ഒമ്പതു വയസുകാരിയുടെ മരണം: ഡോക്ടർമാർക്കും നഴ്സിനുമെതിരേ പരാതി നൽകി അമ്മ
ഒമ്പതു വയസുകാരിയുടെ മരണം: ഡോക്ടർമാർക്കും നഴ്സിനുമെതിരേ പരാതി നൽകി അമ്മ
Saturday, October 18, 2025 1:22 AM IST
താമരശേരി: ഒമ്പതു വയസുകാരി അനയയുടെ മരണത്തിൽ താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സിനുമെതിരേ പരാതി നൽകി മരിച്ച കുട്ടിയുടെ അമ്മ. താമരശേരി ഡിവൈഎസ്പിക്കാണു പരാതി നൽകിയത്.

ചികിത്സാപ്പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. മകളെ ശ്രദ്ധിക്കാത്ത ഡോക്ടർമാർക്കെതിരേയും കുട്ടിയെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തങ്ങളോട് മോശമായി സംസാരിച്ച നഴ്‌സിനെതിരേയുമാണു പരാതി നൽകിയിട്ടുള്ളത്. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അമ്മ പരാതി നൽകിയത്.

“താലൂക്ക് ആശുപത്രിയിലെ ചികിത്സപ്പിഴവ് മൂലംതന്നെയാണു കുട്ടി മരിച്ചത്. ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. ആശുപത്രിയിൽ ഡോക്ടർമാർ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ല. ഞ്ഞങ്ങൾ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞു”, കുട്ടിയുടെ അമ്മ പറഞ്ഞു.


അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും കുഞ്ഞിന് ന്യൂമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞു. കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം എന്നാണ് മെഡിക്കൽ കോളജിലെ മൈക്രോബയോളജി റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടുമുണ്ട്.

ഈ റിപ്പോർട്ടിലെ അവ്യക്തത പരിഹരിക്കണ്ടത് മെഡിക്കൽ കോളജും മെഡിക്കൽ ബോർഡുമാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സപ്പിഴവ് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.