ജാമ്യത്തെ എതിർത്ത് ബിജെപി സർക്കാർ
ജാമ്യത്തെ എതിർത്ത് ബിജെപി സർക്കാർ
Thursday, July 31, 2025 2:31 AM IST
ന്യൂഡൽഹി: കന്യാസ്ത്രീകൾക്കു ജാമ്യം നൽകുന്നതിനെ എതിർത്തു ഛത്തീസ്ഗഡ് സർക്കാർ സെഷൻസ് കോടതിയിൽ.

എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റത്തിന് സെഷൻസ് കോടതിക്കു ജാമ്യം അനുവദിക്കാനാകില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സെഷൻസ് കോടതി മുന്പാകെ വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജൻസി നിയമം അനുസരിച്ച് എൻഐഎ കോടതികൾക്കു മാത്രമേ ഇത്തരം വിഷയം പരിഗണിക്കാൻ സാധിക്കൂവെന്നും ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചു. ഇതോടെ വിഷയം എൻഐഎ കോടതിക്കു കൈമാറാൻ സെഷൻസ് ജഡ്ജി തീരുമാനിക്കുകയായിരുന്നു.

ബജരംഗ്ദളിനുവേണ്ടി അഞ്ച് അഭിഭാഷകരാണ് ജാമ്യത്തെ എതിർത്തുകൊണ്ട് കോടതിയിൽ ഹാജരായത്. മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കന്യാസ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണുണ്ടായതെന്നും ബജരംഗ്ദളിന്‍റെ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു.


ആഹ്ലാദ പ്രകടനവുമായി ബജ്‌രംഗ്ദൾ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾക്കു ജാമ്യം നിഷേധിച്ചതോടെ സെഷൻസ് കോടതിക്കു പുറത്ത് ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.

ബജ്‌രംഗ്ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. കോടതി നടപടികൾ പുരോഗമിക്കവെ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ബജ്‌രംഗ്ദൾ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു.

കോടതിക്കു മുന്പിൽ ഇത്രയധികം പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചിട്ടും ഇവരെ നിയന്ത്രിക്കാൻ പോലീസ് തയാറായില്ല. കോടതിനടപടികൾ പുരോഗമിക്കവെ കന്യാസ്ത്രീകൾക്കു ജാമ്യം ലഭിക്കില്ലെന്നു ബജ്‌രംഗ്ദൾ നേതാക്കൾ വ്യക്തമാക്കിയതും വിവാദമായിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.