വിദ്യാർഥിയുടെ ആത്മഹത്യ: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് മന്ത്രി തള്ളി
വിദ്യാർഥിയുടെ ആത്മഹത്യ: വിദ്യാഭ്യാസ ഡെപ്യൂട്ടി  ഡയറക്ടറുടെ റിപ്പോർട്ട് മന്ത്രി തള്ളി
Saturday, October 18, 2025 1:22 AM IST
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് മന്ത്രി വി. ശിവൻകുട്ടി തള്ളി. വകുപ്പുതല അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

പല്ലഞ്ചാത്തന്നൂർ സ്വദേശി അർജുൻ ആത്മഹത്യ ചെയ്തതിൽ അധ്യാപകർക്കു പങ്കില്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയത്. ഈ റിപ്പോർട്ടാണ് വിദ്യാഭ്യാസമന്ത്രി തള്ളിയത്. സംഭവത്തിൽ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും.


അതേസമയം, അർജുന്‍റെ മാതാപിതാക്കളുടെ പരാതിയിൽ കുഴൽമന്ദം പോലീസ് അന്വേഷണം തുടങ്ങി. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെത്തി ക്ലാസ് ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകരിൽനിന്നു പോലീസ് മൊഴിയെടുത്തു. ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ഉപയോഗിച്ചിരുന്ന മോശം ഭാഷയുടെ പേരിൽ അർജുൻ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഉപദേശിച്ചിരുന്നതായി അധ്യാപകർ മൊഴിനൽകി.

സ്കൂൾവരാന്തയിലെയും പ്രധാനാധ്യാപികയുടെ മുറിയിലെയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അടുത്തദിവസം സഹപാഠികളുടെ മൊഴിയെടുക്കും. സംഭവശേഷം ചില അധ്യാപകർ അർജുന്‍റെ സഹപാഠികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അർജുന്‍റെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇക്കാര്യവും പോലീസ് പരിശോധിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.