Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
വാട്സ്ആപ്പിലൂടെ വെജ് റ്റു ഹോം
Tuesday, August 13, 2019 3:50 PM IST
ഓണ്‍ലൈന്‍ ബിസിനസിന്റെ കാലമാണല്ലോ ഇത്. ഒരു ഓണ്‍ലൈന്‍ ഓര്‍ഡറില്‍ എന്തും വീട്ടുപടിക്കലെത്തുന്നകാലം. കറിവയ്ക്കാനുള്ള പച്ചക്കറിയും മുട്ടയും മാംസവുമെല്ലാം കര്‍ഷകനു തന്നെ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാനായാല് പിന്നെ വിപണിയന്വേഷിച്ച് മറ്റെവിടെയും നടക്കേണ്ടി വരില്ല. ഓണ്‍ലൈന്‍ ബിസിനസ് മാതൃകകള്‍ കൃഷിയില്‍ കൊണ്ടുവന്ന് പുതിയ തരംഗം സൃഷ്ടിക്കുകയാണ് ആലപ്പുഴ പുത്തനമ്പലത്തിലെ ഭാഗ്യയില്‍ ഭാഗ്യരാജ് എന്ന യുവകര്ഷകന്. കൊമേഴ്സില്‍ ബിരുദവും എച്ച്.ആര് ആന്‍ഡ് ഫിനാന്‍സില്‍ എംബിഎയും കഴിഞ്ഞ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ പൂനെ ഓഫീസില്‍ ക്വാളിറ്റി ടെസ്റ്ററായി ലഭിച്ച ജോലിയുമുപേക്ഷിച്ചാണ് ഭാഗ്യരാജ് കൃഷിയിലേക്കു തിരിഞ്ഞത്. കമ്പനിയിലെ സമ്മര്‍ദ്ദവും വീട്ടില്‍ ത ന്നെ നില്‍ക്കാനുള്ള ആഗ്രഹവുമെല്ലാം ശക്തമായപ്പോള്‍ കൃഷിയായി പാത. കൃഷിയോട് ചെറുപ്പത്തിലേ തന്നെ താത്പര്യമുണ്ടായിരുന്നു. ജോലിയൊക്കെ രാജിവച്ച് കൃഷി ജീവിതമാര്ഗമാക്കാനുറച്ച് നാട്ടിലെത്തിയപ്പള് കൂടെക്കൂടാന്‍ ചങ്ക് ബ്രോകള്‍ അനവധി. പച്ച ക്കറി കൃഷി ചെയ്ത് സ്വന്തം കടയിലൂടെ വില്‍ക്കുകയും മറ്റുകര്‍ഷകരെ കൃഷിയില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്ന സുജിത്ത് എന്ന നാട്ടുകാരനായ യുവകര്‍ഷകനെ പരിചയപ്പെട്ടത് വഴിത്തിരിവായി.
