വിസി നിയമനം: രാഷ്‌ട്രീയം കളിക്കരുതെന്ന് സുപ്രീംകോടതി
വിസി നിയമനം: രാഷ്‌ട്രീയം കളിക്കരുതെന്ന് സുപ്രീംകോടതി
Thursday, July 31, 2025 2:31 AM IST
ന്യൂഡൽഹി: രാഷ്‌ട്രീയം കളിക്കാതെ വിദ്യാർഥികളുടെ താത്പര്യം മനസിൽ വച്ചുകൊണ്ട് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും കേരള സർക്കാരും യോജിച്ചു പ്രവർത്തിക്കാൻ സുപ്രീംകോടതി.

പതിവ് വിസി നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ നിലവിലുള്ള താത്കാലിക വിസിമാർ അവരുടെ തസ്തികകളിൽ തുടരുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനോ അല്ലെങ്കിൽ താത്കാലികാടിസ്ഥാനത്തിൽ പുതിയയാളെ നിയമിക്കുന്നതിനോ ചാൻസലറായ ഗവർണർക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

രണ്ടു സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക എന്നതായിരിക്കണം ആദ്യപടിയെന്നും കോടതി നിർദേശിച്ചു.


സർവകലാശാലകളിൽ വിസിമാരില്ലെങ്കിൽ ആത്യന്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് വിദ്യാർഥികളാണ്. അവരെന്തിനു സഹിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.