വീട്ടാനുള്ള കടമേ പ്രിയങ്കയുടെ അമ്മായിയപ്പനുള്ളൂ
Tuesday, September 4, 2018 9:59 AM IST
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസും തമ്മിലുള്ള പ്രണയം വിവാഹത്തിന്‍റെ വക്കിലെത്തി നിൽക്കവേ നിക് ജോനാസിന്‍റെ അച്ഛൻ കടക്കെണിയിലെന്ന് റിപ്പോർട്ടുകൾ വരുന്നു.

നിക് ജോനാസിന്‍റെ പിതാവും പ്രിയങ്കയുടെ ഭാവി അമ്മായി അച്ഛനുമായ പോൾ ജോനാസാണ് കടക്കെണിയിൽ നട്ടംതിരിയുന്നതായി വാർത്തകൾ വരുന്നത്. പോളിന്‍റെ കണ്‍സ്ട്രക്ഷൻ-റിയൽ എസ്റ്റേറ്റ് കന്പനിക്ക് കോടികളുടെ കടമുള്ളതായാണ് വിവരം.

കടം വീട്ടാനായി കന്പനിയുടെ ആസ്തികളിൽ ചിലത് വിൽക്കാൻ പോൾ തീരുമാനിച്ചതായാണ് വിവരം. അതേസമയം, പോൾ ജോനാസിന്‍റെ കടം അദ്ദേഹത്തിനൊരു പ്രശ്നമല്ലെന്നാണ് നിക്കിനോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

ബിസിനസിൽ അല്പം ക്ഷീണം സംഭവിച്ചിട്ടുണ്ട്. പക്ഷേ പോളിന്‍റെ ബിസിനസ് സാമ്രാജ്യം തകരാനൊന്നും പോകുന്നില്ല. കോടികളുടെ ആസ്തി ഇപ്പോഴും പോളിന്‍റെ കന്പനിക്കുണ്ട്. വളരെ കുറച്ച് ആസ്തികൾ വിറ്റാലും തീരുന്ന പ്രശ്നമേ പോളിനുള്ളൂ-നിക്കിന്‍റെ അടുത്ത കുടുംബസുഹൃത്ത് സൂചിപ്പിക്കുന്നു.

പോൾ ജോനാസ്-ഡെനീസ് ജോനാസിനു മൂന്നു മക്കളാണുള്ളത്. നിക്, ജോ, കെവിൻ എന്നിവർ. ഇതിൽ നിക്കിനു തന്നെ കോടികളുടെ ആസ്തിയുണ്ട്. ജോയും കെവിനും കോടീശ്വരൻമാരാണ്. ഇതോടൊപ്പം മരുമകളായി ഉടൻ കുടുംബത്തിലേക്ക് കടന്നുവരുന്ന പ്രിയങ്ക ചോപ്രയും കോടീശ്വരിയാണ്.

നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു. ഇവരുടെ വിവാഹത്തീയതി ഇതുവരെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.