ
Saturday, October 18, 2025 1:22 AM IST
അഗളി: അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ടനിലയിൽ ആദിവാസിസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊന്പിൽ വള്ളിയമ്മ (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുമാസം മുന്പാണ് ഇവരെ കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിവാഹംകഴിക്കാതെ ഇവർ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. രണ്ടു മാസമായി വള്ളിയമ്മയെ കാണാനില്ലെന്നുപറഞ്ഞ് വള്ളിയമ്മയുടെ ആദ്യവിവാഹത്തിലെ മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പുതൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

വള്ളിയമ്മയും പഴനിയും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കംമൂത്തപ്പോൾ പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടുവെന്നാണ് പോലീസിനു ലഭിച്ച വിവരം. ചോദ്യംചെയ്യലിൽ പഴനി ഇക്കാര്യം സമ്മതിച്ചതായും സൂചനയുണ്ട്.


കാടിനകത്തു വലിയ കുഴിയെടുത്ത് വള്ളിയമ്മയുടെ മൃതദേഹം ഇട്ടുമൂടിയെന്നാണ് പഴനി മൊഴിനൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പഴനിയുമായി പോലീസ് സംഘം ഉൾക്കാട്ടിലേക്കുപോയാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയപരിശോധനകൾക്കുശേഷമേ മരണം സംബന്ധിച്ചു കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.