നിലമൊരുക്കല്‍ യന്ത്രസഹായത്തോടെ
വര്‍ഷത്തില്‍ ഒരിക്കല്‍ കൃഷി തുടങ്ങുന്നതിനു മുമ്പ് ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കും. ഇതിനൊപ്പം മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിന് കുമ്മായം തൂളി അതും മണ്ണില്‍ ഉഴുതുചേര്‍ക്കും. ഒരേക്കര്‍ നിലമുഴാന്‍ മൂന്നു മണിക്കൂര്‍ ധാരാളം മതിയാകും. അതിനുശേഷം യന്ത്രസഹായത്താല്‍തന്നെ വാരങ്ങള്‍ കോരും. ഇതില്‍ ആദ്യം ചാണകമിടും. പിന്നീട് കോഴിവളംകൂടി ചേര്‍ത്ത് പുറത്ത് മണ്ണിടും. ഇതിനുമുകളില്‍ ചാരവും കോഴിക്കാഷ്ഠവും ഇടും. ഏറ്റവും മുകളിലായി ഉമിയും തൂളി മള്‍ച്ചിംഗ് ഷീറ്റുകൊണ്ട് വാരം മൂടും. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മള്‍ച്ചിംഗ് ഷീറ്റില്‍ ദ്വാരങ്ങളുണ്ടാക്കി വിത്തോ തൈകളോ നടും. ഒരു മള്‍ച്ചിംഗ് ഷീറ്റുപയോഗിച്ച് മൂന്നു കൃഷിവരെ ചെയ്യാമെന്ന് ഭാഗ്യരാജ് പറയുന്നു. കോഴിവളം തമിഴ്നാട്ടില്‍ നിന്നാണെടുക്കുന്നത് ചാക്കിന് 95 രൂപനിരക്കില്‍ ഓര്‍ഡര്‍ അനുസരിച്ച് കോഴിവളം വീട്ടിലെത്തും. ഒരേക്കറിലേക്ക് 800 ചാക്ക് കോഴിവളമാണ് വേണ്ടത്. 22 കിലോയാണ് ഒരു ചാക്കിന്റെ തൂക്കം.
ജലസേചനത്തിന് ഡ്രിപ് റിഗേഷന്‍
മള്‍ച്ചിംഗ് ഷീറ്റിനുള്ളില്‍ ഡ്രിപ് ഇറിഗേഷന്‍ പൈപ്പിട്ടാണ് ജലസേചനം. ആഴ്ചയിലൊരിക്കല്‍ അഗ്രം തുറന്ന് വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ പൈപ്പ് വൃത്തിയാകും. ഇതിലൂടെ മാസത്തില്‍ രണ്ടുതവണ ഗോമൂത്രം കയറ്റിവിടും. ഇതു കഴിഞ്ഞു ലഭിക്കുന്ന കായകള്‍ക്ക് രുചിയും തൂക്കവും കൂടുമെന്ന് ഈ യുവകര്ഷകന് പറയുന്നു. ഫില്‍ട്ടറിംഗ് സംവിധാനത്തിലൂടെ ജലം കടന്നുപോകുന്നതിനാല്‍ പൈപ്പില്‍ തടസമോ മറ്റോ ഉണ്ടാകാറില്ല.
അത്യുത്പാദന ശേഷിയുള്ള വിത്ത്
ബെയറിന്റെ അത്യുത്പാദന ശേ ഷിയുള്ള സാമ്രാട്ട് എന്ന വെണ്ട വിത്താണ് കൃഷിചെയ്യാനുപയോഗിക്കുന്നത്. നാംധാരിയുടെ സിറ എന്നയിനം വിത്താണ് പച്ചമുളക് കൃഷിയിലെ കൂട്ടാളി. വെണ്ട വിത്തിട്ട് കിളിര്പ്പിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ പച്ചമുളക് വിത്തിടാന്‍ പ്രയാസമായതിനാല്‍ തൈവാങ്ങിയാണ് നടുന്നത്. വെണ്ട വിത്ത് ഓണ്‍ലൈനി ല്‍ ഓര്‍ഡര്‍ ചെയ്യും. 7000 വിത്തുള്ള പായ്ക്കറ്റിന് 3000 രൂപയാണ് വില. കടകളില്‍ നിന്നു വിത്തുവാങ്ങുന്നതിനേക്കാള് വളരെ വിലക്കുറവില്‍ ഓണ്‍ലൈനില്‍ നിന്നു ലഭിക്കുമെന്ന് ഭാഗ്യരാജ് പറയുന്നു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിനു സമീപമുള്ള സ്വന്തം കടയിലൂടെയാണ് പ്രധാനമായും പച്ചക്കറികള്‍ വില്‍ക്കുന്നത്. വിഷരഹിതപച്ചക്കറികളായതിനാല് വിലകൂട്ടി വാങ്ങാന്‍ ആളുകള്‍ നിരവധിയുണ്ട്. ഇതിനാല്‍ വിപണി പ്രശ്നമാകുന്നില്ല.
