എൻഡിഎ നേവൽ അക്കാദമി വിജ്ഞാപനം പുറത്ത്‌
കര, നാവിക, വ്യോമസേനകളിലെ 404 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ ഒന്നിനു നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.

എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 154-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 116-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജൂണ്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവ്: 404 (എൻഡിഎ: കരസേന-208, വ്യോമസേന-120, നാവികസേന-42; നേവൽ അക്കാഡമി-34 (10+2 കോഡ് എൻടി സ്കീം). പ്രായം: 2006 ജനുവരി രണ്ടിനു മുന്പും 2009 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

യോഗ്യത

നാഷണൽ ഡിഫൻസ് അക്കാദമി (ആർമി വിംഗ്): പ്ലസ് ടു ജയം തത്തുല്യം. നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്സ്, നേവൽ വിംഗ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻ ടി സ്കീം: ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു/തത്തുല്യം.

പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2025 ജൂണ്‍ 24നു മുന്പു യോഗ്യതാരേഖ ഹാജരാക്കണം. മുന്പ് സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവ രങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തെരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്സ് (കോഡ് 01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്റ്റ് (കോഡ് 02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്‍റർവ്യൂ നടത്തും.

അപേക്ഷാ ഫീസ്

100 രൂപ എസ്ബിഐ ശാഖകളിൽ നേരിട്ടോ ഓണ്‍ലൈൻ ആയോ ഫീസടയ്ക്കാം. പട്ടികജാതി/വർഗക്കാർക്കും വനിതകൾക്കും ജെസി, എൻസി, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഫീസിളവ് ലഭിക്കും.

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ.