ചാന്പ്യൻസ് ലീഗ് സെമി; നന്പർ വണ്‍ ഷോക്ക്
ചാന്പ്യൻസ് ലീഗ് സെമി; നന്പർ വണ്‍ ഷോക്ക്
Thursday, May 1, 2025 1:41 AM IST
ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് സെമിഫൈനലിന്‍റെ ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ആഴ്സണൽ. ആവേശ മത്സരത്തിൽ ഫ്രഞ്ച് വന്പന്മാരായ പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ വീഴ്ത്തി.

നാലാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. രണ്ടാം പാദ സെമി പിഎസ്ജിയുടെ തട്ടകത്തിൽ അടുത്ത ബുധനാഴ്ച നടക്കും.

പിഎസ്ജിയുടെ ലക്ഷ്യം കാണുമായിരുന്ന ഷോട്ടുകൾ തട്ടിയകറ്റി ആഴ്സണലിന്‍റെ തോൽവി ഭാരം കുറച്ചത് ഗോൾകീപ്പർ ഡേവിഡ് റയയുടെ തകർപ്പൻ സേവുകളാണ്. അതേസമയം പതിഞ്ഞ തുടക്കത്തിനുശേഷം ആഴ്സണൽ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും പിഎസ്ജിക്ക് ഗോൾമുഖത്ത് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂജി ഡൊണ്ണാരുമ രക്ഷകനായി. ഗോളെന്നുറപ്പിച്ച അവസരങ്ങൾ അവിശ്വസനീയമായി ഡൊണ്ണാരുമ തട്ടിയകറ്റുകയായിരുന്നു.


ആഴ്സണൽ താരങ്ങളായ ഡിസൈർ ഡോവ്, ഗബ്രിയേൽ മാർട്ടിനല്ലി, ലിയാന്ദ്രോ ട്രൊസാർഡ് തുടങ്ങിയവരുടെ ഗോളെന്ന് ഉറച്ച ഷോട്ടുകളാണ് ഡൊണ്ണാരുമ തട്ടിയകറ്റിയത്. ഡെക്ലാൻ റൈസിന്‍റെ ഫ്രീകിക്കിൽനിന്ന് മൈക്കൽ മെറീനോ ഹെഡറിലൂടെ സമനില ഗോൾ നേടിയെന്ന് ഉറപ്പിച്ചെങ്കിലും അത് ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതും ആഴ്സണലിനു തിരിച്ചടിയായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.