വാട്സ്ആപ്പ് വഴി ഓണ്‍ലൈന്‍ വില്പന
വാട്സ്ആപ്പിന്റെ സാധ്യതകള്‍ പ്ര യോജനപ്പെടുത്തിയാണ് ഭാഗ്യരാജ് ഓണ്‍ലൈന്‍ പച്ചക്കറി വ്യാപാരം ശക്തമാക്കുന്നത്. പ്രദേശത്തെ 100 ലധികം ജൈവകര്‍ഷകരും ഭാഗ്യരാജിന്റെ ഓണ്‍ലൈന്‍ വിപണിയിലേക്ക് ഉത്പന്നമെത്തിക്കുന്നു. 200 ലധികം അംഗങ്ങളുള്ള നാല് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ് ഭാഗ്യരാജ്. ഓരോദിവസവും ലഭ്യമായ പച്ചക്കറികളും കൂടാതെ നാടന്‍കോഴി, കുട്ടനാടന്‍ താറാവ്, കാട എന്നിവയുടെയുമെല്ലാം ഇറച്ചിയും ലഭ്യമായ സമയത്ത് മുട്ടയും ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ചുകൊടുക്കുന്നു. രാവിലെ തന്നെ ഓരോദിവസത്തെയും നാടന്‍, വരവ് പച്ചക്കറികളുടെ വിവരവും വിലയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇടും. ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ഈ ഗ്രൂപ്പില്‍ തന്നെയിട്ട് ലൊക്കേഷനും ഷെയര്‍ ചെയ്താല്‍ പച്ചക്കറിയും ഇറച്ചിയുമെല്ലാം വീട്ടിലെത്തും.
ഇതറിയാത്തവര്‍ക്ക് മൊബൈലി ല്‍ നേരിട്ടുവിളിച്ച് ഓര്‍ഡര്‍ നല്കുകയുമാകാം. ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ആലപ്പുഴ നഗരം വരെയാണ് ഇപ്പോള്‍ പച്ചക്കറിയെത്തിക്കുന്നത്. ഇത് ഒരു ആപ്ലിക്കേഷനാക്കി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിച്ചു വരുന്നു. വെജ് റ്റു ഹോം എന്നാണ് വാട്സ്ആപ്പ് പച്ചക്കറി വില്പന രീതിക്കു നല്‍കിയിരിക്കുന്ന പേര്. വീടുകളിലെത്തിച്ചു നല്‍കുന്നതിന് പ്രത്യേകം ചാര്‍ജ് ഒന്നും വാങ്ങിക്കുന്നില്ല. ഇതിനായി നാലഞ്ച് ജീവനക്കാരുമുണ്ട് കൂട്ട്. ആലപ്പുഴ എസ്പി ഓഫീസില്‍ ആഴ്ചയില്‍ 5000 രൂപയ്ക്കുമുകളില്‍ പച്ചക്കറി ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ തന്നെ നല്‍കും. എല്‍ഐസി, ജലസേചനവകുപ്പ് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം വെജ് റ്റു ഹോം പച്ചക്കറിയെത്തുന്നു. 1000പേര് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്ഥിരം ഓര്‍ഡര്‍ നല്കുന്നു. മെസേജ് വഴിയും ഫോണ്‍ ചെയ്തും ഓര്‍ഡര്‍ നല്‍കുന്നവരുമുണ്ട്.
കേരളായൂണിവേഴ്സിറ്റിയിലെ ഷട്ടില്ബാഡ്മിന്റന് കളിക്കാരനായിരുന്ന ഭാഗ്യരാജിന് അല്പം അഭിനയവുമൊക്കെയുണ്ടായിരുന്നു. വീ ണ്ടും ജ്വാലയായ് എന്ന സീരിയലില്‍ കപ്യാര് ടോമിച്ചനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഭാഗ്യരാജാണ്.
