ബയേണ്‍ മ്യൂണിക് കിരീടത്തിലേക്ക്
ബയേണ്‍ മ്യൂണിക് കിരീടത്തിലേക്ക്
Sunday, April 27, 2025 12:04 AM IST
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ 2024-25 സീസണ്‍ കിരീടത്തിലേക്ക് സൂപ്പര്‍ ടീമായ ബയേണ്‍ മ്യൂണിക്കിന് ഇനിയുള്ളത് രണ്ടു പോയിന്‍റിന്‍റെ അകലം മാത്രം.

31-ാം റൗണ്ടില്‍ എഫ്എസ് വി മെയിന്‍സിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് ബയേണ്‍ മ്യൂണിക് കീഴടക്കിയതോടെയാണിത്. ലെറോയ് സനെ (27'), മൈക്കല്‍ ഒലിസ് (40'), എറിക് ഡയര്‍ (84') എന്നിവർ ബയേണിനായി ഗോള്‍ സ്വന്തമാക്കി.

34 റൗണ്ടുള്ള ബുണ്ടസ് ലിഗയില്‍, 31 മത്സരങ്ങളില്‍നിന്ന് ബയേണിന് 75 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള ബയേര്‍ ലെവര്‍കുസെനിന് ഇത്രയും മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റാണ്.


അതായത് ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍നിന്നു രണ്ടു പോയിന്‍റ് കൂടി നേടിയാല്‍, 77 പോയിന്‍റുമായി ബയേണിനു ചാമ്പ്യന്മാരാകാം. ലെവര്‍കൂസെന്‍ ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ ജയിച്ചാലും 76 പോയിന്‍റ്‌വരെമാത്രമേ എത്തൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.