ആദ്യകാഴ്ചയിൽ ഇതു സീതപ്പഴം ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ തെറ്റി, ഇത് വിദേശിയാണ്. പേര് അനോന ചെറിമോയ. ഏറെ സ്വാദിഷ്ടമായ പഴം. നല്ല മാവ് കുഴച്ചതുപോലെയാണ് ഉള്ളത്. തീരെ കുറച്ചു കുരുക്കൾ.

അരക്കിലോ മുതൽ 2 കിലോ വരെ തൂക്കമുണ്ടാകും. ചെടിയുടെ ശിഖരങ്ങൾ 10 അടിയോളം ഉയരത്തിൽ വളരും. മരം നിറയെ കായ്ക്കുകയും ചെയ്യും. ഒരിക്കൽ കഴിച്ചാൽ പഴം തേടി ആളുകൾ വീണ്ടുമെത്തും. അത്രയ്ക്ക രുചി.

കേരളത്തിൽ കാന്തല്ലൂരിലെ കാലാവസ്ഥയിലാണ് ഇത് കൂടുതലായി വിളയുന്നത്. പ്രത്യേക വളമോ മറ്റു പരിചരണമോ ആവശ്യമില്ല. മികച്ച വിളവ് ലഭിക്കാറുമുണ്ട്. ഒരു മരത്തിൽ നിന്ന് 250 മുതൽ 300 കിലോ വരെ കായ്കൾ ലഭിക്കും. എല്ലാവർഷവും ഒരുപോലെ കായ്കൾ ഉണ്ടാകുകയും ചെയ്യും.


തണുപ്പേറിയ പ്രദേശങ്ങളിലാണ് ഇത് നന്നായി വിളയുന്നത്. മൂപ്പെത്തിയ പഴം രണ്ടുദിവസം ചെറുചൂട് കിട്ടുന്നിടത്തുവെച്ചാൽ ഭക്ഷ്യയോഗ്യമാം വിധം പഴുത്ത് കിട്ടും. ഓക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളാണ് സീസണ്‍ കാലം.