ഭാര്യ ആതിരയും അച്ഛന് ബാലസുന്ദറും അമ്മ പുഷ്പയുമെല്ലാം ഭാഗ്യരാജിന്റെ കൃഷിക്കൊപ്പം തന്നെയുണ്ട്. വിഷു, ഓണം, ക്രിസ്മസ് ദിവസങ്ങളില്‍ പൊതിച്ചോറും ബിരിയാണിയുമൊക്കെയുണ്ടാക്കി വഴിയരുകിലിരിക്കുന്നവര്ക്ക് നല്കുന്ന പതിവുണ്ട് ഭാഗ്യരാജിന്. പച്ചക്കറികൃഷിയിലൂടെ കിട്ടുന്ന ലാഭത്തിന്റെ പത്തുശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. മാസത്തിലെ അവസാന ഞായറാഴ്ച സമീപത്തെ വൃദ്ധസദനത്തില്‍ ഇത്തരത്തില്‍ ഭാഗ്യരാജും സുഹൃത്തുക്കളും ചേര്‍ന്ന് ഊണുനല്കുന്നുണ്ട്.
അരങ്ങേറ്റം പാട്ടക്കൃഷിയിലൂടെ
കൂറ്റുവേലി സ്കൂളിനു സമീപമുള്ള 80 സെന്റ് പാട്ടത്തിനെടുത്തായിരുന്നു കൃഷിയിലെ അരങ്ങേറ്റം. ചീരയും വെണ്ടയും ഇടകലര്‍ത്തിയുള്ള കൃഷിയാണ് നടത്തിയത്. രണ്ടും തമ്മില്‍ 45 സെന്റീമീറ്റര്‍ ഇടയകലം ക്രമീകരിച്ചു. നട്ട് 25-30 ദിവസത്തിനുള്ളില്‍ തന്നെ വെണ്ട വിളവെടുപ്പിനു തയാറായി. 600 കിലോ ചീര 30 ദിവസത്തിനുള്ളില്‍ തന്നെ വിളവെടുത്തു. കിലോയ്ക്ക് 80 രൂപ ശരാശരി വില ലഭിച്ചു. പിന്നീട് മണ്ണിലെ വളം കുറയുന്നതനുസരിച്ച് വിളവും താണു. ചീരപറിച്ച ശേഷം ഒന്നു കിളച്ച് ഇതില്‍ വെണ്ടയും മത്തനും മാറിമാറി നട്ടു. ചിലയിടത്ത് ചീര തന്നെയായിരുന്നു രണ്ടാം പ്രാവശ്യവും നട്ടത്.
ഒരു വെണ്ടയില്‍ നിന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കാം. 20 പ്രാവശ്യം വരെ ഇങ്ങനെ ഫലം ലഭിക്കും. ഒരു ചെടിക്ക് 40 ദിവസത്തെ ആയുസുണ്ട്. 600 കിലോ വെണ്ടയ്ക്കയും വിളഞ്ഞു. കിലോയ്ക്ക് ശരാശരി 35 രൂപ നിരക്കില്‍ വെണ്ട വില്പന നടന്നു. ഭൂമി ഒരുക്കി കൃഷി ചെയ്യാന്‍ ഒന്നരലക്ഷം രൂപ ചെലവായി. എന്നാല്‍ ഇത് എട്ടുമാസത്തെ കൃഷിയില്‍ നിന്നു തന്നെ തിരിച്ചുകിട്ടി. ബാക്കി നാലുമാസത്തെ കൃഷി ലാഭക്കണക്കിലേക്കുമാറി. കൃഷിവകുപ്പില്‍ നിന്ന് സബ്സിഡിയായി 35,000 രൂപയും ലഭിച്ചു. ഇതെല്ലാം കൂടുതല്‍ സ്ഥലത്തേക്ക് ഉത്പാദനം വ്യാപിപ്പിക്കുന്നതിനുള്ള പ്രചോദനമായി.
