സ്വർണക്കൊള്ള: ശരിയായി അന്വേഷിച്ചാൽ കടകംപള്ളി പ്രതിയാകുമെന്ന് വി.ഡി. സതീശൻ
സ്വർണക്കൊള്ള: ശരിയായി അന്വേഷിച്ചാൽ  കടകംപള്ളി പ്രതിയാകുമെന്ന്  വി.ഡി. സതീശൻ
Saturday, October 18, 2025 1:22 AM IST
തൃശൂർ: ശരിയായി അന്വേഷിച്ചാൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡ് മുഴുവൻ പ്രതിയായി.

ഉണ്ണികൃഷ്ണൻ പോറ്റിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. അതുകൊണ്ടാണ് ചെന്പുപാളിയെന്ന് എഴുതിയത്. അല്ലെങ്കിൽ എല്ലാവരും പെടുമെന്ന് അവർക്കറിയാമായിരുന്നെന്നും പ്രതിപക്ഷനേതാവ് തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മുൻ ദേവസ്വംമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നാണു തങ്ങളുടെ ആവശ്യം. ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നതു കടകംപള്ളി സുരേന്ദ്രനാണ്. കടകംപള്ളി പോറ്റിയെ പുകഴ്ത്തുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നതാണ്. പോറ്റി കുടുങ്ങിയാൽ സർക്കാർ കുടുങ്ങും. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ടെന്നും സതീശൻ പറഞ്ഞു.


കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണു പോറ്റി അറസ്റ്റിലായത്. കൂട്ടുകച്ചവടം നടത്താൻ ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡും വീണ്ടും സ്വർണംപൂശാൻ ശ്രമിച്ചു.

ആരും അറിയില്ലെന്നു വിചാരിച്ചു മൂടിവച്ച സംഭവമാണിത്. കതക്, കട്ടിള, ദ്വാരപാലകശില്പം എന്നിവ പോയി. ഇനി അടിച്ചുമാറ്റാനുള്ളത് അയ്യപ്പന്‍റെ തങ്കവിഗ്രഹംമാത്രമാണ്. ഇതു ലക്ഷ്യമിട്ടാണോ വീണ്ടും സ്വർണംപൂശാൻ ഇറങ്ങിയതെന്നു സംശയമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.