ആദ്യകൃഷിയിലെ ലാഭം കൊണ്ട് കൃഷി ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു. സ്ഥലമൊന്നു മാറിയെന്നു മാത്രം. സെന്റ് മൈക്കിള്‍സ് കോളജിന്റെ ഒരേക്കറിലായിരുന്നു കൃഷി. ഇവിടെ നെയ് കുമ്പളമാണ് കൃഷി ചെയ്തത്. 1500 കിലോ നെയ് കുമ്പളം ഇവിടെ വിളഞ്ഞു. കിലോയ്ക്ക് 60 രൂപ നിരക്കില്‍ ഇതും വിറ്റുപോയി. ഒറ്റക്കൃഷിയേ നടത്തിയുള്ളൂയെങ്കിലും ഇതും ലാഭമായിരുന്നു. പിന്നെ പച്ചക്കറി, വെണ്ട എന്നിവയെല്ലാം കൃഷിചെയ്തുവന്നപ്പോള് ആഫ്രിക്കന്‍ ഒച്ച് വില്ലനായി. ഇതിനാല്‍ ഇവിടത്തെ കൃഷി താത്കാലികമായി നിര്‍ത്തി. ഇപ്പോള്‍ ഏഴു സ്ഥലങ്ങളിലായി ഒമ്പതേക്കറിലാണ് ഭാഗ്യരാജിന്റെ പച്ചക്കറിക്കൃഷി. വെണ്ടയും പച്ചമുളകുമാണ് പ്രധാനം. അതിനുശേഷം മത്തന്‍ നടും. കോഴി, താറാവ്, മത്സ്യം എന്നിവയുമുണ്ട് കൃഷിയിടത്തില്‍.
കൃഷി വ്യാപനവും
കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് കൃഷി ചെയ്തു കൊടുക്കുന്നുമുണ്ട് ഭാഗ്യരാജ്. സ്കൂളുകളിലും വീടുകളിലുമെല്ലാം ഈ യുവകര്ഷകന് കൃഷിയുമായെത്തുന്നു. കൃഷിയിലെ ലാഭത്തില്‍ നിന്നു തന്നെ താന്‍ ഒരു കാര്‍ വാങ്ങിയെന്നും അഭിമാനത്തോടെ ഭാഗ്യരാജ് പറയുന്നു. മാസം 50, 000 രൂപയില്‍ കുറയാത്ത വരുമാനം കൃഷി നല്കുന്നു. പിന്നെ സന്തോഷവും സമാധാനവും വേറെ.
കൃഷി തുടങ്ങുന്ന ഒരാഴ്ചമാത്രമാണ് നല്ല ജോലിയുള്ളത്. പിന്നീട് വിളവെടുക്കാനുള്ള സമയത്തേ ജോലിയുള്ളൂ. കീടരോഗ ബാധകളും കാര്യമായില്ല. ഉപയോഗിക്കുന്ന വിത്തിന്റെ ഗുണവും ഇതിനു പിന്നിലുണ്ടെന്നു ഭാഗ്യരാജ് പറയുന്നു. വീട്ടുമുറ്റത്തെ പന്തലില്‍ കയറ്റിയ പാഷന്‍ഫ്രൂട്ടും നൂറുമേനിയായിരുന്നു വിളവു നല്‍കിയത്. എവിടെയുള്ള ഭൂമിയായാലും തനിക്കു നല്കിയാല് കൃഷി നടത്താന്‍ സന്നദ്ധനുമാണ് ഈ യുവകര്ഷകന്. കൃഷിയിടമുള്ളവരുമായി ചേര്‍ന്ന് കൃഷി നടത്താനും തയാറാണ്.
ഫോണ്‍: ഭാഗ്യരാജ്- 9995564936.
ടോം ജോര്‍ജ്
ഫോണ്‍- 93495 99023.
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top